ഭാര്യാ സഹോദരിയെ ഭാര്യയാക്കി ഭൂമി വിൽപ്പനയുടെ പേരിൽ ആദ്യം 50,000 അഡ്വാൻസ് വാങ്ങി; വീട് പണി പൂർത്തിയാക്കാൻ കാശില്ലെന്ന് പറഞ്ഞ് പിന്നേയും വാങ്ങി ഒരു ലക്ഷം; തട്ടിപ്പിൽ വഞ്ചനാ കുറ്റത്തിന് കേസെടുക്കാതെ വാദിയെ സമ്മർദ്ദത്തിലാക്കി പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച് സ്ഥലം എസ് ഐയും; പണം തട്ടിപ്പു കേസിലെ പ്രതിയായ ബിജെപി നേതാവിനെ രക്ഷിക്കാൻ ഒത്തു കളിച്ചത് മാറനല്ലൂർ പൊലീസ്; എസ് ഐ സജീവിന് കുരുക്കായി ഇന്റലിജൻസ് റിപ്പോർട്ടും
രകേഷ് സദാനന്ദൻ
കാട്ടാക്കട. പണം തട്ടിപ്പ് കേസിൽ പ്രതിയായ ബിജെപി നേതാവ് മാറാനല്ലൂർ പൊലീസ് സ്റ്റേഷനിൽ സമാന്തര ഭരണം നടത്തുന്നതായി ആരോപണം.ഗ്രാമ പഞ്ചായത്ത് അംഗം കൂടിയായ അഖിലേഷ് ആണ് പൊലീസ് സ്റ്റേഷനിലെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടുന്നതായും എസ് ഐ യുമായ് ചേർന്ന് കേസുകളിൽ ഒത്തു കളി നടത്തുന്നതായി ഡിജിപി ഉൾപ്പെടെയുള്ള ഉന്നത പൊലീസ ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരിക്കുന്നത്. പരാതിയുടെ കാര്യം പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും സ്ഥിരീകരിച്ചിട്ടുണ്ട്.. കഴിഞ്ഞ രണ്ടാഴ്ചയായി മാറനല്ലൂർ സ്റ്റേഷൻ പരിസരത്ത് തമ്പടിച്ച് കാര്യങ്ങൾ മനസിലാക്കിയ ഇന്റലിജൻസ് വിഭാഗവും വിവരങ്ങൾ പൊലീസ ആസ്ഥാനത്ത് റിപ്പോർട്ടു ചെയ്തതായാണ് സൂചന.
വഞ്ചനാ കേസിൽ പ്രതിയായ ബിജെപി നേതാവ് അഖിലേഷിനെഅറസ്റ്റ് ചെയ്യാൻ തയ്യാറാകാതെ മാറനല്ലൂർ എസ് ഐ സജീവ് പരാതി ഒത്തു തീർക്കണം എന്നാവശ്യപ്പെട്ട് വാദിയെ ഭീഷണിപ്പെടുത്തിയതായാണ് പുതിയ പരാതി. പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും റൂറൽ എസ് പിക്കുമാണ് പരാതി ലഭിച്ചത്. എസ്ഐ യ്ക്കെതിരെ ഗുരുതര ആരോപണമാണ് പൊലീസ് കംപ്ലൈന്റ് അഥോറിറ്റിക്കു മുൻപാകെ ലഭിച്ചിട്ടുള്ളത്. . സ്വന്തം നാട്ടിൽ എസ്ഐ ആയി എത്തിയ സജീവ് നടത്തിയ ഇടപാടുകൾ ദുരൂഹമാണന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നുമാണ് ആവശ്യം. സജീവിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന ആവിശ്യവും ശക്തമായിട്ടുണ്ട്. ബിജെപി നേതാവും
മാറനല്ലൂർ ഗ്രാമ പഞ്ചായത്തിലെ ചീനിവിള വാർഡ് മെമ്പറുമായഅഖിലേഷ് ആണ് ഒരു വീട്ടമ്മയിൽ നിന്നും ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത ശേഷം പൊലീസിന്റെ ഒത്താശയോടെ വാദിയെ ഭീഷണിപ്പെടുത്തുന്നതായി പരാതി ഉയർന്നിരിക്കുന്നത്. വിഴിഞ്ഞം മുല്ലൂർ ആലുവിള പുത്തൻവീട്ടിൽ അശ്വതിയെ പഞ്ചായത്ത് മെമ്പർ അഖിലേഷ് തന്റെ ഭാര്യയുടെ അനുജത്തിയായ പ്രീതയുമായി സമീപിച്ച് ഇത് തന്റെ ഭാര്യ ആണെന്നും പ്രീതയുടെ പേരിൽ ഊരൂട്ടംമ്പലത്ത് ഉള്ള ആറര സെന്റ് ഭൂമി വിൽകാനുണ്ട് എന്നറിയിച്ചു. ഭൂമി കണ്ട് പത്തര ലക്ഷം രൂപ വിലയുറപ്പിച്ച അശ്വതി അൻപതിനായിരം രൂപ അഡ്വാൻസ് നൽകി .രണ്ടു മാസത്തിനകം ഭൂമി രജിസ്ടർ ചെയ്തുകൊടുക്കാം എന്നായിരുന്നു കരാർ .പക്ഷെ ഒരു മാസം കഴിഞ്ഞപോൾ തന്റെ വീടിന്റെ പാല് കാച്ചൽ ആണെന്നും അത്യാവശ്യം ഒരു ലക്ഷം രൂപ കൂടി നൽകണം എന്നാവശ്യപ്പെട്ടു .ഈ പണവും കൊടുത്ത അശ്വതി രണ്ടുമാസം കഴിഞ്ഞ് ബാക്കി പണവുമായി രജിസ്ട്രേഷന് വേണ്ടി എത്തിയപ്പോൾ ഭൂമി രജിസ്റ്റർ ചെയ്തുകൊടുക്കാൻ അഖിലേഷ് തയ്യാറായില്ല. പല പ്രാവശ്യം ഇക്കാര്യത്തിനായി ഇവർ അഖിലേഷിനെ സമീപിച്ചെങ്കിലും അവരെ ഭീഷണിപ്പെടുത്തി മടക്കി അയക്കുകയായിരുന്നു.
തുടർന്ന് അശ്വതി നടത്തിയ അന്വേഷണത്തിൽ ഈ ഭൂമി കാണിച്ച് മറ്റു പലരിൽ നിന്നും പണം വാങ്ങിയിട്ടുള്ളതായും അഖിലേഷ് ഭാര്യ എന്ന് പറഞ്ഞ് കൊണ്ടുവന്ന പ്രീത അഖിലേഷിന്റെ ഭാര്യയുടെ അനുജത്തി ആണെന്ന് ബോധ്യപ്പെട്ടു . തുടർന്ന് കബളിപ്പിക്കലിന് ഇരയായ അശ്വതി അഖിലേഷിനും പ്രീതക്കും എതിരെ മാറനല്ലൂർ പൊലീസിൽ പരാതി നൽകി .എന്നാൽ അഖിലേഷിന്റെ സ്വാധീനത്തിന് വഴങ്ങി മാറനല്ലൂർ എസ് ഐ സജീവ് വഞ്ചന കുറ്റത്തിന് അഖിലേഷിനെതിരെ കേസെടുക്കുന്നതിന് പകരം വാദി ഭാഗത്തെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചു .ഇതേതുടർന്ന് അശ്വതി കോടതിയെ സമീപിക്കുകയും കോടതി അഖിലേഷിനെതിരെ കേസ് എടുക്കാൻ നിർദ്ദേശിക്കുകയും മാറനല്ലൂർ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമം 417 ,418 ,419 ,420 ,423 വകുപ്പുകൾ പ്രകാരം 3 /2018 ആയി കേസ് രജിസ്റ്റർ ചെയ്തു .
എന്നാൽ വഞ്ചന കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ അറസ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല. അതെ സമയം തന്നെ പ്രതിയായ പഞ്ചായത്ത് അംഗം മിക്കവാറും ദിവസങ്ങളിൽ പൊലീസ് സ്റ്റേഷനിൽ എത്തി മണിക്കൂറുകളോളം എസ് ഐ യുടെ റൂമിൽ ചെലവഴിക്കുകയും പല വിധ കേസുകളിൽ എസ് ഐ യെ സ്വാധീനിക്കുകയും ചെയ്യുന്നതും പതിവാണന്നാണ് പരാതിക്കാർ പറയുന്നത്. പൊലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. ഇതിൽ വസ്തുത ഉണ്ടെന്ന് ബോധ്യപ്പെട്ടാണ് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നല്കിയതെന്ന് അറിയുന്നു. മാത്രമല്ല പതിനേഴിന് നടക്കുന്ന പൊലീസ് സ്റ്റേഷൻ ഉത്ഘാടനത്തിന്റെ ആലോചന യോഗത്തിൽ നെടുമങ്ങാട് ഡി വൈ എസ് പി ക്ക് ഒപ്പം വഞ്ചന കേസിലെ പ്രതിയും വേദി പങ്കിടുകയും ചെയ്തു. എസ് ഐ യുടെ വേണ്ടപ്പെട്ടവൻ എന്ന പരിഗണനയിൽ മറ്റ് പൊലീസുകാരും ഇയാൾക്കെതിരെ നടപടി എടുക്കാൻ തയ്യാറായിട്ടില്ല.
എസ് ഐ യിൽ നിന്നും തനിക്ക് നീതി കിട്ടുന്നില്ല എന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ്പരാതിക്കാരി സജീവിനെതിരെ പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്ക് പരാതി നൽകിയത്. ഇതറിഞ്ഞ എസ് ഐ ഏതാനും ദിവസം മുൻപ് പരാതിക്കാരിയെയും പ്രതിയെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ഒത്തു തീർപ്പ് ശ്രമം നടത്തി. എന്നാൽ പണം നൽകാൻ തയ്യാറല്ല എന്ന് പറഞ്ഞ അഖിലേഷ് എസ് ഐ യുടെ മുന്നിൽ വച്ച് പരാതിക്കാരിയെ ഭീഷണി പ്പെടുത്തി. ഇതിനിടയിൽ പണം കൈപ്പറ്റിയതായി കൈപ്പറ്റ് രസീത് ഒപ്പിട്ടു നൽകണം എന്നും പണം കിട്ടുന്ന മുറക്ക് നൽകും എന്ന് എസ് ഐ പരാതിക്കാരിയോട് ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ പണം കിട്ടാതെ ഒപ്പിട്ട് നൽകില്ല എന്ന് പരാതിക്കാരി അറിയിച്ചു. തുടർന്ന് എസ് ഐ സ്റ്റേഷനിൽ എത്തിയ പ്രതിയെ അവിടെ നിന്നും പോകാൻ അനുവദിക്കുകയും ചെയ്തു .
തട്ടിപ്പ് കേസിൽ ഉൾപ്പെട്ട ബിജെപി നേതാവിനെ അറസ്റ് ചെയ്യാതെ സംരക്ഷിക്കുന്ന എസ് ഐ യുടെയും പൊലീസിന്റെയും നടപടിക്കെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകാനും ഇക്കാര്യങ്ങൾ കോടതിയെയും പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയെയും ധരിപ്പിക്കാനും ഉള്ള ശ്രമത്തിലാണ് പരാതിക്കാരി. പ്രതികളുമായി ഒത്തുകളിച്ചതിന് നേരത്തെയും എസ് ഐ സജീവിനെതിരെ പരാതി ഉയർന്നിട്ടുണ്ട്. മാറനല്ലൂർ ചീനിവിള സ്വദേശി കൃഷ്ണകുമാർ നല്കിയ പരാതിയിൽ നടപടി എടുക്കാതെ വാദിയെ വിരട്ടി ഒത്തു തീർപ്പിന് ശ്രമിച്ചതിന് റൂറൽ എസ് പി ശാസിക്കുകയും പ്രശ്നത്തിൽ പ്രതികൾക്കെതിരെ കേസെടുപ്പിക്കുകയും ചെയ്തിരുന്നു. രണ്ടര മാസം മുൻപ് നടന്ന സംഭവത്തിൽ എഡിജി പി മനോജ് എബ്രഹാമിന്റെ നിർദ്ദേശ പ്രകാരം നെടുമങ്ങാട് ഡി വൈ എസ് പി സജീവിനോടു വിശദീകരണം തേടിയിരുന്നു.
കൂടാതെ ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട കേസുകളിലും മണ്ണു മണൽ മാഫിയകളുമായി ബന്ധപ്പെട്ട് വിവരം നലകുന്നവരെയും എസ് ഐ വിരട്ടിയിരുന്നതായും ആക്ഷേപം ഉണ്ട് .തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തേക്ക് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചിരിക്കുന്നതിനിടെയാണ് എസ് ഐ സജീവിനെതിരെ പരാതി ഉയർന്നിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്