സാഹിബ് വാക്ക് കൊടുത്തത് സർജറി കഴിഞ്ഞ് അഞ്ച് ദിവസത്തിനകം വീട്ടിലേക്ക് മടങ്ങാമെന്ന്; ഓപ്പറേഷൻ കഴിഞ്ഞപ്പോൾ സ്റ്റിച്ച് ഇടാൻ പോലും പറ്റാത്ത അത്രയും വലിയ മുറിവ്; സ്റ്റിച്ചിട്ടപ്പോൾ വേദന സഹിക്കാൻ പറ്റാതായതോടെ പെയിൻ കില്ലർ കൂടിയ തോതിൽ കുത്തിവച്ചു; കുട്ടിയുടെ ശരീരം വീർത്ത് പിന്നെ കോമാ സ്റ്റേജിലും; അൽഷിഫയിലെ ഡോ ഷാജഹാൻ യൂസഫ് സാഹിബിന്റെ വിദഗ്ധ ചികിൽസയിൽ ഒരു കൊല്ലമായി കിടപ്പിലായ ദിവ്യയുടെ കദനകഥ
അർജുൻ സി വനജ്
കൊച്ചി: ഇടപ്പള്ളി അൽഷിഫ ഹോസ്പിറ്റലിലെ ചികിത്സപിഴവിന്റെ ജീവിക്കുന്ന രക്തസാക്ഷി ദിവ്യ ചന്ദ്രൻ കാക്കനാട്ടെ വീട്ടിൽ കോമ സ്റ്റേജിൽ ഇപ്പോഴും കഴിയുകയാണ്. ആരോടും മിണ്ടാൻ പോലും സാധിക്കാതെ, പൈൽസ് സർജ്ജറിയുടെ ഇതുവരെ ഉണങ്ങാത്ത മുറിവുമായി നരകയാതന അനുഭവിക്കുകയാണ് ദിവ്യയെന്ന 34 കാരി. പിതാവില്ലാത്ത കുടുംബത്തിന് ഇന്ന് ഏക ആശ്രയം സുഹൃത്തുക്കൾ പിരിച്ചെടുത്ത് നൽകുന്ന നോട്ടുകളാണ്. 2016 നവംബർ 29 നായിരുന്നു ദിവ്യ ചന്ദ്രനെ ഡോക്ടർ ഷാജഹാൻ യൂസഫ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘം പൈൽസ് സർജ്ജറിക്ക് വിധേയമാക്കിയത്.
ഇടപ്പള്ളി അൽഷിഫ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുമ്പോൾ നാലോ, അഞ്ചോ ദിവസം കൊണ്ട് സർജ്ജറി കഴിഞ്ഞ് മടങ്ങാം എന്നായിരുന്നു വീട്ടുകാർക്ക് ഹോസ്പിറ്റൽ കൊടുത്ത വിവരം. എന്നാൽ സർജ്ജറി കഴിഞ്ഞപ്പോൾ സ്റ്റിച്ച് ഇടാൻ പോലും പറ്റാത്ത അത്രയും വലിയ മുറിവ് ഉണ്ടായി. തുടർന്ന് നവംമ്പർ 30 ന് സ്റ്റിച്ച് ഇട്ടു. സ്റ്റിച്ചിട്ടതിനെത്തുടർന്ന് സഹിക്കാൻ പറ്റാത്ത നിലയിൽ വേദനയുണ്ടായി.
ഇതോടെ ആശുപത്രി അധികൃതർ ടെസ്റ്റ് ഡോസ് നൽകാതെ പെയിൻ കില്ലെർ കൂടിയ തോതിൽ ഇൻജക്ട് ചെയ്തു. വളരെപ്പെട്ടന്ന തന്നെ ശരീരം വീർത്ത് രണ്ടാൾക്കാരുടെ അത്രയ്ക്കും തടിയായി. ആളെ കണ്ടാൽപോലും തിരിച്ചറിയാത്ത നിലയായി. പെയിൻ കില്ലെർ എടുത്ത രീതിയുടെ പിഴവാണ് ദിവ്യയുടെ ശരീരം വീർക്കുന്നതിനും പിന്നീട് കോമ സ്റ്റേജിൽ ആകുന്നതിനും കാരണമായതെന്നാണ് പിന്നീടുള്ള വിദഗ്ധ ചികിത്സയിൽ മനസ്സിലായത്, സഹോദരൻ നിഖിൽ പറയുന്നു.
വീട്ടിൽ അടങ്ങിയിരിക്കാൻ ചെറുപ്പംമുതലേ താൽപ്പര്യം ഇല്ലാത്ത ആളാണ് ദിവ്യ. സംസാരിച്ച് തുടങ്ങിയാൽ കേട്ടുനിൽക്കുന്നവരുടെയൊക്കെ ഹൃദയം കീഴടക്കും, വീട്ടുകാരുടേയും നാട്ടുകാരുടേയും സഹജീവനക്കാരുടേയും ഇഷ്ടപാത്രമായിരുന്നു ദിവ്യയെന്ന് 34 കാരി. ഇപ്പോൾ ആരോടും മിണ്ടില്ല, ഇടയ്ക്ക് കണ്ണ് തുറന്ന് ചുറ്റും നോക്കും, മല വിസജ്ജനം നടത്തുമ്പോൾ വേദന കൊണ്ട് കണ്ണ് ഇടയ്ക്കൊന്നു നിറയും. സർജ്ജറി കഴിഞ്ഞ് വർഷം ഒന്നാകുമ്പോഴും, മലദ്വാരത്തിലെ മുറിവുകൾ ഉണങ്ങിയിട്ടില്ല.
ഇടയ്ക്ക് പഴുക്കും, പിന്നീട് ഉണങ്ങുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കും, എന്നാൽ ഉണങ്ങില്ല. കിടന്നകിടപ്പിൽ തന്നെ, ട്യൂബിൽക്കൂടിയാണ് ഭക്ഷണം നൽകുന്നത്. സുഹൃത്തുക്കൾ വരുമ്പോൾ പറയുന്നത്, ദിവ്യയുടെ ഈ കിടപ്പ് കണ്ട് സഹിക്കാൻ കഴിയുന്നില്ലെന്നാണ്. അവരുടെ സഹായംകൊണ്ടുമാത്രമാണ് ഈ ഈ കുടുംബം ഇപ്പോൾ മുന്നോട്ട് പോവുന്നത്. അമ്മ മറുനാടൻ മലയാളിയോട് പറഞ്ഞു.
വർഷം ഒന്നുകഴിഞ്ഞു പെൺകുട്ടിയുടെ കോമ സ്റ്റേജിലുള്ള ഈ കടപ്പ് തുടങ്ങിയിട്ട്, ഇതുവരെയായും ആശുപത്രിയുടെ ഭാഗത്ത് നിന്നും ഒരു സഹായവും ഉണ്ടായിട്ടില്ല, ഇൻഫോപാർക്കിൽ ദിവ്യ ജോലി ചെയ്തിരുന്ന തിങ്ങ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരും മറ്റ് സുഹൃത്തുക്കളും ചേർന്ന് രണ്ടര ലക്ഷത്തോളം രൂപ പിരിച്ച് നൽകി. എന്നാൽ ആശുപത്രി അധികൃതർ കഴിഞ്ഞ ആഴ്ച എറണാകുളം പ്രസ്സ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അവകാശപ്പെട്ടത്, പെൺകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെന്നും, ഇപ്പോളും ചികിത്സ ചെലവ് നൽകുന്നുണ്ടെന്നുമാണ്. ഒരിക്കൽ മാത്രം അൽഷിഫ ഹോസ്പിറ്റൽ എംഡി ഷാജഹാൻ യൂസഫ് സാഹിബ് വീട്ടിൽ വന്നു. ചികിത്സ ചെലവ് താരാമെന്ന് പറഞ്ഞു. പക്ഷെ ഇന്നേവരെ തന്നിട്ടില്ല.
അമ്മയും ഹോം നേഴ്സും സഹോദരനും ചേർന്നാണ് ദിവ്യയെ പരിചരിക്കുന്നത്. അമ്മയ്ക്ക് പ്രായമായതിനാൽ പലപ്പോഴും സഹോദരി ശുശ്രൂഷിക്കേണ്ട ഉത്തരവാദിത്വം നിഖിലിനാണ്. അതിനാൽ ജോലിക്ക് പോകാനും കഴിയുന്നില്ല. അൽഷിഫ ആശുപത്രിയിയിൽ നിന്ന് നേരെ കിംസ് ആശുപത്രിയിലെ ചികിത്സയാണ് തേടിയത്. എന്നാൽ ലേക്ഷോർ ആശുപത്രിയിൽ പരിചയമുള്ള ഡോക്ടർ ഉള്ളതിനാൽ പിന്നീട് അങ്ങോട്ട് മാറ്റുകയായിരുന്നു. ഇപ്പോൾ ചികിത്സയ്ക്ക് മാത്രമായി ആയിരങ്ങൾ വേണം മാസം. എത്രവർഷം ഇനിയും ചികിത്സ വേണമെന്നും അറിയില്ല, എന്തായാലും ഇനി നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഹൈക്കോടതിയിൽ ഉടൻ തന്നെ ഹരജി സമർപ്പിക്കും, നഷ്ടപരിഹാരം നൽകണമെന്നും ആ ആശുപത്രി അടച്ചുപൂട്ടണമെന്നും ആവശ്യപ്പെടും. സഹോദരൻ പറയുന്നു.
വേണ്ടത്ര യോഗ്യതയില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഡോക്ടർ ഷാജഹാനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ, ആശുപത്രി അടച്ചുപൂട്ടുകയാണെന്ന് കാണിച്ച് മാനേജ്മെന്റ് പത്രക്കുറിപ്പും ഇറക്കിയിരുന്നു. നിലവിൽ ജീവനക്കാരോട് സ്വമേധയാ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് മാനേജ്മെന്റ്. അതേസമയം, ഡോക്ടർ ഷാജഹാനെ അറസ്റ്റുചെയ്യുകയും, നിയമപരമായി ആശുപത്രി അടച്ചുപൂട്ടുന്നത് വരെുയും നിരാഹാര സമരം തുടരുമെന്ന് യുവമോർച്ച് ജില്ല സെക്രട്ടറി അനിൽ കെ ഇടപ്പള്ളി അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍