ഇതിഹാസ കോച്ച് അലക്സ് ഫെർഗൂസന്റെ ജീവൻ രക്ഷിച്ചത് മലയാളി; മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദൈവത്തെ രക്ഷിച്ചതുകൊലഞ്ചേരിക്കാരൻ ഡോ ജോഷി ജോർജ്ജ്; 27 വർഷം മാഞ്ചസ്റ്റർ ടീമിനെ കാത്തു രക്ഷിച്ച ഫുട്ബോൾ പ്രതിഭ ഇപ്പോൾ ജീവിച്ചിരിക്കുന്നത് മലയാളി ഡോക്ടറുടെ ചികിത്സയിൽ; റോണാൾഡോയുടെ പ്രിയ കോച്ചിനെ കാത്തതിന് നന്ദിയായി ആശുപത്രിക്കു ക്ലബ്ബ് നൽകിയത് 36 കോടി രൂപ; ബ്രിട്ടീഷ് ആരോഗ്യ രംഗം അത്ഭുതത്തോടെ മലയാളി ജീവനക്കാരെ കാണുവാൻ ഒരു കാരണം കൂടി
കെ ആർ ഷൈജുമോൻ
ലണ്ടൻ: ബ്രിട്ടീഷ് ആരോഗ്യ മേഖലയ്ക്ക് മലയാളികൾ നൽകുന്ന സേവന മികവിന് ഉദാഹരണങ്ങൾ തേടിയാൽ അടിസ്ഥാന ജോലിയായ കെയറർമാരിൽ മുതൽ ഏറ്റവും തലപ്പത്തു എത്താവുന്ന എൻ എച്ച് എസ് ഡയറക്ടർമാരെ വരെ കണ്ടെത്താൻ കഴിയും. ഇവരൊക്കെ ഓരോ സമയത്തും എൻ എച്ച് എസന്റെ ആദരവും നേടിയിട്ടുള്ളവരാണ്.
ന്യുകാസിൽ മലയാളിയായ ഡോ. രാജു എൻ എച്ച് എസിന്റെ നയരൂപീകരണ സമിതിയിൽ വരെ എത്തിയെങ്കിൽ മലയാളി നേഴ്സുമാരായ ലണ്ടനിലെ മിനിജയും കെന്റിലെ അജിമോൾ പ്രദീപും ഒക്കെ എൻ എച്ച് എസിന്റെ ബ്രാൻഡ് അംബാസിഡർമാരായി തിളങ്ങുകയാണ്. പതിനായിരക്കണക്കിന് മലയാളികൾ സേവനം ചെയ്യുന്ന എൻ എച്ച് എസിൽ ഇത്തരത്തിൽ ചൂണ്ടിക്കാണിക്കാൻ കഴിയുന്നവരുടെ എണ്ണം അനേകമുണ്ട്. എന്നാൽ ഇപ്പോൾ ബ്രിട്ടീഷ് മാധ്യമ ലോകം ചർച്ച ചെയ്യുന്നത് മറ്റൊരു മലയാളിയുടെ പേരാണ്, മാഞ്ചസ്റ്ററിലെ സാൽഫോർഡ് ആശുപത്രിയിലെ ന്യുറോ സർജനായ കോലഞ്ചേരിക്കാരൻ ഡോ. ജോഷി ജോർജിന്റെ പേരാണ് ഇപ്പോൾ വാർത്തകളുടെ തലക്കെട്ടിൽ.
ബ്രിട്ടീഷ് ജീവിതത്തിൽ പന്തുകളിക്കും കളിക്കാർക്കും ഒപ്പം തന്നെയാണ് ഫുട്ബോൾ ക്ലബിനും അതിന്റെ കോച്ചിനും മാനേജർക്കുമെല്ലാം സ്ഥാനം. ഫുട്ബോൾ ഒരു മതം ആണെങ്കിൽ കളിക്കാരും മാനേജരും ഒക്കെ ബ്രിട്ടീഷ് ജനതയ്ക്ക് ദൈവങ്ങളെ പോലെയാണ്. അപ്പോൾ അത്തരം ഒരു ദൈവത്തിനു ചെറിയൊരു പ്രയാസം നേരിടേണ്ടി വന്നാൽ അവർക്കു സഹിക്കുമോ? അത്തരം പ്രയാസത്തിൽ നിന്നും ദൈവത്തെ രക്ഷിക്കാൻ മറ്റൊരാൾ എത്തിയാൽ ഈ ജനത അയാളെയും ദൈവത്തെ പോലെ ആരാധിക്കും, സ്നേഹിക്കും. മാഞ്ചസ്റ്റർ ഫുട്ബോളിന്റെ അപരനാമമായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബിന്റെ ദൈവം തന്നെയാണ് കഴിഞ്ഞ 27 വര്ഷം ടീമിന്റെ നട്ടെല്ലായി നിന്ന മുൻ കളിക്കാരൻ കൂടിയായ സർ അലക്സ് ഫെർഗൂസൻ. ഇപ്പോൾ അദ്ദേഹം ജീവിച്ചിരിക്കാൻ കാരണമായി മാറിയത് കോലഞ്ചേരിക്കാരൻ ആയ ഡോ. ജോഷി ജോർജ് ആണെന്ന് മാധ്യമങ്ങൾ വെളിപ്പെടുത്തുമ്പോൾ ലക്ഷക്കണക്കിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ സർ അലക്സ് ഫെർഗൂസിനൊപ്പം ഈ ഡോക്റ്ററേയും ആരാധിച്ചു തുടങ്ങിയിരിക്കുമായാണ്. അതും തങ്ങളുടെ ദൈവത്തെ രക്ഷിച്ച ആൾ എന്ന അർത്ഥത്തിൽ തന്നെ.
തന്റെ ജീവൻ രക്ഷിക്കാൻ കാരണമായ ഡോക്ടറെയും അദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രിയെയും മറക്കാൻ സർ അലക്സ് ഫെർഗൂസൻ തയ്യാറായില്ല എന്നതാണ് ഇപ്പോൾ ഡോ. ജോഷി ജോർജിനെയും പ്രശസ്തനാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഡോക്ടർ ജോഷിയുടെ നേതൃത്വത്തിൽ തലയോട്ടി പിളർന്നു നടത്തിയ ശാസ്ത്രക്രിയയിലൂടെയാണ് സർ ഫെർഗൂസന്റെ ജീവൻ തിരിച്ചു പിടിക്കാൻ കഴിഞ്ഞത്. ഇതിനു പ്രതിഫലമായി സാവധാനം ജീവിതത്തിലേക്ക് തിരിച്ചു വന്ന ഫുട്ബോൾ പ്രേമികളുടെ ദൈവം ഇതുവരെ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ നാല് ലക്ഷം പൗണ്ട് സാൽഫോർഡ് ആശുപത്രിയായി കണ്ടെത്തിക്കഴിഞ്ഞു. തന്റെ ജീവൻ തിരികെ പിടിക്കാൻ ഡോകടർ നടത്തിയ ശ്രമങ്ങൾക്ക് ഫെർഗൂസൻ നന്ദി പറയുമ്പോൾ ഇത് തന്റെ നേട്ടമല്ല, ഹോസ്പിറ്റലിലെ ന്യുറോ വിഭാഗത്തിന്റെ മൊത്തം നേട്ടം ആണെന്നാണ് ഡോക്ടർ ജോഷി ജോർജ് വിനയപൂർവം പ്രതികരിക്കുന്നത്. മാത്രമല്ല, ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ 77 കാരനായ ഫെർഗൂസൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തിയത് തന്നെയും അത്ഭുതപ്പെടുത്തുകയാണെന്നും ഡോക്ടർ ജോഷി കൂട്ടിച്ചേർക്കുന്നു.
സാധാരാണ ഇത്തരം ചികിത്സകൾക്ക് വിധേയമാകുന്ന പ്രായം ചെന്ന ആളുകൾ കൂടുതൽ സമയമെടുത്താണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തുക. തന്റെ ജീവൻ രക്ഷിച്ച ഡോക്ടറെയും ലിവർപൂൾ കോച്ചു ആയിരുന്ന യാർഗൻ ക്ലോപിനെയും സാക്ഷിയാക്കിയാണ് സാൽഫോർഡ് ഹോസ്പിറ്റലിലെ ബ്രെയിൻ ആൻഡ് സ്പൈനൽ രോഗികൾക്കായി സർ ഫെർഗൂസൻ ഫണ്ട് ശേഖരണം നടത്തിയത്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഫെർഗൂസൻ അത്യാസന്ന നിലയിൽ മാഞ്ചസ്റ്റർ റോയൽ സാൽഫോർഡ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നത്. അതിവേഗം അദ്ദേഹത്തിനായി നടത്തിയ തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയാണ് ജീവൻ തിരികെ പിടിക്കാൻ സഹായകമായത്. അതിവേഗം സുഖം പ്രാപിച്ചെത്തിയ ഫെർഗൂസൻ ആദ്യം തിരഞ്ഞത് തന്റെ ജീവൻ രക്ഷിച്ച ഡോക്ടറെക്കുറിച്ചാണ്. ദൈവത്തിന്റെ അദൃശ്യ കരങ്ങൾ ഡോകടർ ജോർജിലൂടെ പ്രവർത്തിച്ചു എന്ന് കരുതുന്ന ഫെർഗൂസൻ ഡോക്റ്ററുടെ കൂടി ഇഷ്ട പ്രകാരമാണ് ഹോസ്പിറ്റലിന് വേണ്ടി ഫണ്ട് ശേഖരണം നടത്തിയിരിക്കുന്നത്.
തന്റെ സേവനകാലത്തു മാഞ്ചസ്റ്റർ യുണൈറ്റഡിന് 36 അവിസ്മരണീയ ചാമ്പ്യൻ കിരീടങ്ങൾ നേടിക്കൊടുത്ത ഫെർഗൂസൺ ക്ലബിന്റെ എക്കാലത്തെയും മികച്ച മാനേജറിൽ ഒരാളായാണ് കരുതപ്പെടുന്നത് . ഈ സേവനത്തിനു തിരികെ രാജ്യം സർ പദവി നൽകിയാണ് ആദരിച്ചത്. താരപ്രഭയിൽ മാഞ്ചസ്റ്റർ ഹിൽട്ടൺ ഹോട്ടലിൽ ഡോക്ടർ ജോഷി ജോർജിനെ സാക്ഷിയാക്കി അദ്ദേഹം നടത്തിയ വിരുന്നിലാണ് ആശുപത്രിക്കായി ഫണ്ട് ശേഖരണം സാധ്യമായത്. ഒട്ടേറെ ഫുടബോൾ പ്രതിഭകൾ അടക്കമുള്ളവർ വിരുന്നിനു എത്തിയപ്പോൾ 230 വിശിഷ്ട അതിഥികളാണ് ഫെർഗൂസന്റെ ജീവിതത്തിലേക്കുള്ള മടങ്ങി വരവ് ആഘോഷിക്കാൻ ഹോട്ടൽ ഹിൽട്ടണിൽ എത്തിയത്. ഡോക്ടർ ജോഷിക്കാകട്ടെ തന്റെ കൈകളിലൂടെ കടന്നു പോയ അനേകം പേരിൽ ഒരാൾ മാത്രമായിരുന്നു സർ ഫെർഗൂസൻ എങ്കിലും ഔദ്യോഗിക ജീവിതത്തിൽ ഓർത്തുവയ്ക്കാൻ ഉള്ള ഒരു അസാധാരണ ദിനം കൂടിയായി ഫെർഗൂസന്റെ വിരുന്നും അദ്ദേഹം പറഞ്ഞ നന്ദി വാക്കുകളും.
രാജ്യത്തെ മുഴുവൻ ബ്രെയിൻ, സ്പൈനൽ രോഗികൾക്കും പ്രയോജനം ചെയ്യത്തക്ക വിധമാകും ഫെർഗൂസൻ കണ്ടെത്തിയ പണം ഉപയോഗിക്കുക. രാജ്യമെങ്ങും എൻഎച്ച്എസ് ചെയുന്ന സേവനങ്ങളെ താൻ എന്നും അഭിമാനത്തോടെയാണ് കാണുന്നതെന്നും ഫെർഗൂസൻ ചടങ്ങിൽ വ്യക്തമാക്കി. ആശുപത്രികളിൽ കടുത്ത സമ്മർദ്ദത്തിൽ ജോലി ചെയുന്ന മുഴുവൻ ജീവനക്കാരോടും താൻ അനുഭവിച്ച പ്രയാസം നിറഞ്ഞ ദിവസങ്ങളെ സാക്ഷ്യപ്പെടുത്തി നന്ദി അറിയിക്കുക ആണെന്നും അദ്ദേഹം സൂചിപ്പിച്ചു. ''ജീവൻ അപകടത്തിലാക്കുന്ന ഘട്ടത്തിൽ എൻഎച്ച്എസ് അല്ലാതെ മറ്റൊരു ചിന്ത ബ്രിട്ടനിലെ ജനതയ്ക്കില്ല. അതിൽ ആദ്യം സഹായത്തിനെത്തുന്ന പാരാമെഡിക്കൽ ടീം മുതൽ ആശുപത്രികളിൽ ജോലി ചെയ്യുന്ന കെയർമാരും നഴ്സുമാരും ഡോക്ടർമാരും അടക്കമുള്ളവരും ഒരു പോലെ ഒരു ടീമായി നിന്നാണ് ഓരോ ജീവനും രക്ഷിക്കുന്നത്. ഫെർഗൂസന്റെ കാര്യത്തിലും അങ്ങനെയാണ് സംഭവിച്ചത് - '', മറുപടി പ്രസംഗത്തിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ഒരാളെ പോലും മറക്കാതെ ഡോക്റ്റർ ജോഷി ജോർജ് ടീം വർക്കിന്റെ ഗുണങ്ങൾ സദസ്സിനെ ബോധ്യപ്പെടുത്തി.
കോച്ചെന്ന നിലയിൽ ഉയർത്തിക്കൊണ്ടു വന്ന താരങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവൻ പോർച്ചുഗൽ താരം ക്രിസ്ത്യാനോ റൊണാൾഡോ ആണ്. ഈ കോച്ചിന്റെ സ്വാധീനത്തെ കുറിച്ച് താരം തന്നെ പറയുന്നുണ്ട് വളർച്ചയിൽ ഫെർഗിക്ക് ഉള്ള പങ്ക്. ''ഞാൻ മാഞ്ചെസ്റ്ററിൽ ചേർന്ന ശേഷം മാനേജർ എന്നോട് ചോദിച്ചു, എനിക്ക് ഏത് ജേഴ്സി നംബർ വേണമെന്ന്. ഞാൻ 28 ആവശ്യപ്പെട്ടു. പക്ഷേ, അദ്ദേഹം പറഞ്ഞു, 'അല്ല, നീ നംബർ 7 തന്നെ അണിയും'. ആ പ്രശസ്ത ജേഴ്സി എനിക്ക് കൂടുതൽ പ്രചോദനം നൽകി. പ്രതീക്ഷകളിലേക്കുയരാൻ അതെന്നെ നിർബ്ബന്ധിച്ചു.'' സ്പോർട്ടിങ് സി പി യിൽ നിന്നും യൂണൈറ്റഡിൽ എത്തിയപ്പോൾ ഇംഗ്ളീഷ് ഫുട്ബോളുമായി പൊരുത്തപ്പെടാൻ കഴിയാതെ ഉഴറിയ റൊണാൾഡോയ്ക്ക് 7ആം നമ്പർ ജേഴ്സി നൽകി ഇതിഹാസമാക്കി വളർത്തുന്നതിനിടയിൽ താരത്തിന്റെ ഭക്ഷണ കാര്യങ്ങളിൽ വരെ ഫെർഗി ശ്രദ്ധിച്ചിരുന്നു.
സ്കോട്ട്ലന്റിലെ ഈസ്റ്റ് സ്റ്റിർളിങ്ഷയറും സെന്റ് മിറനുമാണ് ഇദ്ദേഹം ആദ്യകാലത്ത് കൈകാര്യം ചെയ്ത് ക്ലബ്ബുകൾ. അതിനുശേഷം എട്ട് വർഷക്കാലം അബർഡീൻ ക്ലബ്ബിന്റെ മാനേജറായി പ്രവർത്തിക്കുക്കയും കാര്യമായ നേട്ടങ്ങളുണ്ടാക്കുകയും ചെയ്തു. ജോക്ക് സ്റ്റീനിന്റെ മരണത്തേത്തുടർന്ന് ചുരുങ്ങിയ സമയത്തേക്ക് സ്കോട്ട്ലന്റ് ദേശീയ ടീമിന്റെ പരിശീലകനായി. 1986 നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജറായി സ്ഥാനമേറ്റു. 24 വർഷമായി ആ സ്ഥാനത്ത് തുടരുന്ന ഇദ്ദേഹം 2010 ഡിസംബർ 19-ന് സർ മാറ്റ് ബുസ്ബിയെ മറികടന്ന് ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവുമധികം കാലം മാനേജറായ വ്യക്തി എന്ന പദവി സ്വന്തമാക്കി. ഈ കാലയളവിൽ പല പുരസ്കാരങ്ങളും ഇദ്ദേഹം നേടി. ബ്രിട്ടിഷ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം തവണ 'മാനേജർ ഓഫ് ദ ഇയർ' പുരസ്കാരം നേടിയതും ഇതിലുൾപ്പെടുന്നു. 11 പ്രീമിയർ ലീഗ്, 5 എഫ്.എ. കപ്പ്, 4 ലീഗ് കപ്പ്, 2 ചാമ്പ്യൻസ് ലീഗ് എന്നിവ അലക്സ് ഫെർഗൂസന്റെ നേതൃത്വത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്