വള്ളിക്കാവ് ആശ്രമത്തിലെ അന്തേവാസി ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി റിപ്പോർട്ടുകൾ; തമിഴ്നാട് പര്യടനത്തിനിടയിൽ രഹസ്യമായി അമൃതാനന്ദമയി കൊല്ലത്തെ ആശ്രമത്തിലെത്തി തമിഴ്നാട്ടിലേക്ക് തന്നെ മടങ്ങിയത് രഹസ്യമാക്കി വച്ചിരിക്കുന്ന മരണത്തിന്റെ ഭാഗമെന്ന് സൂചന; ക്യാൻസർ രോഗിയായ സ്ത്രീ മരിച്ചത് വിവാദമാക്കരുതെന്ന് മഠം അധികൃതർ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ഭാരത പര്യടനത്തിന്റെ ആദ്യ ഘട്ടം പുരോഗമിക്കുന്നതിനിടെ അമൃതാനന്ദമയി വള്ളിക്കാവിലെ ആശ്രമത്തിലെത്തിയതിൽ ദുരൂഹതയെന്ന് ആരോപണം. ജനുവരി അവസാന വാരം തിരുവനന്തപുരത്ത് തുടങ്ങി കന്യാകുമാരി വഴി തമിഴ്നാട്ടിൽ ഭക്തരെ കാണുന്നതിനിടെയാണ് അമൃതാനന്ദമയി കൊല്ലത്തേക്ക് പോയത്. അവിടെ നിന്ന് മണിക്കൂറുകൾക്ക് അകം സേലത്തേക്ക് തിരിക്കുകയും ചെയ്തു. ഇത് അസ്വാഭാവികമായ സംഭവമാണ്. വള്ളിക്കാവ് ആശ്രമത്തിൽ സംഭവിച്ച ഒരു മരണവുമായി ബന്ധപ്പെട്ടാണ് അമൃതാനന്ദമയി വള്ളിക്കാവിലെത്തിയതെന്നാണ് മറുനാടന്‍ ലഭിച്ച വിവരം. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം അമൃതാനന്ദമയി ഭാരത പര്യടനം തുടരുന്നതായും വള്ളിക്കാവിലെ അന്തേവാസി മറുനാടനോട് പറഞ്ഞു.
എന്നാൽ വള്ളിക്കാവ് ആശ്രമത്തിൽ മരിച്ച അന്തേവാസി ആരെന്നതിനെ കുറിച്ച് ആർക്കും വ്യക്തതയില്ല. ആരോ ഒരാൾ മരിച്ചുവെന്ന് മാത്രമാണ് പറയുന്നത്. ഇതു സംബന്ധച്ച മരണ വാർത്തകൾ പത്രങ്ങളിലുമില്ല. സാധാരണ അമ്മ ഓടിയെത്തേണ്ട ആരെങ്കിലും മരണപ്പെട്ടാൽ അമൃതാ ടിവിയിൽ അത് വാർത്തയാകും. അതും സംഭവിച്ചിട്ടില്ല. ഇതിനെല്ലാം ഉപരി അമൃത പുരിയിൽ ആരെങ്കിലും മരിച്ചതായി കരുനാഗപ്പള്ളി, ഓച്ചിറ പൊലീസ് സ്റ്റേഷനുകളിലും വിവരമില്ല. അമൃതാനന്ദമയിയുടെ സുരക്ഷയ്ക്ക് പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ അമൃത പുരിയിൽ അമൃതാനന്ദമയി ഇല്ലാത്തപ്പോൾ പൊലീസുകാർ ഉണ്ടാവുകയുമില്ല. അതുകൊണ്ട് തന്നെ അമൃത പുരിയിൽ ആരെങ്കിലും മരിച്ചോ എന്നതിനെ കുറിച്ച് പൊലീസിന് ഒരു വിവരവുമില്ലെന്നാണ് ഓച്ചിറ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേനിൽ നിന്ന് മറുനാടന്‍ ലഭിച്ച പ്രതികരണം.
ആശ്രമവുമായി ബന്ധപ്പെട്ട ഒരു അന്തേവാസി മരിച്ചതായും ഇത് രോഗബാധ മൂലമാണെന്ന സന്ദേശമാണ് അടുത്ത അശ്രമ ബന്ധുക്കൾക്ക് നൽകിയിരിക്കുന്നത്. ദിണ്ഡിഗലിൽ നിന്ന് പെട്ടെന്ന് കൊല്ലത്തേക്ക് അമ്മ പോയതിന്റെ കാരണം തിരക്കുന്നവരോടാണ് ആശ്രമത്തിലെ ഉള്ളുകള്ളികൾ അറിയാവുന്നവർ ഇത് പറയുന്നത്. ഇതിനപ്പുറം ആരോടും ഒന്നും പറഞ്ഞിട്ടില്ല. മരിച്ച ബ്രഹ്മചാരിണി ആരാണെന്നോ സ്വദേശിയാണോ വിദേശിയാണോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ അജ്ഞാതമാണ്. മരണം പൊലീസിന് അറിയില്ലെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
അതേസമയം, കൊല്ലത്തുള്ള ഒരു ജുവലറി ഉടമയുടെ മകൾ കഴിഞ്ഞദിവസം മരിച്ചിരുന്നു. കാൻസർ രോഗബാധിതയായിരുന്നു ഇവരെന്നാണ് വിവരം. ഇവർ ആശ്രമവുമായി അടുത്ത് പ്രവർത്തിച്ചിരുന്നതായും ഇവരുടെ മരണത്തെയാണ് ആശ്രമത്തിലെ മരണമായി ചിത്രീകരിക്കുന്നതെന്നാണ് മറ്റൊരു വിവരം. അതുകൊണ്ടുതന്നെ സംഭവത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നും ക്യാൻസർ രോഗിയായ സ്ത്രീ മരിച്ചതിനെ ആശ്രമവുമായി ബന്ധപ്പെടുത്തി വിവാദമാക്കരുതെന്നുമുള്ള നിലപാടിലാണ് മഠം അധികൃതർ.
എല്ലാ വർഷവും ജനുവരി ആദ്യമാണ് അമൃതാനന്ദമയി ഭാരത പര്യടനം തുടങ്ങുന്നത്. ഇത്തവണ ഡിസംബർ അവസാനമായിട്ട് പോലും ഈ പര്യടനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഇത് നോട്ട് അസാധുവാക്കൽ കാരണമെന്ന വാദവുമെത്തി. ഇതോടെയാണ് അതിവേഗം പദ്ധതികൾ തയ്യാറാക്കിയത്. തിരുവനന്തപുരത്ത് നിന്ന് തുടങ്ങി മാർച്ച് 18ന് മുംബൈയിൽ അവസാനിക്കുന്ന തരത്തിലായിരുന്നു ആദ്യ ഘട്ട ഭാരത പര്യടനം. കന്യാകുമാരിയിൽ നിന്ന് ഫെബ്രുവരി രണ്ടിനാണ് ദണ്ഡിഗലിൽ എത്തിയത്. ഇതോടെയാണ് അസ്വാഭാവികമായ സംഭവങ്ങൾക്ക് തുടക്കമാകുന്നത്. സേലം, ചെന്നൈ എന്നിവിടങ്ങളിലെ സന്ദർശനം അമ്മ റദ്ദാക്കിയെന്നായിരുന്നു ആദ്യ പ്രചരണം. കാരണം വ്യക്തമായതുമില്ല.
ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അമൃതാനന്ദമയി കൊല്ലത്തെ ആശ്രമത്തിൽ എത്തിയതായി വിവരം ലഭിച്ചത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ സേലത്തേക്ക് മടങ്ങുകയും ചെയ്തു. ഇതിന് അപ്പുറം ആശ്രമത്തിൽ ഉള്ള ആരും ഒന്നും പറയുന്നില്ല. ഇതിനിടെയാണ് മരണ സൂചനകളും ദണ്ഡിഗല്ലിലെ ആശ്രമത്തിൽ നിന്നും ലഭിച്ചത്. ചെന്നൈയിലെ പരിപാടി ഒഴിവാക്കാനുള്ള കാരണവും അതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കാനായിരുന്നു. അതുകൊണ്ട് തന്നെ ദിണ്ഡഗിലിൽ നിന്നും കൊല്ലത്ത് എത്തിയ അമ്മ വീണ്ടും ഭാരത പര്യടനം തുടരുന്നു. അതായത് സേലത്തേയും ചെന്നൈയിലേയും പരിപാടികൾ റദ്ദാക്കിയതുമില്ല. ഇതു സംബന്ധിച്ച വിവരങ്ങൾ ആരോടും പങ്കുവയ്ക്കരുതെന്ന കർശന നിർദ്ദേശവും ആശ്രമവാസികൾക്ക് നൽകിയിട്ടുണ്ട്.
അമൃതാനന്ദമയി ഇല്ലാത്ത സമയം വള്ളിക്കാവ് ആശ്രമത്തിൽ അധികമാരും ഉണ്ടാകാറില്ല. അമ്മ ഉള്ളപ്പോൾ മാത്രമാണ് ആശ്രമം സജീവമാകുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ മരണവുമായി ബന്ധപ്പെട്ട് ആശ്രമത്തിലെ പതിവ് സന്ദർശകർക്ക് പോലും ഒരു വിവരവുമില്ലെന്നതാണ് വസ്തുത. അമൃതാ ടിവിയിലെ വ്യാജ സർട്ടിഫിക്കറ്റ് ലോബിയുമായി ബന്ധപ്പെട്ട് ചില തമ്മിലടികൾ ആശ്രമത്തിൽ നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല രഹസ്യ രേഖകളും മറുനാടൻ ഉൾപ്പെടെ പ്രസിദ്ധീകരിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് അമൃതാനന്ദമയിയുടെ സന്ദർശത്തിൽ അതീവ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നത്. അമൃതാ ടിവിയിലെ ദീപക് ധർമ്മടത്തെ പ്രതിരോധ വകുപ്പിന്റെ മാദ്ധ്യമ പഠന കോഴ്സിൽ വിട്ടത് ചെറുതായൊന്നുമല്ല ആശ്രമത്തെ ബാധിച്ചത്.
ഇതിനൊപ്പം ആശ്രമത്തിൽ ഇതിന് മുമ്പ് നടന്ന പല മരണങ്ങളും വിവാദമാവുകയും ചെയ്തു. സത്നാം സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങിയതുമില്ല. കേന്ദ്ര സർക്കാരിലെ ഉന്നതരെ സ്വാധീനിച്ചാണ് ദീപക് ധർമ്മടത്തിനെതിരായ പരാതി അമൃതാനന്ദമയീ മഠം മുക്കിയത്. അമൃതാ ടിവിയിലെ ഉന്നതൻ പാക്കിസ്ഥാൻ സന്ദർശിച്ച ശേഷമായിരുന്നു ദീപക്കിനെ കോഴ്സിന് വിട്ടത്. ഇതുമായി ബന്ധപ്പെട്ട കോഴഅഴിമതി ആരോപണങ്ങൾ ആശ്രമത്തിനുള്ളിൽ നിന്ന് തന്നെ ഉയരുകയായിരുന്നു. ഈ കോഴപ്പണം ഉപയോഗിച്ച് അമൃതാ ടിവിയിലെ ഉന്നതൻ തിരുവനന്തപുരം കാലടിയിൽ ഫ്ലാറ്റ് നിർമ്മിച്ചതായും അമൃതാ ടിവിയിലെ ജീവനക്കാർ തന്നെ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ധർമ്മടം പൊലീസ് സ്റ്റേഷനിലെ കേസ് ഉന്നത ഇടപെടലുകളിലൂടെ അട്ടിമറിക്കപ്പെടുകയായിരുന്നു.
യുഡിഎഫ് ഭരണകാലത്ത് നടന്ന സംഭവത്തിൽ ഇടത് സർക്കാരും നിസംഗത പാലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു ഈ മാദ്ധ്യമ പ്രവർത്തകൻ ധർമ്മടം പൊലീസിനെ വിരട്ടിയത്. ഈ വിവാദത്തിൽ നിന്ന് രക്ഷനേടുന്നതിന് മുമ്പാണ് പുതിയ വിവാദം മഠവുമായി ബന്ധപ്പെട്ടുയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍