ക്ലാർക്കായി സർവ്വീസിലെത്തിയത് ആശ്രിത നിയമനത്തിൽ; മിനിസ്റ്റീരിയൽ ജീവനക്കാരുടെ ക്വാട്ടാ സമ്പ്രദായത്തിലൂടെ നോൺ ടെക്നിക്കൽ ആർ ടി ഒയും; ദുരന്ത കാരണം കണ്ടെത്താൻ വിദഗ്ധരെ മറികടന്ന് നിയമിച്ചത് യോഗ്യത കുറവുള്ള ഉദ്യോഗസ്ഥനെ; അപകടത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ശിവകുമാറിന് ബിടെക്കോ ഡിപ്ലോമയോ ഒന്നുമില്ല; തിരുപ്പൂരിലെ വില്ലൻ വലതു വശത്ത് കൂടി നിയമം ലംഘിച്ച് ഓടിയ ട്രെക്കെന്നും വിലയിരുത്തൽ; അവിനാശിയിലെ റിപ്പോർട്ട് സംശയ നിഴലിൽ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. അവിനാശി അപകടത്തിന്റെ യഥാർത്ഥ കാരണം അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയ പാലക്കാട് എൻഫോഴ്സ്മെന്റ് ആർ ടി ഒ യ്ക്ക് സാങ്കേതിക പരിഞ്ജാനം ഇല്ലന്ന് ആക്ഷേപം. വെറും എസ് എസ് എൽ സി മാത്രം യോഗ്യത ആവശ്യമുള്ള ക്ലാർക്ക് തസ്തികയിൽ ആശ്രിത നിയമനം നേടി സീനിയർ സൂപ്രണ്ട് ആയ ശേഷമാണ് ശിവകുമാർ നോൺ ടെക്നിക്കൽ ആർ ടി ഒ ആകുന്നത്. മിനിസ്റ്റീരിയൽ ജീവനക്കാരുടെ ക്വാട്ടയിൽ നിയമിതനായ ഇദ്ദേഹത്തിന് വാഹന അപകടമോ മറ്റു സാങ്കേതിക പ്രശന്ങ്ങൾ ചൂണ്ടിക്കാണിക്കേണ്ട സംഭവങ്ങളോ അന്വേഷിക്കാൻ വേണ്ട അറിവ് ഇല്ല. ഇത്തരം സന്ദർഭങ്ങളിൽ ഇത് പോലെ സ്ഥാനം കയറ്റം കിട്ടി വന്ന ഉദ്യോഗസ്ഥർ എം വി ഐ മാരുടെ സഹായം തേടാറുണ്ട്. ഇവിടെ അതും ഉണ്ടായില്ല.
ഫലത്തിൽ ശിവകുമാർ നല്കിയ റിപ്പോർട്ടിനെതിരെ ആരെങ്കിലും കോടതിയിൽ പോയാൽ സർക്കാരും പ്രതികൂട്ടിൽ ആകും. ആർ ടി ഒ വരെയും അതിന് മുകളിൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ വരെയും സ്ഥാനക്കയറ്റം നേടി എത്താവുന്ന തസ്തികയുടെ എൻട്രി കേഡർ അസിസ്റ്റ്ന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആണ്. ഈ തസ്തികയിൽ ജോലി ലഭിക്കണമെങ്കിൽ പി എസ് സി വിജ്ഞാപന പ്രകാരം മൂന്ന് വർഷത്തെ മെക്കാനിക്കൽ എഞ്ചിനിയറിംഗിലോ ഓട്ടോ മൊബൈൽ എഞ്ചിനിയറിംഗിലോ ഡിപ്ലോമ നിർബന്ധമാണ്. കൂടാതെ ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്. സർക്കാർ അംഗീകൃത വർക്ക് ഷോപ്പുകളിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവൃത്തി പരിചയവും വേണം. ജോലിക്ക് കയറുന്നതിന് മുൻപ് പൊലീസിന്റെ പരിശീലനവും നേടിയിരിക്കണം.
ഇനി അസിസ്റ്റ്ന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആകണമെങ്കിലും കാര്യങ്ങൾ ഈസിയായി നടക്കില്ല. സി ആർ പി സി / ഐ പി സി നിയമ പരിഞ്ജാനം സംബന്ധിച്ച് നടക്കുന്ന വകുപ്പ് തല പരീക്ഷ പാസാകണം. ഈ കടമ്പകൾ കടന്നാണ് പിന്നീട് ജോയിന്റ് ആർ ടി ഒ യും പിന്നീട് ആർ ടി ഒ യുമായി സ്ഥാനം കയറ്റം ലഭിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു കടമ്പയും കടക്കാതെ വെറും എസ് എസ് എൽ സി മാത്രം ആവിശ്യമുള്ള ക്ലാർക്ക് തസ്തികയിൽ കയറി ഒരു പരിശീലനവും നേടാതെ നോൺ ടെക്നിക്കൽ ആർ ടി ഒ ആയി മാറിയ ആളെ പ്രമാദമായ അപടത്തിന്റെ കാരണം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത് തന്നെ വിഢ്ഢിത്തമാണന്നാണ് ഗതാഗത വകുപ്പിലുള്ളവർ പറയുന്നത്.
സാങ്കേതിക പരിഞ്ജാനവും പ്രവൃത്തി പരിചയവുമുള്ള നിരവധി ആർ ടി ഒ മാർ മോട്ടോർ വാഹന വകുപ്പിൽ ഉണ്ടായിട്ടും അവരെ ഉപയോഗപ്പെടുത്താതെ ഈ ഉദ്യോഗസ്ഥനെ നിയമിച്ചത് ഗതാഗത കമ്മീഷണറേറ്റിലെ ചില ഉദ്യോഗസ്ഥരുടെ താല്പര്യ പ്രകാരണമാണന്നാഅണ ആക്ഷേപം. അവിനാശി അപകടം സംഭവിച്ചത് ഡ്രൈവർ ഉറങ്ങിയതും ടയർ പൊട്ടിയതുമാണന്നാണ് ആർ ടി ഒ യുടെ കണ്ടെത്തൽ. ഡ്രൈവർ ഉറങ്ങിയാൽ വാഹനത്തിന്റെ ഗതിയെ അത് എങ്ങെനെ ബാധിക്കും എത്ര കിലോമീറ്റർ വേഗതയിൽ ആയിരുന്നു വാഹനം ഇതിലൊന്നും അന്വേഷണത്തിൽ വ്യക്തതയില്ല. ടയർ പൊട്ടിയതാണ് ഒരു കാരണമെങ്കിൽ ടയറിന്റെ ശക്തി നിശ്ചയിക്കുന്ന ഫ്ളൈയിങ് റേറ്റിങ് പരിശോധിക്കാനാകാണം. അത് പരിശോധിക്കാൻ സാങ്കേതിക ജ്ഞാനമുള്ളവർക്കെ കഴിയൂ എന്നിരിക്കെ ടയർ അപകടത്തിന്റെ ഒരു കാരണമായി എങ്ങനെ പറയുമെന്നതാണ് ഉയരുന്ന ചോദ്യം.
അപടത്തിൽപ്പെട്ട കണ്ടെയ്നർ ലോറിയും ബസും സ്പീഡ് ട്രാക്കിലായിരുന്നു സഞ്ചരിച്ചിരുന്നത്് എന്ന ഗുരുതരമായ നിയമലംഘനം ആർ ടി ഒ കണ്ടെത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഭാരവാഹനങ്ങൾ ഇടതു വശത്തെ ട്രാക്കിലൂടെ മാത്രമെ പോകാവു എന്നതാണ് ഗതാഗത നിയമം. ഇതും ലംഘിക്കപ്പെട്ടു. നിയമം ലംഘിച്ച് ചരക്കു വാഹനങ്ങൾ പൂർണമായും റോഡിന്റെ വലതുവശം വഴിയാണു സഞ്ചരിക്കുന്നത്. ഇത്തരത്തിൽ സഞ്ചരിക്കുന്നതിനിടെയാണു കഴിഞ്ഞദിവസം കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിനു മുകളിലൂടെ ദേശീയപാതയുടെ എതിർദിശയിലേക്കു പാഞ്ഞുകയറിയത്. ലോറി ഇടതുവശം ചേർന്നാണു സഞ്ചരിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ, അത്യാഹിതം ഒഴിവാകുമായിരുന്നെന്ന് പൊലീസ്, കെഎസ്ആർടിസി ഉദ്യോഗസ്ഥർ പറയുന്നു.
വാഹനങ്ങൾ റോഡിന്റെ ഇടതുവശം വഴി സഞ്ചരിക്കുകയും വലതുവശത്തെ റോഡ് സ്പീഡ് ട്രാക്കാക്കി മുന്നിലുള്ള വാഹനത്തെ മറികടക്കാനും മറ്റും ഉപയോഗിക്കണമെന്നാണു പൊതുവേയുള്ള നിർദ്ദേശം. എതിർദിശയി!ൽ നിന്നുള്ള വാഹനങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണിത്. അപകടം നടന്നത് ലോറിയുടെ സാങ്കേതിക തകരാറ് മൂലമല്ലന്നും ആർ ടി ഒ പറയുന്നു. എന്നാൽ സാങ്കേതിക തകരാർ പരിശോധിക്കാൻ തനിക്ക് കഴിയുമോ എന്ന കാര്യത്തിലാണ് ആർ ടി ഒ ഉത്തരം നല്‍കേണ്ടത്്. അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ആർടിഒ പി.ശിവകുമാർ ട്രാൻസ്പോർട്ട് കമ്മിഷണർക്കു നൽകും.
ഡ്രൈവർ ഉറങ്ങിയതോ അമിത വേഗത്തിൽ ദേശീയപാതയിലെ വളവ് അശ്രദ്ധമായി തിരിച്ചതോ ആണ് വാഹനം നിയന്ത്രണം വിട്ട് ഡിവൈഡർ മറികടക്കാനുള്ള കാരണം. ലോറി സഞ്ചരിച്ചിരുന്ന ട്രാക്കിലെ ഡിവൈഡറിന്റെ വശത്ത് 60 മീറ്ററോളം ദൂരത്തിൽ ടയർ ഉരഞ്ഞതിന്റെ പാട് ഉണ്ട്. വേഗത്തിൽ സഞ്ചരിക്കുന്ന ഭാരംകയറ്റിയ ലോറിയുടെ ടയർ ഇത്തരത്തിൽ ഉരഞ്ഞപ്പോൾ ശക്തമായി ചൂടാകുകയും ഒരു ടയർ ഡ്രമ്മിൽനിന്ന് ഊരിപ്പോവുകയുമാണു ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്തിട്ട് 6 മാസം മാത്രമായ വാഹനത്തിന്റെ ടയറുകൾക്ക് മറ്റു കുഴപ്പമുണ്ടാകാൻ സാധ്യതയില്ല.
ഡ്രം നിലത്ത് ഉരഞ്ഞ് ഡിവൈഡറിലൂടെ സഞ്ചരിച്ചപ്പോൾ മറ്റ് ടയറുകൾ പൊട്ടി ലോറി ചെരിയുകയും ആ ആഘാതത്തിൽ പ്ലാറ്റ്ഫോമിലെ ലോക്ക് പൊട്ടി കണ്ടെയ്നർ ബോക്സ് എതിർ വശത്തുനിന്നു വന്ന ബസിലേക്ക് ഇടിച്ചുകയറുകയും ചെയ്തതാകാനാണു സാധ്യതയെന്നാണ് ആർടിഒ യുടെ റിപ്പോർട്ടിൽ പറയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍