രമ്യ നമ്പീശനേയും റിമ കല്ലിംഗലിനേയും ഗീതു മോഹൻദാസിനേയും തിരിച്ചെടുത്താൽ ദിലീപിന്റെ രാജിയും തള്ളിക്കളയണം! അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി താരസംഘടന വിട്ടവരെ തിരിച്ചെടുക്കാൻ തടസ്സവാദങ്ങൾ സജീവം; വനിതാ പ്രാതിനിധ്യത്തിനുള്ള ഭരണഘടനാ ഭേദഗതിയും ഉടനൊന്നും ഇനി നടക്കില്ല; ഡബ്ല്യുസിസിയുമായി ഒത്തുപോകാനുള്ള മോഹൻലാലിന്റെ നീക്കത്തിന് തിരിച്ചടി; മെഗാ സ്റ്റാറിന്റെ ഇടപെടലും വെറുതെയാകും; താരസംഘടനയിൽ മമ്മൂട്ടിയുടെ നയതന്ത്രവും പൊളിയും: 'അമ്മ' പഴയതു പോലെ തുടരും
എം മനോജ് കുമാർ
കൊച്ചി: വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയുടെ ഭരണഘടനാ ഭേദഗതി ഉടൻ ഉണ്ടാകില്ലെന്ന് സൂചനകൾ. വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകി താര സംഘടന അമ്മയുടെ ഭരണഘടന അഴിച്ചു പണിയുക എളുപ്പമല്ലെന്നാണ് കഴിഞ്ഞ ദിവസം കൂടിയ അമ്മയുടെ യോഗത്തിൽ നിന്നും വരുന്ന വിവരങ്ങൾ. അമ്മയുടെ ഭരണഘടനാ ഭേദഗതി ഉടൻ വേണമെന്ന ഡബ്ലുസിസിയുടെ ആവശ്യത്തിൽ താരസംഘടനയിൽ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായി നിലനിൽക്കെ തന്നെയാണ് ഭരണഘടനാ ഭേദഗതി വൈകുമെന്ന സൂചനകൾ പുറത്തുവരുന്നത്.
അതേസമയം താരസംഘടനയായ 'അമ്മ'യുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് തത്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഭേദഗതികളിൽ കൂടുതൽ ചർച്ച നടത്തുമെന്നാണ് പ്രസിഡന്റ് മോഹൻലാൽ ഞായറാഴ്ച അറിയിച്ചത്. . ഭരണഘടനയുടെ ചില ഭേദഗതികളിൽ ഡബ്ലുസിസി അംഗങ്ങളായ പാർവതി തിരുവോത്തും, രേവതിയും എതിരഭിപ്രായങ്ങൾ യോഗത്തിൽ ഉന്നയിച്ചിരുന്നു. ഈ അഭിപ്രായങ്ങളെ മാനിച്ച് മമ്മൂട്ടിയും ജോയ് മാത്യുവും നടത്തിയ നിർണായക ഇടപടലാണ് ഭരണഘടനാ ഭേദഗതി വനിതകൾക്ക് കൂടുതൽ അനുകൂലമാക്കാൻ അവസരമൊരുക്കിയത്. ഇത് മനസ്സിലാക്കിയാണ് മറു വിഭാഗവും കരുക്കൾ നീക്കുന്നത്. എങ്ങനേയും രമ്യ നമ്പീശനേയും റിമ കല്ലിംഗലിേേനയും ഗീതു മോഹൻദാസിനേയും തിരിച്ചെടുക്കുന്നത് തടയാനാണ് നീക്കം. ദിലീപിന്റെ രാജിയും സമാനമാണെന്ന് വരുത്താനാണ് നീക്കം. അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി താരസംഘടന വിട്ടവരെ തിരിച്ചെടുക്കാൻ മമ്മൂട്ടിയും മോഹൻലാലും അനുകൂലമാണ്.
ഈ സാഹചര്യത്തിൽ വനിതാ പ്രാതിനിധ്യത്തിനുള്ള ഭരണഘടനാ ഭേദഗതിയും ഉടനൊന്നും നടക്കില്ല; ഡബ്ല്യുസിസിയുമായി ഒത്തുപോകാനുള്ള മോഹൻലാലിന്റെ നീക്കത്തിന് ഇത് തിരിച്ചടിയാണ്. ഇനി അടുത്ത ജനറൽ ബോഡിയിൽ മാത്രമേ ഭരണ ഘടനാ ഭേദഗതി അവതരിപ്പിക്കാനാകൂ. അടുത്ത വർഷമേ ഇത് നടക്കൂ. വേണമെങ്കിൽ മോഹൻലാലിന് പ്രത്യേക താൽപ്പര്യമെടുത്ത് യോഗം വിളിക്കാം. എന്നാൽ മോഹൻലാലിനൊപ്പം ഭാരവാഹിത്വത്തിലുള്ള ബഹുഭൂരിഭാഗവും മനസ്സു കൊണ്ട് നടിമാരുടെ കൂട്ടായ്മയ്ക്ക് എതിരാണ്. അതുകൊണ്ട് തന്നെ ഈ യോഗം ഉടനൊന്നും നടക്കില്ല. ഈ സാഹചര്യത്തിൽ അടുത്ത അമ്മയിലെ തെരഞ്ഞെടുപ്പും പഴയ ഭരണഘടന അനുസരിച്ചാകും.
'അമ്മ' നിർമ്മാതാക്കളുടെ സംഘടനപോലുള്ള സംഘടനയല്ല. 'അമ്മ ഒരു തൊഴിൽ സംഘടനയുമല്ല. 'അമ്മ അംഗങ്ങൾക്ക് സ്വന്തമായി തൊഴിൽ നൽകുന്നില്ല. നിർമ്മാതാക്കളെയും സംവിധായകരെയും ആശ്രയിച്ച് നിൽക്കുന്ന സംഘടനയാണ്. കാൾ ഷീറ്റിനനുസരിക്ക് പോയി അഭിനയിക്കുക എന്ന ചുമതല മാത്രമാണ് 'അമ്മയിലെ അംഗങ്ങൾ നിർവഹിക്കുന്നത്. അങ്ങിനെയുള്ള താരസംഘടനയിൽ വനിതാപ്രാതിനിധ്യം എന്നൊക്കെ ഭരണഘടനയിൽ എഴുതിവയ്ക്കേണ്ടതുണ്ടോ എന്നാണ് കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ. ഡബ്ല്യുസിസിയെ 'അമ്മ ചർച്ചയ്ക്ക് വിളിച്ചിട്ടുമില്ലെന്നും അഭിപ്രായങ്ങൾ ഉയർന്നു. രേവതിയെയും പാർവതിയെയും ചർച്ചയ്ക്ക് വിളിച്ചത് അവർ 'അമ്മ അംഗങ്ങൾ എന്ന നിലയിലാണ്. അല്ലാതെ ഡബ്ല്യുസിസി നേതാക്കൾ എന്ന നിലയിലല്ല. പക്ഷെ ഡബ്ല്യുസിസിയുടെ ആവശ്യങ്ങൾ ഉടനടി അംഗീകരിക്കേണ്ടതിലെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് തന്നെയാണ് 'അമ്മ നേതാക്കൾ വാർത്താ സമ്മേളനത്തിലും വ്യക്തമാക്കിയത്.
അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുക എന്നല്ലാതെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള നീക്കവുമായി 'അമ്മ ഭാരവാഹികൾ മുന്നോട്ടു പോയേക്കില്ല. അതേസമയം രാജിവെച്ച വനിതാ അംഗങ്ങളെ പൊടുന്നനെ തിരിച്ചെടുക്കാനും 'അമ്മ തയ്യാറായേക്കില്ല. രമ്യ നമ്പീശൻ, റിമ കല്ലിംഗൽ, ഗീതു മോഹൻദാസ് തുടങ്ങിയ നടിമാരാണ് രാജിവെച്ചത്. ഇവരെ തിരിച്ചെടുക്കുമ്പോൾ എങ്ങിനെ എന്ന കാര്യത്തിൽ വീണ്ടും ആലോചനകൾ വേണം എന്നാണ് അംഗങ്ങൾ പറഞ്ഞത്. നടികൾ മാത്രമല്ല ദിലീപും രാജിവെച്ചതാണ്. നടീ ആക്രമണക്കേസുമായി ബന്ധപ്പെട്ടാണ് ദിലീപ് രാജിവെച്ചതെങ്കിലും അതും രാജി തന്നെയാണ്. അപ്പോൾ ദിലീപിനെയും തിരിച്ചെടുക്കേണ്ടി വരും. രാജിവെച്ച നടികളെ തിരിച്ചെടുക്കുമ്പോൾ ഒപ്പം ദിലീപിനെകൂടി തിരിച്ചെടുക്കാനും ഇതുമായ യോഗത്തിൽ ആവശ്യം ഉയർന്നേക്കും.
അതുകൊണ്ട് തന്നെ രാജിവെച്ച നടികളെ ആലോചിച്ച ശേഷം തിരിച്ചെടുത്താൽ മതിയെന്നുള്ള ആലോചനകളാണ് മുറുകുന്നത്. രേവതിക്കും പാർവതിക്കുമൊന്നും 'അമ്മ വനിതാ അംഗങ്ങൾക്കിടയിൽ കാര്യമായ പിന്തുണയില്ലാത്ത പ്രശ്നവുമുണ്ട്. രേവതിയെയും പാർവതിയെയും എതിർത്താണ് വനിതാ അംഗങ്ങളിൽ പലരും സംസാരിക്കുകയും ചെയ്തത്. വാർത്താ സമ്മേളനത്തിൽ 'അമ്മ നേതാക്കൾക്ക് ഈ കാര്യത്തിൽ ഏകാഭിപ്രായവും ഉണ്ടായിരുന്നില്ല. യോഗവേദിക്ക് പുറത്ത് രേവതിയും പാർവതിയും തമ്മിലുള്ള സംസാരത്തിന്നിടയിലാണ് നടികളുടെ കാര്യം വീണ്ടും ചർച്ചയായത്. ജോയ് മാത്യുവും മെഗാ സ്റ്റാർ മമ്മൂട്ടിയും തമ്മിൽ പുറത്ത് നടന്ന സംസാരത്തിനിടയിലാണ് ഡബ്ല്യുസിസിയുടെ ആവശ്യങ്ങൾ വീണ്ടും ചർച്ചയായത്. 'അമ്മ യോഗത്തിലെ ഷമ്മി തിലകന്റെ പ്രസംഗം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
എഴുതി തയ്യാറാക്കിയ പ്രസംഗമാണ് ഷമ്മി വായിച്ചത്. അതിൽ തിലകന് നേരെ 'അമ്മ'ഭാരവാഹികൾ മുൻപ് ഉയർത്തിയ എതിർപ്പുകളുടെ രത്നചുരുക്കമുണ്ടായിരുന്നു. 'അമ്മ യോഗത്തിൽ പൊലീസിനെ കയറ്റണം എന്ന തിലകന്റെ ആവശ്യവും ഈ പ്രസംഗത്തിന്നിടയിൽ യോഗത്തിൽ സംസാരവിഷയമായി. തിലകന് പൊലീസ് സംരക്ഷണമുള്ള കാലത്താണ് ഈ യോഗം നടന്നിരുന്നത്. ഷമ്മിയുടെ പ്രസംഗം പുരോഗമിച്ചപ്പോൾ ഷമ്മിയെ ഉൾപ്പെടെ ആരെയും വിശ്വാസമില്ലെന്ന് തിലകൻ പറഞ്ഞ കാര്യം ഒരു നടി ഷമ്മി തിലകനെ ഓർമ്മിക്കുകയും ചെയ്തു. ബ്ല്യുസിസിയുമായുള്ള തർക്കങ്ങളിലും മറ്റും മമ്മൂട്ടി ഇതുവരെ നിശ്ശബ്ദനായിരുന്നു. തർക്കത്തിന് പരിഹാരം കണ്ടെത്താൻ ജോയ് മാത്യുവിന്റെ പിന്തുണയോടെ അദ്ദേഹം മുന്നിട്ടിറങ്ങി എന്നതാണ് യോഗത്തെ ശ്രദ്ധേയമാക്കിയത്. എന്നാൽ അതും പൊളിയുമെന്നാണ് സൂചന.
യോഗം നടക്കുന്ന ഹാളിന് പുറത്ത് വച്ച് രേവതിയുമായും, പാർവതിയുമായും മമ്മൂട്ടിയും ജോയ് മാത്യുവും വ്യക്തിപരമായി സംസാരിച്ചു. അവർ ഉന്നയിച്ച വിഷയങ്ങൾ ശ്രദ്ധയോടെ കേട്ടു. ആവശ്യങ്ങൾ ന്യായമെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അത് കൂടി ബൈലോയിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് മമ്മൂട്ടി പറഞ്ഞത്. ഉപാധികൾ അംഗീകരിച്ചാൽ, അമ്മയിൽ നിന്ന രാജി വച്ച അംഗങ്ങൾ-രമ്യ നമ്പീശൻ, റിമ കല്ലിംഗൽ, ഗീതു മോഹൻദാസ് തുടങ്ങിയവർ സംഘടനയിലേക്ക് മടങ്ങുമോയെന്ന് മമ്മൂട്ടി ഇരുവരോടും ആരാഞ്ഞു. അമ്മയുടെ ഭാഗമായി തന്നെ ഡബ്ല്യൂസിസിക്ക് പ്രവർത്തിച്ചുകൂടേയെന്നും അദ്ദേഹം ചോദിച്ചു. രാജി വച്ചവർക്ക് അംഗത്വത്തിനായി വീണ്ടും അപേക്ഷിക്കേണ്ടി വരും. എന്നിരുന്നാലും പ്രത്യേക പരിഗണന നൽകി അംഗത്വ ഫീസ് ഒഴിവാക്കി പുനഃ പ്രവേശിക്കാമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ, ഇക്കാര്യങ്ങൾ മമ്മൂട്ടി വിശദീകരിച്ചു. ആരും തന്നെ എതിർപ്പ് പ്രകടിപ്പിച്ചില്ല. എന്നാൽ, പുതിയ ബൈലോ തൽക്കാലം മരവിപ്പിക്കേണ്ടി വന്നു. കാരണം ഒരേ യോഗത്തിൽ തന്നെ അത് ഭേദഗതി ചെയ്യുക നിയമപരമായി സാധുവല്ല. ഇതോടെ പഴയ ബൈലോ വീണ്ടും സാധുവായി.
അമ്മയുടെ ജനറൽ ബോഡിക്ക് മുമ്പ് തന്നെ തങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് രേവതിയും പാർവതിയും ഇ-മെയിൽ വഴി ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുമതി ലഭിക്കുകയും ചെയ്തു. അമ്മയ്ക്ക് ഉചിതമായ ബൈലോ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഇരുവരും യോഗത്തിൽ വിശദീകരിച്ചത്. ഓരോ ഭേദഗതിയും അതിന്റെ പ്രത്യാഘാതങ്ങളും എടുത്തുകാട്ടി. വിശദമായ പരിശോധനകൾക്ക് ശേഷമേ ഭേദഗതികൾ അംഗീകരിക്കാവൂയെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഡബ്ല്യുസിസി ഉന്നയിക്കുന്ന പ്രശ്നങ്ങളുടെ സാംഗത്യം മനസ്സിലാക്കാൻ അംഗങ്ങൾ താൽപര്യം കാട്ടി. അമ്മയെ കൂടുതൽ ജനാധിപത്യപരവും, ക്ഷേമപ്രവർത്തനത്തിൽ ഊന്നിയ സംഘടനയുമാക്കണം. ധാരാളം ചാരിറ്റി പ്രവർത്തനങ്ങൾ അമ്മ നടത്തുന്നുണ്ട്. അത് സ്വാഗതാർഹമാണ്. എന്നാൽ, സുരക്ഷ, ലൈംഗിക പീഡനം, തൊഴിൽ നിഷേധം തുടങ്ങിയ കാര്യങ്ങളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു.
ജയസൂര്യ, ശ്രീദേവിക, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങളോട് അനുകൂലമായി പ്രതികരിച്ചുവെന്നും ചർച്ചയിൽ പങ്കാളികളായെന്നും പാർവതിയും രേവതിയും പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്