ഏഷ്യയിലെ ഏറ്റവും വലിയ കുരിശുരൂപം കൈയേറിയ ഭൂമിയിൽ; എതിർപ്പുമായി ഹൈന്ദവസംഘടന ശൂലം കുത്തിയപ്പോഴുണ്ടായത് വൻ സംഘർഷം; പ്രശ്നം തീർക്കാൻ ഇരുവിഭാഗങ്ങൾക്കും ഭൂമി വീതിച്ചുനൽകി സർക്കാർ; തീർത്ഥാടനകേന്ദ്രത്തിന്റെ പേരിൽ കച്ചവടം കൊഴുക്കുന്ന എഴുകുംവയൽ ഭൂമികൊള്ളയുടെ മതമൈത്രി മോഡൽ
മറുനാടൻ മലയാളി ബ്യൂറോ
ഇടുക്കി: സംസ്ഥാനത്തു ഭൂമി കൈയേറ്റവും ഒഴിപ്പിക്കലും വീണ്ടും ചർച്ചയായപ്പോൾ ഏറ്റവും വിവാദമായത് പാപ്പാത്തിച്ചോലയിലെ കുരിശാണ്. ഹൈറേഞ്ചിലെ കുരിശുകൃഷിയെക്കുറിച്ചു സജീവമായ ചർച്ച നടക്കുന്നതിനിടെ തീർത്ഥാടനത്തിന്റെ പേരിൽ സർക്കാർ ഭൂമി കൈയേറിയതും പിന്നീട് സംഘർഷത്തിന്റെ പേരിൽ ഭൂമി സഭയ്ക്കു സർക്കാർതന്നെ കൈമാറിയതുമാണ് എഴുകുംവയലിനു പറയാനുള്ളത്. മതത്തിന്റെ പേരിൽ സർക്കാർ ഭൂമി കൈവശം വച്ചു കൊള്ളയടിക്കുന്നതിന്റെ നേർക്കാഴ്ചയാണ് ഇവിടെ.
മതസൗഹാർദത്തിനായി സർക്കാർതന്നെ മുന്നിട്ടിറങ്ങിയെന്നാണ് പിൽകാലത്ത് എഴുകുംവയലിലെ മാതൃകയെ വിശേഷിപ്പിച്ചത്. എന്നാൽ, കുരിശുരൂപം സ്ഥാപിച്ചതിനു പിന്നാലെ ശൂലം സ്ഥാപിച്ച് ഹൈന്ദവ സംഘടനകൾ എത്തിയതോടെ വലിയൊരു സംഘർഷമാണ് ഇവിടെയുണ്ടായത്. രണ്ടു മതവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തണുപ്പിക്കാൻ ഭൂമി മതസംഘടനകൾക്ക് എഴുതിക്കൊടുക്കുകയാണ് സർക്കാർ ചെയ്തത്. ഇപ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ കുരിശുരൂപമെന്ന പേരിൽ ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായി ഇവിടം മാറി. പള്ളിയും തൊട്ടടുത്തുള്ള കൽവിളക്കും കാണുമ്പോൾ മതമൈത്രിയുടെ സന്ദേശം പെട്ടെന്ന് മനസിലേക്ക് ഓടിവരും. എന്നാൽ വർഷങ്ങൾക്കു മുമ്പ് മതത്തിന്റെ പേരിൽ പോരടിച്ചപ്പോൾ ഇരുവരെയും സമാധാനിപ്പിക്കാൻ സർക്കാർ ഭൂമി ഇരുവിഭാഗങ്ങൾക്കും വീതിച്ചു നൽകുകയായിരുന്നെന്നതു ചരിത്രം.
കുരിശുകളിലൊന്നു തകർത്തു; പിന്നെ സംഘർഷം
1950കൾ മുതൽ ദുഃഖവെള്ളിയാഴ്ച ഇവിടേക്ക് കുരിശിന്റെ വഴി നടത്തിയിരുന്നു. തീർത്ഥാടന കേന്ദ്രമായി മാറിയത് ഒന്നര പതിറ്റാണ്ടിനപ്പുറമാണ്. സമുദ്രനിരപ്പിൽനിന്നും 3500ഓളം അടി ഉയരത്തിലുള്ള മലയിൽ വലിയ ക്രൂശിതരൂപത്തിന്റെ പണി ആരംഭിച്ചത് 2006-ലാണ്. പിറ്റേ വർഷം നിർമ്മാണം പൂർത്തീകരിച്ച് വെഞ്ചെരിപ്പ് നടത്തി. ഇതിന് പിന്നാലെ നിർഭാഗ്യകരമായ സംഭവങ്ങളുമുണ്ടായി. കുരിശിന്റെ വഴിനടത്തുന്നതിനായി സ്ഥാപിക്കപ്പെട്ടിരുന്ന 14 കുരിശുകളിലൊന്നിന്റെ മുകൾഭാഗം തകർക്കപ്പെട്ടു. മലമുകളിലെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉയർത്തി ഒരു വിഭാഗം ഹൈന്ദവർ രംഗത്തെത്തി. പുറത്തുനിന്നുള്ള ചിലരാണ് ഇതിന് പിന്നിൽ ചരടുവലിച്ചത്. ഇതിനൊപ്പം ഒരു രാത്രിയിൽ കുരിശിനുസമീപം വിഗ്രഹവും പ്രതിഷ്ഠിക്കപ്പെട്ടു. വർഗീയവൽക്കരിക്കപ്പെട്ട പ്രശ്നം കലഹത്തിന്റെ വക്കോളമെത്തി.
പ്രദേശത്തെ ഹൈന്ദവരെ അണിനിരത്തി സാമുദായിക സംഘർഷം സൃഷ്ടിക്കാനാണ് പുറത്തുനിന്നുള്ളവർ ശ്രമിച്ചത്. ഇതിനിടെ ജില്ലാ ഭരണകൂടവും പൊലിസും ജാഗ്രതയോടെ പരിഹാരശ്രമങ്ങൾ നടത്തി. വിഗ്രഹം പൊലിസ് നീക്കം ചെയ്തു. ഇരുവിഭാഗത്തെയും സാമുദായിക നേതാക്കളും പ്രദേശവാസികളും ഒറ്റക്കെട്ടായി സമാധാനശ്രമങ്ങൾ നടത്തിയത് നാടിന് ആശ്വാസമായി. സ്ഥലത്തെ സംബന്ധിച്ച തർക്കം പരിഹരിക്കപ്പെടാനാകാതെ കിടന്നതിനാൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പൊലിസുകാരെ മാസങ്ങളോളം കാവലിനിടുകയും ചെയ്തു. പല തവണ കലക്ട്രേറ്റിൽ ഹിയറിങ് നടത്തി. ഒടുവിൽ, ഒന്നരയേക്കർ ഭൂമി പള്ളിക്കുണ്ടെന്നും 50 സെന്റ് ഹൈന്ദവവിശ്വാസികൾക്കനുവദിച്ചും ജില്ലാ കലക്ടർ, ദേവികുളം ആർ. ഡി. ഒ, ഉടുമ്പൻചോല തഹസീൽദാർ എന്നിവരുടെ നേതൃത്വത്തിൽ തീർപ്പുകൽപിച്ചു രേഖയാക്കി. ഇതോടെയാണ് ശാശ്വത ശാന്തിയിലേക്ക് എഴുകുംവയൽ മടങ്ങിയത്. പിന്നീട് സമീപത്തെ ഒന്നരയേക്കർ ഭൂമി പള്ളിയധികൃതർ വിലകൊടുത്തുവാങ്ങി.
ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും ഭൂമി അളന്നുതിരിച്ചുകൊടുത്തു
ചെങ്കുത്തായ മലയിലേക്കുള്ള വഴി എഴുകുംവയൽ ജംഗ്ഷനിൽനിന്ന് ഏകദേശം 200 മീറ്റർ അകലെ കൂമ്പന്മല റോഡിൽനിന്ന് ആരംഭിക്കുന്നു. കാർഷിക മേഖലയി(സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങൾ)ലൂടെയാണ് കടന്നുപോകുന്നത്. മൂന്നു വശവും ചെങ്കുത്തായ പാറകളുള്ള മലയാണിത്. ഒരു വശത്ത് കൃഷിഭൂമിയും. ഈ ഭൂമിയിലൂടെയുള്ള നടപ്പുവഴിയാണ് മലയിലേക്കെത്താൻ ഉപയോഗിക്കുന്നത്. എട്ടോളം പേരുടെ കൈവശത്തിലുള്ള ഭൂമിയുടെ അതിരിലൂടെയാണ് വഴി. പള്ളിവക സ്ഥലത്തുനിന്ന് 150 മീറ്റർ മാറിയാണ് 50 സെന്റ് ഭൂമി ഹൈന്ദവ വിശ്വാസികൾക്ക് നൽകി ഉത്തരവായത്. രണ്ടു ഭൂമിക്കും ഇടയിലുള്ള സർക്കാർ ഭൂമി പള്ളിയിലെ ദുഃഖവെള്ളി ശുശ്രൂഷാ സമയത്ത് വിശ്വാസികൾക്ക് ഉപയോഗിക്കാൻ രേഖാമൂലം അനുമതിയും നൽകി. പള്ളിയുടെയും ഹൈന്ദവരുടെയും ഭൂമി കല്ലുകൾ സ്ഥാപിച്ചും പെയിന്റുപയോഗിച്ച് പാറമേൽ വരച്ചും തിരിച്ചിട്ടിരിക്കുന്നത് പിന്നീടുണ്ടാകാവുന്ന തർക്കങ്ങൾ ഒഴിവാക്കാനാണ്.
പള്ളിവക സ്ഥലത്തിന് മൂന്നുവശവും, ഹൈന്ദവവിശ്വാസികളുടെ ഭൂമിയുടെ നാല് വശവും സർക്കാർ ഭൂമിയാണ്. മൂന്നാർ പാപ്പാത്തിച്ചോലയിൽ നിലവിലെ പ്രശ്നം പൂർണമായും സർക്കാർ ഭൂമിക്കുള്ളിൽ കുരിശ് സ്ഥാപിച്ച് കയ്യേറിയതാണ്. വാഗമൺ ഉൾപ്പെടെ ചില കേന്ദ്രങ്ങളിലും തർക്കത്തിനാധാരം റവന്യൂ ഭൂമിയുടെ നടുവിൽ കുരിശ് സ്ഥാപിക്കപ്പെട്ടതാണ്. മലമുകളിൽ പള്ളിവക സ്ഥലത്തിന്റെ ഒരു ദിക്ക് കാർഷിക മേഖലയാണ്. മറ്റ് മൂന്ന് ദിശകളിൽ മാത്രമാണ് റവന്യൂ ഭൂമിയുള്ളത്. പള്ളിവക സ്ഥലത്തോട് ചേർന്നു കിടക്കുന്ന കൃഷി ഭൂമികളുടെ ഉടമസ്ഥാവകാശ രേഖകളിൽ ഒരു അതിരായി പതിറ്റാണ്ടുകൾക്കുമുമ്പുതന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നു കലക്ട്രേറ്റിലെ ഹിയറിങ്ങിൽ കണ്ടെത്തിയിരുന്നു.അതും സമീപകാലത്ത്. 1977 ജനുവരി ഒന്നിനു മുമ്പുള്ള കുടിയേറ്റങ്ങൾ മാത്രമാണ് നിയമപരമായി നിലനിൽക്കുന്നത്.എന്നാൽ എഴുകുംവയൽ മലയിൽ ഇത്തരമൊരു സ്ഥിതിവിശേഷമല്ല. ഇവിടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ നിർദിഷ്ട കാലപരിധിക്കും വളരെ മുമ്പേയുള്ളതാണെന്നതു തർക്കങ്ങൾ വേഗത്തിലും നീതിയുക്തമായും പരിഹരിക്കുന്നതിൽ നിർണായകമായി.
കൈയേറ്റ ഭൂമിയെ മതമൈത്രിയുടെ പ്രതീകമായി വിശേഷിപ്പിച്ച അനന്തരകാലം
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കുരിശിന്റെ പേരിൽ കയ്യേറ്റവും വിവാദങ്ങളും മതസ്പർധയും വർധിക്കുമ്പോഴും മതമൈത്രിയുടെയും പരസ്പരസൗഹാർദത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി നിലകൊള്ളുകയാണ് ഇപ്പോൾ എഴുകുംവയൽ നിത്യസഹായമാതാ പള്ളിയുടെ കുരിശുമല. ഏഷ്യയിലെ ഏറ്റവും വലിയ ക്രൂശിതരൂപം രൂപമാണ് മലയുടെ മുകളിലുള്ളത്. ദുഃഖവെള്ളി ആചരണത്തിന് ലക്ഷക്കണക്കിന് വിശ്വാസികൾ മലയിലെത്താറുണ്ട്. ഇത്തവണ വലിയ നോയമ്പുകാലത്ത് രണ്ടര ലക്ഷത്തോളം വിശ്വാസികളാണ് മലചവിട്ടിയത് ദുഃഖവെള്ളിയാഴ്ച മാത്രം കുരിശിന്റെ വഴിയിൽ പങ്കാളികളായത് മുക്കാൽ ലക്ഷത്തോളം ഭക്തരാണ്. ക്രൂശിത രൂപത്തിന്റെ വലിപ്പം നൽകുന്ന റിക്കോർഡിനും തീക്ഷ്ണമായ വിശ്വാസത്തിലൂടെ ലഭിക്കുന്ന ഫലസിദ്ധിയേക്കാളുമുപരി എഴുകുംവയൽ കുരിശുമലയെ പ്രസിദ്ധമാക്കുന്നതാണ് ഇവിടുത്തെ മതസൗഹാർദവും കാഴ്ചയുടെ മധുരവും.
മലമുകളിലെ കുരിശിനു തൊട്ടടുത്ത് ഹൈന്ദവവിശ്വാസികളുടെ ആരാധനാകേന്ദ്രം മാനവ മൈത്രിയുടെ ഒരുമ വിളിച്ചോതി നിൽക്കുന്നതാണ് പ്രത്യേകത. അക്ഷരത്തെറ്റുപോല ഒരിക്കൽ എവിടെനിന്നോ ഉയർന്നുവന്ന സമുദായസ്പർധയെ സംയമനത്തോടെ അതിജീവിക്കാനായ പ്രദേശവാസികളുടെയും മതനേതാക്കളുടെയും മനുഷ്യസ്നേഹത്തിന്റെ പ്രതീകം കൂടിയാണ് കുരിശും സമീപത്തെ ശൂലവും കൽവിളക്കും. കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച ക്രൂശിതരൂപത്തെ വണങ്ങി അനുഗ്രഹം പ്രാപിക്കാൻ ജനങ്ങൾ തിരക്കുകൂട്ടുമ്പോൾ, കൽവിളക്കിൽ എരിയുന്ന അഗ്നിജ്വാലകൾക്കുമുമ്പിൽ വിഷു ആഘോഷങ്ങളുമായി ഹൈന്ദവ സഹോദരരും നിറസാന്നിധ്യമായി. പതിറ്റാണ്ട് മുമ്പുണ്ടായ ഒരു കലഹത്തിൽ അന്ന് നാടു വിറകൊണ്ടെങ്കിലും കുടിയേറ്റജനതയുടെ ദീർഘവീക്ഷണവും ഹൃദയവിശാലതയും കാട്ടുതീപോലെ കത്തിപ്പടരാവുന്ന അഗ്നിയെ ക്രമേണ ഭസ്മമാക്കുകയായിരുന്നു. പിന്നീടിങ്ങോട്ട് മതസൗഹാർദത്തിന്റെ പര്യായമായി കുരിശുമല മാറുകയായിരുന്നു.
ദൃശ്യചാരുത എഴുകുംവയൽ മലയെ ആകർഷകമാക്കുന്ന പ്രധാന ഘടകമാണ്. മൂന്നാർപള്ളിവാസൽ മേഖലകൾ, ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശവും കാൽവരിമൗണ്ട് മലനിരകളും രാമക്കൽമേട് ടൂറിസ്റ്റ് സങ്കേതവുമൊക്കെ ഇവിടെനിന്നാൽ കാണാനാകും. നെടുങ്കണ്ടം, ഇരട്ടയാർ, കട്ടപ്പന തുടങ്ങിയ ടൗണുകളുടെ ഭാഗവും പള്ളികളും ക്ഷേത്രങ്ങളുമടക്കം 25ഓളം ആരാധനാലയങ്ങളും കാഴ്ചയുടെ പരിധിയിലുണ്ട്. എപ്പോഴും വീശുന്ന കുളിർകാറ്റ് മലമേലേക്കുള്ള യാത്രയുടെ ക്ഷീണമകറ്റും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്