അരുവിക്കരയിൽ സഹതാപത്തിന് സാധ്യത; കാർത്തികേയന്റെ സഹായം പറ്റാത്ത ഇടതുപക്ഷക്കാർ മണ്ഡലത്തിൽ ഇല്ല; സുലേഖ സ്ഥാനാർത്ഥിയായാൽ വോട്ട് ചോരും; ഉപതെരഞ്ഞെടുപ്പിനെ കരുതലോടെ കാണണമെന്ന് സിപിഎം
ബി രഘുരാജ്
തിരുവനന്തപുരം: സ്പീക്കർ ജി കാർത്തികേയന്റെ മരണമുണ്ടാക്കിയ സഹതാപ തരംഗം അരുവിക്കര മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നതായി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ(എം) നടത്തിയ പ്രാഥമിക വിലയിരുത്തലുകളിൽ വ്യക്തം. സിപിഐ(എം) നേതാക്കൾ പോലും കാർത്തികേയന്റെ വിയോഗത്തെ വ്യക്തിപരമായ നഷ്ടമായാണ് കണക്കാക്കുന്നത്. ഇതിനൊപ്പം അരുവിക്കരയിലെ കോളനികളിലെ രാഷ്ട്രീയം ഇടതുപക്ഷത്തിന് അനുകൂലമാക്കാതിരിക്കാൻ യുഡിഎഫ് പണമൊഴുക്കുമെന്ന ആശങ്കയുമുണ്ടെന്നാണ് സൂചന. ഈ സഹചര്യത്തിൽ രാഷ്ട്രീയ മേധാവിത്വത്തിന്റെ അമിതാത്മവിശ്വാസത്തിൽ അരുവിക്കര തെരഞ്ഞെടുപ്പിന് നേരിടുന്നത് തിരിച്ചടിയാകുമെന്നാണ് സർവ്വേ നൽകുന്ന ചിത്രം. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങണമെന്നാണ് നിർദ്ദേശം.
പാർട്ടിയുടെ അനൗദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് അരുവിക്കരയിലെ മനസ്സ് അറിയാൻ സിപിഐ(എം) ജില്ലാ നേതൃത്വം ശ്രമിച്ചത്. വളരെ നേരത്തെ ബൂത്ത് കമ്മറ്റികൾ സജ്ജമാക്കി പ്രവർത്തനത്തിന് ഇറങ്ങിയതും കാര്യങ്ങൾ മനസ്സിലാക്കാനാണ്. അങ്ങനെ കിട്ടിയ വിവരങ്ങൾ ക്രോഡീകരിക്കുമ്പോഴാണ് അരുവിക്കരയുടെ മനസ്സ് ഇടത്തേക്ക് ചായുമോ എന്നതിൽ സംശയം നിറയുന്നത്. കാർത്തികേയൻ അരുവിക്കരയിൽ നടത്തിയ വികസന പ്രവർത്തനമല്ല, മറിച്ച് വ്യക്തി ബന്ധങ്ങളാണ് സഹാതാപതരംഗത്തിന് കാരണം. അതുകൊണ്ട് തന്നെ കാർത്തികേയന്റെ ഭാര്യ എം ടി സുലേഖ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനിറങ്ങിയാൽ കാര്യങ്ങൾ കൈവിടും. സുലേഖ തന്നെയാകും യുഡിഎഫ് സ്ഥാനാർത്ഥിയെന്ന വിലയിരുത്തലും സിപിഎമ്മിനുണ്ട്. നിലവിൽ മത്സരിക്കുന്നതിന് സുലേഖ സമ്മതം അറിയിച്ചിട്ടല്ല. എന്നാൽ എ കെ ആന്റണിയുടെ ഇടപെടലുകൾ സുലേഖയെ മത്സരരംഗത്ത് എത്തിക്കുമെന്നാണ് കണക്ക് കൂട്ടൽ. മറ്റൊരു സ്ഥാനാർത്ഥി എത്തിയാൽ അരുവിക്കരയിൽ വിജയം സുനിശ്ചിതമാണെന്നാണ് വിലയിരുത്തൽ.
മണ്ഡലത്തിലെ സിപിഎമ്മിന്റെ ലോക്കൽ കമ്മറ്റി അംഗങ്ങൾക്ക് പോലും കാർത്തികേയനുമായി വ്യക്തിപരമായ ബന്ധമുണ്ട്. സർക്കാർ ഡയറി ഉൾപ്പെടെ എല്ലാം അവർക്ക് കൃത്യമായി എത്തിക്കുന്ന നേതാവായിരുന്നു കാർത്തികേയൻ. കൊടിയുടെ നിറം നോക്കി കാര്യങ്ങളെ കാണുകയുമില്ലായിരുന്നു. കാർത്തികേയന്റെ സഹായം വാങ്ങാത്ത ഇടതു നേതാക്കളാരും അരുവിക്കരയിൽ ഇല്ല. ഇരുപത്തിയഞ്ച് വർഷം മണ്ഡലത്തെ കോൺഗ്രസ് കോട്ടയായി കാർത്തികേയൻ കാത്തതും ഈ സൗഹൃദത്തിന്റെ കരുത്തിലാണ്. വികസനത്തിന് പിന്നോക്കം നിൽക്കുന്ന മലയോര മണ്ഡലത്തിൽ കാർത്തികേയന്റെ വിജയത്തിന് ഇടതു പക്ഷത്ത് നിന്ന് പോലും വോട്ട് ഒഴുകിയിട്ടുണ്ട്. കാർത്തികേയനോട് വ്യക്തിബന്ധമുള്ള ഇക്കൂട്ടർ ഉപതെരഞ്ഞെടുപ്പിലും രാഷ്ട്രീയത്തിന് അപ്പുറം കാർത്തികേയന്റെ ഭാര്യയ്ക്ക് വോട്ട് ചെയ്യുമെന്നാണ് സിപിഎമ്മിന്റെ ഭയം. ഈ സാഹചര്യത്തിൽ പാർട്ടി വോട്ടുകൾ മറുപക്ഷത്ത് എത്താതിരിക്കാൻ കരുതലോടെ സിപിഐ(എം) നീങ്ങും.
സംസ്ഥാന രാഷ്ട്രീയത്തിൽ അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രസക്തി സിപിഐ(എം) അംഗങ്ങളെ ബോധ്യപ്പെടുത്തും. സംസ്ഥാനത്ത് ഇടതു പക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി നിലനിർത്താൻ അരുവിക്കരയിൽ ജയിക്കണം. അതുണ്ടായില്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പുകളെ പോലും സംസ്ഥാനത്തുടനീളം ബാധിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്കും തിരിച്ചടിയാകും. അതിനാൽ വ്യക്തിതാൽപ്പര്യങ്ങൾക്ക് അപ്പുറം സിപിഐ(എം) സ്ഥാനാർത്ഥിയുടെ ജയം ഉറപ്പിക്കണമെന്നാണ് ആവശ്യം. ലോക്കൽ കമ്മറ്റികളിലും മറ്റും സംസ്ഥാന നേതാക്കൾ തന്നെ പങ്കെടുത്ത് ഇക്കാര്യങ്ങൾ വിശദീകരിക്കും. വോട്ട് ചോരില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക സമിതികളേയും നിയോഗിക്കും. സിപിഎമ്മിന് വ്യക്തമായ സ്വാധീനമുള്ള മേഖലയാണ് അരുവിക്കര. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം ഉണ്ടാകണമെന്നാണ് ആവശ്യം. എന്നാൽ കാർത്തികേയന്റെ സഹാതാപ തംരഗത്തിനപ്പുറം പാർട്ടി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ആഗ്രിഹിക്കുന്നവരാണ് അരുവിക്കരയിലെ സിപിഎമ്മുകാർ. ആർഎസ്പിയുടെ മുന്നണി മാറ്റത്തോടെ അതിന് ലഭിച്ച അവസരം അവർ പാഴാക്കില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.
അരുവിക്കര മണ്ഡലത്തിൽ സീറ്റ് കണ്ണ് വയ്ക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്. ഇവർ സുലേഖ മത്സരിച്ചാൽ തോൽപ്പിക്കാൻ ശ്രമിക്കും. പക്ഷേ ഈ അട്ടിമറി നീക്കം സുലേഖയുടെ കാര്യത്തിൽ നടക്കുകയില്ല. കാരണം കാർത്തികേയന്റെ മരണം സാധാരണ കോൺഗ്രസുകാരിൽ വേദനയുണ്ടാക്കിയിട്ടുണ്ട്. ആരെല്ലാം ആവശ്യപ്പെട്ടാലും കോൺഗ്രിസന്റെ വോട്ടെല്ലാം അരുവിക്കരയിൽ സുലേഖയ്ക്ക് തന്നെ ലഭിക്കും. ഭരണം നിലനിർത്താൻ അരുവിക്കരയിൽ വിജയം അനിവാര്യമായതിനാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാകും കോൺഗ്രിസന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. നായകനായും നിരീക്ഷകനായും എ കെ ആന്റണിയും ഉണ്ടാകും. അതുകൊണ്ട് തന്നെ കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാകുമെന്ന് കരുതുന്നത് ഗുണകരമാകില്ല. സ്ഥാനാർത്ഥി മോഹികളായി നടക്കുന്ന കോൺഗ്രസുകാർക്കാർക്കും അരുവിക്കരയുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിയുന്നവരല്ലെന്നും സിപിഐ(എം) വിലയിരുത്തുന്നു.
ഈ സാഹചര്യത്തിൽ കരുത്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് നീക്കം. അതിന് മണ്ഡലത്തിൽ സജീവമായ വ്യക്തി മതിയെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. മുൻ സ്പീക്കറും സംസ്ഥാന സമിതി അംഗവുമായി എം വിജയകുമാറിനെ തന്നെയാണ് സംസ്ഥാന നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ മണ്ഡലത്തിൽ പ്രവർത്തന പരിചയമുള്ള വികെ മധു, കാട്ടക്കട ശശി എന്നീ മുതിർന്ന നേതാക്കളെയാണ് ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ മനസ്സിൽ കാണുന്നത്. ഡിവൈഎഫ്ഐ നേതാവ് സുനിൽകുമാർ, കാട്ടക്കട ഏര്യാ സെക്രട്ടറി ഐബി സതീഷ് എന്നിവരും പരിഗണിക്കപ്പെടും. എന്നാൽ മത്സരത്തിന് താൻ തയ്യാറാണെന്ന് വിജയകുമാർ ഉറച്ച നിലപാട് എടുത്താൻ അദ്ദേഹം തന്നെയാകും സ്ഥാനാർത്ഥി. മത്സരത്തിൽ നിന്ന് വിജയകുമാർ പിന്മാറിയാൽ മാത്രമേ മറ്റൊരാളെ പരിഗണിക്കാൻ സാധ്യതയുള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍