ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള മൂന്ന് സ്റ്റെന്റുകൾക്ക് അമൃതാ ആശുപത്രി വിലയിട്ടത് 2,85,000 രൂപ; നിർമ്മാതാവിനെ കണ്ടെത്തി വിളിച്ചു ചോദിച്ചപ്പോൾ വില വെറും 80,000 രൂപ മാത്രം; കൊള്ളലാഭക്കഥ പൊളിഞ്ഞിട്ടും അമിത വില ഈടാക്കി പാവങ്ങളുടെ ആശുപത്രി; ഹൃദയ രോഗികളെ പിഴിഞ്ഞ് സ്വകാര്യ ആശുപത്രികൾ കൊള്ളലാഭം കൊയ്യുന്നത് ഇങ്ങനെ
എം എസ് സനിൽകുമാർ
തിരുവനന്തപുരം: മതാ അമൃതാനന്ദമയീ മഠത്തിന്റെ കീഴിലെ ആശുപത്രിയാണ് അമൃത. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൾട്ടി സ്പെഷ്യാലി ആശുപത്രി. മാതാ അമൃതാനന്ദയമീ മഠം ചാരിറ്റബിൾ സംഘടനയാണ്. സർക്കാരിൽ നിന്ന് നികുതി ഇളവ് കിട്ടുന്ന സംഘം. എന്നിട്ടും അമൃതയുടെ ആശുപത്രിയിൽ കാശുണ്ടാക്കാൻ കൊള്ളയാണ് നടക്കുന്നത്. ഹൃദയ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സ്റ്റെന്റുകൾക്ക് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ കൊള്ളവില ഈടാക്കുന്നുണ്ട്. ഇത് തന്നെയാണ് അമൃതയിലേകും അവസ്ഥ. മൂന്നിരട്ടിയിലധികം വിലയാണ് രോഗികളിൽ നിന്നും അമൃതയും ഈടാക്കുന്നത്.
15000 രൂപ മുതൽ 25000 രൂപ വരെവരെ വിലയ്ക്ക് ആശുപത്രികൾക്ക് ലഭിക്കുന്ന സ്റ്റെന്റുകൾ ഒരുലക്ഷം മുതൽ 1 ,25 ,000 രൂപ വരെ ഈടാക്കിയാണ് രോഗികൾക്ക് നൽകുന്നതെന്ന് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് സ്റ്റെന്റുകൾ വാങ്ങാൻ രോഗികളെ ആശുപത്രി അധികൃതർ അനുവദിക്കാറുമില്ല. സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലെല്ലാം ഇതാണ് അവസ്ഥ. ഹൃദയരക്തക്കുഴലിൽ തടസ്സങ്ങളുണ്ടാകുമ്പോൾ നടത്തുന്ന ആന്‍ജിയോപ്ലാസ്റ്റി ശാസ്ത്രക്രിയയിലാണ് സ്റ്റെന്റുകൾ ഉപയോഗിക്കുന്നത്. കേരളത്തിൽ 42 ഓളം സ്വകാര്യ ആശുപത്രികളിൽ ആഞ്ജിയോപ്ലാസ്റ്റി ചെയ്യാൻ സൗകര്യമുണ്ട്. ഇവിടങ്ങളിൽ പ്രതിവർഷം 8000 മുതൽ 10000 വരെ ആന്ജിയോപ്ലാസ്റ്റികളാണ് നടക്കുന്നത്. ഒന്നിൽ കൂടുതൽ സ്റ്റെന്റുകൾ ഇടേണ്ടവരാണ് പല രോഗികളും. അങ്ങനെ വരുമ്പോൾ കോടികളുടെ ലാഭം കൊയ്യുകയാണ് രോഗികളെ പിഴിഞ്ഞ് ഈ സ്വകാര്യ ആശുപത്രികൾ. ഈ മാതൃകയാണ് അമൃതയും പരീക്ഷിച്ച് വിജയിപ്പിക്കുന്നത്.
കൊച്ചിയിലെ അമൃത ആശുപത്രിക്കെതിരെ സ്റ്റെന്റ് കച്ചവടത്തിന്റെ പേരിൽ ഇതിനകം പരാതി ഉയർന്നുകഴിഞ്ഞു. ആരോഗ്യപ്രവർത്തകനായ കെ എം ഗോപകുമാറാണ് പരാതിക്കാരൻ. നിയസഭാ പെറ്റിഷൻസ് കമ്മറ്റിക്കാണ് ഗോപകുമാർ പരാതി നൽകിയത്. കെ എം ഗോപകുമാറിന്റെ പിതാവ് എം.മാധവനെ ആഞ്ജിയോഗ്രാഫിക്കായി അമൃതയിൽ പ്രവേശിപ്പിക്കുന്നു. ആഞ്ജിയോഗ്രാമിന് ശേഷം മാധവന് ആന്‍ജിയോപ്ലാസ്റ്റി നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. 3 സ്റ്റെന്റുകൾ ഇടണം. തുടർന്ന് ഗോപകുമാർ ആശുപത്രി അഡ്മിനിസ്ട്രേഷനെ സമീപിച്ചു. തുടർനടപടികൾ അന്വേഷിച്ചു. ഒരു സ്റ്റെന്റിനു 95,000 രൂപ വിലവരുമെന്നു ആശുപത്രി അധികൃതർ അറിയിച്ചു. മൂന്നു സ്റ്റന്റിനും കൂടി 2, 85, 000 രൂപ. ഇതുകേട്ട ഗോപകുമാർ ഞെട്ടി.
ചുരുങ്ങിയ നിരക്കിൽ രോഗികൾക്ക് ചികിത്സ നൽകുമെന്ന് പരസ്യം ചെയ്യുന്ന ഒരു ചാരിറ്റബിൾ ആശുപത്രിയിൽ ഒരു സ്റ്റന്റിനു ഒരു ലക്ഷത്തോളം രൂപ. ഗോപകുമാർ അന്വേഷണം തുടങ്ങി. അമൃത ആശുപത്രിക്ക് സ്റ്റെന്റുകൾ വിതരണം ചെയ്യുന്ന നിർമ്മാതാവിനെ കണ്ടുപിടിച്ചു. അവരുമായി സംസാരിച്ചു . 35, 000 രൂപ മുതൽ 40, 000 രൂപ വരെയുള്ള വിലയ്ക്ക് സ്റ്റെന്റുകൾ നൽകാമെന്ന് നിർമ്മാതാവ് ഗോപകുമാറിനെ അറിയിച്ചു. ഒരു ഓഫറും നിർമ്മാതാവ് നൽകി. 3 സ്റ്റെന്റുകൾ 80, 000 രൂപയ്ക്ക് നൽകാം. അതായത് രണ്ടെണ്ണം വാങ്ങുമ്പോൾ ഒരെണ്ണം സൗജന്യം. ഗോപകുമാർ അമൃതയിലെ മെറ്റീരിയൽ പർചെയ്സ് ഡിവിഷനെ സമീപിച്ചു. ഇക്കാര്യം അറിയിച്ചു. അവർ രോഷാകുലരായി. പുറത്തുനിന്നു വാങ്ങുന്ന സ്റ്റെന്റുകൾ അമൃതയിൽ സ്വീകരിക്കില്ല. ആശുപത്രി പറയുന്ന വിലയ്ക്ക് ആശുപത്രിയിൽ നിന്ന് തന്നെ വാങ്ങണം. ആശുപത്രിക്കു സ്റ്റെന്റുകൾ നൽകുന്ന നിർമ്മാതാവാണെങ്കിൽ കൂടി രോഗിക്ക് അവരിൽ നിന്നും വാങ്ങാൻ അവകാശമില്ലത്രേ.
ഗോപകുമാർ നിരാശനായി. പിതാവിന്റെ നില ഓരോ ദിവസവും വഷളാവുകയാണ്. രോഗിയുടെ ഈ അവസ്ഥ ആശുപത്രി മുതലെടുക്കുകയാണ്. ഒടുവിൽ അമൃത ആശുപത്രി ഒരു നിർദ്ദേശം മുന്നോട്ടുവച്ചു. 2 സ്റ്റെന്റ് വാങ്ങുമ്പോൾ ഒരെണ്ണം ഫ്രീ തരാം. പക്ഷെ ഒരെണ്ണത്തിന് 87, 000 രൂപ വില വരും. അങ്ങനെ ഗോപകുമാർ 1, 74 , 000 രൂപയ്ക്ക് 3 സ്റ്റെന്റുകൾ ആശുപത്രിയിൽ നിന്ന് വാങ്ങിച്ചു. നിർമ്മാതാവ് നൽകാം എന്ന് പറഞ്ഞതിനേക്കാൾ 94000 രൂപ അധികമായി ആശുപത്രിയിൽ നൽകേണ്ടിവന്നു.
ഇത് ഒരൊറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ ആശുപത്രികളും ഡോക്ടർമാരും സ്റ്റെന്റ് നിർമ്മാതാക്കളും ചേർന്ന് നിയന്ത്രിക്കുന്ന ഒരു വലിയ മാഫിയാ ലോകത്തിന്റെ നേർച്ചിത്രമാണിത്. കേരളത്തിലെ പല ആശുപത്രികളുമായും മറുനാടൻ മലയാളി സ്റ്റന്റിന്റെ വില അറിയാൻ ബന്ധപ്പെട്ടു. എല്ലായിടത്തും ഒരുലക്ഷം രൂപയ്ക്ക് മുകളിലാണ് വില. 16000 രൂപ മുതൽ വിലയ്ക്ക് ആശുപത്രിക്ക് ലഭിക്കുന്ന സ്റ്റെന്റുകളാണ് ഇങ്ങനെ വൻ കൊള്ള വിലയ്ക്ക് വിൽക്കുന്നത്. ലാഭത്തിന്റെ വിഹിതം ആശുപത്രിക്കും ഡോക്ടർമാർക്കും സ്വന്തം.
നിർമ്മാതാക്കളും വിതരണക്കാരും പൊതുവിപണിയിൽ സ്റ്റെന്റുകൾ എത്തിക്കാറില്ല. നേരിട്ട് ആശുപത്രിക്കു നൽകുകയാണ് പതിവ്. അതുകൊണ്ട് രോഗികൾക്ക് ഇതിന്റെ വില അറിയാൻ സാധിക്കാറില്ല. ആശുപത്രിക്കാരും ഡോക്ടർമാരും പറയുന്നതാണ് വില. സ്റ്റെന്റിൽ നിർമ്മാതാക്കൾ എം ആർ പി രേഖപ്പെടുത്താറില്ല. അഥവാ രേഖപ്പെടുത്തിയാൽ തന്നെ ഒരു ലക്ഷം രൂപയോ അതിനു മുകളിലോ ആകും രേഖപ്പെടുത്തുക. ഇത് നിയന്ത്രിക്കാൻ ഇതുവരെ സർക്കാർ സംവിധാനങ്ങൾ തയ്യാറായിട്ടുമില്ല.
പൊതുവിപണിയിലോ മെഡിക്കൽ സ്റ്റോറുകളോ സ്റ്റെന്റ് വിൽക്കുന്നതിന് നിയമതടസ്സങ്ങൾ ഒന്നും നിലവിൽ ഇല്ല. പിന്നെ എന്തുകൊണ്ടാണ് നിർമ്മാതാക്കൾ ഇത് പൊതുവിപണിയിൽ എത്തിക്കാത്തത്? ആശുപത്രി അധികൃതരുടെ സമ്മർദ്ദം തന്നെ കാരണം. ആശുപത്രി അധികൃതരും സ്റ്റെന്റ് നിർമ്മാതാക്കളും തമ്മിൽ ഒരു അലിഖിത കരാർ നിലവിലുണ്ട്. ആശുപത്രിക്ക് മാത്രമേ സ്റ്റെന്റ് നൽകാവൂ എന്നതാണ് അത്. ഇതോടൊപ്പം ഡോക്ടർമാരുടെ പങ്കും കാണാതിരുന്നുകൂടാ. ചില പ്രത്യേക കമ്പനികളുടെ സ്റ്റെന്റ് മാത്രമേ ചില ഡോക്ടർമാർ നിർദ്ദേശിക്കാറുള്ളൂ. ഇതേക്കുറിച്ചോക്കെ വിശദമായ അന്വേഷണം നടത്തണമെന്നാണ് ഗോപകുമാർ നിയമസഭാ പെറ്റിഷൻസ് കമ്മറ്റിക്ക് നൽകിയ നിവേദനത്തിലെ ആവശ്യം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍