പൃഥ്വിയെ അടുപ്പിക്കാനുള്ള ലാലിന്റെ ശ്രമങ്ങൾ എങ്ങുമെത്തിയില്ല; അനുനയ ചർച്ചകൾക്ക് വഴങ്ങാതെ സ്വന്തം വഴിയിലൂടെ ദിലീപ്; കുഞ്ചാക്കോയും നിവിൻ പോളിയും മനസ്സ് തുറക്കുന്നില്ല; മമ്മൂട്ടിയും ഇന്നസെന്റും അസ്വസ്ഥർ; സ്ത്രീകൾക്കായി വാദിച്ച് മഞ്ജു വാര്യരും കൂട്ടരും; സ്ഥാനമൊഴിയാൻ ഉറച്ച് നിലവിലെ ഭാരവാഹികൾ; എക്സിക്യൂട്ടീവ് ചേരാൻ പോലും കഴിയാത്ത വിധം താരസംഘടനയിൽ പ്രതിസന്ധി രൂക്ഷം; ജനറൽ ബോഡി വിളിക്കുന്നതിലും ധാരണയാകുന്നില്ല; 'അമ്മ'യിലെ ഒത്തുതീർപ്പിൽ ആർക്കും എത്തുംപിടിയുമില്ല
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം നടക്കാനിടയില്ല. ഇനി ജനറൽ ബോഡി യോഗം മതിയെന്ന ധാരണയിലാണ് സംഘടനാ നേതൃത്വം മുന്നോട്ടു പോകുന്നതെന്നാണ് ലഭ്യമായ വിവരം. ദിലീപ് വിഷയത്തിൽ അംഗങ്ങൾക്കിടയിൽ മൂർദ്ധന്യാവസ്ഥയിൽ നിലനിൽക്കുന്ന അസ്വാരസ്യം തന്നെയാണ് എക്സിക്യൂട്ടീവ് യോഗം മാറ്റിവയ്ക്കാൻ കാരണമായിട്ടുള്ളത്. ഇനി അടുത്ത കാലത്തൊന്നും എക്സിക്യൂട്ടീവ് നടക്കാനിടയില്ല. വിവിധ ഗ്രൂപ്പുകളെ യോജിപ്പിക്കാനുള്ള മോഹൻലാലിന്റെ നീക്കങ്ങൾ വിജയിക്കാത്തതാണ് ഇതിന് കാരണം. പൃഥ്വിരാജിനെ അനുനയിപ്പിക്കാൻ മോഹൻലാലിന് കഴിഞ്ഞെങ്കിലും മറ്റുപല താരങ്ങളും പ്രതിഷേധത്തിലാണ്. സംഘടനയിലേക്ക് ഇല്ലെന്ന നിലപാടിലാണ് ദിലീപ്. എന്നാലും ദിലീപിനെ അനുകൂലിക്കുന്നവർ കരുനീക്കവുമായി സജീവമാണ്.
ഇനി അമ്മയുടെ ജനറൽ ബോഡി മാത്രമേ നടക്കാനിടയുള്ളൂ. അതിൽ നിലവിലെ ഭാരവാഹികൾ സ്ഥാനം ഒഴിയും. പകരം ആളുകളെ കണ്ടെത്താൻ നിർദ്ദേശിക്കുകയും ചെയ്യും. അങ്ങനെ വരുമ്പോൾ സംഘടന പിടിച്ചെടുക്കാൻ ദിലീപ് അനുകൂലികളും എതിരാളികളും രംഗത്ത് വരും. അമ്മയുടെ ജനറൽ സെക്രട്ടറിയായ മമ്മൂട്ടി ദിലീപിനെ സംരക്ഷിച്ചില്ലെന്ന അഭിപ്രായം ദിലീപ് അനുകൂലികളിൽ ശക്തമാണ്. അതുകൊണ്ട് തന്നെ മമ്മൂട്ടിക്കെതിരെ ശക്തമായ വികാരം ഉയർത്താനാകും ദിലീപിന്റെ ശ്രമം. ഈ സാഹചര്യത്തിൽ ഇനി അമ്മയിലേക്ക് ഇല്ലെന്ന നിലപാടിലാണ് മമ്മൂട്ടി. പ്രസിഡന്റ് ഇന്നസെന്റും കളമൊഴിയും. പകരം ആരുവരുമെന്ന് ദിലീപ് തീരുമാനിക്കുന്ന അവസ്ഥയാണുള്ളത്. ദിലീപ് യോഗത്തിനെത്തിയില്ലെങ്കിൽ പോലും അമ്മയിലെ അംഗങ്ങളിൽ ബഹുഭൂരിഭാഗവും ദിലീപിനൊപ്പമാണ്.
നിലവിൽ അമ്മയെന്ന സംഘടന നിശ്ചലമായ അവസ്ഥയിലാണ്. ആരും ഒരു തീരുമാനങ്ങളും എടുക്കുന്നില്ല. ഈ പ്രത്യേക സാഹചര്യത്തിൽ അമ്മയുടെ ഭരണം മോഹൻലാൽ ഏറ്റെടുക്കണമെന്ന അഭിപ്രായവും സജീവമാണ്. എന്നാൽ മോഹൻലാലും ഇതിന് സന്നദ്ധനല്ല. പുതിയ നേതൃ നിര വരട്ടേയെന്നതാണ് നിലപാട്. ബാലചന്ദ്രമേനോനെ ചുമതല ഏൽപ്പിക്കണമെന്നാണ് മുതിർന്ന താരങ്ങളുടെ പൊതു അഭിപ്രായം. അതിനിടെ സിദ്ദിഖിന്റെ പ്രധാന ചുമതലയിലെത്തിക്കാൻ ദിലീപ് അനുകൂലികളും കരുനീക്കം തുടങ്ങിയിട്ടുണ്ട്. എക്സിക്യൂട്ടീവിൽ പോലും ദിലീപ് അനുകൂലികൾ മാത്രം ജയിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കാനാണ് നീക്കം. പ്രത്യക്ഷത്തിൽ സംഘടനയിൽ ഇടപെടൽ നടത്താൻ പൃഥ്വിയും ഇപ്പോൾ താൽപ്പര്യം കാണിക്കുന്നില്ല. ഏല്ലാവരും ഒരുമിച്ച് ആവശ്യപ്പെട്ടാൽ പൃഥ്വി തയ്യാറുമാണ്. എന്നാൽ ദിലീപ് അനുകൂലികൾ അതിന് സമ്മതിക്കുകയുമില്ല.
കുഞ്ചാക്കോ ബോബനെ മുന്നിൽ നിർത്തണമെന്ന അഭിപ്രായം മഞ്ജു വാര്യരെ പോലുള്ളവർക്കുണ്ട്. സ്ത്രീകൾക്ക് അർഹമായ പരിഗണന വേണമെന്നും പറയുന്നു. എന്നാൽ ഇതൊന്നും പരസ്യ നിലപാടായി മഞ്ജു അവതരിപ്പിക്കുന്നുമില്ല. ഇതും ദിലീപിനെ ഭയന്നാണെന്നാണ് സൂചന. നേരത്തെ ദിലീപിനെ പുറത്താക്കിയ നടപടി ചർച്ച ചെയ്യാൻ എക്സിക്യൂട്ടീവ് വിളിക്കുന്നതിനെ കുറിച്ച് സംഘടന ആലോചിച്ചിരുന്നു. എന്നാൽ അംഗങ്ങൾക്കിടയിലെ ഭിന്നത കാരണം ഇത് നടന്നില്ല. മോഹൻലാൽ സിനിമാ ഷൂട്ടിങിന്റെ തിരക്കിലായിരുന്നു. ഒടിയന്റെ ഷൂട്ടിങ് ഇടവേളയിൽ എല്ലാവരേയും ഒരുമിപ്പിക്കാനായിരുന്നു ലാലിന്റെ ശ്രമം. ഇത് പൂർണ്ണമായും വിജയിക്കില്ലെന്ന് ലാലിനും അറിയാം. അതുകൊണ്ടു തന്നെ അതിനായി വലിയൊരു ഇടപെടൽ ലാൽ നടത്തിയതുമില്ല. ഈ സാഹചര്യത്തിൽ ജനറൽ ബോഡി വിളിച്ച് സ്ഥാനം ഒഴിയാനാണ് നിലവിലെ ഭാരവാഹികലുടെ തീരുമാനം.
പൃഥ്വി രാജിന് അനുനയ ചർച്ചകളോട് വലിയ താൽപ്പര്യമില്ല. ദിലീപും ചർച്ചകളുമായി സഹകരിക്കില്ലെന്ന സൂചന മോഹൻലാലിന് നൽകിയിട്ടുണ്ട്. കുഞ്ചാക്കോ ബോബനും നിവിൻ പോളിയും അടക്കമുള്ളവർ മൗനത്തിലുമാണ്. ഇതു കാരണം അമ്മയിലെ പ്രശ്ന പരിഹാരത്തിനുള്ള ചർച്ചകൾ ഒരടി പോലും മുന്നോട്ട് പോകുന്നില്ല. അതിനാൽ ജനറൽ ബോഡി ചേരുന്നതിലും തീരുമാനം എടുക്കാനാകുന്നില്ല. സ്വയം വിഴുപ്പലക്കലിന്റെ വേദിയായി അമ്മയുടെ യോഗം മാറുമോ എന്ന ഭയമാണ് ഇതിന് കാരണം. സംഘടനയെ കുറേ കാലമായി നിയന്ത്രിച്ചിരുന്നത് ദിലീപായിരുന്നു. ഇതെല്ലാം അമ്മയിലെ പ്രതിസന്ധിയെ രൂക്ഷമാക്കുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാനം ഒഴിയാൻ മമ്മൂട്ടിയും ഇന്നസെന്റും തീരുമാനിക്കുന്നത്.
ദിലീപിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയ കൊച്ചിയിൽ നടന്ന എക്സിക്യൂട്ടീവ് കമ്മറ്റിയിലെ തീരുമാനമാണ് ഇപ്പോൾ കീറാമുട്ടിയായി പരിണമിച്ചിട്ടുള്ളത്. ദിലീപ് പൊലീസ് കസ്റ്റഡിയിൽ ആയിരുന്ന അവസരത്തിൽ ഈ വിഷയത്തിൽ മനസ്സുതുറക്കാതിരുന്നവർ ഇപ്പോൾ നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തു വരുന്നുണ്ട്. തൽക്കാലം സസ്പൻഷൻ മതിയായിരുന്നെന്നും ബാക്കി നടപടി ജനറൽ ബോഡി തീരുമാന പ്രകാരമാണ് വേണ്ടിയിരുന്നതെന്ന അഭിപ്രായക്കാരാണ് സംഘടനയിൽ ഇപ്പോൾ ശക്തിപ്പെട്ടിട്ടുള്ളത്. ദിലീപിനായി വാദിക്കുന്നവർക്ക് അമ്മയിൽ ഭൂരിപക്ഷം ഉണ്ട്. അതുകൊണ്ട് തന്നെ ഈ വാദത്തിനാണ് മേൽക്കൈ.
നിയമപ്രകാരം പ്രവർത്തിച്ചിരുന്നുവെങ്കിൽ ദിലീപ് പുറത്തുവന്ന സാഹചര്യത്തിൽ വിശദീകരണം ആരാഞ്ഞ് , ഭൂരിപക്ഷ തീരുമാനമനുസരിച്ച് നടപടി സ്വീകരിക്കാമായിരുന്നെന്നും ഇതുമൂലം സംഘടനയിൽ ഇപ്പോൾ സംജാതമായ ചേരിതിരിവ് ഒഴിവാക്കാമായിരുന്നെന്നുമാണ് ഇക്കൂട്ടരുടെ വാദം. എന്നാൽ സംഘടനയിൽ അംഗമായ നടിയെ ആക്രമിക്കാൻ കൂട്ടുനിന്നു എന്ന കേസിൽ പൊലീസ് അറസ്റ്റു ചെയ്തതോടെ ദിലീപ് പൊതുസമൂഹത്തിൽ വെറുക്കപ്പെട്ടനായി മാറിയെന്നും ഇയാളെ പുറത്താക്കാൻ നേതൃത്വം നൽകിയവർ സംഘടനയുടെ മാനം കാത്തു എന്നുമാണ് എതിർവിഭാഗത്തിന്റെ വാദം. മമ്മൂട്ടിയാണ് തീരുമാനം എടുത്തത്. പൃഥ്വിരാജിന്റെ സമ്മർദ്ദാണ് ഇതിന് കാരണമെന്നും ആരോപണം ഉയർന്നു. ഈ സാഹചര്യത്തിലാണ് എക്സിക്യൂട്ടീവ് പോലും ചേരാത്തത്.
അതുകൊണ്ട് തന്നെ ഇനി എക്സിക്യൂട്ടീവ് ചേരില്ല. ജനറൽ ബോഡിയിലും ചേരിതിരിഞ്ഞുള്ള വാദപ്രതിവാദം ഉറപ്പായ സാഹചര്യമാണ് നിലവിലുള്ളത്.തർക്കം മുറുകിയാൽ നേതൃത്വനിര ഒന്നടങ്കം ഭാരവാഹിത്വ മൊഴിയാൻ സന്നദ്ധരാവുമെന്നും ഇതോടെ സമവായ ചർച്ചകൾക്ക് വേദിയൊരുങ്ങുമെന്നും പ്രശ്നം ചർച്ചകളിലുടെ പരിഹരിക്കുമെന്ന് കരുതുന്നവരും സംഘടനയിലുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍