പേഴ്സ് മോഷണം പോയതിനാൽ സഹായിക്കാൻ ആവശ്യപ്പെട്ടത് പൊലീസിലെ ഉന്നതൻ; കുമ്മനത്തിന്റെ പിഎ എന്നു കൂടി കേട്ടപ്പോൾ മുന്തിയ ഹോട്ടൽ തന്നെ ഏർപ്പാടാക്കി; കൈ ചെലവിന് നൽകിയത് 500 രൂപയും; മൂന്നു ദിവസം അടിച്ചു പൊളിച്ച് മുറിയും പൂട്ടി മുങ്ങിയത് പത്തനാപുരത്തെ തട്ടിപ്പുകാരൻ; അതിസാമർത്ഥ്യത്തിൽ പൊലീസിനെ പറ്റിച്ചത് പട്ടാഴിയിലെ മുൻ ബിജെപി നേതാവ്; കുമ്മനത്തിന്റെ ഇല്ലാത്ത പിഎയായി വേഷം കെട്ടിയത് അനീഷ് കോളൂർ; തൃശൂർ പൊലീസിനെ പറ്റിച്ച വിരുതനെ തേടി അന്വേഷണം
എം മനോജ് കുമാർ
തൃശൂർ: മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരന്റെ പി.എ. ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തൃശൂർ പൊലീസിനെ കബളിപ്പിച്ച് മുങ്ങിയത് മുൻ ബിജെപി നേതാവ് അനീഷ് കോളൂർ. പത്തനാപുരം പട്ടാഴിയിലെ മുൻ ബിജെപി നേതാവായ അനീഷ് കോളൂർ ആണ് തൃശൂർ പൊലീസിനെ കബളിപ്പിച്ച് മുങ്ങിയത്.
പത്തനാപുരം പട്ടാഴിയിലെ മുൻ യുവമോർച്ച-ബിജെപി നേതാവാണ് അനീഷ് കോളൂർ. സ്ഥിരം പ്രശ്നക്കാരനായതിനാൽ ഇയാളെ ബിജെപിയിൽ നിന്നും യുവമോർച്ചയിൽ നിന്നും മാറ്റി നിർത്തിയതായാണ് പത്തനാപുരം പട്ടാഴി ബിജെപി നേതാക്കൾ മറുനാടനോട് പറഞ്ഞത്. പ്രശ്നക്കാരനും വിശ്വസിക്കാൻ കൊള്ളാത്തതുമായത് കാരണമാണ് ഇയാളെ ബിജെപി നേതാക്കൾ അകറ്റി നിർത്തിയത്. തട്ടിപ്പ് സ്ഥിരം രീതിയായതിനാലാണ് ഇയാളെ ബിജെപി നേതാക്കൾ അകറ്റി നിർത്തിയത്. ഇതേ തട്ടിപ്പ് തന്നെയാണ് ഇയാൾ തൃശൂർ പൊലീസിന് മുന്നിലും പയറ്റിയത്.
പാലക്കാട്-തൃശൂർ യാത്രയിൽ പഴ്സ് പോക്കറ്റടിച്ചു പോയി എന്നാണ് പറഞ്ഞത്. ഒരു ദിവസം തങ്ങണം. കുറച്ച് പണവും വേണം. ഇതാണ് പൊലീസിന് മുന്നിൽ നിരത്തിയത്. മിസോറം മുൻ ഗവർണർ കുമ്മനത്തിന്റെ പിഎ എന്നാണ് പറഞ്ഞത്. കുമ്മനമാണെങ്കിലും ഇപ്പോഴും ബിജെപിയുടെ തലപ്പത്തുമുണ്ട്. അതിനാൽ പൊലീസ് സഹായം നൽകി. അനീഷിന്റെ തന്ത്രത്തിലാണ് തൃശൂർ പൊലീസ് വീണത്. സഹായം തേടി പൊലീസിന് മുന്നിലെത്തിയപ്പോൾ പൊലീസ് സഹായം നൽകി. അഞ്ഞൂറ് രൂപയും നൽകി. പിന്നെ റൂം എടുത്ത് നൽകുകയും ചെയ്തു.
പൊലീസ് നൽകിയ പണവും സ്വീകരിച്ച് റൂമിൽ ഒരു ദിവസം താമസിക്കാൻ ഏർപ്പാട് ചെയ്ത ശേഷം മൂന്നു ദിവസം ഈ റൂമിൽ താമസിച്ച് പണവും നൽകാതെയാണ് അനീഷ് മുങ്ങിയത്. ഇതോടെ ലോഡ്ജുകാർ പൊലീസിനെ സമീപിച്ചു. പൊലീസും കൈമലർത്തി. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. റൂം ആവശ്യമുള്ളതിനാൽ തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപത്തെ സ്വകാര്യ ഹോട്ടലിൽ പൊലീസിന്റെ ചെലവിലാണ് ഇയാൾക്ക് റൂം എടുത്ത് നൽകിയത്. എന്നാൽ മൂന്നു ദിവസം താമസിച്ച ശേഷം പണം നൽകാതെ അനീഷ് മുങ്ങുകയായിരുന്നു. പൊലീസിനെ കബളിപ്പിച്ച് അനീഷ് മുങ്ങിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇതര ജില്ലയിലെ പൊലീസ് മേലുദ്യോഗസ്ഥന്റെ വിളിയനുസരിച്ചാണ് തൃശൂരിലെ പൊലീസ് അനീഷിനു സൗകര്യങ്ങളൊരുക്കിയത് എന്നാണ് സൂചന. മറ്റൊരാവശ്യത്തിന് എത്തിയ ഇയാളുടെ പേഴ്സ് നഷ്ടമായെന്നും രണ്ട് ദിവസം തങ്ങാൻ സൗകര്യം ഒരുക്കണമെന്നുമായിരുന്നു ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശം. സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഇയാൾ ഹോട്ടലിലേക്ക് വിളിപ്പിക്കുകയും ചെയ്തതായാണ് സൂചന. താൻ സുരേഷ്ഗോപി എംപിയുടെ സ്റ്റാഫിൽ ഉടൻ കയറുമെന്നും അവിണിശേരി പഞ്ചായത്ത് എംപി ദത്തെടുത്തെന്നും ചർച്ചയുണ്ടെന്നുമാണ് ഇയാൾ പൊലീസ് ഉദ്യോഗസ്ഥനോട് പറയുകയും ചെയ്തത്.
ഇതോടെ പൊലീസ് മടങ്ങുകയും ചെയ്തു. . വാചാലമായി സംസാരിക്കുന്നതിനാൽ ഇയാൾ കുമ്മനത്തിന്റെ പിഎ തന്നെയെന്നു പൊലീസും ലോഡ്ജ് അധികൃതരും വിശ്വസിക്കുകയും ചെയ്തു. എന്നാൽ ഇയാൾ ആരുമറിയാതെ മുങ്ങിയതോടെയാണ് ലോഡ്ജുകാർ പരാതിയുമായി രംഗത്ത് വന്നത്. മൂന്നാം നാൾ ഹോട്ടലിന്റെ മുറി പൂട്ടി ഇയാൾ മുങ്ങി. പൊലീസ് ബുക്ക് ചെയ്ത മുറിയായതിനാൽ ലോഡ്ജുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് കൈമലർത്തിയതോടെ സംഭവം പുറത്തറിയുകയും വാർത്തയാകുകയും ചെയ്തു.
പൊലീസിന്റെ ചെലവിൽ താമസം തുടങ്ങി മൂന്നാം നാൾ ആണ് ഇയാൾ മുങ്ങിയത്. മുറി പൂട്ടി കിടക്കുന്നത് കണ്ടിട്ടും ആളനക്കം കാണാത്തതും കാരണമാണ് ലോഡ്ജുകാർ ഇയാളെ അന്വേഷിച്ചത്. പക്ഷെ ഇയാൾ മുങ്ങിയിരുന്നു. തുടർന്ന് ഹോട്ടലുകാർ വിവരം പൊലീസിൽ അറിയിച്ചു. റൂം തുറന്ന് പരിശോധിച്ചപ്പോൾ ഇയാൾ മുങ്ങി എന്നാണ് വ്യക്തമായത്.
ജില്ലയിലെ ബിജെപി നേതാക്കളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുമ്മനം രാജശേഖരന് ഇങ്ങനെ ഒരു പി.എ ഇല്ലെന്നും ഇയാൾ കൊല്ലത്തെ യുവമോർച്ച മുൻ നേതാവാണെന്നും വ്യക്തമായത്. ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ലാത്ത ഇയാൾ നിരവധിയിടത്ത് സമാന കബളിപ്പിക്കൽ നടത്തിയിട്ടുണ്ടെന്ന് ലഭിച്ച വിവരം. ഇയാൾ കോയമ്പത്തൂരിൽ ഉണ്ടെന്നാണ് വിവരം. ഇയാൾ നേരത്തേ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ സ്വിച്ച് ഓഫ് ആണ്. മുമ്പ് ജി.എസ്.ടി ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയയാളും പൊലീസിനെ കബളിപ്പിച്ച് മുങ്ങിയിരുന്നു.
അനീഷിന്റെ കബളിപ്പിക്കലിനെക്കുറിച്ച് തൃശൂർ പൊലീസിന്റെ വിശദീകരണം:
അനീഷ് പൊലീസിനെ കബളിപ്പിച്ച് മുങ്ങിയതല്ല. പൊലീസ് സഹായം തേടിയപ്പോൾ പൊലീസ് സഹായിച്ചതാണ്. പാലക്കാട് നിന്ന് തൃശൂരിലേക്ക് വരുമ്പോൾ പഴ്സ് നഷ്ടമായി. പോക്കറ്റടിച്ചു പോയി. കയ്യിൽ കാൽ കാശില്ല. കുറച്ചു പണം സഹായിക്കണം. രാത്രി തങ്ങാൻ ഒരു റൂം നൽകി സഹായിക്കുകയും വേണം. കയ്യിൽ പണം ഇല്ലെന്നു പറഞ്ഞപ്പോൾ ഞങ്ങൾ 500 രൂപ നൽകി. ഒരു റൂം എടുത്ത് നൽകുകയും ചെയ്തു. ഇയാൾക്ക് ഒരു ദിവസമാണ് റൂം എടുത്ത് നൽകിയത്. ഒരു ദിവസം തങ്ങാനുള്ള സഹയമാണ് നൽകിയത്.
റൂം എടുത്ത് നൽകുമ്പോൾ ഒരു ദിവസത്തെ സൗകര്യം എന്ന് ഞങ്ങൾ പറഞ്ഞിരുന്നു. അന്ന് അയാൾ റൂമിൽ തങ്ങട്ടെ എന്ന് കരുതി. ഇയാൾ കൂടുതൽ ദിവസം തങ്ങിയെങ്കിൽ അതിനു ഉത്തരവാദിത്തം പൊലീസിനല്ല. ലോഡ്ജ് ഉടമയ്ക്കാണ് ഇതിൽ ഉത്തരവാദിത്തം ഉള്ളത്. കൂടുതൽ ദിവസം അയാൾ തങ്ങിയെങ്കിൽ അതിനു ഉത്തരവാദി ലോഡ്ജ് ഉടമയാണ്. അവർ അന്വേഷിക്കണം. പൊലീസിൽ വിളിച്ച് ഇയാൾ അതേ റൂമിൽ തങ്ങുന്ന കാര്യം ഒന്നും പറഞ്ഞില്ല. കുമ്മനത്തിന്റെ പിഎ ആണെന്നുള്ള കാര്യമൊന്നും ഞങ്ങൾ ചർച്ച ചെയ്യുന്നില്ല.
പൊലീസിന്റെ സഹായം തേടിയപ്പോൾ സഹായിച്ചു എന്ന് മാത്രം. പൊലീസിനെ കബളിപ്പിച്ചു എന്നൊന്നും പറയാൻ കഴിയില്ല. മൂന്നു ദിവസത്തെ വാടക അയാൾ നൽകി. പിന്നെയും ഒരാഴ്ച തുടർന്നു. അതിനു പൊലീസിന് ഉത്തരവാദിത്തമില്ല-തൃശൂർ പൊലീസ് വ്യക്തമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍