അവന് എത്രയോ അപകടങ്ങളില്‍ പെട്ടതാണെന്നും അവന് ഒന്നും സംഭവിക്കില്ലെന്നും അര്‍ജ്ജുന്റെ അമ്മ പറയുന്നത് കേട്ടപ്പോള്‍ മനസ്സില്‍ സംശയം തോന്നി; കാര്‍ ഓടിച്ചിരുന്നത് എടിഎം കവര്‍ച്ചാ കേസിലെ പ്രതിയെന്ന് അറിഞ്ഞപ്പോള്‍ ആധി കൂടി; പോലീസ് ശ്രമിച്ചത് കാര്‍ ഓടിച്ചത് ബാലുവെന്ന് വരുത്താനും; ഇതൊരു സാധാരണ മരണമായി എഴുതി തള്ളാന്‍ ഞങ്ങളില്ല; ബാലഭാസ്കറിന്റേത് കൊലപാതകമെന്ന് ഉറച്ച് വിശ്വസിച്ച് അമ്മാവനും; വയലിനിസ്റ്റ് ബി ശശികുമാര്‍ മറുനാടനോട് വേദന പങ്കുവയ്ക്കുമ്പോള്‍
എം മനോജ് കുമാർ
തിരുവനന്തപുരം: ബാലഭാസ്ക്കർ ഒരു കൊടുംപാപിയല്ല. കൊടുംപാപികൾക്കാണ് ദുർമരണം വിധിക്കപ്പെടുന്നത്. ബാലഭാസ്ക്കറിന്റേത് ദുർമരണമായിരുന്നു. ദുർമരണം സംഭവിക്കാൻ തക്കവണ്ണമുള്ള കൊടുംപാപം ബാലഭാസ്കർ ചെയ്തിട്ടില്ല.ഇരുപത്തിനാലു മണിക്കൂറും സംഗീതത്തെ ഉപാസിച്ച് ജീവിച്ചയാളാണ് ബാലഭാസ്കർ. ഇത്തരമൊരാൾക്ക് ദുർമരണം വിധിക്കപ്പെടില്ല. അപ്പോൾ ആ ദുർമരണത്തിന് പിന്നിൽ മറ്റേതെങ്കിലും കാണും. ആ കാരണം അന്വേഷിച്ച് കണ്ടുപിടിക്കേണ്ടത് ക്രൈംബ്രാഞ്ച് ആണ്. അന്വേഷണ സംഘങ്ങൾ ആണ്-ദുരൂഹമായി തുടരുന്ന വാഹനാപകടം ചൂണ്ടിക്കാട്ടി ബാലഭാസ്കറിന്റെ ഗുരുവും അമ്മാവനുമായ പ്രശസ്ത വയലിനിസ്റ്റ് ബി ശശികുമാർ മറുനാടനോട് പറഞ്ഞു.
ബാലഭാസ്ക്കർ ഇപ്പോഴേ മരണപ്പെടാൻ വിധിക്കപ്പെട്ട ആളായിരുന്നില്ല. ഈ മരണം എന്തൊക്കെയോ ആസൂത്രണത്തിൽ വന്നതാണ്. വന്നത് ദുർമരണവുമാണ്. ഈ മരണം അങ്ങിനെ എഴുതിത്ത്ത്ത്ത്തള്ളാൻ ഞങ്ങൾ തയ്യാറല്ല. ഡ്രൈവർ ആരായിരുന്നു എന്ന് നോക്കൂ. കാർ ഓടിച്ചത് ക്രിമിനൽ പശ്ചാത്തലമുള്ളയാൾ. എടിഎം കവർച്ചാ കേസുകളിലെ വരെ പ്രതി. ഇയാൾ മനഃപൂർവം സൃഷ്ടിച്ച അപകടമല്ലേ അവിടെ സംഭവിച്ചത്? ഇതാണ് ബാലഭാസ്കറിന്റെ ഉറ്റ ബന്ധുക്കൾ എന്ന നിലയിൽ ഞങ്ങളുടെ നിഗമനം. കാർ ഓടിച്ചത് അപ്പു അതായത് അർജുൻ തന്നെയാണെന്ന് ബാലു തന്നെ പറഞ്ഞിട്ടുണ്ട്. ബാലുവിന്റെ ഭാര്യ ലക്ഷ്മിയും പറഞ്ഞു. എന്നിട്ടും പൊലീസിന് കാർ ഓടിച്ചത് ബാലഭാസ്ക്കർ എന്ന് വരുത്താനാണ് തിടുക്കം. അന്വേഷണം കാർ ഓടിച്ചത് ആരാണ് എന്നതിൽ തൊട്ടു തുടങ്ങണം-ശശികുമാർ പറയുന്നു.
ബാലഭാസ്കറിന്റെ മകൾ അപകടത്തിൽ ആദ്യമേ മരിച്ചു. ബാലുവും ലക്ഷ്മിയും ഈ അർജുനും ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ആ സമയത്ത് ബാലുവും ലക്ഷ്മിയും ജീവനുവേണ്ടി പോരാടുകയായിരുന്നു. ഞങ്ങൾ ബന്ധുക്കൾ ആശുപത്രിയിലുണ്ട്. ഈ ഘട്ടത്തിൽ ഡ്രൈവർ അർജുനന്റെ 'അമ്മ പറയുകയാണ്. എന്റെ മകന് കാലുകൾക്ക് ഗുരുതര പരുക്ക് ആണുള്ളത്. അവൻ പെട്ടെന്ന് ഒന്ന് പുറത്തിറങ്ങിക്കിട്ടിയാൽ മതിയായിരുന്നു. അപ്പോൾ ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. മൂന്നുപേരും ജീവന് വേണ്ടി പോരാടുന്നു. അവർ മൂന്നുപേരും രക്ഷപ്പെട്ടു വരട്ടെ. അപ്പോൾ നിങ്ങളുടെ മകൻ മാത്രം രക്ഷപെടുന്ന കാര്യം പറയരുത്. അപ്പോൾ അർജുന്റെ അമ്മയുടെ മറുപടി ഇങ്ങിനെയായിരുന്നു. അവൻ എത്രയോ അപകടങ്ങളിൽപ്പെട്ടതാണ്. അവനു ഒന്നും സംഭവിക്കില്ല.
ഇതിലും വലിയ അപകടത്തിൽപ്പെട്ടിട്ടും ഒരു കുഴപ്പവും സംഭവിക്കാതെ എഴുന്നേറ്റു വന്നവനാണ് അവൻ. ഈ അപകടത്തിലും അവനു ഒന്നും സംഭവിക്കില്ല. അവർ ഇതു പറഞ്ഞുകഴിഞ്ഞപ്പോൾ രംഗം മാറി. അവരുടെ അടുത്തു നിന്ന ബന്ധു ഈ സമയത്ത് അവരുടെ കാലുകളിൽ ചവിട്ടി. ഇതോടെ അവർ നിശബ്ദരായി. ഈ സമയത്ത് മുതൽ ഞങ്ങൾ അപകടത്തിൽ ദുരൂഹത കാണാൻ തുടങ്ങി-ശശികുമാർ പറയുന്നു. അപകടസമയത്ത് രക്ഷാപ്രവർത്തനം നടത്തിയവർ ഞങ്ങളുമായി അടുപ്പമുള്ളവർ തന്നെയാണ്. ആ സമയത്ത് അപകടം കണ്ടു വാഹനം നിർത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരാണിവർ. ബാലുവിന്റെ കുട്ടിയുമായി ആശുപത്രിയിൽ പോയവർ ഇവരാണ്. കമ്പിപ്പാര കൊണ്ടാണ് അവർ കാറിന്റെ ചില്ലുകൾ അടിച്ചു തകർത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്. ബാലു കാറിന്റെ പിൻസീറ്റിൽ കമിഴ്ന്നു കിടക്കുകയായിരുന്നു. ലക്ഷ്മിയെ അവർ പുറത്തിറക്കി. ഡ്രൈവറെയും ബാലുവിനെയും പുറത്തെടുക്കാൻ ഇവർക്ക് കഴിഞ്ഞില്ല.
അവർ ആ സമയത്ത് ഞങ്ങളോട് പറഞ്ഞത് ഡ്രൈവിങ് സീറ്റിൽ തടിച്ച ഒരാളാണ്. അയാളുടെ കാലുകൾ കുടുങ്ങിക്കിടക്കുകയാണ്. ഫയർഫോഴ്സ് വന്നാലേ ഡ്രൈവറെ രക്ഷപെടുത്താൻ കഴിയൂ. ആദ്യം രക്ഷാപ്രവർത്തനം നടത്തിയവരും കാറിന്റെ മുൻ സീറ്റിൽ ഇരുന്ന ലക്ഷ്മിയും പറഞ്ഞു കഴിഞ്ഞു. കാർ ഓടിച്ചത് ബാലുവല്ല ഡ്രൈവർ അർജുൻ ആയിരുന്നു എന്ന്. പിന്നെ എന്തുകൊണ്ടാണ് കാർ ഓടിച്ചത് ബാലു തന്നെ എന്ന് വരുത്താൻ ക്രൈംബ്രാഞ്ച് സംഘവും പൊലീസും ശ്രമിക്കുന്നു-ശശികുമാർ മറുനാടനോട് വിശദീകരിച്ചു. ആർക്കോ വേണ്ടി ആരോ നടത്തിയ കൊലപാതകം എന്ന നിഗമനത്തിലാണ് ബാലുവിന്റെ കാർ അപകടത്തെ ബന്ധുക്കൾ കാണുന്നത്.
തെളിവുകൾ നിരത്തി ബന്ധുക്കൾ ഇത് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ കാർ അപകടത്തെ ഒരു അപകടമായി മാത്രം കാണാനാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിനും പൊലീസും തിടുക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ ഇത്തരം ഒരു ചോദ്യം ഉയരുന്നു. ബാലഭാസ്ക്കറിന്റെ മരണത്തിൽ കലാശിച്ച വാഹനാപകടം വെറുമൊരു വാഹനാപകടം മാത്രമോ? അല്ലെങ്കിൽ അതൊരു ആസൂത്രിതമായ കൊലപാതകമായിരുന്നോ? ആർക്കാണ് ബാലഭാസ്കറിന്റെ മരണത്തിൽ കലാശിച്ച വാഹനാപകടം വെറുമൊരു വാഹനാപകടം മാത്രമെന്ന് വിധിയെഴുതാൻ തിടുക്കം. അപകടസമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്കറോ അതോ ഡ്രൈവർ അർജുനോ? ബാലഭാസ്ക്കർ അല്ല കാറോടിച്ചിരുന്നത് എന്ന് ബാലഭാസ്ക്കറിന്റെ ബന്ധുക്കളും ഭാര്യ ലക്ഷ്മിയും ഉറപ്പിക്കുമ്പോൾ കാറോടിച്ചത് ബാലഭാസ്കർ എന്ന നിഗമനത്തിൽ എത്താൻ പൊലീസ് തിടുക്കം കൂട്ടുന്നത് എന്തിന് എന്നതാണ് ഉയരുന്ന ചോദ്യം.
ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസും പിന്നീട് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും എന്തുകൊണ്ടാണ് അന്വേഷണത്തിന്റെ കാര്യത്തിൽ എപ്പോഴും മെല്ലെപ്പോക്ക് പിന്തുടരുന്നു. ബാലഭാസ്കറിന്റെ മരണം വിവാദമായി തുടരുന്ന ഈ ഘട്ടത്തിൽ ഒട്ടനവധി ചോദ്യങ്ങൾക്കാണ് ഇപ്പോഴും ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്. ബാലഭാസ്ക്കറിന്റെ ബന്ധുക്കൾ മറുനാടൻ മലയാളിയോട് വിരൽ ചൂണ്ടിയത് ഇങ്ങിനെ: ബാലഭാസ്ക്കർ രാത്രിയിൽ കാറോടിക്കില്ല. രാത്രിയിൽ ബാലഭാസ്ക്കർ കാറോടിക്കില്ല എന്നത് ബാലുവിനെ അറിയുന്ന ആർക്കും അറിയാം. ബാലഭാസ്ക്കറിന്റെ കാറോടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആണെന്ന് ബന്ധുക്കളോട് അർജുൻ തന്നെ സമ്മതിച്ചതാണ്. ലക്ഷ്മിയുടെ അമ്മയോട് ഡ്രൈവിങ്ങിനിടയിൽ കണ്ണ് ചിമ്മിപ്പോയപ്പോൾ പറ്റിപ്പോയതാണ് ഈ അപകടം എന്ന് അർജുൻ തന്നെ ആദ്യഘട്ടത്തിൽ ഈ രീതിയിൽ കുറ്റസമ്മതം നടത്തിയതാണ്.
പൊലീസ് മൊഴിയെടുക്കാൻ എത്തിയപ്പോൾ ലക്ഷ്മിയും പറഞ്ഞത് ഡ്രൈവർ അർജുൻ ആയിരുന്നു കാറോടിച്ച് എന്നായിരുന്നു. പക്ഷെ നാടകീയമായാണ് അർജുൻ പൊലീസിനു മുന്നിൽ മൊഴി മാറ്റുന്നത്. കാറോടിച്ചത് ബാലഭാസ്ക്കർ എന്നാണ് അർജുൻ പറഞ്ഞത്. ഇതോടെയാണ് വെറുമൊരു അപകടമരണം എന്നതിൽ കലാശിക്കുമായിരുന്ന സംഭവത്തിൽ ദുരൂഹതകളുണ്ട് എന്ന് വ്യക്തമാകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍