കുടമാളൂരിലെ രണ്ടര ഏക്കർ സ്ഥലത്ത് 50,000 ചതുരശ്ര അടിയിൽ തീർത്ത ആശുപത്രിയുടെ മുഖ്യ പങ്കാളിയായത് വൻനിക്ഷേപം ഉറപ്പു നൽകി; ഓഹരി പങ്കാളിത്തം ആരോടും ചോദിക്കാതെ മാറ്റി മറിച്ചു; ആശുപത്രിയുടെ പേരിൽ കോടികൾ ലോണെടുത്ത് മറ്റ് ആശുപത്രികൾക്ക് വേണ്ടി ഉപയോഗിച്ചു; 30 വർഷത്തെ പ്രവാസി ജീവിതം നൽകിയ സമ്പാദ്യം ഉപയോഗിച്ച് ആശുപത്രി തുടങ്ങിയ അമേരിക്കൻ മലയാളിയെ കിംസ് ആശുപത്രി ഉടമ സഹദുള്ള പറ്റിച്ചത് ഇങ്ങനെ; പരാതിയുമായി ജൂബി ദേവസ്യയും ഭാര്യയും കമ്പനി ലോ ബോർഡിന് മുമ്പിൽ
ആർ പീയൂഷ്
കോട്ടയം: 28 വർഷത്തെ പ്രവാസജീവിതത്തിലെ സമ്പാദ്യം ഉപയോഗിച്ച് നാട്ടിൽ ആശുപത്രി തുടങ്ങിയ സംരംഭകനെ ബിസിനസ് പങ്കാളി വഞ്ചിച്ചെന്നു പരാതി. കിംസ് ആശുപത്രി ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.ഐ. സഹദുള്ള അടക്കമുള്ളവർക്കെതിരേ കോട്ടയം സ്വദേശി ജൂബി എം. ദേവസ്യയാണു കമ്പനി ലോ ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിൽ പരാതി നൽകിയത്.
കുടമാളൂരിൽ താൻ തുടക്കമിട്ട ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പങ്കാളിത്തം നേടിയ സഹദുള്ളയും കൂട്ടരും ആശുപത്രിയിൽ വൻ നിക്ഷേപം നടത്തിയെന്നു വരുത്തിത്തീർത്ത് തന്റെയും ഭാര്യയുടെയും ഓഹരി പങ്കാളിത്തം നാമമാത്രമായി ചുരുക്കിയെന്ന് കമ്പനി ലോ ട്രിബ്യൂണലിനു നൽകിയ പരാതിയിൽ ജൂബി ദേവസ്യ ആരോപിച്ചു.
ഹർജിക്കാരന് ആശുപത്രിക്കെട്ടിടവും ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും പരിശോധിക്കാനുള്ള അനുമതിക്ക് ട്രിബ്യൂണലിനു മുന്നിൽ ധാരണയായി. ആവശ്യമെങ്കിൽ എതിർകക്ഷികൾ അതിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണം. 31-ന് ഹർജി വീണ്ടും പരിഗണിക്കുമെന്നും കമ്പനിയുടെ അടച്ചുതീർത്ത ഓഹരി മൂലധനം വർധിപ്പിക്കുന്നത് ഇതിലെ തീർപ്പിനു വിധേയമായിരിക്കുമെന്നും ജൂലൈ 19-ലെ ഉത്തരവിൽ ട്രിബ്യൂണൽ വ്യക്തമാക്കി.
ദീർഘകാലം അമേരിക്കയിലായിരുന്ന ജൂബി ദേവസ്യയും പത്നി ബേവിസ് തോമസും 2010-ലാണ് ബെൽറോസ് ആശുപത്രിക്കു തുടക്കമിട്ടത്. രണ്ടര ഏക്കർ സ്ഥലത്ത് അര ലക്ഷത്തോളം ചതുരശ്ര അടി കെട്ടിടം നിർമ്മിച്ചാണ് ആശുപത്രി തുടങ്ങിയത്. ആശുപത്രി വികസനവും മികച്ച നടത്തിപ്പും ലക്ഷ്യമിട്ടാണു ബിസിനസ് പങ്കാളിയെ തേടിയത്. കിംസ് ആശുപത്രി ഗ്രൂപ്പുമായാണു കൈകോർത്തത്. കിംസ് മേധാവി എം.ഐ. സഹദുള്ള അടക്കം ആറു പേരെ കിംസ് ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന പുതിയ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ചേർത്തു. ആയിരം രൂപയുടെ 14,025 ഓഹരികൾ ഇവർക്കു നൽകി. ഇത് മൊത്തം ഓഹരിയുടെ 55 ശതമാനമായിരുന്നു.
ശേഷിക്കുന്ന 45 ശതമാനമായിരുന്നു സ്ഥാപക ദമ്പതികളുടെ പങ്കാളിത്തം. എം.ഐ. സഹദുള്ള എം.ഡി. സ്ഥാനത്തെത്തി. വൈകാതെ എം.ഐ. സഹദുള്ള അടിച്ചമർത്തൽ സമീപനം തുടങ്ങിയതോടെ സൗഹൃദപരമായ ബിസിനസ് ബന്ധം വഷളായി. ഡയറക്ടർ ബോർഡിലെ മേൽക്കൈ ഉപയോഗിച്ച് എം.ഡിയുടെ ഏകപക്ഷീയമായി ഓഹരിപങ്കാളിത്തക്രമം മാറ്റിമറിക്കാൻ തുടങ്ങി. ആശുപത്രിയുടെ വികസനത്തിനായി വായ്പയെടുക്കാനായിരുന്നു പിന്നീടുള്ള നീക്കം. പീഡിയാട്രിക് വെന്റിലേറ്റർ സ്ഥാപിക്കാനായി സഹദുള്ള ബാങ്കിൽനിന്നു വൻതുക വായ്പയെടുത്തതോടെ പ്രശ്നങ്ങൾ രൂക്ഷമായി. വായ്പയെടുക്കുന്ന വിവരം ജൂബിയെയോ പത്നിയെയോ അറിയിച്ചിരുന്നില്ല. കുടമാളൂരിലെ ആശുപത്രിയിൽ ന്യൂറോ സർജറി വകുപ്പ് ഇല്ലാത്തതിനാൽ പീഡിയാട്രിക് വെന്റിലേറ്റർ പോലെയുള്ള ഉപകരണങ്ങൾ വാങ്ങുന്നു എന്ന അറിവ് ഞെട്ടിച്ചെന്ന് ജൂബി പറയുന്നു.
ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതിനെ ചോദ്യംചെയ്തു. പീഡിയാട്രിക് വെന്റിലേറ്റർ വാങ്ങിയതുകൊച്ചിയിലെ കിംസ് ആശുപത്രിക്കു വേണ്ടിയായിരുന്നെന്ന് യോഗത്തിൽ വച്ചുതന്നെ വിവരം കിട്ടി. ഇത് പണം വകമാറ്റിയതിന്റെ ഒരു ഉദാഹരണം മാത്രം. ആശുപത്രിയിലേക്കുള്ള റോഡ് വികസിപ്പിക്കുന്നതിനു പണം ചെലവിട്ടതിലും വലിയ ക്രമക്കേടുകൾ നടന്നെന്നും ജൂബി പറയുന്നു. ക്രമേണ ആശുപത്രിയുടെ നടത്തിപ്പിൽ സ്ഥാപകർക്കു ശബ്ദം നഷ്ടപ്പെട്ടു. കിംസ് ബെൽറോസിലേക്കെന്ന വ്യാജേന എം.ഡി. വിദേശത്തുനിന്നടക്കം ആധുനിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്തു. ഇതിന്റെ വിശദാംശങ്ങൾ ചോദിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. ഉപകരണങ്ങൾ കുടമാളൂരിലെ ആശുപത്രിയിൽ സ്ഥാപിക്കുമെന്നു കരുതിയെങ്കിലും അവയെല്ലാം എം.ഡിയുടെ പേരിലുള്ള മറ്റു സ്ഥാപനങ്ങളിലാണ് ഉപയോഗപ്പെടുത്തിയത്.
ഇത് ഫണ്ട് വകമാറ്റലിന്റെ പരോക്ഷമായ തന്ത്രമായിരുന്നു. ഈ ആശുപത്രിയിൽ ഇല്ലാത്ത ഉപകരണങ്ങൾ പോലും സ്ഥാപിച്ചതായി രേഖകളുണ്ടാക്കി. ഉപകരണങ്ങൾ വാങ്ങിയതിന്റെ ബില്ലുകളും രസീതുകളും ഇൻവോയിസുകളും നികുതിവിവരങ്ങളുമൊക്കെ ആവശ്യപ്പെട്ടെങ്കിലും നിഷേധിക്കപ്പെട്ടു. വായ്പയുടെയോ തിരിച്ചടവിന്റെയോ വിവരങ്ങൾ പോലും നൽകിയില്ല. ധനവിനിയോഗത്തിലെ ക്രമക്കേടുകൾ ചോദ്യംചെയ്തപ്പോൾ പ്രതികരണം ഭീഷണിയുടെ സ്വരത്തിലായി. വലിയ നിക്ഷേപം നടത്തിയെന്ന വ്യാജേന ഓരോ വർഷവും സ്ഥാപക ദമ്പതികളുടെ ഓഹരിപങ്കാളിത്തം കുറച്ചുകൊണ്ടുവന്നു. കഴിഞ്ഞ ജനുവരി നാലിനു ചേർന്ന അസാധാരണ ജനറൽ ബോഡി യോഗത്തിൽ വലിയ മാറ്റങ്ങളുണ്ടായി. സി.എം.ഡി. ഓഹരിമൂലധനം 10 രൂപയുടെ 5.5 കോടി ഓഹരിയെന്നത് 10 രൂപയുടെ 6.5 കോടി എണ്ണം എന്നാക്കിമാറ്റി.
എം.ഡിയുടെ സ്ഥാപനമായ കിംസ് ഹെൽത്ത്കെയർ മാനേജ്മെന്റ് ലിമിറ്റഡിന് 1,04,23,600 ഓഹരികൾകൂടി നൽകി. അതോടെ സ്ഥാപക ദമ്പതികളുടെ ഓഹരിപങ്കാളിത്തം നാമമാത്രമായെന്നും ആശുപത്രിയിൽ സ്വതന്ത്ര ഓഡിറ്റിങ്ങിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ പറയുന്നു. 70 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് സ്ഥാപകദമ്പതികൾ ആരോപിക്കുന്നത്. കമ്പനിനിയമങ്ങളുടെ ലംഘനം നടന്നെന്നുമുള്ള പരാതി പരിഗണിച്ചാണ് കിംസ് ബെൽറോസിൽ സ്ഥാപിച്ചെന്നു പറയുന്ന ഉപകരണങ്ങളുടെ വിവരങ്ങളടക്കം പരിശോധിക്കാൻ കമ്പനി ലോ ട്രിബ്യൂണൽ ഹർജിക്കാരന് അനുവാദം നൽകിയത്.
27-നു ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിന്റെ തീരുമാനങ്ങൾ കമ്പനി ലോ ട്രിബ്യൂണലിന്റെ തീർപ്പിനു വിധേയമായിരിക്കുമെന്നു നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍