യഥാർത്ഥ വില്ലൻ ഖനന വ്യവസായി ഗണേശ് എന്ന് പൊലീസ്; ബംഗ്ളൂരു കിഡ്നാപ്പിങ് കേസിൽ ആന്റി ക്ളൈമാക്സ്; ഓർത്തഡോക്സ് സഭാ നേതാവ് ബാബുപാറയിലിനെ തട്ടിപ്പുകേസിൽ തിരക്കഥമെനഞ്ഞ് കുടുക്കിയതെന്ന് പുതിയ ട്വിസ്റ്റ്; മലേഷ്യയിൽ നിന്ന് കൊച്ചിയിൽ പറന്നിറങ്ങിയപ്പോൾ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസിന്റെ ജീവിതപങ്കാളിയെ തടഞ്ഞു വച്ച് പൊലീസ്; പ്രവാസി വ്യവസായി മഠത്തിൽ സണ്ണിയെ കബളിപ്പിച്ച് ഒരുകോടി തട്ടിയെന്ന് ആരോപണം
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: ബംഗളൂരുവിൽ മലയാളി വ്യവസായിയെ കിഡ്നാപ് ചെയ്തുവെന്ന കേസിൽ വാദി പ്രതിയാകുന്നു. ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റിയംഗം ബാബു പാറയിലിനെതിരെ ഉയർന്ന തട്ടിക്കൊണ്ടുപോകൽ കേസിലെ പരാതിക്കാരൻ കുടുങ്ങുകയാണ്. തന്നേ തട്ടിക്കോണ്ടുപോയി എന്ന് പൊലീസിൽ മൊഴി നൽകിയ ഈ കേസിലെ വാദി എസ് എൻ ഗണേശ് ആണ് നെടുമ്പാശേരിയിൽ എയർപോർട്ട് പൊലീസിന്റെ പിടിയിലായത്.
പ്രവാസി വ്യവസായി മഠത്തിൽ സണ്ണി, ഓർത്തഡോക്സ് സഭ മാനേജിങ് കമ്മറ്റിയംഗം ബാബു പാറയിൽ മകൻ പ്രഭാത് എന്നിവർ പ്രതിചേർക്കപ്പെടുകയും അറസ്റ്റിലാവുകയും ചെയ്ത ബംഗളൂരുവിലെ തട്ടിക്കോണ്ടുപോകൽ കേസിൽ വമ്പൻ വഴിത്തിരിവാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസിന്റെ ഭർത്താവാണ് എസ് എൻ ഗണേശ്.
മലേഷ്യയിൽ നിന്നും വരുന്ന വഴിയാണ് എയർപോർട്ടിൽ നിന്നും പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ബാംഗ്ലൂർ ഹൊളേമാവ് പൊലീസ് ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഉടനെ ഇയാൾ കസ്റ്റഡിയിലായത്. വിവരം കൈമാറിയതിനെ തുടർന്ന് ഗണേശിനെ കസ്റ്റഡിയിൽ എടുക്കാൻ ഹൊളേമാവ് പൊലീസ് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
പത്തനംതിട്ട സ്വദേശിയും ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗവുമായ ജോസഫ് സാം അഥവാ ബാബുപാറയിൽ ബംഗളൂരുവിൽ അറസ്റ്റിലായതോടെയാണ് സംഭവം വെളിച്ചത്തുവരുന്നത്. തട്ടിപ്പും തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ഗണേശ് നൽകിയ പരാതിയിൽ പത്തോളം പേർ അറസ്റ്റിലാവുകയായിരുന്നു. ബാബു പാറയിൽ, മകൻ പ്രഭാത്, പ്രവാസി ബിസിനസ്സുകാരനായ മഠത്തിൽ സണ്ണി എന്നിവരും കൂട്ടരും ചേർന്ന് തട്ടിക്കൊണ്ടുപോയെന്ന പരാതിയാണ് ഉയർന്നത്. ഇതോടെ ഇവർ അറസ്റ്റിലായി.
30 വർഷമായി ബംഗളൂരുവിൽ ഖനന വ്യവസായം നടത്തുന്ന എൻ.എസ്.ഗണേശുമായി ചേർന്ന് പങ്കാളിത്തകൃഷി തുടങ്ങുകയും തമ്മിൽ തെറ്റുകയും ചെയ്തു. ബാബുപാറയിലും കൂട്ടരും, ഗൂണ്ടകളെ ഉപയോഗിച്ച് ഗണേശിനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ടവെന്നും ആയിരുന്നു ആക്ഷേപം. പൊലീസ് പിടിയിലായപ്പോഴും ഇവർ കേരളത്തിൽ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നു പറഞ്ഞ് ഉന്നതരുടെ പേരുപയോഗിച്ച് രക്ഷപ്പെടാനും ശ്രമിച്ചതായും എന്നാൽ ഈ അവകാശവാദങ്ങൾ ചെവിക്കൊള്ളാതെ പൊലീസ് ഇവരെ അറസ്റ്റുചെയ്യുകയും ആയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു അറസ്റ്റ്.
എന്നാൽ അറസ്റ്റിലായ ബാബുപാറയിലും സംഘവും ജാമ്യത്തിൽ ഇറങ്ങിയ ശേഷം കാര്യങ്ങളെല്ലാം വിശദമാക്കി ബംഗളൂരു സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ഇതിൽ അന്വേഷണം നടത്തിയതോടെ പൊലീസിന് ഗണേശിന്റെ ഇടപാടുകളിലും സംശയമുയർന്നു. ഇതോടെ ബാബുവിന്റെ പരാതിയിൽ അേന്വഷണം നടത്തിയ ഹൊളേമാവ് പൊലീസ് ഗണേശിനെതിരെ കേസെടുക്കുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയുമായിരുന്നു. ഇതിനിടെ ഗണേശ് വിദേശത്തേക്ക് കടന്നിരുന്നു.
ബംഗളൂരുവിലെ താമസം സംബന്ധിച്ച് ഗണേശ് നൽകിയിരുന്ന വിലാസങ്ങൾ എല്ലാം തന്നെ വ്യാജമായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മാസങ്ങളോളം ഇയാളെ കണ്ടെത്താൻ ബാംഗ്ലൂർ പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അടൂരിലെ വിലാസം ഇതിനിടെ ലഭിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
സലീംസദൻ, ഏഴംകുളം, ചെനിക്കുഴി, അടൂർ എന്നാണ് എയർപോർട്ട് പൊലീസിന് ഇയാൾ നൽകിയിരുന്ന വിലാസം. കേസിൽ ഗണേശ് നൽകിയമൊഴി വ്യാജമായിരുന്നെന്നും മഠത്തിൽ സണ്ണിയുടെ കൈയിൽ നിന്നും കബളിപ്പിച്ച് തരപ്പെടുത്തിയ ഒരു കോടിയിൽപരം രൂപ തിരിച്ച് നൽകാതിരിക്കാൻ മെനഞ്ഞ തിരക്കഥയായിരുന്നു തട്ടിക്കൊണ്ടുപോകൽ കേസ് എന്നുമാണ് ഹോളിമാവ് പൊലീസിന്റെ കണ്ടെത്തൽ.
ജി എസ് ജെ എന്നപേരിൽ രൂപീകരിച്ച കമ്പനിയുടെ പേരിൽ ഭൂമിപാട്ടത്തിനെടുത്ത് തുല്യമുതൽ മുടക്കിൽ കൃഷിചെയ്യുവാനുമായി അറസ്റ്റിലായ ബാബു പാറയിൽ ,സണ്ണിമഠത്തിൽ,ഗണേശ് എന്നിവർ തമ്മിൽ കരാർ ഒപ്പിട്ടിരുന്നു. കൃഷി നോക്കി നടത്താൻ ഗണേശിന് അധികാരവും നൽകി. ഈ സാഹചര്യത്തിൽ ഗണേശ് പണം കൈക്കലാക്കി സ്ഥലം വിട്ടെന്നും തിരിച്ച് ചോദിച്ചപ്പോൾ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു വരുത്തി കേസിൽ പെടുത്തുകയായിരുന്നു എന്നുമാണ് ബാബു പാറയിൽ മറുനാടനുമായി പങ്കുവച്ച വിവരം.
പൊലീസിനെ പോലും കബളിപ്പിച്ച കിഡ്നാപ്പിങ് നാടകം
ബാബു പാറയിലിനേയും കൂട്ടരേയും അതീവ കൗശലത്തോടെയാണ് ഗണേശ് കുടുക്കിയത്. ഇതിനായി തിരക്കഥയും തയ്യാറാക്കി. ബാബു ബാറയിലിനേയും സംഘത്തേയും അറസ്റ്റ് ചെയ്ത സംഭവത്തോടെയാണ് ബംഗളൂരുവിൽ മലയാളി ്പ്രമുഖർ ഉൾപ്പെട്ട കിഡ്നാപ്പിങ് വിവരങ്ങൾ പുറത്തുവന്നത്. ഇതിന് വലിയ പ്രചാരവും ലഭിച്ചു. ബാബുവും സംഘവും അറസ്റ്റിലായ സംഭവത്തിൽ ഗണേശിന്റെ പരാതി പ്രകാരം പൊലീസ് ആദ്യം പറഞ്ഞ വിവരങ്ങൾ ഇങ്ങനെയായിരുന്നു.
എൻ.എസ്.ഗണേശ്, ബാബു പാറയിൽ, സണ്ണിമഠത്തിൽ, ബാബു പാറയിലിന്റെ മകൻ പ്രഭാത് എന്നിവർ ചേർന്ന് കഴിഞ്ഞ വർഷം ജിഎസ്ബി എന്ന പേരിൽ പാർട്ണർഷിപ്പ് കമ്പനി രൂപീകരിച്ചിരുന്നു. കൃഷിയും അനുബന്ധപ്രവർത്തനങ്ങളും നടത്താൻ വേണ്ടി 70 ഏക്കറോളം ഭൂമി പാട്ടത്തിനെടുത്തു. ബിസിനസിനായി മൂവരും തുല്യനിലയിലാണ് നിക്ഷേപം നടത്തിയത്. എന്നാൽ പിന്നീട് തമ്മിൽ തർക്കമുണ്ടായി.
നാൽവരും തമ്മിലുള്ള ചൂടേറിയ തർക്കത്തെ തുടർന്ന് പങ്കാളിത്തം ഓഴിയണമെന്ന് എൻ.എസ്.ഗണേശിനോട് മറ്റുള്ളവർ ആവശ്യപ്പെട്ടു. ഫാമിലെ വനിതാ ജീവനക്കാരോട് ബാബു പാറയിൽ നിരന്തരം മോശമായി പെരുമാറിയെന്നും ഇത് ചോദ്യംചെയ്തതാണ് ബാബു പാറയിൽ തനിക്കെതിരെ തിരിയാൻ കാരണമെന്നും ഗണേശ്് പൊലീസിനെ ധരിപ്പിച്ചു. ഈ സ്ത്രീ ബാബുവിനെതിരെ ഉന്നയിച്ച പരാതി കേസിലേക്ക് വഴുതാതെ ഒതുക്കി തീർത്തത് താൻ മുൻകൈയെടുത്തായിരുന്നു എന്നായിരുന്നു ഗണേശിന്റെ വാദം.
പാർട്ട്നർഷിപ്പിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്നും എന്നാൽ തന്റെ നിക്ഷേപമായ 67 ലക്ഷം രൂപ മടക്കി തരണമെന്നും താൻ ആവശ്യപ്പെട്ടെന്നും ഗണേശ് വ്യക്തമാക്കി. അനുരഞ്ജന ചർച്ചകൾക്കായി ബെംഗളൂരുവിലെ ശിവാനന്ദ സർക്കിളിലുള്ള പ്രണാം കംഫർട്ട് ഹോട്ടലിൽ മൂന്ന് പേരുമായി ഗണേശ് കൂടിക്കാഴ്ച നടത്തി. എന്നാൽ ചർച്ചകളിൽ തങ്ങൾക്ക് 1 കോടി രൂപ തന്നാൽ മാത്രമേ പാർട്ണർഷിപ്പിൽ നിന്ന് പിന്മാറുകയുള്ളുവെന്ന് മൂവരും വാശി പിടിച്ചതായും ഇതിനിടെ ഗുണ്ടകളെ കൊണ്ടുവന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്നുമാണ് ഗണേശ് പരാതി നൽകിയത്.
എന്നാൽ പണം തിരികെ നൽകാതെ തങ്ങളെ കേസിൽ കുടുക്കുകയായിരുന്നു എന്ന ് ബാബുപാറയിലും സംഘവും ബോധ്യപ്പെടുത്തിയതോടെ ആണ് പൊലീസിന് കാര്യങ്ങൾ വ്യക്തമായത്. ഇതോടെയാണ് ഇപ്പോൾ വാദി പ്രതിയാകുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതും ഗണേശിന്റെ അറസ്റ്റുണ്ടാകുന്നതും.
നേരത്തെ ഗണേശ് പറഞ്ഞ വാദങ്ങൾ ഇങ്ങനെ
ചർച്ച നടക്കുന്നതിനിടെ മുറിയിലേക്ക് പത്തോളം ഗൂണ്ടകൾ ഇരച്ചുകയറിവന്നു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം തങ്ങളുടെ നേതാവിനെ കണ്ട് തീരുമാനങ്ങൾക്ക് വഴങ്ങണമെന്ന് ഗണേശിനോട് ആവശ്യപ്പെട്ടു. ബാബു പാറയിൽ,സണ്ണി മഠത്തിൽ, പ്രഭാത് എന്നിവരുടെ പിന്തുണയോടെ ഗൂണ്ടകൾ ഗണേശിനെ മഹാലക്ഷ്മി ലേഔട്ടിലേക്ക് കൊണ്ടുപോയി. അവിടെ ഗുംഗുരു വെങ്കിടേഷ് എന്ന് കുപ്രസിദ്ധ ഗൂണ്ടാനേതാവുണ്ടായിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് ഗണേശ് കരാറിൽ നിന്ന് പിൻവാങ്ങിയില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണി മുഴക്കി. നിക്ഷേപം മടക്കി വാങ്ങാതെ കരാറിൽ നിന്ന് പിൻവാങ്ങണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അടുത്ത ദിവസം 10 മണിക്ക് താൻ കരാറിന്റെ അസൽ രേഖകളുമായി എത്താമെന്ന് ഗണേശ് സമ്മതിച്ചു. നിക്ഷേപം മടക്കി വാങ്ങാതെ ഗണേശ് പിൻവാങ്ങുമെന്ന വിശ്വസിച്ച സംഘം രേഖകൾ കൊണ്ടുവരാനായി വിട്ടയച്ചു. ബന്ധുക്കളും കൂട്ടുകാരുമായി ആലോചിച്ചതിനെ തുടർന്ന് താൻ പൊലീസിൽ പരാതി നൽകുകയായിരുന്നു എന്നാണ് ഗണേശ് ആദ്യം വ്യക്തമാക്കിയത്. ഇതോടെ ബാബു പാറയിലും സംഘവും അറസ്റ്റിലായി. എന്നാൽ ബോധപൂർവം പൊലീസിനെ വഴിതെറ്റിക്കാൻ ഗണേശ് ശ്രമിച്ചുവെന്ന് വ്യക്തമായതോടെ ആണ് ബംഗളൂരു തട്ടിക്കൊണ്ടുപോകൽ സംഭവത്തിന് ഇപ്പോൾ ആൻഡ്ി ക്ളൈമാക്സ് ഉണ്ടായിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്