മാമാങ്കത്തിന്റെ അവശേഷിപ്പുകൾ ഖനനം ചെയ്യുന്നതിന് പകരം സ്വകാര്യ വ്യക്തിക്ക് വേണ്ടി കുഴിച്ചുമൂടി പുരാവസ്തു വകുപ്പ്; ചരിത്രത്തെ കുഴിച്ചുമൂടിയത് മുസ്ലിംലീഗ് നേതാവിന്റെ ബന്ധുവിന്റെ സ്വത്ത് സംരക്ഷിക്കാൻ; തെളിവുകൾ മറുനാടൻ മലയാളിക്ക്
എം പി റാഫി
മലപ്പുറം: സാംസ്കാരിക കേരളത്തിന് അപമാനം വരുത്തി വച്ച്കൊണ്ട് സർക്കാറും പുരാവസ്തു വകുപ്പും പത്ത് വർഷം മുമ്പ് നടത്തിയ വൻ അഴിമതിയുടെ വിവരങ്ങൾ പുറത്ത്. മാമാങ്ക ചരിത്രങ്ങളുടെയും പൈതൃക സംസ്കാരത്തിന്റെയും അവശേഷിപ്പുകളെ സംരക്ഷിക്കുകയും തലമുറകൾ കൈമാറ്റം ചെയ്യപ്പെട്ട് ചരിത്രമാക്കി സൂക്ഷിക്കുകയും ചെയ്യേണ്ടതിനു പകരം കേരള പുരാവസ്തു വകുപ്പും സർക്കാറും ചരിത്രത്തെ നഗ്നമായി കുഴിച്ചു മൂടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണിത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഭൂമിക്കടിയിലെ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കാനുള്ള വലിയ ചലനങ്ങൾ സാംസ്കാരിക കേരളത്തിൽ വരും ദിവസങ്ങളിൽ ഇതുണ്ടാക്കും.
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കുറ്റിപ്പുറം റോഡിനോട് ചേർന്ന് തിരുന്നാവായ കൊടക്കലിലായിരുന്നു 12നൂറ്റാണ്ടിലധികം പഴക്കമുള്ള മാമാങ്ക ചരിത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയത്. 2003ൽ മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരാണ് തിരുന്നാവായ കൊടക്കലിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ഓട് കമ്പനി സ്ഥിതിചെയ്തിരുന്ന രണ്ട് ഏക്കർ ഭൂമിയിൽ ഖനനം ചെയ്തത്. ഉത്ഖനനത്തെ തുടർന്ന് നിലപാട് തറ, ശിവലിംഗം, പീഠം തുടങ്ങിയ മൂല്യമുള്ളതും ചരിത്ര സ്മാരകവുമായ വസ്തുക്കൾ കണ്ടെത്തിയിരുന്നത്. കൊടക്കലിനു സമീപത്തെ നൂറ് കണക്കിന് ഏക്കർ ഭൂമികൾ ഇന്നും സർക്കാർ അധീനതയിലാണെന്നിരിക്കെയാണ് രണ്ട് ഏക്കർ ഭൂമി മാത്രം സ്വകാര്യ വ്യക്തി കൈവശം വച്ചിരിക്കുന്നത്. എന്നാൽ കണ്ടെത്തിയ ചരിത്ര സ്മാരകങ്ങൾക്ക് സംരക്ഷണം നൽകി ഭൂമി പുരാവസ്തു വകുപ്പ് ഏറ്റെടുക്കേണ്ടതിനു പകരം ഖനനം ചെയ്ത് കണ്ടെത്തിയ ചരിത്ര സ്മാരകങ്ങളെല്ലാം മണ്ണിട്ട് മൂടുകയാണ് ഉപുരാവസ്തു സംരക്ഷണം നൽകേണ്ട ദ്യോഗസ്ഥർ ചെയ്തത്.
2003ൽ മലപ്പുറം ജില്ലാ കളക്ടർ 2/30500/2003 നമ്പർ പ്രകാരം പുരാവസ്തു വകുപ്പിന് നൽകിയ ഉത്തരവ് പ്രകാരമായിരുന്നു പരിശോധന. 2003സെപ്റ്റംബർ 13,14 തിയ്യതികളിലാണ് പുരാവസ്തു ഉദ്യോഗസ്ഥർ തിരുന്നാവായ കൊടക്കലിൽ പരിശോധന നടത്തിയതെന്നും ശിവലിംഗം ഉൾപ്പടെയുള്ള പുരാവസ്തുക്കളും ചരിത്ര സംഭവങ്ങളും ഇവിടെ നിന്നും കണ്ടെത്തിയതായും വിവരാവകാശ രേഖകളിൽ പറയുന്നു. കണ്ടെത്തിയ വസ്തുക്കൾ ഉദ്യോഗസ്ഥർ മണ്ണിട്ട് മൂടുകയാണുണ്ടായെതെന്ന് കേരള പുരാവസ്തു വകുപ്പ് കാര്യാലയിത്തിൽ നിന്നും ലഭിച്ച പത്ത് പേജുകളടങ്ങിയ വിവരാവകാശ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഇതിനു പുറമെ പ്രാചീന ശിലായുഗങ്ങളിലെ ഗുഹകളും ശിലകളും ക്ഷേത്രാവശിഷ്ടങ്ങളും ഇവിടെയുണ്ട്. ഭൂവുടമകൾക്ക് വേണ്ടി ഉന്നതർ ഉദ്യോഗസ്ഥരെയും സർക്കാറിനെയും സ്വാധീനിച്ചു എന്നാതാണ് ഈ സംഭവം തെളിയിക്കുന്നത്. വാമൊഴി ചരിത്ര പഠനകേന്ദ്രം ഡയറക്ടറും എഴുത്തുകാരനുമായ തിരൂർ ദിനേശ് ആണ് തിരുവനന്തപുരം പുരാവസ്തു വകുപ്പ് കാര്യാലയത്തിൽനിന്നും തിരുന്നാവായ വില്ലേജിൽ നിന്നും രേഖകൾക്കായി വിവരാവകാശ അപേകഷ സമർപ്പിച്ചത്.
ഭാരതപ്പുഴയോരത്തെ ചരിത്ര സ്മാരകങ്ങളുടെയും സംസ്കാരത്തിന്റെയും ഉറവിടമായിരുന്നു കേരള ചരിത്രത്തിന്റെ പ്രധാന ഏടായ മാമാങ്കം എന്നത്. കഴിഞ്ഞ പത്ത് നൂറ്റാണ്ട് കാലത്തിലധികം പഴക്കമുണ്ട് തിരുന്നാവായ മാമാങ്കത്തിന്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടന്നിരുന്ന മാമാങ്കം 28 ദിവസം വരെ നീണ്ടു നിൽക്കുന്നതായിരുന്നു.
ചേരമാൻ പെരുമാൾ ആയിരുന്നു ആദ്യകാലങ്ങളിൽ മാമാങ്കത്തിന് നിലപാപാട് നിന്നിരുന്നത്. പിന്നീട് 1500കൾക്ക് ശേഷം കോഴിക്കോട് സാമൂതിരിപ്പാട് മാമാങ്കത്തിനായി തിരുന്നാവായ കൊടക്കലിൽ എത്താറുണ്ടായിരുന്നു. മാമാങ്ക കാലയളവിലെ 28 ദിവസങ്ങളും ഭരണം നടത്തിയിരുന്നതും താമസിച്ചിരുന്നതുമെല്ലാം കൊടക്കലിലെ കോവിലകത്തായിരുന്നു. അക്കാലഘട്ടത്തിൽ തന്നെ ഭൂമിക്കടിയിൽ ക്ഷേത്രവും ഗുഹകളും ഉണ്ടായതായി ചരിത്രകാരന്മാർ പറയുന്നു.
1800കൾക്ക് ശേഷമാണ് ബ്രിട്ടീഷുകാർ ഇവിടെ എത്തുന്നതും ഇവിടെ ഭൂമിയിൽ നിന്നും പല അവശിഷിടങ്ങളും രൂപങ്ങളും കണ്ടെടുത്തതിനെ തുടർന്ന് ഈ മണ്ണിൽ നിന്നും ഓട് നിർമ്മാണം ആരംഭിച്ച് പിന്നീട് ഓട്ട് കമ്പനി സ്ഥാപിക്കുകയാണ് ചെയ്തത്. പിന്നീട് പലതവണ ഈ ഭൂമി കൈമാറ്റം നടന്നിരുന്നു. 2003ൽ ഭൂമിയുടെ പുതിയ കൈവശക്കാർ ഈ ഓട് കമ്പനി പൊളിച്ച് മാറ്റി ഇവിടെ ഫ്ളാറ്റ് നിർമ്മിക്കാനുള്ള നീക്കമുണ്ടായിരുന്നു. എന്നാൽ ഇതിനെതിരിൽ പൊതുപ്രവർത്തകർ ഹൈക്കോടതിയിൽ പോയിരുന്നു. ഈ ഭൂമി ചരിത്ര സമാരകമല്ലെന്നായിരുന്നു പുതിയ കൈവശക്കാരുടെ വാതം. പിന്നീട് കോടതി ഈവിഷയത്തിൽ സർക്കാറിന്റെ വാതം കേൾക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ ബോധ്യപ്പെടുത്താനായി മലപ്പുറം ജില്ലാ കളക്ടർ ഉത്തരവിടുന്നതും പുരാവസ്തു ഉദ്യോഗസ്ഥർ നൽകിയ പരിശോധനാ റിപ്പോർട്ടിൽ കൈകടത്തലുകൾ ഉണ്ടായെന്ന് ബലപ്പെടുന്നതു.
ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയപ്പോൾ ഭൂഉടമകളും ഉദ്യോഗസ്ഥരും മാത്രമായിരുന്നു അകത്തുണ്ടായിരുന്നത് മാദ്ധ്യമ പ്രവർത്തകർക്കോ പൊതു ജനങ്ങൾക്കോ പ്രവേശനമുണ്ടായിരുന്നില്ല എന്നതും സംശയം ബലപ്പെടുത്തുന്നു. ഉത്ഖനനത്തിൽ ശിവലിംഗം, പീഠം, നിലപാട് തറ, ഭൂഗർഭ പാത, ക്ഷേത്രാവശിഷ്ഠങ്ങൾ എന്നിവയും കണ്ടെത്തിയിരുന്നു. കണ്ടെത്തിയ ശേഷം ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത് മണ്ണിട്ട് മൂടുകയായിരുന്നു. ഉദ്യേഗസ്ഥരുടെ റിപ്പോർട്ടിന്മേൽ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുകയോ ഭൂമി സംരക്ഷിക്കുകയോ ചെയ്യാതെ ഭൂ ഉടമകൾക്ക് തന്നെ ഈ ചരിത്ര സംഭവത്തെ വിട്ടുനൽകുകയാണുണ്ടായത്. സർക്കാറും രാഷ്ട്രീയ നേതൃത്വവും ഉന്നതരായ ഭൂ ഉടമകളെ സംരക്ഷിക്കുന്ന നഗ്നമായ കാഴ്ചയാണിത്.
2003ൽ യു.ഡി.എഫ് സർക്കാറിന്റെ ഭാഗമായിരുന്ന മുസ്ലിംലീഗ് ഭൂവുടമയായ ലീഗ് മുൻ മന്ത്രിയുടെ ബന്ധുവിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നിലാപാടിലേക്ക് സർക്കാറിനെ എത്തിച്ചതെന്നാണ് അറിയുന്നത്. മുന്മന്ത്രിയിലേക്കും അദ്ദേഹത്തിന്റെ മകനായ ഇപ്പോഴത്തെ എംഎൽഎയുടെയും അടുത്ത ബന്ധുവിന്റേതാണ് ഭൂമി എന്നുള്ളത് നിരവധി സംശയത്തിന്റെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പത്തുവർഷമായി ഈ ബന്ധുവാണ് ഭൂമി കൈവശം വച്ച്വരുന്നത്. ചിരിത്ര സംഭവങ്ങളെ കുഴിച്ചു മൂടാനുള്ള ബോധപൂർവ്വ മായ ഈ നീക്കങ്ങൾ വരും ദിവസങ്ങളിൽ വലിയ കോളിളക്കം സൃഷ്ടക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുന്നാവായ കൊടക്കലിൽ ഭൂമിക്കടിയിലുള്ള ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ചലനങ്ങൾ സാംസ്കാരിക കേരളത്തിൽ ഇത് വരും ദിവസങ്ങളിലുണ്ടാക്കും.
Stories you may Like
- ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന് എംജി യൂണിവേഴ്സിറ്റിയിലെ വിവരാവകാശ ഉദ്യോഗസ്ഥർ
- വിവരാവകാശ നിയമപ്രകാരം ഓഫീസ് രേഖകൾ, റെക്കോർഡുകൾ പരിശോധിക്കാം
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- പത്തനംതിട്ട ജില്ലയിൽ 47 പേരുടെ കൈവശം കൂടുതൽ ഭൂമിയുള്ളതായി വിവരാവകാശ രേഖ
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍