അറ്റ്ലസ് രാമചന്ദ്രന്റെ മോചന ശ്രമങ്ങൾ കേന്ദ്ര സർക്കാരും ബിജെപിയും ഉപേക്ഷിച്ചു? വജ്രവ്യാപാരികളെ കൂടെ കൂട്ടി കേസൊതുക്കാനുള്ള നീക്കം പൊളിഞ്ഞു; രാമചന്ദ്രനായി വാദിച്ചാൽ നീരവ് മോദിയിൽ സമ്മർദ്ദം ചെലുത്താനാകില്ലെന്ന് വിലയിരുത്തലും; മോചനത്തെക്കുറിച്ചു തങ്ങൾക്കൊന്നും അറിയില്ലെന്ന് കുടുംബാഗങ്ങളും; എഴുപത്തിയാറുകാരനും രോഗിയുമായ രാമചന്ദ്രനുവേണ്ടി വിലപിച്ചുകൊണ്ട് ദുരിത ജീവിതം നയിച്ച് ഭാര്യ ഇന്ദിരയും; മലയാളി വ്യവസായിയുടെ മോചനത്തിൽ സർവ്വത്ര അനിശ്ചിതത്വം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായുള്ള ശ്രമങ്ങൾ ബിജെപി നേതൃത്വം ഉപേക്ഷിച്ചതായി സൂചന. രണ്ട് പ്രധാന വജ്രവ്യവസായികൾ അറ്റ്ലസ് രാമചന്ദ്രനെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കാൻ സമ്മതിക്കാത്താണ് ഇതിന് കാരണം. രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് വിദേശത്തേക്ക് നടന്ന നീരവ് മോദി, വിജയ് മല്ല്യ എന്നിവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് കേന്ദ്രസർക്കാർ. ഈ സാഹചര്യത്തിൽ അറ്റ്ലസ് രാമചന്ദ്രനെ മോചിപ്പിക്കാൻ ശ്രമിക്കുന്നത് അന്താരാഷ്ട്രതലത്തിൽ പ്രതിച്ഛായ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഇടപെടൽ മതിയാക്കുന്നത്.
ഒരു കേസിലെ ശിക്ഷയായ മൂന്നു വർഷം തടവാണ് രാമചന്ദ്രൻ ദുബായിൽ ഇപ്പോൾ അനുഭവിക്കുന്നത്. തുടർന്ന് മറ്റു കേസുകളിലും ഇതുപോലെ വിധി വരികയാണെങ്കിൽ അദ്ദേഹം വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വരും. എന്നാൽ, രണ്ടു വർഷമായി ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ മോചനത്തിനായി ഏറ്റവും കൂടുതൽ ആഗ്രഹിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്ന നിരവധി പേർ ദുബായിലുണ്ട്. എന്നാൽ അവർക്കാർക്കും ഒന്നും ചെയ്യാനാകുനില്ല. ഭർത്താവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും വീൽചെയറിലാണ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതെന്നുമുള്ള കാര്യങ്ങൾ ഭാര്യ ഇന്ദിരയും വിശദീകരിക്കുന്നു. അതിന് അപ്പുറം ഒന്നും ഇന്ദിരയ്ക്ക് അറിയില്ല. ഭർത്താവിന്റെ മോചനത്തിനായി ബിജെപി നടത്തുന്ന നീക്കങ്ങളിലും വ്യക്തതയില്ല. ഇതിനിടെയാണ് ഈ നീക്കം ബിജെപി തൽകാലത്തേക്ക് നിർത്തിയതായുള്ള സൂചന മറുനാടന് ലഭിക്കുന്നത്.
ഭർത്താവും മകളും മരുമകനും ജയിലിലാണ്. ഞാൻ ഒറ്റയ്ക്കു ഭയന്നാണ് ദുബായിലെ വീട്ടിൽ കഴിയുന്നത്. എനിക്കെതിരെയും നിയമ നടപടിയുണ്ടാകുമോ എന്ന പേടിയുമുണ്ടെന്ന് ഇന്ദിര പറയുന്നു. അറ്റ്ലസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പലതും നഷ്ടത്തിലാണ്. ജീവനക്കാർ ശമ്പളം കിട്ടാതെ പലപ്പോഴും എന്നെ സമീപിക്കുന്നു. പക്ഷേ, ഞാൻ നിസ്സഹായയാണ്. ഭർത്താവിന്റെ മോചനം സംബന്ധിച്ചു വാർത്തകൾ പുറത്തുവരുമ്പോൾ തനിക്കും പ്രതീക്ഷയാണുള്ളതെന്നാണ് അവരുടെ നിലപാട്. അതിന് അപ്പുറത്തേക്ക് ഒന്നും അവർക്ക് അറിയില്ല. ബിജെപിയുടെ പ്രവാസി സെൽ നേതാവായ ഹരികുമാറിന്റെ നേതൃത്വത്തിലാണ് രാമചന്ദ്രനെ പുറത്തിറക്കാൻ ശ്രമങ്ങൾ നടത്തിയത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും കിട്ടി. 21 ബാങ്കുകളെ കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു. അപ്പോഴും രണ്ട് പേർ വില്ലന്മാരായി നിലകൊണ്ടു. ഇവരെ അനുനയിപ്പിക്കാൻ ബിജെപി നേതൃത്വം ഇടപെട്ടെങ്കിലും ഫലിച്ചില്ല.
22 ബാങ്കുകളിലും സ്വകാര്യ വ്യക്തികളിലും നിന്ന് എടുത്ത വായ്പ ഇന്ത്യയിലെ അദ്ദേഹത്തിന്റെ അറ്റ്ലസ് ഇന്ത്യ ജൂവലറിയിലേക്കും കൊച്ചി, തിരുവനന്തപുരം, ബംഗളൂരു, മുംബൈ, ചെന്നൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടാനും മുംബൈയിലെ ഒരു പൂട്ടിക്കിടന്ന തുണിമിൽ വാങ്ങാനും വിനിയോഗിച്ചുവെന്നായിരുന്നു കണ്ടെത്തൽ. ചെക്കുതട്ടിപ്പ് കേസിൽ ക്രിമിനൽ കുറ്റാരോപിതനായ അറ്റ്ലസ് രാമചന്ദ്രൻ പിഴയും വായ്പത്തുകയുമടയ്ക്കാത്തതിനാൽ ജയിലിലാകുന്നതിന് തൊട്ടുമുമ്പ് മകൾ മഞ്ജുരാമചന്ദ്രനും ഭർത്താവ് അരുണും ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ജയിലിലായിരുന്നു. കടുത്ത ജാമ്യവ്യവസ്ഥകളോടെ മഞ്ജു മോചിതയായെങ്കിലും അച്ഛന്റെയും മകളുടേയും കടബാധ്യതകൾ അതേപടി തുടരുന്നു. കുടുംബം ഊരാക്കുടുക്കിൽപ്പെട്ടതോടെ മകൻ ശ്രീകാന്ത് യുഎസിലേയ്ക്ക് ചേക്കേറി. ഇതോടെ ഇന്ദിരാ രാമചന്ദ്രൻ ദുബായിലെ വാടകവീട്ടിലായി താമസം.
68 കാരിയായ ഇന്ദിര ഭർത്താവിന്റെ മോചനത്തിനു വേണ്ടി മുട്ടാത്ത വാതിലുകളില്ല. ഇതേത്തുടർന്ന് വായ്പ നൽകിയ 22 ബാങ്കുകൾ ജയിൽ മോചിതനാകുന്നതിന് എതിർപ്പില്ലെന്നും എന്നാൽ പുറത്തിറങ്ങിയാൽ ബാധ്യത നിശ്ചിതസമയത്തിനുള്ളിൽ തീർക്കണമെന്ന് ധാരണയുണ്ടാക്കണമെന്നും ആവശ്യപ്പെട്ടതോടെ ജയിൽ മോചനസാധ്യതകൾ ഉയരുകയായിരുന്നു. പത്തനംതിട്ടയിലെ ഒരു സ്വകാര്യവ്യക്തിയുടെ നിയന്ത്രണത്തിലുള്ള രണ്ട് വജ്രവ്യാപാരികൾ ബാധ്യത തീർക്കാനുള്ള ധാരണയ്ക്ക് ഇനിയും വഴങ്ങാത്തതാണ് മോചനം നീളുന്നതിനു കാരണമെന്ന് വായ്പ നൽകിയ ബാങ്കുകളുടെ കൺസോർഷ്യം പറയുന്നു. അറ്റ്ലസ് രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കുവൈറ്റിലെ വൻകിട ആശുപത്രി പ്രവാസി കോടീശ്വരനും എൻഎംസി ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ ചെയർമാനുമായ ഡോ. ബി ആർ ഷെട്ടിക്ക് വിറ്റ് കടം തീർക്കാനുള്ള നീക്കങ്ങളും നടന്നു. മലയാളിയായ വ്യവസായിയാണ് അറ്റ്ലസിന് പാരയുമായുള്ളത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രാമചന്ദ്രന് അനുകൂലമായി രംഗത്തു വന്നു. ഇതോടെയാണ് ബിജെപി നേതാക്കൾ കേസ് ഒതുക്കാൻ രംഗത്ത് വന്നത്. ഇക്കാര്യം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്ഥിരീകരിക്കുകയും ചെയ്തു. അങ്ങനെ ജീവൻ വച്ച നീക്കമാണ് അകാലത്തിൽ നിന്നു പോയത്. നീരവ് മോദിയുടെ തട്ടിപ്പ് കേസാണ് ഇതിന് കാരണമെന്നാണ് സൂചന.
ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് വജ്രവ്യവസായത്തിന് ശതകോടികളാണ് നീരവ് മോദി ലോണെടുത്തത്. അതിന് ശേഷം രാജ്യം വിട്ടു. ഈ കേസിൽ നീരവിനെ നാട്ടിലെത്തിക്കാൻ മോദി സർക്കാർ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ അറ്റ്ലസിന് വേണ്ടി വാദിക്കുന്നത് ഗുണകരമാകില്ല. അറ്റ്ലസും ദുബായിലെ ബാങ്കുകളിൽ നിന്ന് കടമെടുത്ത് വഞ്ചിച്ചുവെന്നാണ് കേസ്. അങ്ങനെ നീരവ് മോദിയെ കുടുക്കാനെന്ന പേരിൽ കേന്ദ്രസർക്കാർ പതിയെ പിന്മാറി. ഇതോടെയാണ് രാമചന്ദ്രന്റെ ജയിൽ മോചനത്തിൽ പുതിയ പ്രതിസന്ധികളെത്തുന്നത്. കേസുകളെല്ലാം പറഞ്ഞു തീർത്തില്ലെങ്കിൽ അറ്റ്ലസിന് കുറഞ്ഞത് 41 കൊല്ലം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് സൂചന. പ്രായം ഏറെ ആയതിന്റെ ആനുകൂല്യം ലഭിക്കാനും ഇടയുണ്ട്. അതിനിടെ കേന്ദ്രസർക്കാർ നീക്കങ്ങളുടെ ഫലമായി അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചിതനായാലും അടുത്തെങ്ങും ഇന്ത്യയിലേയ്ക്ക് പോകാനാവില്ലെന്ന് അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്.
ജയിൽ മോചിതനായാലും വിവിധ ബാങ്കുകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും അറ്റ്ലസ് രാമചന്ദ്രൻ വായ്പയെടുത്ത ആയിരം കോടി രൂപയുടെ ബാധ്യതകൾ തീർത്ത ശേഷം മാത്രമേ അദ്ദേഹത്തിന് ദുബായിലേക്ക് പുറത്തുകടക്കാൻ യാത്രാനുമതി ലഭിക്കൂ. അതുവരെ പുറത്തിറങ്ങുന്ന അദ്ദേഹം ദുബായിൽ വീട്ടുതടങ്കലിലായിരിക്കുമെന്നും ഈ കേന്ദ്രങ്ങൾ പറയുന്നത്. വായ്പകൾ കുടിശ്ശികയായതോടെയാണ് വലിയ കടക്കാരനായി മാറി കേസുകളിൽപ്പെട്ട് അറ്റ്ലസ് രാമചന്ദ്രൻ ജയിലിൽ ആകുന്നത്. എന്നാൽ ജയിൽമോചിതനായാൽ തന്റെ എല്ലാ ആസ്തിയും വിറ്റ് കടംവീട്ടാനാകുമെന്ന പ്രതീക്ഷയിലാണ് രാമചന്ദ്രൻ. താൻ ഒളിച്ചോടാൻ ആഗ്രഹിക്കുന്നില്ലെന്നും തിരിച്ചുവരുമെന്നും ആദ്യകാലത്തെല്ലാം കാണാൻ പോകുന്നവരോട് അദ്ദേഹം പറഞ്ഞിരുന്നു.
രണ്ടുവർഷം മുമ്പ് ഗൾഫിലെ മലയാളി ബിസിനസ് അതികായന്മാരിൽ ഒരാളായിരുന്ന രാമചന്ദ്രന്റെ പതനം പെട്ടെന്നായിരുന്നു. ഇടയ്ക്കിടെ കേരളത്തിലെത്തുമ്പോഴും അദ്ദേഹത്തെ പ്രമുഖരും സംഘടനാസാരഥികളും കാത്തുനിന്നിരുന്നു. സിനിമാ നിർമ്മാതാവ്, നടൻ, സംവിധായകൻ എന്നതിനൊപ്പം ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി അമ്പതോളം ജൂവലറി ഷോറൂമുകളുടെ അമരക്കാരൻ. സംഭാവന ചോദിച്ചുവരുന്നവരെയും ജോലി തേടി എത്തിയവരേയുമെല്ലാം അദ്ദേഹം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. എല്ലാവർക്കും ആ സ്നേഹം പകർന്നുകിട്ടി. എന്നാൽ കടബാധ്യതകളിലൂടെ ജയിലിലായതോടെ സഹായം വാങ്ങിയ പ്രമുഖരിൽ പലരും തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. എന്നാൽ അപ്പോഴും അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം പ്രവാസികൾ രാമചന്ദ്രേട്ടനെ പുറത്തിറക്കാൻ ശ്രമങ്ങൾ തുടർന്നു. പക്ഷേ ഒന്നും നടന്നില്ല.
വി. കലാധരമേനോന്റെയും മൂത്തേടത്ത് രുഗ്മണിയുടെയും മകനായി 1941 ജൂെലെ 31 ന് ജനിച്ച രാമചന്ദ്രൻ വിദ്യാഭ്യാസത്തിനു ശേഷം ബാങ്ക് ഉദ്യോഗസ്ഥനായിട്ടാണു ജീവിതം തുടങ്ങുന്നത്. കനറാ ബാങ്കിൽ ഡൽഹി ഓഫീസിൽ ജോലിചെയ്തിരുന്നു. പിന്നീട് എസ്.ബി.ഐ. ബാങ്കിന്റെ എൻ.ആർ.ഐ. ഡിവിഷനിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഗൾഫിലേക്കു ചേക്കേറുന്നത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്നു ജനങ്ങൾ കൗതുകത്തോടെ കണ്ട സ്വന്തം പരസ്യത്തിലൂടെ ജനഹൃദയങ്ങളിൽ ഇടമുറപ്പിച്ച അറ്റ്ലസ് ജൂവല്ലറി 1980 ന്റെ തുടക്കത്തിൽ കുെവെത്തിലായിരുന്നു ആരംഭം. പിന്നീട് അസൂയ വളർത്തുന്ന വിധത്തിലായിരുന്നു രാമചന്ദ്രന്റെ വളർച്ച. യു.എ.ഇ. യിലെ ഷാർജ, അബുദാബി, റാസൽെഖെമ, അൽ ഐൻ എന്നീ നഗരങ്ങളിൽ നിരവധി ഷോറൂമുകൾക്ക് പുറമെ സൗദി അറേബ്യയിലും കുെവെത്തിലും ദോഹയിലും മസ്കറ്റിലും ഖത്തറിലുമായി നാൽപതോളം വിദേശ ഷോറൂമുകൾ. അതിനു പുറമേ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും പത്തിലേറെ ഷോറൂമുകൾ. സ്വർണ വിപണിയിൽ തിളങ്ങി നിൽക്കുമ്പോഴാണു സിനിമാ മേഖലയും രാമചന്ദ്രൻ കയ്യടക്കുന്നത്.
ഗൾഫിലും കേരളത്തിലുമായി ആരംഭിച്ച റിയൽ എസ്റ്റേറ്റ് ബിസിനസാണ് അദ്ദേഹത്തിന്റെ പതനത്തിന് വഴിയൊരുക്കിയത്. ഗൾഫിലെ ചില ബാങ്കുകളിൽ നിന്ന് അദ്ദേഹം വാങ്ങിയ വായ്പയുടെ ഗ്യാരണ്ടിയായി നൽകിയ ചെക്ക് മടങ്ങിയതോടെ കേസ് ദുബായ് പൊലീസിന്റെ മുമ്പിലെത്തി.
990 കോടിയോളം രൂപയുടെ ചെക്ക് മടങ്ങിയതായുള്ള രേഖകളുടെ പേരിൽ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ദുബായ് പൊലീസ് 2015 ഓഗസ്റ്റ് 23 ന് ജയിലിലടയ്ക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്