തിരിച്ചടി മറികടക്കാൻ തട്ടിപ്പ് കമ്പനികളുണ്ടാക്കി; വിശ്വസ്തരെ ഡയറക്ടർമാരുമാക്കി; കള്ളിപൊളിഞ്ഞപ്പോൾ എല്ലാവരും നാടുവിട്ടു; 1000 കോടിയുടെ ജാമ്യത്തുക കണ്ടെത്താൻ വഴികളില്ലാതെ അറ്റ്ലസ് ഗ്രൂപ്പ്; രാമചന്ദ്രന്റെ ജയിൽ മോചനം ഉടൻ നടക്കില്ല; നട്ടംതിരിയുന്ന ജീവനക്കാരുടെ ദുരിതം കാണാതെ മലയാളി കൂട്ടായ്മകളും
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: അറ്റ്ലസ് രാമചന്ദ്രനെ അഴിക്കുള്ളിലാക്കിയത് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ നടത്തിയ കള്ളക്കളികൾ തന്നെ. ഇന്ത്യയിലെ ഓഹരി നിക്ഷേപം പൊളിഞ്ഞതോടെ മൂന്ന് തട്ടിപ്പ് കമ്പനികളുണ്ടാക്കി ഗൾഫിൽ നിന്ന് ഫണ്ട് കണ്ടെത്താൻ രാമചന്ദ്രൻ ശ്രമിച്ചിരുന്നു. വിശ്വസ്തരായ ജീവനക്കാരെ ഡയറക്ടർമാരാക്കിയായിരുന്നു ഈ നീക്കം. രാമചന്ദ്രൻ ജയിലിനുള്ളിൽ ആയതോടെ ഈ ഡയറക്ടർമാരെല്ലാം യുഎഇ വിട്ടു. ഗൾഫിലെ വിവിധ ബാങ്കുകളിൽ നിന്ന് ആയിരം കോടിയലധികം ലോൺ എടുപ്പിച്ച് രമാചന്ദ്രനെ കുഴിയിൽ ചാടിച്ച് ജീവനക്കാരിൽ പലരും മാസങ്ങൾക്ക് മുമ്പ് തന്നെ യുഎഇയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവരാകാം രാമചന്ദ്രനെ ചതിച്ചതെന്നാണ് അറ്റല്സ് ഗ്രൂപ്പിലെ ജീവനക്കാരുടെ പക്ഷം. ഏതായാലും സ്ഥാപനം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങൂന്നതോടെ രാമചന്ദ്രന് ഉടൻ പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് സൂചന.
വിദേശ മലയാളികളുടെ നേതൃത്വത്തിൽ ചിലർ രാമചന്ദ്രനെ പുറത്തിറക്കാൻ തുടക്കത്തിൽ ശ്രമിച്ചിരുന്നു. എന്നാൽ അറ്റ്ലസിന്റെ ആശുപത്രിയും കടകളും വിറ്റാൽ പോലും ആയിരം കോടിയുടെ ജാമ്യത്തുക കിട്ടില്ലെന്ന സൂചന കിട്ടിയതോടെ അവരെല്ലാം പിന്മാറി. ചെറിയ വിലയ്ക്ക് എല്ലാം വാങ്ങാമെന്ന് മോഹിച്ചവരും ഇതോടെ തിരിച്ചടിയിലായി. എല്ലാം വിറ്റാൽ താൻ പുറത്തിറങ്ങില്ലെന്ന് അറിഞ്ഞതോടെ രാമചന്ദ്രനും നിരാശയിലായി. അമേരിക്കയിലുള്ള മകനും ഫണ്ട് കണ്ടെത്താൻ കഴിയുന്നില്ല. സാമ്പത്തിക കുറ്റകൃത്യമായതിനാൽ സർക്കാരുകളും ഇടപെടുന്നില്ല. ഇതോടെ അറ്റ്ലസ് ഗ്രൂപ്പ് വലിയ പ്രതിസന്ധിയിലേക്കായി. ആഴ്ചകൾക്കുള്ളിൽ അറ്റ്ലസിന്റെ എല്ലാ ശാഖകളും അടയ്ക്കുമെന്നാണ് സൂചന. ഇതോടെ ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിലായി. ഇവരെ സഹായിക്കാൻ പ്രവാസി മലയാളികളുടെ സംഘടന പോലുമില്ല. ഇതിൽ വേദന ഏറെയുണ്ടെന്ന് അറ്റ്ലസ് ഗ്രൂപ്പിലെ ജീവനക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
അറ്റ്ലസ് ഗ്രൂപ്പിന്റെ ജനറൽ മാനേജരായി സായി ബാബയെന്നയാൾ പ്രവർത്തിച്ചപ്പോഴാണ് വലിയ തുക രാമചന്ദ്രൻ വായ്പ എടുത്തത്. എന്നാൽ ഈ വർഷം ആദ്യം തന്നെ ഇയാൾ സ്ഥാനം ഒഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങി. ചെന്നൈയിലാണ് ഇയാൾ ഇപ്പോൾ. സാമ്പത്തികമായി നല്ല അവസ്ഥയിൽ. അറ്റല്സിന് വരാൻ പോകുന്ന കുടുക്കുകൾ തിരിച്ചറിഞ്ഞാകും സായി ബാബ സ്ഥാപനം വിട്ടതെന്നാണ് അറ്റ്ലസ് ഗ്രൂപ്പിലെ ജീവനക്കാരുടെ ഭാഷ്യം. കച്ചവടം പൊളിയുന്നുവെന്ന ധാരണ രാമചന്ദ്രനും ഉണ്ടായിരുന്നു. അതുകൊണ്ടാണ് മാങ്കൂൾ ജനറൽ ട്രേഡിങ്ങ്, അൽ ലായഹ്, അൽ സ്വാത എന്നീ കമ്പനികൾ ഉണ്ടാക്കിയത്. ഇതിലൂടെ ഫണ്ട് കണ്ടെത്താനായിരുന്നു ശ്രമം. ഫൈസല്‍ കൂപ്പത്ത്, സുർജിത് ശിവൻ, പത്മാക്ഷൻ നായർ, ജംഷീർ എന്നീ ജീവനക്കാരായിരുന്നു ഡയറക്ടർമാർ. ഗൾഫിൽ നിയമനടപടി ഭയന്ന് ഇവരും യുഎഇ വിട്ടു. ഇതിന് സമാനമായി രാമചന്ദ്രന്റെ വിശ്വസ്തരായി അറിയപ്പെടുന്നവരെല്ലാം തിരികെ പോയെന്നാണ് സൂചന.
ഗൾഫിലെ അറ്റ്ലസിന്റെ ഷോറുമിൽ നാമമാത്രമായ സ്വർണ്ണവും ഡൈമണ്ടും മാത്രമേ ഉള്ളൂ. വിവാദമായതോടെ ആരും സ്വർണം വാങ്ങാൻ വരുന്നില്ല. ഈ സാഹചര്യത്തിൽ ആയിരം കോടി രൂപയുടെ ജാമ്യത്തുക കെട്ടിവച്ച് പുറത്തുവരാൻ രാമചന്ദ്രന് കഴിയില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മോചനം വിദൂര സ്വപ്നമാണെന്നും ജീവനക്കാർ വിലയിരുത്തുന്നു. അറ്റ്ലസ് രാമചന്ദ്രനും മകളും ജയിലിൽ ആയതോടെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട് എന്നറിയാവുന്ന ജീവനക്കാർ നല്ലരീതിയിലാണ് സഹകരിച്ചു പോന്നത്. ഒരു മാസം ശമ്പളം വൈകിയെങ്കിലും മാനേജ്മെന്റിനൊപ്പമാണ് ജീവനക്കാർ നിലകൊണ്ടത്. എന്നാൽ, ഉത്തരവാദിത്തം വഹിക്കേണ്ടുന്ന രാമചന്ദ്രന്റെ മകൻ അമേരിക്കയിലേക്ക് പോയതും ഫണ്ടിങ് നിൽക്കുകയും ചെയ്തതോടെ ദുബായിലെ അറ്റ്ലസ് ജുവല്ലറിയിലെ ജീവനക്കാർ തീർത്തും ദുരിതത്തിലാണ്. ആർ്ക്കും വ്യക്തമായ ഉത്തരം നൽകാനില്ല. ഭാര്യ ഇന്ദുവിനോടും ജീവനക്കാർ ബുദ്ധിമുട്ട് അറിയിച്ചു. എന്നാൽ ഫണ്ടൊന്നും ഇല്ലെന്നും ശമ്പളം തരാനില്ലെന്നുമാണ് മറുപടി ലഭിച്ചത്. സ്വന്തം നിലയിൽ നാട്ടിലേക്ക് മടങ്ങാനും ഉപദേശിക്കുന്നുണ്ട്.
തുടക്കത്തിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുമെന്ന വിശ്വാസം ജീവനക്കാർക്ക് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മാനേജ്മെന്റ് ഒന്നും വ്യക്തമായി പറയുന്നു പോലുമില്ല. മുതലാളിയും മകളും ജയിലിൽ ആയതിനാൽ ആരോടും പരാതിപ്പെടാനും കഴിയുന്നില്ല. മകൻ ഈ പ്രശ്നങ്ങൾ ഉണ്ടായപ്പം തന്നെ അമേരിക്കയിൽ പോയി. ഇപ്പോൾ ഇമെയ്ൽ വഴി മാത്രമാണ് ഇദ്ദേഹവുമായി ബന്ധപ്പെടുന്നത് ജീവനക്കാർ പറയുന്നു. ഈ സാഹചര്യത്തിലാണ് അറ്റല്സ് രാമചന്ദ്രന്റെ തട്ടിപ്പു കമ്പനികളുടെ കാര്യങ്ങൾ പുറത്തുവരുന്നത്. ഇന്ത്യയുടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത അറ്റ്ലസ് ഇന്ത്യാ ജ്യൂലറി ലിമിറ്റഡിന്റെ ഓഹരി മൂല്യം ഉയർത്തുക മാത്രമായിരുന്നു ലക്ഷ്യം. അതിന് വേണ്ടി നടത്തിയ തിരുമറികളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ഇത് മനസ്സിലായതോടെ രാമചന്ദ്രനെ രക്ഷിക്കാൻ മുന്നിൽ നിന്നവരെല്ലാം പിൻവാങ്ങി. ഭാര്യ ഇന്ദുവിനും ഒന്നും ചെയ്യാൻ കഴിയുന്നില്ല.
ആയിരക്കണക്കിന് കോടികൾ ബാങ്കിൽ നിന്നും ലോണെടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ പ്രമുഖ പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രനെ ദുഓഗസ്റ്റ് മാസം 23ാം തീയ്യതിയാണ് കസ്റ്റഡിയിൽ എടുത്തതും പിന്നീട് കോടതിയിൽ ഹാജരാക്കി ജയിലിൽ അടച്ചതും. അറസ്റ്റിലായ രാമചന്ദ്രന് വേണ്ടി ആദ്യഘട്ടങ്ങളിൽ നിരവധി പേർ സഹായവാഗ്ദാനങ്ങളുമായി രംഗത്തെത്തി. അദ്ദേഹത്തെ സഹായിക്കാൻ ദുബായിലെ മലയാളികൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും കാമ്പയിൻ ആരംഭിച്ചെങ്കിലും പിന്നീട് തട്ടിപ്പിന്റെ ആഴം വളരെ വലുതാണെന്ന വിധത്തിലാണ് വാർത്തകൾ വന്നത്. ഒടുവിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് രാമചന്ദ്രന്റെ ജാമ്യാപേക്ഷ ദുബായ് കോടതി വീണ്ടും തള്ളി. ഇതോടെ പ്രതിസന്ധിയും കൂടി. അതേസമയം ദുബായിലെ ജുവല്ലറികളിൽ മാത്രമാണ് ഈ പ്രതിസന്ധി ഉള്ളതെന്നു ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ബഹ്റൈൻ, ഇന്ത്യ, ഖത്തർ എന്നിവിടങ്ങളിലെ ജുവല്ലറികളിൽ ശമ്പളം കൃത്യമായി നൽകുന്നുണ്ടെന്നുമാണ് ജീവക്കാർ മറുനാടനോട് വ്യക്തമാക്കിയത്.
അതിനിടെ ഒക്ടോബർ 29 വരെ അറ്റ്ലസ് രാമചന്ദ്രന്റെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കയാണ് കോടതി. ഇതിനിടെ പുറത്തിറക്കണമെങ്കിൽ കോടതിയിൽ കോടികൾ കെട്ടിവെക്കേണ്ടി വരും. അതിനുള്ള ഫണ്ട് കണ്ടെത്താനാണ് മാനേജ്മെന്റിന്റെ ശ്രമം. അറ്റ്ലസിന്റെ സ്ഥാപനങ്ങളുടെ പേരിൽ മടങ്ങിയ ചെക്കുകൾ മടങ്ങിയതിനെ തുടർന്നു ദുബായിലെ റിഫ, ബർദുബായ്, നായിഫ് പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. യുഎഇയിലെ ഇരുപതോളം ബാങ്കുകളിലായി ആയിരം കോടി രൂപയുടെ ബാധ്യതയാണ് രാമചന്ദ്രൻ നായർക്കും അറ്റ്ലസ് ഗ്രൂപ്പിനും ഉള്ളത്. അറ്റ്ലസ് ഹെൽത്ത് കെയർ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ പലരും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇത് വിൽക്കാൻ അറ്റ്ലസ് ഗ്രൂപ്പിന് താത്പര്യമില്ലെന്നാണു റിപ്പോർട്ടുകൾ.
അറ്റ്ലസ് ഗ്രൂപ്പിന്റെ കേരളത്തിലെ ആസ്തികളും വിൽക്കാൻ ആലോചന നടക്കുന്നുണ്ടെന്നാണ് വിവരം. കൊച്ചിയിൽ അറ്റ്ലസ് പ്രോപ്പർട്ടീസിന് കീഴിലുള്ള പദ്ധതികൾ വിറ്റേയ്ക്കുമെന്നും സൂചനയുണ്ട്. എന്നാൽ, ഇതിനൊന്നും നേതൃത്വം നൽകാൻ ആരുമില്ല. അതുകൊണ്ട് തന്നെ രാമചന്ദ്രനും മകൾക്കും അനിശ്ചിതമായി ജയിലിൽ കഴിയേണ്ടി വരുമെന്നാണ് ജീവനക്കാർ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍