എല്ലാം എനിക്ക് മടുത്തുവെന്ന് പറഞ്ഞ് കുടുംബത്തോടൊപ്പം ബാഴ്സലോണയിൽ ഉല്ലാസ യാത്രയ്ക്ക് പോയി മോഹൻലാൽ; എന്ത് ചെയ്യണമെന്ന് അറിയാതെ ഇടവേള ബാബു; ജനറൽ ബോഡിയിൽ ദിലീപ് വികാരം ആളിക്കത്തിക്കാൻ സിദ്ദിഖും കൂട്ടരും; ആഞ്ഞടിക്കാനുറച്ച് പാർവ്വതിയും രേവതിയും പത്മപ്രിയയും; താര സംഘടനയിൽ സർവ്വത്ര പ്രതിസന്ധി; ദിലീപിന്റെ പുതിയ വിശദീകരണം വെട്ടിലാക്കിയത് അമ്മയുടെ പ്രസിഡന്റിനെ തന്നെ; ലാൽ രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ദിലീപിനെ പുറത്താക്കിയെന്ന് നിങ്ങൾ എഴുതിക്കോളൂ.... ഞാൻ രാജി ചോദിച്ച് വാങ്ങിച്ചതാണ്. ജനറൽ ബോഡി കൂടി തീരുമാനം എടുക്കാൻ വൈകുമെന്നതിനാലാണ് അത്-അമ്മയുടെ എക്സിക്യൂട്ടീവിന് ശേഷം മോഹൻലാൽ പ്രഖ്യാപിച്ചത് ഇങ്ങനെയാണ്. തനിക്കെല്ലാം മടുത്തുവെന്നും സ്ഥാനം ഒഴിയുമെന്നും യോഗത്തിലും പറഞ്ഞു. അങ്ങനെയാണ് ജഗദീഷും സിദ്ദിഖും തമ്മിലെ ഭിന്നതയിൽ പരിഹാരമുണ്ടായത്. അങ്ങനെ എല്ലാം ശുഭമായെന്ന് കരുതുമ്പോഴാണ് ദിലീപ് ഫെയ്സ് ബുക്ക് പോസ്റ്റുമായെത്തിയത്. തന്നെ അമ്മയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും സ്വയം രാജിവച്ചതാണെന്നും ദിലീപ് വിശദീകരിക്കുന്നു. മോഹൻലാലുമായി ചർച്ച ചെയ്തുവെന്ന വരികളും ഉണ്ട്. എങ്കിലും ദിലീപിനെ പുറത്താക്കിയെന്ന് എഴുതിക്കോ എന്ന് മാധ്യമങ്ങളോട് പറഞ്ഞ മോഹൻലാലിനെ ലക്ഷ്യമിട്ടാണ് ദിലീപിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് എന്നാണ് വിലയിരുത്തൽ. ഇതോടെ അമ്മയിലെ ഭിന്നതകൾ കാരണം രാജിവയ്ക്കാൻ തയ്യാറെടുക്കുകയാണ് മോഹൻലാൽ.
കുടുംബത്തോടൊപ്പം സ്പെയിനിലാണ് മോഹൻലാൽ ഇപ്പോഴുള്ളത്. അടുത്ത സുഹൃത്തുക്കളുടെ കുടുംബത്തോടൊപ്പമുള്ള പതിവ് വാർഷിക യാത്ര. ഇതിന് പോകും മുമ്പ് തന്നെ അമ്മയിലെ പ്രശ്നങ്ങളിൽ തനിക്കുള്ള അസ്വസ്ഥത മോഹൻലാൽ പ്രകടിപ്പിച്ചിരുന്നു. എനിക്ക് സംഘടനയെ മുന്നോട്ട് കൊണ്ടു പോകാൻ ബുദ്ധിമുട്ടുണ്ടെന്ന് ലാൽ തന്നെ അമ്മയുടെ അവസാന എക്സിക്യൂട്ടീവിലും പറഞ്ഞിരുന്നു. പ്രശ്നം പരഹരിക്കാനല്ല രൂക്ഷമാക്കാനാണ് ഏവർക്കും താൽപ്പര്യം. അതിനാൽ താൻ സ്ഥാനമൊഴിയുമെന്ന് വ്യക്തമാക്കിയാണ് ലാൽ യാത്ര ആയത്. അതിന് ശേഷമാണ് ദിലീപിന്റെ പോസ്റ്റ് എത്തിയത്. ഈ സാഹചര്യം മോഹൻലാലിനെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. എല്ലാവരുമായി കൂടിയാലോചിച്ചാണ് പ്രശ്ന പരിഹാരത്തിൽ വാർത്താ സമ്മേളനം നടത്തിയത്. എന്നിട്ടും ലാലിനെ തള്ളി ദിലീപ് എന്ന തരത്തിൽ വീണ്ടും വാർത്ത വന്നതാണ് ഇതിന് കാരണം. ഈ സാഹചര്യത്തിൽ കടുത്ത നിലപാടിലേക്ക് മോഹൻലാൽ മാറുമെന്നാണ് സൂചന.
അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പ്രതിസന്ധിയിലാണ്. വനിതാ പ്രവർത്തകരുടെ യോഗം വിളിച്ചതും. അതിൽ മീടൂ ആരോപണം ചർച്ചയായതും വലിയ വാർത്തയായി. ഇതിന് കാരണക്കാരൻ ഇടവേള ബാബുവാണെന്ന വിലയിരുത്തൽ പൊതുവേയുണ്ട്. മോഹൻലാലിന്റെ അടുപ്പക്കാരൻ എന്ന നിലയിലാണ് ഇടവേള ബാബു ഭാരവാഹിയായത്. അതുകൊണ്ട് തന്നെ ലാൽ സ്ഥാനം ഒഴിയാൻ തീരുമാനിച്ചാൽ ഇടവേളയും രാജിവയ്ക്കും. ജനറൽ ബോഡി വിളിച്ച് രാജി നൽകാൻ ലാൽ തയ്യാറാകുമെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. ഇതോടെ ജഗദീഷും സ്ഥാനം ഒഴിയുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ അമ്മയിൽ പിടിമുറുക്കാൻ സിദ്ദിഖും കൂട്ടരും പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ജനറൽ ബോഡിയിൽ ദിലീപ് അനുകൂല വികാരമുണ്ടാക്കി ഭാരവാഹിത്വങ്ങൾ പിടിച്ചെടുക്കാനാണ് നീക്കം.
അതിനിടെ അമ്മയുടെ ജനറൽ ബോഡിയിൽ വനിതാ കൂട്ടായ്മയിലെ അംഗങ്ങളും നിലപാട് വിശദീകരിക്കാൻ തയ്യാറെടുക്കുകയാണ്. ദിലീപിനെ പുറത്താക്കണമെന്നും രാജി എഴുതി വാങ്ങിയത് ശരിയായില്ലെന്നുമാണ് അവരുടെ നിലപാട്. പാർവ്വതിയും പത്മപ്രിയയും രേവതിയും യോഗത്തിനെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ജനറൽ ബോഡിയിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ സാഹചര്യം കൂടി മനസ്സിലാക്കിയാണ് മോഹൻലാൽ സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. ലാൽ മാറിയാൽ പകരം നേതാവിനെ കണ്ടെത്താൻ അമ്മയ്ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകും. മമ്മൂട്ടിയും ഇന്നസെന്റും ഒന്നും നേതൃസ്ഥാനത്തേക്ക് വരാൻ തയ്യാറല്ല. ഇതോടെ അമ്മയുടെ നേതൃത്വം ദുർബലമാകുമെന്നും വിലയിരുത്തുന്നു. ദിലീപ് അനുകൂലികൾക്ക് ഭൂരിപക്ഷമുള്ളതിനാൽ സിദ്ദിഖോ മറ്റോ പുതിയ പ്രസിഡന്റാകാനാണ് സാധ്യത. കെപിഎസി ലളിതയുമൊത്ത് സിദ്ദിഖ് നടത്തിയ വാർത്താ സമ്മേളനമാണ് കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് എത്തിച്ചത്.
ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ വിവാദങ്ങൾ കത്തി നിൽക്കുന്ന നിർണ്ണായക ഘട്ടത്തിലാണ് മോഹൻലാൽ അമ്മ പ്രസിഡന്റായത്. ഡബ്ല്യു.സി.സിയും അമ്മയിലെ വനിതാഅംഗങ്ങളായ രേവതി, പാർവ്വതി, പത്മപ്രിയ എന്നിവരും അമ്മയ്ക്കെതിരെ തിരിഞ്ഞത് സമാധാനപരമായി അവസാനിപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഈ പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ താൻ സ്ഥാനത്ത് തുടരില്ലെന്ന് ഓഗസ്റ്റ് 7ലെ വാർത്താസമ്മേളനത്തിൽ മോഹൻലാൽ പറഞ്ഞിരുന്നു. ഒക്ടോബർ 19ലെ വാർത്താസമ്മേളനത്തിലും ആരോപണങ്ങൾ വ്യക്തിപരമായി നീളുന്നതിൽ അതൃപ്തനാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. 18 വർഷത്തോളമായി അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന ഇടവേള ബാബുവും അസ്വസ്ഥനാണ്. ഒടുവിൽ മീടു വെളിപ്പെടുത്തൽ നടത്തിയ ശ്രീ ദേവികയുടെ കത്തിൽ തന്റെ പരാതി അന്നത്തെ സെക്രട്ടറി ഒതുക്കാൻ ശ്രമിച്ചുവെന്ന പരാമർശമുണ്ടായിരുന്നു.
നവംബർ 24ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് ഭരണസമിതിയംഗങ്ങൾ. വിവാദങ്ങൾ ഇടവേള ബാബുവിനെയാണ് കൂടുതൽ പ്രതിക്കൂട്ടിൽ നിർത്തുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ താൻ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നില്ലെന്ന് ഓഗസ്റ്റ് ഏഴാം തിയ്യതി നടത്തിയ വാർത്താസമ്മേളനത്തിൽ മോഹൻലാൽ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച്ച നടത്തിയ വാർത്താ സമ്മേളനത്തിലും മോഹൻലാൽ പറഞ്ഞുവെച്ചത് ഇതിന്റെ തുടർച്ചായിരുന്നു. ആദ്യ ഘട്ടത്തിൽ കേസിൽ ആരോപണം ഉന്നയിക്കപ്പെട്ട നടൻ ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കാത്തതിലാണ് എഎംഎംഎ ഏറെ പഴികേട്ടത്. പിന്നീട് കേസ് എടുത്തപ്പോഴാണ് ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കുന്നത്.
പിന്നീട് കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ തീരുമാനിച്ചപ്പോൾ സംഘടനയിൽ കലാപം പൊട്ടിപ്പുറപ്പെട്ടുകയായിരുന്നു. അപ്പോഴേക്കും പുതിയ ഭാരവാഹികളും ചുമതലയേറ്റിരുന്നു. ദിലീപ് വിഷയത്തിൽ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടത് അമ്മയുടെ പ്രസിഡന്റായ മോഹൻലാലായിരുന്നു. ചിലർ മോഹൻലാലിനെതിരെ വ്യക്തിപരമായി ഗൂഢാലോചന നടത്തുന്നു എന്ന ആരോപണവും ഇതോടൊപ്പം ഉയർന്നിരുന്നു. സിനിമയിലെ വനിതാക്കൂട്ടായ്മയും ലക്ഷ്യമിട്ടത് മോഹൻലാലിനെയായിരുന്നു. താൻ അനാവശ്യമായി വിമർശനം ഏൽക്കുന്നു എന്ന കാര്യം മോഹൻലാലും തുറന്നു പറഞ്ഞിട്ടുണ്ട്. സംഘടനയുടെ എക്സിക്യൂട്ടീവ് മീറ്റിങ്ങിന് ശേഷം കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലും തന്റെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതായി മോഹൻലാൽ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ രാജിയല്ലാതെ പോംവഴികൾ ഇല്ല എന്നാണ് ഇപ്പോഴത്തെ ഭാരവാഹികളിൽ ഭൂരിപക്ഷം പേരുടേയും അഭിപ്രായം. ദിലീപ് അനുകൂലികളും ഇപ്പോഴത്തെ നേതൃത്വത്തിനെതിരെ നീക്കങ്ങൾ നടത്തുന്നുണ്ട്.
അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള ഏറ്റമുട്ടാനുള്ള പ്രധാന കാരണം സംഘടനയിലെ ദിലീപിന്റെ അംഗത്വമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട് ദിലീപ് അറസ്റ്റിലായ സാഹചര്യത്തിലാണ് സംഘടനയിൽ നിന്ന് ദിലീപിനെ പുറത്താക്കാൻ സമ്മർദ്ദമേറിയത്. ലഭ്യമായ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ യോഗം ചേർന്ന് ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം എടുത്തു. ഒരു വർഷത്തിനു ശേഷം താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിക്കാൻ ധാരണയായി.
ഇതിൽ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടി സംഘടനയിൽ നിന്നു രാജി വച്ചത്. ജനറൽ ബോഡിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരും അമ്മയിൽ നിന്ന് രാജി വച്ചു. ദിലീപിന്റെ രാജി വീണ്ടും വാർത്തകളിൽ ഇടം നേടി. വാദപ്രതിവാദങ്ങൾ സജീവമായി. സംഘടനയിൽ നിന്നു മാറി നിൽക്കുകയാണെന്നും വിവാദം അവസാനിപ്പിക്കാൻ രാജി വയ്ക്കുകയാണെന്നും വ്യക്തമാക്കി ദിലീപ് കത്ത് നൽകിയതോടെ വിവാദങ്ങൾ മറ്റൊരു വഴിത്തിരിവിലെത്തി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്