പത്തനാപുരത്തെ ശത്രുക്കളെ ഒരുമിപ്പിക്കുന്ന നയതന്ത്രം; ഇന്ദ്രൻസിന്റെ ജനകീയത മുതൽകൂട്ടാക്കുന്ന കുശാഗ്ര ബുദ്ധി; ഹണി റോസിനും രചനാ നാരായണൻകുട്ടിക്കും മുത്തുമണിക്കും അംഗീകാരം നൽകിയ കുശലത; 'അമ്മ'യെ എതിരില്ലാതെ നയിക്കാനൊരുങ്ങി മോഹൻലാൽ; ഗണേശ് വൈസ് പ്രസിഡന്റും ജഗദീഷ് ട്രഷററും; ദിലീപിന്റെ അതിവിശ്വസ്തരായ മുകേഷും സിദ്ദിഖും ഭാരവാഹികൾ; ജനറൽ സെക്രട്ടറി ഇടവേള ബാബുവും; മമ്മൂട്ടി ഇനി ഉപദേശകൻ; താരസംഘടനയിൽ ഇനി പൃഥ്വിരാജിന് റോളില്ല
ആവണി ഗോപാൽ
കൊച്ചി: മലയാള സിനിമയിൽ വീണ്ടും മോഹൻലാൽ മാജിക്ക്. ശത്രുക്കളെ എല്ലാം ഒരുമിപ്പിച്ച് 'അമ്മ'യിൽ പുതിയ നേതൃത്വം. സിനിമയ്ക്കുള്ളിൽ ചേരികളില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഇടപെടലുകൾ. അമ്മയുടെ എക്സിക്യൂട്ടിവിലേക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ഇന്ദ്രൻസിന് പോലും സ്ഥാനം നൽകുകയാണ് മോഹൻലാൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് പരസ്പരം പോരടിച്ചവരാണ് കെബി ഗണേശ് കുമാറും ജഗദീഷും. പ്രചരണത്തിന്റെ അവസാനനാളിൽ പത്തനാപുരത്ത് എത്തി ഗണേശിന് വേണ്ടി മോഹൻ ലാൽ വോട്ടും ചോദിച്ചു. ഇതോടെ വിജയം ഗണേശ് ഉറപ്പിച്ചു. ജഗദീഷ് പരസ്യമായി വിമർശനവുമായി മോഹൻലാലിനെതിരെ തിരിഞ്ഞു. മോഹൻലാൽ അമ്മയുടെ അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുപ്പുമ്പോൾ ആ ഭരണ സമിതിയിൽ ജഗദീഷും ഉണ്ട്. അതിനിർണ്ണായകമായ ട്രഷറർ സ്ഥാനമാണ് ജഗദീഷിന്. ദിലീപിന്റെ ഭാരവാഹിത്വമാണ് ജഗദീഷിന് ലാൽ നൽകുന്നത്.
നോമിനേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞപ്പോൾ മോഹൻലാലിൻഖെ മത്സരിക്കാനില്ലെന്നാണ് അമ്മയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നോമിനേഷൻ കൊടുക്കേണ്ട അവസാന തിയതി ഇന്നലെയായിരുന്നു. കെ.ബി ഗണേശ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരാകും. ഇവർ രണ്ടു പേരും ഇടതുപക്ഷ പിന്തുണയോടെ ജയിച്ച എംഎൽഎമാരാണെന്നത് ശ്രദ്ധേയം. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും എത്തും. ട്രഷറർ സ്ഥാനത്തേക്ക് ജഗദീഷും. നേരത്തെ ദിലീപിന് വേണ്ടി ജഗദീഷ് ഒഴിഞ്ഞു കൊടുത്തതാണ് ഈ സ്ഥാനം. എക്സിക്യൂട്ടീവിനേയും എതിരില്ലാതെ തെരഞ്ഞെടുക്കാൻ അമ്മയ്ക്ക് കഴിഞ്ഞുവെന്നാണ് സൂചന. മോഹൻലാലിന്റെ നിരന്തര ഇടപെടലാണ് മത്സരം ഒഴിവാക്കുന്നത്.
ആസിഫലി, ബാബുരാജ്, ഇന്ദ്രൻസ്, ഹണിറോസ്, രചനാ രാമൻകുട്ടി, മുത്തുമണി, ശ്വേത, അജു വർഗ്ഗീസ് എന്നിവരും എക്സിക്യൂട്ടീവിലുണ്ടെന്നാണ് സൂചന. സിപിഎം നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് മുകേഷ് ഭാരവാഹിയാകുന്നത്. മോഹൻലാലിന്റെ ആവശ്യ പ്രകാരം മമ്മൂട്ടിയാണ് മുകേഷിനെ ഭാരവാഹിയാക്കുന്നതിനുള്ള സമ്മതം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് നേടിയത്. അമ്മയുടെ ഭാരവാഹിത്വം മമ്മൂട്ടി ഒഴിയുകയാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അമ്മയുടെ രൂപീകരണം മുതൽ ഭരണത്തിൽ മമ്മൂട്ടി സജീവമായി ഇടപെട്ടിരുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടിയുടെ നേതൃത്വത്തിലെ അവൈലബിൾ എക്സിക്യൂട്ടീവായിരുന്നു. ഇത് വിമർശനത്തിന് വഴി വച്ചു. ഇതോടെ താൻ ഇനി നേതൃത്വത്തിലേക്കില്ലെന്ന് മമ്മൂട്ടി പ്രഖ്യാപിച്ചിരുന്നു.
അമ്മയുടെ എക്സിക്യൂട്ടീവിൽ പൃഥ്വിരാജും രമ്യാ നമ്പീശനും ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ഇരുവരും ദിലീപിനെതിരെ നിലപാട് എടുത്തു. ഇവരെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കുകയാണ് മോഹൻലാൽ. ദിലീപിന്റെ മനസ്സ് കൂടി അറിഞ്ഞാണ് ഈ തീരുമാനം. അമ്മയ്ക്കുള്ളിൽ ദിലീപിനെ പിന്തുണയ്ക്കുന്നവർ ഏറെയാണ്. പൃഥ്വിയും രമ്യയും ഭാരവാഹികളാകാൻ ശ്രമിച്ചാൽ തോൽപ്പിക്കുമെന്ന മുന്നറിയിപ്പ് ദിലീപ് പക്ഷം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പൃഥ്വിയെ ഒഴിവാക്കിയത്. മത്സരിച്ചാലും ജയിക്കാനുള്ള പിന്തുണ പൃഥ്വിക്ക് കിട്ടില്ലെന്ന വിലയിരുത്തലും ഇതിന് കാരണമായി. ദിലീപിന് താൽപ്പര്യമുള്ള പേരുകാരാണ് എക്സിക്യൂട്ടീവിലെ ബഹുഭൂരിഭാഗവും. ആസിഫലി മാത്രമാണ് ഇതിനൊരു അപവാദം. എല്ലാ വിഭാഗത്തിന്റേയും മനസ്സ് തിരിച്ചറിഞ്ഞ് ഭാരവാഹികളെ കണ്ടെത്തിയതും ലാൽ തന്നെയാണ്.
നടിയെ ആക്രമിച്ച വിവാദത്തിൽ ദിലീപിന് പൂർണ്ണ പിന്തുണ കൊടുത്തവരാണ് ഗണേശും മുകേഷും സിദ്ദിഖും. ജഗദീഷും ദിലീപിനൊപ്പമാണ് നിന്നത്. ഈ സാഹചര്യത്തിലാണ് ഇവരെല്ലാം ഭാരവാഹികളായതെന്ന വാദം സജീവമാണ്. ഇടവേള ബാബുവാകട്ടെ മോഹൻലാലിന്റെ അതിവിശ്വസ്തനായിരുന്നു. അമ്മയുടെ സെക്രട്ടറി എന്ന നിലയിൽ കാര്യങ്ങൾ നോക്കി നടത്തിയിരുന്നതും ഇടവേള ബാബുവായിരുന്നു. കഴിഞ്ഞ ഭരണ സമിതിയിൽ മമ്മൂട്ടിയായിരുന്നു ജനറൽ സെക്രട്ടറി. മമ്മൂട്ടി വിട്ടു നിൽക്കുമ്പോൾ ഇടവേള ബാബുവിനാണ് കൂടുതൽ സാധ്യതയെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിപുന്നു. ചിലർ എതിർപ്പുയർത്തിയെങ്കിലും നിലവിലെ സാഹചര്യത്തിൽ ഭിന്നതയുണ്ടാക്കരുതെന്ന് മോഹൻലാൽ ആവശ്യപ്പെട്ടു. മഴവിൽ അമ്മയുടെ ഷോയ്ക്കിടെയാണ് ഭാരവാഹികളെ അമ്മ നിശ്ചയിച്ചത്.
17 വർഷമായി അമ്മ പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റ് ഒഴിയുന്നതോടെ ഇതേ സ്ഥാനത്തേക്ക് ആരു വരുമെന്ന ചർച്ചകൾ കുറച്ചു ദിവസങ്ങളായി സജീവമായിരുന്നു. എല്ലാ തലമുറയിലുംപെട്ട താരങ്ങൾക്കിടയിലുള്ള പൊതുസ്വീകാര്യതയാണ് മോഹൻലാലിനെ ഈ സ്ഥാനത്തേക്ക് കൊണ്ടു വരാൻ ഇന്നസെന്റിനെ പ്രേരിപ്പിച്ചത്. ഇപ്പോൾ ഓസ്ട്രേലിയയിലുള്ള മോഹൻലാൽ ജനറൽ ബോഡി യോഗത്തിനു മുമ്പായി നാട്ടിൽ തിരിച്ചെത്തും. നടിയെ ആക്രമിച്ച സംഭവത്തിനു ശേഷമുണ്ടായ ചില വഴിത്തിരിവുകളും സിനിമയിലെ വനിതാ സംഘടനയുടെ രൂപീകരണവും അമ്മ നേതൃമാറ്റത്തെ സ്വാധീനിച്ചിരുന്നു.
യുവതലമുറയ്ക്ക് മൊത്തമായി സംഘടനയുടെ ഭാരവാഹിത്തം കൈമാറാൻ മോഹൻലാലും മമ്മൂട്ടിയും തയ്യാറായി. ഇതിനെതിരെ ദിലീപ് പക്ഷം രംഗത്തെത്തി. സംഘടന പിളരുമെന്ന അവസ്ഥയിലുമെത്തി. ഇതോടെയാണ് മോഹൻലാലിനോട് നേതൃത്വം ഏറ്റെടുക്കാൻ മമ്മൂട്ടി നിർദ്ദേശിച്ചത്. അതനുസരിച്ചായിരുന്നു പിന്നീടുള്ള ഇടപെടൽ. ഇതിനൊപ്പം ദിലീപിന്റെ അംഗത്വകാര്യത്തിലും അമ്മയുടെ അടുത്ത ജനറൽ ബോഡി യോഗം തീരുമാനം എടുക്കും. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ അവൈലബിൾ എക്സിക്യൂട്ടീവ് തീരുമാനിച്ചിരുന്നു. ഈ തീരുമാനം പൊതുയോഗത്തിൽ ചർച്ചയ്ക്കെടുക്കും. പൊതുയോഗം അന്തിമ തീരുമാനവും എടുക്കും.
ദിലീപിനെ അമ്മയിൽ സജീവമാക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇത്. അമ്മയിലെ ബഹുഭൂരിഭാഗവും ദിലീപിനൊപ്പമാണ്. കോടതി ശിക്ഷിക്കും വരെ ദിലീപിനെ തെറ്റുകാരനായി കാണുന്നത് ശരിയല്ലെന്ന പൊതുവികാരമാണ് അമ്മയിലുള്ളത്. ഈ സാഹചര്യത്തിൽ ദിലീപിനെ പുറത്താക്കിയ നടപടി ചർച്ചയ്ക്ക് വന്നാൽ പൊതുയോഗം അത് തള്ളിക്കളയാനാണ് സാധ്യത. കേസിൽ കോടതി വിധി വരും വരെ ദിലീപിനെതിരായ നടപടികൾ റദ്ദാക്കുകയും ചെയ്യും. ഫലത്തിൽ അമ്മയുടെ അംഗമായി ദിലീപ് മാറും. ഈ യോഗത്തിന് ദിലീപ് എത്താൻ സാധ്യത കുറവാണ്. താൻ ഇനി സംഘടനയിലേക്കില്ലെന്ന നിലപാടിൽ ദിലീപ് ഉറച്ച് നിൽക്കുകയാണ്. ഈ സാഹചര്യത്തിലും ദിലീപിനെതിരായ നടപടി തള്ളിക്കളയാൻ തന്നെയാണ് സിനിമാക്കാർക്കിടയിലെ പൊതു തീരുമാനം. ഈ മാസം 24ന് നടക്കുന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ എല്ലാ പ്രശ്നങ്ങൾക്കും അവസാനമാകുമെന്നാണ് ഉയരുന്ന വിലയിരുത്തൽ.
നേരത്തെ സംഘടന പിടിച്ചെടുക്കാൻ പൃഥ്വിരാജ് ശ്രമിക്കുന്നുവെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇത് പൊളിക്കാൻ ദിലീപിനെ അനുകൂലിക്കുന്നവരും ശ്രമം നടത്തിയിരുന്നു. അമ്മയിൽ ദിലീപിനെ അനുകൂലിക്കുന്നവർക്ക് ബഹുഭൂരിപക്ഷം ഉണ്ട്. അതുകൊണ്ട് തന്നെ പൃഥ്വി രാജിന് സംഘടന പിടിക്കാനാവില്ലെന്ന് വിലയിരുത്തലുമെത്തി. ഇതോടെ ഈ നീക്കം പൃഥ്വിരാജ് ഉപേക്ഷിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് അമ്മ സംഘടിപ്പിച്ച ഷോയിലും പൃഥ്വി രാജ് പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ അമ്മയുടെ യോഗത്തിൽ പൃഥ്വി എത്തുമോയെന്ന സംശയവും സജീവമാണ്. ദിലീപിന്റെ നടപടിയെ കുറിച്ച് ചർച്ച ചെയ്യുന്ന യോഗത്തിൽ മഞ്ജു വാര്യരും പങ്കെടുക്കാനിടയില്ല.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിലായതോടെയാണ് അച്ചടക്ക നടപടിയുമായി അവൈലബിൾ എക്സിക്യൂട്ടീവ് എത്തിയത്. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മമ്മൂട്ടിയാണ് പ്രഖ്യാപിച്ചത്. പൃഥ്വിരാജിന്റെ സമ്മർദ്ദമായിരുന്നു ഇതിന് കാരണമെന്ന വിലയിരുത്തലുകളും ഉണ്ടായി. എന്നാൽ അതിന് ശേഷം അമ്മയ്ക്ക് ഇക്കാര്യത്തിൽ ചർച്ചകളൊന്നും നടത്താനായില്ല. ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് പൊതു യോഗമാണ്. അതുകൊണ്ടാണ് ഈ വിഷയവും കൊച്ചിയിലെ യോഗത്തിൽ ചർച്ചയാക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്