അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്ക്കർ ആയിരുന്നു; ഡ്രൈവിങ് സീറ്റിൽ നിന്നും ഞങ്ങൾ രക്ഷപെടുത്തിയത് വയലിനിസ്റ്റിനെ തന്നെ; അർജുൻ മുന്നിലെ സീറ്റിൽ ബാലഭാസ്കറിനും ലക്ഷ്മിക്കും ഇടയിലായി കുടുങ്ങി കിടക്കുകയായിരുന്നു; അപകട സമയം ആരാണ് ഡ്രൈവ് ചെയ്തിരുന്നത് എന്ന് മറുനാടനോട് വെളിപ്പെടുത്തി അപകട സ്ഥലത്ത് രക്ഷപ്രവർത്തനം നടത്തിയ കെഎസ്ആർടിസി ഡ്രൈവർ അജി
എം മനോജ് കുമാർ
തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറും മകളും മരിക്കാനിടയാക്കിയ വാഹനാപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കർ. അപകടസമയത്ത് ആദ്യമായി രക്ഷാപ്രവർത്തനം നടത്തിയ കെഎസ്ആർടിസി ഡ്രൈവർ സി.അജി ആണ് ഈ വെളിപ്പെടുത്തൽ മറുനാടന്‍ മുന്നിൽ നടത്തിയത്. കെഎസ്ആർടിസി പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ ആണ് സി.അജി. കേസ് അന്വേഷിക്കുന്ന ആറ്റിങ്ങൽ ഡിവൈഎസ്പിക്കും ഈ മൊഴി അജി നൽകിയിട്ടുണ്ട്. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുയർന്ന കാർ ഓടിച്ചത് ആര് എന്ന വിവാദത്തിനാണ് ഇപ്പോൾ പരിസമാപ്തിയാകുന്നത്. ഡ്രൈവർ അർജുൻ മുന്നിലെ സീറ്റിൽ ബാലഭാസ്കറിനും ലക്ഷ്മിക്കും ഇടയിലായി കുടുങ്ങി കിടക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തിയ സമയത്ത് ബാലഭാസ്ക്കർ രക്ഷപ്പെടും എന്നാണ് ഞങ്ങൾ കരുതിയത്. കാരണം ബാലഭാസ്കറിന് അപ്പോഴും ബോധമുണ്ടായിരുന്നു. ഞങ്ങളോട് ആ സമയത്ത് എന്തൊക്കെയോ പറയാൻ അദ്ദേഹം ശ്രമിച്ചിരുന്നു. പക്ഷെ ഡ്രൈവർ രക്ഷപ്പെടുകയും ബാലഭാസ്കർ മരണപ്പെടുകയും ചെയ്തു-അജി പറയുന്നു.
ലക്ഷ്മിയുടെ സഹോദരന്റെ മൊഴിയെ തുടർന്നാണ് കാർ ഓടിച്ചത് ആര് എന്ന കാര്യത്തിലുള്ള ഒരു വിവാദം അപകടവുമായി ബന്ധപ്പെട്ടു പൊട്ടിമുളച്ചത്. കാർ ഓടിച്ചത് ഡ്രൈവർ അർജുൻ ആണെന്ന് ലക്ഷ്മി മൊഴി നൽകിയതായി വാർത്ത വന്നിരുന്നു. എന്നാൽ ലക്ഷ്മിയുടെ സഹോദരനാണ് ആ മൊഴി നൽകിയത് എന്നാണ് ആറ്റിങ്ങൽ ഡിവൈഎസ്പി അനിൽകുമാർ മറുനാടനോട് പ്രതികരിച്ചത്. ഇതിനെ തുടർന്നാണ് ഈ കാര്യത്തിലുള്ള ആശയക്കുഴപ്പം നീങ്ങിയത്. എന്നാൽ ഇപ്പോൾ കാർ ഓടിച്ചത് ബാലഭാസ്കർ തന്നെയാണെന്ന് ഡ്രൈവർ അജിയും ഇപ്പോൾ മറുനാടന്‍ മുന്നിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നു. ഇതോടെ കാർ ഓടിച്ചത് ആരെന്ന വിവാദം അവസാനിക്കുകയാണ്.
അപകടസമയത്ത് മയക്കത്തിൽ ആയതിനാൽ ആരാണ് വാഹനം ഓടിച്ചത് തനിക്കറിയില്ലെന്നാണ് ലക്ഷ്മി മൊഴി നൽകിയത്. എന്താണ് സംഭവിച്ചത് എന്ന് ലക്ഷ്മിക്ക് ഇപ്പോഴും വ്യക്തവുമല്ല. ഇതാണ് ഇപ്പോഴുള്ള പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ആ സമയത്ത് ഞാൻ മയക്കത്തിലായിരുന്നു. ലക്ഷ്മി പറയുന്നു. മംഗലപുരം പൊലീസ് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ലക്ഷ്മിയുടെ മൊഴിയുടെ പേരിലുള്ളത് സഹോദരന്റെ മൊഴിയാണ്. ഈ മൊഴിയിലാണ് സംഭവസമയത്ത് ഡ്രൈവർ അർജുൻ ആണ് കാർ ഓടിച്ചത് എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഈ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിരുന്നില്ല.
ലക്ഷ്മിക്ക് വേണ്ടി സഹോദരൻ നൽകിയ മൊഴിയിലാണ് വാഹനം ഓടിച്ചത് ഡ്രൈവർ അർജുൻ ആണെന്ന വിവരം ഉൾപ്പെടുത്തിയിട്ടുള്ളത്. അപകടസമയത്ത് വാഹനം ഓടിച്ചത് ഡ്രൈവർ അർജുൻ ആണെന്ന് ലക്ഷ്മി മൊഴി നൽകിയിട്ടില്ലെന്ന് ഈ കേസ് അന്വേഷിക്കുന്ന ആറ്റിങ്ങൽ ഡിവൈഎസ്പി പി.അനിൽകുമാറും ഇന്നലെ മറുനാടനോട് സ്ഥിരീകരിച്ചിരുന്നു. സംഭവസമയത്ത് അവിടെ എവിടെയും ഉണ്ടാകാത്ത സഹോദരന്റെ മൊഴിയാണ് ലക്ഷ്മിയുടെ മൊഴിയായി പ്രചരിക്കുന്നത്. ലക്ഷ്മിക്ക് വേണ്ടിയാണ് സഹോദരൻ മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴിയിലാണ് അപകട സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആണെന്ന് ഉള്ളത്. എന്നാൽ അപകടം നടന്ന ശേഷം മംഗലപുരം പൊലീസ് എഴുതി തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ഉള്ളത് കാർ ഓടിച്ചത് ആരെന്നു ഇനിയുള്ള അന്വേഷണത്തിൽ തെളിയേണ്ടതുണ്ട് എന്നാണ്. പ്രാഥമിക അന്വേഷണത്തിൽ വാഹനം ഓടിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ ഡ്രൈവർ അർജുൻ മംഗലപുരം പൊലീസിൽ നൽകിയ മൊഴിയിൽ കാർ ഓടിച്ചത് ബാലഭാസ്കർ ആണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. മംഗലപുരം പൊലീസ് അത് മറുനാടനോട് വ്യക്തമാക്കിയിരുന്നു. അതേസമയം സാക്ഷി മൊഴികൾ അങ്ങിനെ പൂർണമായും വിശ്വസിക്കുന്നില്ലെന്നാണ് ആറ്റിങ്ങൽ ഡിവൈഎസ്പി അനിൽകുമാർ പറയുന്നത്. കാർ ഓടിച്ചത് ബാലഭാസ്കർ ആണെന്ന് സാക്ഷിമൊഴികൾ ഉണ്ട്. എന്നാൽ കാർ ഓടിച്ചത് ഡ്രൈവർ അർജുൻ ആണെന്നും സാക്ഷിമൊഴികളിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഈ മൊഴികൾ പൊലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രീയമായ അന്വേഷണത്തിൽ കൂടി ആരാണ് കാർ ഓടിച്ചത് എന്ന് വ്യക്തമാകേണ്ടത്. ആ രീതിയിലുള്ള അന്വേഷണത്തിനാണ് പൊലീസ് നീങ്ങുന്നത്-ഡിവൈഎസ്പി പറയുന്നു.
അപകട സമയത്ത് വാഹനം ഓടിച്ചത് ആരെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. കെഎസ്ആർടിസിയുടെ ഡ്രൈവറുടെ മൊഴി പ്രകാരം ഈ കാര്യം ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. അതേസമയം .ഡ്രൈവർ അർജുന്റെ പശ്ചാത്തലം വിവാദമായ സാഹചര്യത്തിൽ ആ കാര്യവും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഒപ്പം പാലക്കാട് വെള്ളിനേഴി മനയ്ക്ക് സമീപമുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണത്തിനു ഒരുങ്ങുകയാണ്. ബാലഭാസ്കറിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛൻ ഡിജിപിക്ക് നൽകിയ പരാതിയിൽ ആശുപത്രിയെ കുറിച്ച് പരാമർശിക്കുന്നതിനാലാണ് ഈ കാര്യത്തിൽ അന്വേഷണം നടക്കുന്നത്.
ബാലഭാസ്കറും ഈ ആശുപത്രിയും തമ്മിലുള്ള ബന്ധം അന്വേഷണത്തിൽ മറ നീക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഈ ആശുപത്രി നടത്തുന്നത് ഇവരുടെ ഫാമിലി ഫ്രണ്ട് ആണ്. അവിടെ ഈ കുടുംബം എപ്പോഴും പോകാറുള്ളതാണ്. ഈ കാര്യം ശരിയെന്നു ലക്ഷ്മിയുടെ കുടുംബം മറുനാടനോടു പറഞ്ഞിട്ടുണ്ട്. നമ്പൂതിരി സമുദായത്തിൽപ്പെട്ടവരുടെ ഉടമസ്ഥതയിലുള്ളവരുടെതാണ് ഈ ആശുപത്രി. എന്നാൽ കാർ ഓടിച്ചത് ഡ്രൈവർ അർജുൻ തന്നെ ആണെന്നാണ് ലക്ഷ്മിയുടെ കുടുംബം ഉറച്ചു വിശ്വസിക്കുന്നത്.
ഈ കാര്യം വീണ്ടും അവർ മറുനാടനോട് സ്ഥിരീകരിച്ചിരുന്നു. എന്നാൽ കാർ ഓടിച്ചത് താനാണ് എന്ന് ലക്ഷ്മിയുടെ അമ്മയോട് ഡ്രൈവർ അർജുൻ തുറന്നു പറഞ്ഞത് എന്തിനാണ് എന്നാണ് അവർ ചോദിക്കുന്നത്. ആ സമയത്ത് അറിയാതെ കണ്ണ് ചിമ്മിപ്പോയി. അപ്പോഴാണ് അപകടം നടന്നത്. ഇതാണ് ഡ്രൈവർ അർജുൻ ലക്ഷ്മിയുടെ അമ്മയുടെ മുന്നിൽ പറഞ്ഞത്. ഈ മൊഴിയാണ് പിന്നെ പൊലീസിന് മുന്നിൽ അർജുൻ തിരുത്തിയത്. എന്തായാലും ബാലഭാസ്കറിന്റെ കുടുംബം നൽകിയ പരാതിയെ തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ സത്യം വെളിച്ചത്ത് വരും എന്നാണ് ലക്ഷ്മിയുടെ കുടുംബം കരുതുന്നത്.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍