നിയമം ലംഘിച്ചുള്ള പള്ളിയുടെ കെട്ടിട നിർമ്മാണത്തെ ചോദ്യം ചെയ്തു; അംഗീകാരമില്ലാത്ത സ്കൂളിന്റെ പ്രവർത്തനത്തെ എതിർത്തു; ഞായറാഴ്ച കുർബാനക്കിടയിൽ ഇടവകക്കാരനെ പേരുപറഞ്ഞ് അപമാനിച്ച് വികാരി; നിലയ്ക്കു നിർത്താൻ കള്ളക്കേസ് കൊടുത്തെന്നും മുല്ലശ്ശേരി വികാരി സോളി തട്ടിലിനെതിരെ പരാതി: നീതിതേടി സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: വൈദികർ എന്ത് പറഞ്ഞാലും വേദ വാക്യമായി കരുതുന്നവരാണ് മിക്ക വിശ്വാസികളും. ഞായറാഴ്ച കുർബാനയിൽ ഒരു വിശ്വാസിയെ പേരെടുത്തു പറഞ്ഞു ആക്ഷേപിച്ചാൽ അതിൽ പരം മറ്റൊരു നാണക്കേട് ഉണ്ടാകാനുമില്ല. പൗരോഹിത്യ മേധാവിത്വത്തിനെത്തിയ ശബ്ദം ഉയര്‍ത്തുന്നവരെ പലപ്പോഴും മൂലക്കിരുത്താൻ വൈദികർ സ്വീകരിക്കുന്ന അറ്റ കൈ പ്രയോഗമാണിത്.
ഈ പ്രയോഗത്തിൽ വീണു ആത്മഹത്യ ചെയ്തിട്ടുള്ള കുടുംബങ്ങൾ വരെയുണ്ട് കേരളത്തിൽ. എന്നിട്ടും പല വൈദികരും ഈ അറ്റകൈ പ്രയോഗം തുടരുകയാണ്. തൃശൂർ രൂപതയിലെ മുല്ലശേരി ഗുഡ്ഷെപ്പേർഡ് ചർച്ച് വികാരി ഫാ.സോളി തട്ടിലിനെതിരെ ഒരു വിശ്വാസി ഉയർത്തുന്നതും ഇതേ കാര്യമാണ്.
ഇടവക നേതൃത്വത്തിന്റെ നിയമവിരുദ്ധ പ്രവർത്തിയെ ചോദ്യം ചെയ്തതിന്റെ പേരിൽ ഇടവകാംഗമായ ഷിന്റോ തോമസിനെ വികാരിയച്ചൻ പരസ്യമായി അപമാനിക്കുകയും കള്ളക്കേസിൽ കുടിക്കുകയും ചെയ്തു എന്ന ആക്ഷേപം ആണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഷിന്റോക്ക് പിന്തുണ തേടി സോഷ്യൽ മീഡിയയിൽ വൈറലായ ഒരു സംഭാഷണത്തോടെയാണ് കഥ ആരംഭിക്കുന്നത്. ഈ സംഭാഷണമാണ് ഈ വാർത്തക്കൊപ്പം നൽകിയിരിക്കുന്നത്. ഇതിന്റെ പൊരുൾ തേടി പോയപ്പോൾ ആണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ മറുനാടന്‍ ലഭിച്ചത്.
തൃശൂർ മുല്ലശേരി ഗുഡ്ഷെപേർഡ് പള്ളി ഇടവകാംഗം ഷിന്റോ തോമസാണ് പള്ളി വികാരിയിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന പരാതി ഉയർത്തിയിരിക്കുന്നത്. പള്ളിയുടെ നിയമം ലംഘിച്ചുള്ള കെട്ടിട നിർമ്മാണത്തെ ചോദ്യം ചെയ്യുകയും അംഗീകാരമില്ലാത്ത സ്കൂളിന്റെ പ്രവർത്തനത്തെ എതിർക്കുകയും ചെയ്തതോടെ വികാരി തനിക്കെതിരെ തിരിയുകയായിരുന്നു എന്നാണ് ഷിന്റോയുടെ ആക്ഷേപം.
തൃശൂർ മുല്ലശേരി ഗുഡ്ഷെപേർഡ് പള്ളി വകയായി ആറുമാസം മുമ്പ് ഷോപ്പിങ് കോപ്ലക്സ് നിർമ്മിക്കാൻ ആരംഭിച്ചുവെന്ന് ഷിന്റോ പറയുന്നു. ഇതിനെ ചോദ്യം ചെയ്ത അന്നുമുതൽ തനിക്ക് കഷ്ടകാലമായെന്നും ഇതിന് ശേഷം വികാരിയച്ചന്റെ ക്രൂര പീഡനങ്ങൾക്ക് ഇരയാകുകയാണ് താനെന്നും ഷിന്റോ പറയുന്നു. ഇതിനിടെയാണ് ഞായറാഴ്ച കുർബാനക്കിടെ പേര് പറഞ്ഞുള്ള അവഹേളനവും ഉണ്ടായത്. വികാരിയുടെ വ്യക്തിവൈരാഗ്യം ലക്ഷ്യം വെച്ചുള്ള അവഹേളനം കാരണം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് താനെന്ന് ഷിന്റോ പറയുന്നു.
സംഭവങ്ങൾ ഷിന്റോ വിശദീകരിക്കുന്നത് ഇങ്ങനെ
ആറുമാസം മുമ്പാണ് പള്ളി വക ഷോപ്പിങ് കോപ്ലക്സ് നിർമ്മിക്കാൻ ആരംഭിച്ചത്. റോഡരികിൽ നിന്നും മൂന്ന് മീറ്റർ അകലം പാലിച്ച് വേണം കെട്ടിടം നിർമ്മിക്കാൻ എന്ന നിയമം പാലിക്കാതെയാണ് നിർമ്മാണം ആരംഭിച്ചത്. ഈ നിയമ ലംഘനം ചോദ്യം ചെയ്ത് നാട്ടിലെ പൗരസമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. പൗരസമിതി നടത്തിയ സമരത്തിൽ പങ്കെടുത്തു എന്ന കാരണത്താൽ ഇടവകാംഗമായ തന്നെ അന്നുതന്നെ പള്ളി കമ്മറ്റിക്കാർ നോട്ടമിട്ടിരുന്നുവെന്ന് ഷിന്റോ പറയുന്നു.
അന്ന് രാത്രി 11.30ന് തന്നെ ഷിന്റോയുടെ വീട്ടിലേക്ക് ഭീഷണിയുമായി അന്നത്തെ വികാരിയായ ജോയ് മൂക്കന്റെ ഫോൺ വന്നു. മര്യാദക്ക് നടന്നില്ലെങ്കിൽ പള്ളിയിൽ നിന്ന് പുറത്താക്കുമെന്നും പള്ളിക്കെതിരെയും ഷോപ്പിങ് കോപ്ലക്സിനെതിരെയും പ്രതികരിക്കരുത് എന്നുമായിരുന്നു വികാരിയുടെ ആവശ്യം.
അന്ന് മുതൽ തന്നെയും കുടുംബത്തെയും തകർക്കാൻ ഇടവക വികാരി ശ്രമിക്കുകയാണെന്നാണ് ഷിന്റോയുടെ ആരോപണം. അന്നത്തെ പള്ളി വികാരിയായിരുന്ന ജോയ് മൂക്കൻ സ്ഥലംമാറി സഹ വികാരിയായിരുന്ന സോളി തട്ടിൽ വികാരിയായപ്പോഴും ഭീഷണി തുടർന്നു. ഗുഡ്ഷെപേർഡ് പള്ളി വകയുള്ള സ്കൂളിന് അഫിലിയേഷൻ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഷിന്റോ ഫേസ്ബുക്കിൽ പ്രതികരിച്ചതാണ് പുതിയ വികാരിയെ ചൊടിപ്പിച്ചത്. ഇതിന് പ്രതികാരമായി തനിക്കെതിരെ സോളി അച്ചന്റെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകിയെന്നും ഷിന്റോ പറയുന്നു.
സിബിഎസ്ഇ ആക്ട് 25 പ്രകാരം എല്ലാവർഷവും പുതുക്കേണ്ട അംഗീകാരം ഗുഡ്ഷെപേർഡ് സ്കൂൾ പുതുക്കിയില്ലെന്നും അത് പ്രകാരം 2014 വരെ സ്കൂളിന് പ്രവർത്തിക്കാൻ സിബിഎസ്ഇ അംഗീകാരം നൽകിയിട്ടുള്ളു എന്ന് ചൂണ്ടിക്കാട്ടിയാണ് ഷിന്റോ പ്രതികരിച്ചത്. ഇതിന് പിന്നാലെ വീണ്ടും വികാരിയുടെ ഭീഷണി എത്തിയെന്ന് ഷിന്റോ പറയുന്നു. ഷിന്റോക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിക്കണമെങ്കിൽ ഗുഡ് ഷെപ്പേർഡ് സ്കൂളിൽ എത്തി എല്ലാവരും മുൻപാകെ മാപ്പ് പറയണമെന്നായിരുന്നു പള്ളി വികാരി ഫാദർ സോളി തട്ടിലിന്റെ ആവശ്യം.
താൻ തെറ്റ് ചെയ്തിട്ടില്ലെന്നും മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും ഞാൻ പറഞ്ഞു. എങ്കിൽ സ്കൂളിന്റെ 15 പേരടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മറ്റിയിൽ എത്തി മാപ്പ് പറഞ്ഞാൽ മതിയെന്നായി അച്ചൻ. അതിനും സമ്മതിക്കാതിരുന്നപ്പോൾ അച്ചൻ മാത്രമുള്ള അടച്ചിട്ട മുറിയിൽ വന്ന് മാപ്പ് പറയാൻ ആവശ്യപ്പെടുകയായിരുന്നു. തന്റെ ഭാഗത്ത് തെറ്റില്ലെന്നും അതിനാൽ മാപ്പ് പറയില്ല എന്ന നിലപാടിൽ ഉറച്ച് നിന്നതോടെ വികാരി തനിക്കെതിരെ പരസ്യമായി രംഗത്തെത്തുകയായിരുന്നെന്ന് ഷിന്റോ പറയുന്നു.
ഞായറാഴ്ച കുർബാനക്കിടെ ഫാദർ സോളി തട്ടിൽ ഷിന്റോയെ പരസ്യമായി അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതാണ് ഇപ്പോൾ വിവാദമായത്. പരിശുദ്ധമായി കാണേണ്ട ഞായറാഴ്ച കുർബാന തന്റെ വ്യക്തിവൈരാഗ്യം തീർക്കാനായി ഉപയോഗിച്ച ഫാദർ സോളി തട്ടിലിനെതിരെ പരാതിയുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് ഷിന്റോ.
ഷിന്റോയ്ക്കൊപ്പം അണിനിരന്ന് സുഹൃത്തുക്കൾ
ഇതിനിടെ ഇടവകാംഗത്തെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ച വികാരിക്കും പള്ളി അധികൃതർക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കൾ. കത്തോലിക്ക പള്ളിയിലെ പുരോഹിതരുടെ പകപോക്കൽ സ്ഥിരം സംഭവമാണെന്നും ഇതിന്റെ ഒടുവിലത്തെ ഇരയാണ് ഷിന്റോയെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു വിശ്വാസി ഓഡിയോ സന്ദേശം നൽകിയിട്ടുള്ളത്.
എല്ലാ വിശ്വാസികളോടും തെറ്റുകൾ ക്ഷമിക്കാൻ ആഹ്വാനം ചെയ്യുകയും എന്നാൽ ഒരു വ്യക്തിയോട് എന്തെങ്കിലും ഈഗോപ്രശ്നം ഉണ്ടായാൽ അവർക്കെതിരെ കഴിയുന്നത്ര പ്രതികാര നടപടികൾ ചെയ്യുകയുമാണ് വൈദികരെന്നും ഇതിൽ ആരോപിക്കുന്നു. ദിവ്യബലിക്കിടയിൽ വ്യക്തിയുടെ പേരുപറഞ്ഞ് അവഹേളിക്കലാണ് ഇവരുടെ ഒരു പ്രതികാര നടപടി.
അല്ലെങ്കിൽ ഒരു വ്യക്തിയോടോ കുടുംബത്തേടോ അവരോട് മിണ്ടരുത് എന്ന് പറഞ്ഞ് ഒറ്റപ്പെടുത്തും. പലപ്പോഴും കുടുംബ സമേതം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിൽ തന്നെ ചെന്നുപെടുന്ന അവസ്ഥയിലേക്ക് ഇവരുടെ പ്രതികാര നടപടികൾ മൂലം എത്തിപ്പെടുമെന്നും തനിക്കും ഇത്തരമൊരു അനുഭവം ഉണ്ടായെന്നും വ്യക്തമാക്കി ഒരു വിശ്വാസിയാണ് ഓഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഷിന്റോയ്ക്കുണ്ടായ ദുരനുഭവങ്ങളും ഓഡിയോയിൽ വിവരിക്കുന്നു
വിശ്വാസിയുടെ ഓഡിയോ:
Stories you may Like
- ശാന്തൻപാറയിലെ നിർമ്മാണം നിർത്തി
- മട്ടന്നൂർ നഗരസഭയിൽ കൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകവും
- വെല്ലുവിളിച്ചത് കോടതി ഉത്തരവിനെ; സിപിഎം തീരുമാനിച്ചത് നടപ്പാക്കുമ്പോൾ
- യുകെയിൽ മറ്റൊരു തൊഴിൽ മേഖല കൂടി കുടിയേറ്റക്കാർക്ക് നഷ്ടമാകുന്ന സാഹചര്യം
- അനധികൃതമായി യു കെയിൽ എത്തുന്നവരെ പൂട്ടാൻ ഉറച്ച് ഋഷിയും സുവെല്ലയും
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍