ഗുമസ്തന്മാർ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി; ഒരാൾ സ്വകാര്യ ബസ് ലോബിക്കു വേണ്ടി കെഎസ്ആർടിസി സർവീസുകൾ റദ്ദാക്കുന്ന ഓപ്പറേഷൻ മേധാവി; രണ്ടാമൻ കെടുകാര്യസ്ഥതയുടെ പര്യായമായ അഡ്‌മിനിസ്‌ട്രേറ്റീവ് തലവൻ; ആനവണ്ടിയുടെ ദുരവസ്ഥയ്ക്ക് കാരണം കണ്ടെത്തി രാജമാണിക്യം; തിരുവഞ്ചൂർ പ്രതിഷ്ഠിച്ചവരെ പിരിച്ചുവിട്ടുള്ള ശുദ്ധീകരണത്തെ എതിർത്തു സിഐടിയു യൂണിയനും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കടത്തിൽ മുങ്ങി കെഎസ്ആർടിയുടെ വരുമാന നഷ്ടത്തിന് പ്രധാന കാരണക്കാർ ആരാണ്? സ്വകാര്യ ബസുകാരെ സഹായിക്കുന്ന ഡ്രൈവർമാർ മുതൽ മന്ത്രി തലത്തിൽ വരെയുള്ളവർക്ക് ഇക്കാര്യത്തിൽ പങ്കുണ്ടെന്നത് ഒരു സത്യമാണ്. എങ്കിലും ചരിത്രത്തിൽ ഇതുവരേ നേരിടാൻ കഴിയാത്ത വിധത്തിലാണ് ഇപ്പോഴത്തെ പ്രതിസന്ധി. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ എൽഡിഎഫിനും കെഎസ്ആർടിസിയെ ഒരിഞ്ച് മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ലെന്ന് മാത്രമല്ല, കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കാനേ സാധിച്ചുള്ളൂ.
കോർപ്പറേഷന് കീഴിൽ ജോലി ചെയ്യുന്ന 32265 സ്ഥിരം ജീവനക്കാർക്കും 8629 താൽക്കാലിക ജീവനക്കാർക്കും യഥാസമയം വേതനം നൽകുന്നതിന് സാധിക്കുന്നില്ല, സ്ഥിരവും അസ്ഥിരവുമായ 45000 ഓളം തൊഴിലാളികളും 39000 ഓളം പെൻഷൻകാരുമുള്ള കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങുന്നത് പതിവായി. ഇങ്ങനെ പലവിധത്തിലാണ് കെഎസ്ആർടിസി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ. ആകെയുള്ളത് 5329 ഷെഡ്യൂൾഡ് ബസുകൾ. 5840 റൂട്ടുകളിലായി 1996543 കിലോമീറ്റർ പ്രതിദിനം സർവീസുകൾ നടക്കണം. അസാധ്യമെന്നും, അപ്രായോഗികമെന്നും കരുതിയെങ്കിലും ഈ നിലയിൽ പോയാൽ മാസങ്ങൾക്കുള്ളിൽ ഘട്ടംഘട്ടമായി പ്രവർത്തനം നിലയ്ക്കുകയും സമ്പൂർണ അടച്ചുപൂട്ടലിന്റെയും വക്കിലേക്ക് ഈ സർ്ക്കാർ സ്ഥാപനം എത്തും. ഈ ദുർഗതിക്ക് പ്രധാന കാരണക്കാർ തൊഴിലാളി സംഘടനകളും വരും.
സിഐടിയു വിന്റെ നിയന്ത്രണത്തിലുള്ള കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് വിദഗ്ദൻ എന്നറിയപ്പെടുന്ന ഹനുമന്തറാവുവിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 64 പേജുള്ള പഠനം കെഎസ്ആര്ടിസി നേരിടുന്ന പ്രധാനവെല്ലുവിളികളെ കുറിച്ച് പറയുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത തന്നെയാണ് കെഎസ്ആർടിസിയുടെ ദുരവസ്ഥയ്ക്ക് പ്രധാന കാരണമെന്നാണ് പഠന റിപ്പോർട്ട്. തൊഴിലാളി സംഘടനാ നേതാക്കൾക്കോ വകുപ്പ് മേധാവികൾക്കോ എത്ര ബസുകൾ ഉണ്ടെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പോലുമില്ല. പെൻഷൻ വാങ്ങുന്നവർ അടക്കം 85000 പേർ കണ്ടക്ടർമാരായും ഡ്രൈവർമാരായും മറ്റു ജോലികളിലും പണിയെടുക്കുന്നുണ്ട് കെഎസ്ആർടിയിൽ എന്നാണ് ഏകദേശ കണക്കുകൾ.
ഇത്രയേറെ ജീവനക്കാരും ഇഷ്ടംപോലെ ബസുകളും ഉണ്ടായിട്ടും കെഎസ്ആർടിസി എങ്ങനെ നഷ്ടത്തിലായി? ഓരോ ഡിപ്പോയിലും കൃത്യമായി ബസുകൾ ഓടുന്നുണ്ടോ എന്ന് പരിശോധിച്ചാൽ എങ്ങനെയാണ് കോർപ്പറേഷൻ കുത്തുപാളയെടുക്കുന്നത് എന്ന് വ്യക്തമാകും. കൃത്യസമയത്ത് വാഹനം ഓടുന്നുണ്ടെന്നും റദ്ദാക്കപ്പെടുന്ന സർവീസുകൾ എന്തു കാരണം കൊണ്ടാണെന്നും പരിശോധിക്കുമ്പോഴാണ് നഷ്ടം വരുന്ന വഴി ബോധ്യമാകുക. സർവീസ് നടത്തിപ്പ് തന്നെയാണ് ഇതിൽ പ്രധാനം. ഇങ്ങനെ സർവീസ് നടത്തിപ്പിനായി തന്നെ ആയിരക്കണക്കിന് ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. രണ്ട് മുതിർന്ന ഉദ്യോഗസ്ഥരാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന ഉത്തരവാദികൾ എന്ന വിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സർവീസ് നടത്തിപ്പിന്റെയും, അതിലൂടെ ലഭിക്കുന്ന പ്രതിദിന വരുമാനത്തിന്റെയും ഉത്തരവാദിത്തമുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) ഷറഫ് മുഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ(അഡ്‌മിനിസ്‌ട്രേഷൻ) ശ്രീകുമാർ എന്നിവരാണ് ആരോപണ വിധേയർ.
ഗുമസ്തന്മാരുടെ പണി ചെയ്ത് തുടങ്ങി, പിന്നീട് മാറി വരുന്ന സർക്കാറുകളിലെ രാഷ്ട്രീയക്കാരെ സോപ്പിട്ടു കൊണ്ടാണ് മാനേജ്‌മെന്റ് വിദഗ്ദ്ധർ ഇരിക്കേണ്ട ഉന്നത സ്ഥാനത്ത് എത്തിയത്. കെഎസ്ആർടിക്ക് തിരിച്ചടിയായ കോടതി ഉത്തരവുകൾക്ക് പിന്നിലും ഈ രണ്ട് ഉദ്യോഗസ്ഥരാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു ഇരുവരുടെയും ഗോഡ്ഫാദർ. എന്നാൽ, സർക്കാറ് മാറിയെങ്കിലും ഇവർക്ക് തണലായി സിഐടിയുവും സിപിഐ(എം) മന്ത്രിമാരുമെത്തി. കെടുകാര്യസ്ഥതയ്ക്ക് പേരുകേട്ട രണ്ട് ഉദ്യോഗസ്ഥരെയും പിരിച്ചുവിടാൻ എംഡി രാജമാണിക്യം ശ്രമിക്കുമ്പോൾ യൂണിയനുകൾ ചേർന്നാണ് പിടിച്ചു നിർത്തുന്നത്. ജോലി ചെയ്യാതെ കൂലി വാങ്ങുന്നവർക്ക് ഒത്താശ ചെയ്യുന്നവരാണ് രണ്ട് പേരും എന്നതാണ് ആക്ഷേപങ്ങൾക്ക് കാരണം.
കെഎസ്ആർടിസി എം ഡി രാജമാണിക്യത്തിനെതിരെ കെഎസ്ആർടിസി ഓഫീസിൽ കലാപമുയർത്തിനു പിന്നിലും കെടുകാര്യസ്ഥതയ്ക്ക് പേരുകേട്ട ഈ ഉദ്യോഗസ്ഥരാണ്. എം പാനൽ ജീവനക്കാരെ മൊത്തത്തിൽ പിരിച്ചുവിടുന്നെന്നും 10000 സ്ഥിരം ജീവനക്കാരെ പിരിച്ചുവിടുന്നെന്നുമുള്ള പ്രചരണം സ്വന്തം കസേര പോകാതിരിക്കാനുള്ള ഇവരുടെ തന്ത്രം തന്നെയാണ്. ശക്തമായ പുനരുദ്ധാരണ നടപടികളുമായി മുമ്പോട്ട് പോകുന്ന രാജമാണിക്യത്തെയും, എൽഡിഎഫ് സർക്കാരിനെയും പരമാവധി നാറ്റിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. രണ്ടുപേരെയും ഉന്നത തസ്തികളിൽ നിന്നും ഒഴിവാക്കാൻ രാജമാണിക്യവും ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും തീരുമാനിച്ചിരുന്നു. എന്നാൽ, ഓപ്പറേഷൻസ് മേധാവി ഷഫറ്മുഹമ്മദിന് മുഖ്യമന്ത്രിയുമായുള്ള അടുപ്പാണ് ഇവരുടെ കസേര നിലനിർത്തുന്നത്.
സ്വകാര്യ ബസ് ലോബിയും ഓപ്പറേഷൻസ് വിഭാഗം മേധാവിയായ ഷറഫ് മുഹമ്മദും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന ആക്ഷേപങ്ങളും ശക്തമാണ്. ഈ സ്വകാര്യ ബസ് ലോബിയും ഷറഫിന് വേണ്ടി അരയും തലയും മുറുക്കി രംഗത്തെത്തി. സമ്മർദ്ദങ്ങൾ കടുത്തപ്പോൾ തൽക്കാലം നടപടികളിൽ നിന്നും ഇയാൾ രക്ഷപെടുകയിരുന്നു. ഇപ്പോഴത്തെ ഓപ്പറേഷനിൽ, അദ്ദേഹം പൂർണ്ണമായി വിജയിച്ചു എന്നാണ് കെഎസ്ആർടിസി ഉന്നതർ തന്നെ പറയുന്നത്. സ്വകാര്യ ബസ് ലോബിക്ക് കലക്ഷൻ നേടാൻ വേണ്ടി സ്വന്തം വണ്ടിക്ക് അള്ളുവെക്കുന്ന ഉദ്യോഗസ്ഥൻ എന്നാണ് ഇയാൾക്കെതിരെയുള്ള ആക്ഷേപം. കെഎസ്ആർടിസിയിൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന സർവ്വീസുകൾ ടെലിഫോണിലൂടെ റദ്ദാക്കുന്ന ഈ ഉദ്യോഗസ്ഥൻ ഓപ്പറേഷൻസ് മേധാവിയായി തുടരുന്നിടത്തോളം കെഎസ്ആർടിസിയെ രക്ഷിക്കാനാവില്ല എന്നതാണ് വിവിധ ഉന്നത നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നത്.
സാധാരണ ക്ലർക്കായിട്ടാണ് ഇന്നത്തെ ഓപ്പറേഷൻസ് ഡയറക്ടർ ഷറഫ് മുഹമ്മദ് ജോലിയിൽ പ്രവേശിച്ചത്. 40000 ജീവനക്കാരെ നിയമിക്കാൻ പോലും അധികാരമുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീകുമാർ 29.121986ൽ ക്ലർക്കായി ജോയിൽ പ്രവേശിച്ചു. 18.2.2016 ൽ യുഡിഎഫ് സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ നടന്ന ഒരു കെഎസ്ആർടിസി ഡയറക്ടർ ബോർഡ് യോഗത്തിൽ നിശ്ചിത യോഗ്യത ഇല്ലാത്തവരെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കാൻ മാനദണ്ഡങ്ങൾ പൊളിച്ചെഴുതി. മാനദണ്ഡങ്ങൾ മറികടന്നുള്ള ഈ നിയമനത്തിന് നാളിതുവരെ സംരക്ഷണം ഗതാഗതവകുപ്പ് അനുമതി നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിവില്ലാത്ത ഇവരെ ഒഴിവാക്കാനാവാത്തതാണ് കെഎസ്ആർടിസിയിലെ ഏറ്റവും വലിയ പ്രതിസന്ധി.
2003ലെ റഗുലേഷനിൽ വെള്ളം ചേർത്താണ് ഷറഫ് മുഹമ്മദും ശ്രീകുമാറും ഉന്നത പദവിയിൽ എത്തിയത്. കെഎസ്ആർടിസിയുടെ ഭാഗം വാദിക്കാതെ തീരുമാനമായ WPC 727/2006 ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലും, കെഎസ്ആർടിസിയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നറിഞ്ഞിട്ടും അപ്പീൽ പോലും നൽകാതെ 19/0/2016 എടിഒ ആയും 1. 3. 2007 ൽ ശ്രീകുമാറിനെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായും ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം നൽകിയത് അന്നത്തെ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ആയിരുന്നു എന്നതാണ് വിചിത്രം.
2006 - 2011 കാലഘട്ടത്തിലെ എൽഡിഎഫ് സർക്കാരിന്റെ ദീർഘ വീക്ഷണമില്ലാത്ത നിരവധി നീക്കങ്ങളായിരുന്നു സത്യത്തിൽ കെഎസ്ആർടിസിയെ ഇന്നത്തെ പരിതാപകരമായ അവസ്ഥയിലെത്തിച്ചത്. 2011 - 2012 കാലഘട്ടത്തിൽ ഇപ്പോഴത്തെ ലേബർ സെക്രട്ടറി ടോം ജോസ് ഗതാഗത സെക്രട്ടറിയായിരിക്കയാണ് കെഎസ്ആർടിസിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടർമാർക്ക് ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതകൾ വേണമെന്നു നിശ്ചയിച്ചത്. അതിന്റെ ഭാഗമായി 2012 ൽ കെഎസ്ആർടിസി എസ്റ്റാബ്ലിഷ്‌മെന്റ് (ക്വാളിഫിക്കേഷൻ ആൻഡ് മെഥോഡ് ഓഫ് അപ്പോയിന്മെന്റ് ഓഫ് എക്‌സിക്യുട്ടീവ് ഡയറക്‌ടേഴ്‌സ്) 2012 പുറത്തിറക്കി. അതനുസരിച്ച് എക്‌സിക്യുട്ടീവ് ഡയറക്ടർ ഓപ്പറേഷൻസിന് മെക്കാനിക്കൽ അല്ലെങ്കിൽ ഒട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ റഗുലർ ബിടെക്ക് ബിരുദവും അറിയപ്പെടുന്ന റെപ്പ്യൂറ്റഡ് സ്ഥാപനത്തിൽ നിന്നൊരു റഗുലർ എംബിഎ ബിരുദവും വേണം എന്ന് നിഷ്‌ക്കർഷിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടർ അഡ്‌മിനിസ്‌ട്രേറ്റീവ് അറിയപ്പെടുന്ന സ്ഥാപനത്തിൽ നിന്ന് റെപ്യുറ്റേഷൻ ഇൻസ്റ്റിറ്റിയൂഷൻ ഹൂമൻ റിസേർച്ചിൽ സ്‌പെഷ്യലായി സേവനമുള്ള റഗുലർ എംബിഎ ബിരുദവുമുണ്ടായിരിക്കണം.
ഇതിനിടെ പിഎസ്‌സി നിബന്ധനകളിൽ റഗുലർ എംബിഎ എന്നത് കറസ്‌പോണ്ടൻസ് എംബിഎയോ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള എംബിഎയോ പോരെ എന്ന് കെഎസ്ആർടിസിയോട് ആരായുന്നു. ഇതിനുള്ള മറുപടിയായി No566/a2 RR dt 2012 17. 5. 2014 ൽ കത്തിലൂടെ അങ്ങനെ യോഗ്യതകളിൽ വെള്ളം ചേർക്കാനാവില്ലെന്ന് മാനേജിങ്ങ് ഡയറക്ടർ തിരിച്ചെഴുതുന്നു. 2012 ലെ ഉന്നത യോഗ്യതകൾ വേണമെന്ന ഉത്തരവ് നിലനിൽക്കുകയും ചെയ്തു.
എന്നാൽ 2016 ൽ യുഡിഎഫ് ഭരണ അവനസാന നാളുകളിൽ അന്നത്തെ ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ശക്തമായ സ്വാധീത്തെ തുടർന്ന് 18. 2. 2016 ൽ കൂടിയ കെഎസ്ആർടിസിയുടെ 387 ാം നമ്പർ ഡയറക്ടർ ബോർഡ് യോഗത്തിൽ എക്‌സിക്യുട്ടീവ് ഡയറക്ടർമാർക്ക് നിശ്ചയിച്ച ഉന്നത വിദ്യാഭ്യാസ യോഗ്യതകളിൽ വെള്ളം ചേർക്കാനായും ഹറഫ് മുഹമ്മദിനെയും ശ്രീകുമാറിനെയും യോഗ്യതകളില്ലാതെ തന്നെ എക്‌സിക്യുട്ടീവ് ഡയറക്ടർമാരാക്കാനും സാധ്യമായ ഒരു സ്‌പെഷ്യൽ റൂൾസ് കൊണ്ടു വരുന്നു. എന്നാൽ അത്തരമൊരു സ്‌പെഷ്യൽ നിയമ പരിരക്ഷ കിട്ടണമെങ്കിൽ സംസ്ഥാന സർക്കാർ കൂടി അതംഗീകരിക്കണം. സർക്കാരിൽ നിന്നുള്ള അനുമതിയും കാത്തു നിൽക്കാതെ തന്നെ യോഗം കൂടിയ 18. 12. 2016 ൽ തന്നെ അന്നത്തെ ജനറൽ മാനേജർ 548/2GL/ 2012 RRഎന്ന നോട്ടിലൂടെ സർക്കാർ തീരുമാനം വരുന്നതിനു തന്നെ ശ്രീകുമാറിവെയും ഷറഫ് മുഹമ്മദിനെയും എക്‌സിക്യുട്ടീവ് ഡയറക്ടർമാരായിഅടിയന്തിരമായി നിയമിക്കണമെന്ന് എംഡിയോട് ആവശ്യപ്പെടുകയും അരമണിക്കൂറിനുള്ളിൽ കെഎസ്ആസ്ആർടിസി എംസി ഇരുവരെയും എക്‌സിക്യുട്ടീവ് ഡയറക്ടർമാരായി നിയമിക്കുകയും ചെയ്തു.
എന്നാൽ നാളിതുവരെ സംസ്ഥാന ഗതാഗത വകുപ്പ് 2016 ൽ കെഎസ്ആർടിസി കൊണ്ടു വന്ന സെപ്ഷ്യൽ റൂൾസ് അംഗീകരിച്ചില്ല. അതുകൊണ്ടു തന്നെ ഈ രണ്ടു എക്‌സിക്യുട്ടീവ് ഡയറക്ടർമരെ എന്നു വേണമെങ്കിലും ഗതാഗത വകുപ്പിനും ഗതാഗത മന്ത്രിക്കും പുറത്താക്കാനാകും. അങ്ങനെ ചെയ്യാതിരിക്കാനാണ് ഗതാഗത മന്ത്രിയുടെ മേൽ ലോബി സ്വാധീനം ചെലുത്തുന്നത്. ഈ സമ്മർദ്ദത്തിനു പിന്നിൽ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള സ്ഥലങ്ങളിലെ ചില സ്വകാര്യ ബസുടമകളുണ്ടെന്നും അതിനാൽ തന്നെ തങ്ങളെ ഗതാഗതമന്ത്രിക്കു പോലും തൊടാനാവില്ലെന്നും ഷറഫും ശ്രീകുമാറും ഊറ്റം കൊള്ളുന്നു.
ഷറഫിന്റെയും ശ്രീകുമാറിന്റെയും കഴിവില്ലായ്മ തന്നെയാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ ഒന്നര കോടി കുറയാൻ കാരണമായത്. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി തുടങ്ങിയ സർവ്വീസുകൾ പരമാവധി റദ്ദാക്കുവാൻ യൂണിറ്റ് അധികാരികൾക്ക് ടെലിഫോണിൽ നിർദ്ദേശം നൽകുകയാണ് ഓപ്പറേഷൻസ് മേധാവി. ഇങ്ങനെ നിരവധി നിർദ്ദേശങ്ങങ്ങൾ സ്വകാര്യ ബസുകളുടെ ഭാഗത്തുനിന്നും എത്തുന്നവയാണ് . ഈ നിർദ്ദേശങ്ങൾ അഴിമതിയുടെ ഭാഗമാണെന്നതിനാൽ ഇത്തരം ഉത്തരവുകൾ യൂണിറ്റ് അധികാരികൾ ഇപ്പോൾ അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തി തുടങ്ങി. കടുത്ത അഴിമതി ആരോപണങ്ങൾ പോലും നേരിടുന്ന ഇരുവരും ഇപ്പോഴും കെഎസ്ആർടിയുടെ സംരക്ഷണയിൽ കഴിയുന്നത്. പരക്കെ ചോദ്യംചെയ്യപ്പെടുകയാണിപ്പോൾ. ഈ സാഹചര്യത്തിൽ ഇരുവർക്കുമെതിരെ വൈകാതെ നടപടി ഉണ്ടാവുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍