ബാലഭാസ്കറിന്റേത് കൊലപാതകമെന്ന സംശയത്തിലേക്ക് അന്വേഷണ സംഘം; ഉറങ്ങിപ്പോയതുമൂലമെന്ന് പറഞ്ഞ് റോഡിന്റെ വലതു വശത്തേക്ക് വെട്ടിതിരിച്ച് മരത്തില്‍ ഇന്നോവ ഇടിപ്പിച്ചത് ഡ്രൈവറുടെ അസാമാന്യ മിടുക്ക്; ഭാര്യ ലക്ഷ്മിയുടെ മൊഴികളിലും സംശയം; വിഷ്ണുവിന്റെ വീട്ടുകാരും പ്രകാശന് തമ്പിയും നല്‍കുന്നത് വ്യത്യസ്ത മൊഴികള്‍; അര്‍ജുന്റെ നാടുവിടലും ദുരൂഹം; പള്ളിപ്പുറത്തെ കാറപകടത്തില്‍ സര്‍വ്വത്ര അട്ടിമറികള്‍; വയലിനിസ്റ്റിന്റെ ശത്രുക്കളെ കണ്ടെത്താനുറച്ച് ക്രൈംബ്രാഞ്ച്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംഗീതപ്രേമികളെയും തലസ്ഥാനവാസികളെയും ഏറെ ദുഃഖത്തിലാഴ്ത്തിയ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. ബാലഭാസ്കറിന്റെ മരണം കൊലപാതകമാണെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ ഇപ്പോഴത്തെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ ഭാര്യ, അമ്മാവൻ, സുഹൃത്ത് വിഷ്ണുവിന്റെ വീട്ടുകാർ, പൂന്തോട്ടം ആശുപത്രിയിലെ ലത, പ്രകാശൻ തമ്പി എന്നിവരിൽ നിന്ന് ലഭിച്ച പരസ്പര വിരുദ്ധവും സംശയാസ്പദവുമായി മൊഴികളാണ് അന്വേഷണ സംഘത്തെ ഈ നിഗമനത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
ബാലഭാസ്കറിന്റെ കൊലപാതകം സംബന്ധിച്ച എല്ലാകാര്യങ്ങളും അറിയാവുന്ന വ്യക്തിയാണ് ഡ്രൈവർ അർജ്ജുൻ. അർജ്ജുൻ ബാലഭാസ്കറിന്റെ ഇന്നോവോ കാർ അമിത വേഗത്തിൽ ഓടിച്ച് വാഹനം അപകടത്തിൽപ്പെടുത്തി ബാലഭാസ്കറിനെ കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തിൽ നിന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് സംഘം ഈകേസന്വേഷണവുമായി മുന്നോട്ട് പോകുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന്റെ നിഗമനങ്ങൾ ഇങ്ങനെയാണ്.
കസ്റ്റംസിന്റെ പിടിയിലായ സ്വർണ്ണകള്ളക്കടത്തുകാരുടെ ക്യാരിയറായി ബാലഭാസ്കറുടെ പ്രശസ്തിയും ഉപയോഗിച്ചിരുന്നു. ബാലഭാസ്കറിന്റെ അറിവോടെയാവില്ല ഇത്. വിദേശ ഷോകൾക്ക് പോയി മടങ്ങുമ്പോൾ ബാലഭാസ്കറിന്റെ പ്രിയസംഗീത ഉപകരണത്തിൽ സുഹൃത്തുക്കൾ സ്വർണം ഒളിപ്പിച്ച് കടത്തിയിരുന്നു. ഇങ്ങനെ കൊണ്ടുവരുന്ന സ്വർണ്ണത്തിന്റെ മറ്റ് ഇടപാടുകൾ നടത്തിയിരുന്നത് പ്രകാശൻ തമ്പി, വിഷ്ണു എന്നിവർ ചേർന്നായിരുന്നു. ഒരു അറിയപ്പെടുന്ന കലാകാരനായതുകൊണ്ട് തന്നെ എയർപോർട്ടിൽ ബാലഭാസ്കർ കടന്ന് പോയിരുന്നത് ഗ്രീൻ ചാനൽ വഴിയും. ഇതിന് പുറമെ സ്വർണ്ണകടത്തിന് കൂട്ട് നിന്നിരുന്ന കസ്റ്റംസിലെ ഉദ്ദ്യോഗസ്ഥർ ബാലഭാസ്കറിന്റെ ആരാധകരായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് തന്ത്രങ്ങൾ ഒരുക്കിയത്.
അതുകൊണ്ട് തന്നെ അതിശക്തമായ അന്വേഷണമാകും ഇനി നടത്തുക. ഇടയ്ക്ക് സംഗീതം ഉപേക്ഷിക്കുന്നു, ഇനി വിദേശത്ത് ഷോകൾ ചെയ്യുന്നില്ല എന്നിങ്ങനെ വെളിപ്പെടുത്തൽ നടത്തി ബാലഭാസ്കർ രംഗത്ത് എത്തിയതും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം തന്റെ സമ്പാദ്യം ബാലഭാസ്കർ പൂന്തോട്ടം ആശുപത്രിയിൽ നിക്ഷേപിച്ചിരുന്നു. പാലക്കാട് പൂന്തോട്ടം ആശുപത്രി കം റിസോർട്ട് എന്ന ബിസിനസിലേക്കാണ് ലതയുമായുള്ള പരിചയത്തിന്റെയും പേരിൽ ബാലഭാസ്കർ അവിടെ ബിസിനസ്സ് പാർട്ണർ ആകുന്നത്. ബാലഭാസ്കറിന്റ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് അർജ്ജുൻ, വിഷ്ണു എന്നിവർ ചേർന്നാണ്.
തന്റെ സാമ്പത്തിക ഇടപാടുകളിൽ ലതയും കൂട്ടരും തരികിട കാണിച്ചപ്പോൾ തന്നെ ബാലഭാസ്കർ അത് ചോദ്യം ചെയ്തിരിക്കാം. പണത്തെ ചൊല്ലി നിരവധി തവണ ലതയുമായും ഭർത്താവുമായും ബാലഭാസ്കർ വഴക്കിട്ടിരുന്നു. ബാലഭാസ്കറിന്റെ വാഹനം അപകടത്തിൽപ്പെടുന്ന ദിവസം ലതയുമായി സംസാരിച്ച ബാലഭാസ്കർ ദേഷ്യത്തിലാണ് പിരിഞ്ഞത്. ഇക്കാര്യം കൂടുതൽ ദൃഢപ്പെടുത്തുന്നതാണ് ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട് നിമിഷകങ്ങൾക്കകം ബാലഭാസ്കറിന്റെ ഫോണിലേക്ക് വന്ന ലതയുടെ കോൾ. ഫോൺ എടുത്ത് സംസാരിച്ച് പൊലീസ് ഉദ്ദ്യോഗസ്ഥൻ അപകടവിവരം അറിയിച്ചപ്പോൾ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്യുകയായിരുന്നു. ഇതും സംശയങ്ങൾക്ക് ഇഠ നൽകുന്നു.
അർജ്ജുൻ എന്ന ബാലഭാസ്കറിന്റെ ഡ്രൈവർ ഒരു മികച്ച ഡ്രൈവർ എന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തിയിരിക്കുന്നത്. ഇതിന് കാരണവുമുണ്ട്. താൻ ഓടിക്കുന്ന വാഹനങ്ങളിലെ അപകടങ്ങൾ അർജ്ജുന് പുതുമയുള്ളതും ആദ്യത്തേതുമായിരുന്നില്ല. എല്ലാ ഘട്ടത്തിലും ബുദ്ധിപൂർവ്വവും പരിചയസമ്പത്തും കൊണ്ട് ഗുരുതരമായി ഒരു പരുക്കും അർജ്ജുനിനെ സ്പർശിച്ചിട്ടില്ല. ബാലഭാസ്കറും കുടുംബവുമായി സഞ്ചരിച്ച കാർ, താൻ ഉറങ്ങിപ്പോയതുമൂലമെന്ന് പറഞ്ഞ് റോഡിന്റെ വലതുവശത്തേക്ക് വെട്ടിതിരിച്ച് മരത്തിൽ ഇടിപ്പിക്കണമെങ്കിൽ അർജ്ജുൻ സാധാരണക്കാരനായ ഡ്രൈവർ അല്ല എന്നത് തന്നെയാണ് അന്വേഷണസംഘത്തിന്റെ പ്രധാന നിഗമനം.
വാഹനം ഓടിക്കുന്ന ഡ്രൈവർ ഉറങ്ങിപ്പോയാൽ സാധാരണ ഗതിയിൽ വാഹനം നിയന്ത്രണം വിട്ടുപോകാറാണ് പതിവ്. ഇവിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടില്ലെന്നുമാത്രമല്ല, കൃത്യമായി വാഹനത്തിന്റെ ഇടതുഭാഗത്ത് ഇരുന്നവർക്ക് മാത്രം ഗുരുതര പരിക്കേൽക്കാൻ വഴിവെച്ചു. തൃശ്ശൂരിൽ നിന്ന് യാത്രതിരിച്ച് വാഹനം പുലർച്ചെ 3.45 നാണ് പള്ളിപ്പുറത്ത് എത്തുന്നത്.വാഹനം അമിത വേഗത്തിലായിരുന്നുവെന്നത് യാത്രമധ്യേയുള്ള പല സുരക്ഷാക്യാമറകളിലും പതിഞ്ഞിട്ടുണ്ട്. കാര്യങ്ങൾ ഇത്തരത്തിലായിരിക്കെ കൃത്യമായ നിഗമനത്തിലെത്തിയ ക്രൈംബ്രാഞ്ചിന് ഇനി അർജ്ജുൻ, വിഷ്ണു എന്നിവരെ പിടികൂടേണ്ട നിർണ്ണായകമായ ജോലിയാണ് ഉള്ളത്.
ഇവരെ ലഭിച്ചശേഷം നടത്തുന്ന ചോദ്യം ചെയ്യലിലും അപകടം പുനരാവിഷ്കരിച്ച് നടത്തുന്ന തെളിവെടുപ്പിലും ശേഷം അന്വേഷണസംഘത്തിന് സത്യംതുറന്നുപറയാൻ ആകും.ആരാണ് നായകൻ,ആരാണ് സൂത്രധാരൻ,ആരാണ് സംവിധായകൻ എന്നിങ്ങനെയൊക്കെയുള്ള ചോദ്യങ്ങൾക്കാവും അന്വേഷണ സംഘം ആ ഘട്ടത്തിൽ ഉത്തരം നൽകുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍