ബിന്ദുവോ ഷാനിമോളോ? സരസ്വതി കുഞ്ഞികൃഷ്ണന് ശേഷം ഡിസിസിയെ നയിക്കുന്ന മങ്കയാര്? കോൺഗ്രസിൽ അവകാശ വാദങ്ങൾ തുടങ്ങി; ബിന്ദുകൃഷ്ണയ്ക്കായി ചരട് വലിച്ച് ചെന്നിത്തല; ഷാനിമോൾക്കായി എ ഗ്രൂപ്പും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോൺഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് ഒരു ജില്ലാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് വനിതയെത്തും. പതിനാല് ഡിസിസികളിൽ ഒന്നിൽ വനിതാ പ്രസിഡന്റ് വേണമെന്ന നിർദ്ദേശം കെപിസിസിക്ക് ഹൈക്കമാണ്ട് നൽകി കഴിഞ്ഞു. ഈ നിർദ്ദേശത്തിന്റെ ചുവടു പടിച്ച് തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി ബിന്ദു കൃഷ്ണയെ കൊണ്ടു വരാനാണ് ഐ ഗ്രൂപ്പിന്റെ നീക്കം. എന്നാൽ ഷാനി മോൾ ഉസ്മാനെ ആലപ്പുഴയിൽ പ്രസിഡന്റാക്കുന്നതിനോടാണ് എ വിഭാഗത്തിന് താൽപ്പര്യം. ഇതോടെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വനിതാ പ്രാതിനിധ്യവും തർക്കങ്ങൾക്ക് വഴിവയ്ക്കും.
വനിതകളെ ഡിസിസി പ്രസിഡന്റായി പരിഗണിക്കുന്ന പതിവ് കോൺഗ്രസിനില്ല. കേരളത്തിൽ ഒരിക്കൽ മാത്രമേ അത് സംഭവിച്ചിട്ടുള്ളൂ. കൊല്ലത്ത് സരസ്വതി കുഞ്ഞികൃഷ്ണനെ ഡിസിസി ഉത്തരവാദിത്തം ഏൽപ്പിച്ചതൊഴിച്ചാൽ അത്തരമൊരു പതിവില്ല. എന്നാൽ സ്ത്രീകളെ പാർട്ടിയിലേക്ക് ആകർഷിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി ഡിസിസി നേതൃ സ്ഥാനങ്ങളിൽ വനിതാ സംവരണം കൊണ്ടു വരാനാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇതിനുള്ള പരീക്ഷണ വേദിയായി കേരളത്തെ മാറ്റാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് ബിന്ദു കൃഷ്ണയേയും ഷാനിമേൾ ഉസ്മാനേയും ഡിസിസി പ്രസിഡന്റുമാരായി പരിഗണിക്കേണ്ട സാഹചര്യം കെപിസിസിയിൽ ഉണ്ടാകുന്നത്.
തിരുവനന്തപുരത്ത് ഐ ഗ്രൂപ്പിന്റെ കെ മോഹൻകുമാറാണ് പ്രസിഡന്റ്. മനുഷ്യാവകാശ കമ്മീഷനിൽ അംഗത്വമുൾപ്പെടെയുള്ള പദവികളിലേക്ക് മോഹൻ കുമാറിനെ പരിഗണിക്കുന്നുണ്ട്. ഈ പദവികളിലൊന്ന് നൽകി മോഹൻകുമാറിനെ മാറ്റിയാൽ ബിന്ദു കൃഷ്ണയെ ഡിസിസി പ്രസിഡന്റാക്കാനാണ് നീക്കം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ടാണ് ചരട് വലികൾ നടത്തുന്നത്. എന്നാൽ ബിന്ദു കൃഷ്ണയെ തിരുവനന്തപുരം ഡിസിസി ഏൽപ്പിക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങളുണ്ട്. കൊല്ലം ജില്ലയോട് ചേർന്ന ചാത്തനൂരിലാണ് ബിന്ദു കൃഷ്ണയുടെ വീട്. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ബിന്ദു ഡിസിസി പ്രസിഡന്റാകുന്നതിനെ ഐ വിഭാഗത്തിലെ ഒരു കൂട്ടർ തന്നെ എതിർക്കുന്നു. എല്ലാത്തിനുമുപരി കൊല്ലം ഡിസിസി അധ്യക്ഷയാകാനാണ് ബിന്ദുവിന്റേയും താൽപ്പര്യം. പക്ഷേ തിരുവനന്തപുരത്ത് ഡിസിസി പ്രസിഡന്റാകാൻ അവസരം കിട്ടിയാൽ ഏറ്റെടുക്കണമെന്ന കർശന നിർദ്ദേശം ബിന്ദു കൃഷ്ണയ്ക്ക് ചെന്നിത്തല നൽകിയിട്ടുണ്ട്.
പക്ഷേ തിരുവനന്തപുരത്തെ സാമുദായിക സമവാക്യങ്ങളും ബിന്ദു കൃഷ്ണയ്ക്ക് എതിരാണ്. നായർ ഡിസിസി പ്രസിഡന്റ് എന്നതാണ് കീഴ് വഴക്കം. അതുകൊണ്ട് തന്നെ ബിന്ദു കൃഷ്ണയെ തിരുവനന്തപുരത്ത് ഡിസിസി പ്രസിഡന്റാക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഐ ഗ്രൂപ്പിലെ ചിലരുടെ വാദം. ഇത് രമേശ് ചെന്നിത്തലയെ അറിയിക്കുകയും ചെയ്തു. എന്നാൽ അത്തരം വിവാദങ്ങൾ ഉണ്ടാക്കേണ്ടെന്നും ഡിസിസി അധ്യക്ഷയാകാൻ ഐ ഗ്രൂപ്പിലെ യോജിച്ച നേതാവ് ബിന്ദു കൃഷ്ണ തന്നെയാണെന്നുമാണ് ചെന്നിത്തലയുടെ അഭിപ്രായം. പത്മജാ വേണുഗോപാലിനെ പോലുള്ള ഐ ഗ്രൂപ്പിലെ പ്രമുഖ വനിതാ നേതാക്കൾക്ക് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താൽപ്പര്യവുമില്ല. അതുകൊണ്ട് ബിന്ദു തന്നെ ഡിസിസി അധ്യക്ഷയാകട്ടേ എന്നാണ് നിലപാട്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരാണ് ഐ ഗ്രൂപ്പിലെ മറുവിഭാഗം തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി മുന്നോട്ട് വയ്ക്കുന്ന പേര്.
മഹിളാ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും ദേശീയ ഭാരവാഹിയുമാണ് ബിന്ദു കൃഷ്ണ. ഈ കാലത്ത് മഹിളാ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ അത്ര സജീവവുമായിരുന്നു. അതിനാൽ ബിന്ദുവിനെ തിരുവനന്തപുരമോ കൊല്ലമോ എൽപ്പിക്കാൻ അനുവദിക്കില്ല. കൊല്ലമാണെങ്കിൽ എ ഗ്രൂപ്പിന്റെ ക്വാട്ടയിൽപ്പെട്ട ഡിസിസിയുമാണ്. അതിനാൽ ബിന്ദുവിനെ ഉയർത്തിയുള്ള ചെന്നിത്തലയുടെ നീക്കത്തെ എ ഗ്രൂപ്പ് അംഗീകരിക്കില്ല. സംസ്ഥാനത്തെ ഏറ്റവും പ്രമുഖയായ മറ്റൊരു വനിതാ നേതാവിനെയാണ് എ ഗ്രൂപ്പ് മനസ്സിൽ കാണുന്നത്. ആലപ്പുഴയിലേക്ക് ഷാനി മോൾ ഉസ്മാൻ. പൊതു പ്രശ്നങ്ങളിൽ ഷാനി മോൾ ഉസ്മാൻ സജീവമായി ഇടപെടുന്നു. പൊതു ജനങ്ങൾക്കിടയിൽ അംഗീകാരവുമുണ്ട്. ലോക്സഭയിലേക്ക് മത്സരിക്കാനും അവസരം നൽകിയില്ല. ഈ സാഹചര്യത്തിൽ ഷാനി മോളെ ആലപ്പുഴ ഡിസിസി അധ്യക്ഷയാക്കാനാണ് നീക്കം.
ഇതിലൂടെ ആലപ്പുഴയിലെ ഐ ഗ്രൂപ്പിന്റെ അപ്രമാധിത്വത്തെ തകർക്കാമെന്നാണ് കണക്ക് കൂട്ടൽ. ഇതിനെ ആലപ്പുഴ എംപി കെസി വേണുഗോപാൽ അതിശക്തമായി എതിർക്കുകയാണ്. താനുമായി സഹകരിക്കാത്ത നേതാവ് ഡിസിസി പ്രസിഡന്റാകുന്നത് പാർട്ടിക്ക് ഗുണകരമാകില്ലെന്നും വേണുഗോപാൽ നിലപാട് എടുത്തുകഴിഞ്ഞു. ഇതിനൊപ്പം കെപിസിസി അധ്യക്ഷൻ സുധീരനും ഷാനി മോൾ ഉസ്മാനോട് താൽപ്പര്യമില്ല. സുധീരനെതിരെ ഷാനിമോൾ ഉന്നയിച്ച ആക്ഷേപങ്ങൾ വലിയ ചർച്ചയായിരുന്നു. സരിതയുമായി വേണുഗോപാലിനെ ഷാനിമോൾ ബന്ധപ്പെടുത്തി സംസാരിച്ചതും തുടർന്ന് ഷാനിമോളെ മദ്യമാഫിയയുടെ ആളായി സുധീരൻ വിമർശിച്ചതും വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ ഷാനി മോളുടെ പേരിനെ സുധീരൻ തന്നെ എതിർക്കുമെന്ന കണക്ക് കൂട്ടലിലാണ് ഐ വിഭാഗവും രമേശ് ചെന്നിത്തലയും. അതുകൊണ്ട് തന്നെ ബിന്ദു കൃഷ്ണയെ തിരുവനന്തപുരത്തോ കൊല്ലത്തോ ഡിസിസി അധ്യക്ഷയാക്കാമെന്ന് തന്നെയാണ് കണക്കുകൂട്ടൽ.
ബിന്ദു കൃഷ്ണയേയോ ഷാനി മോൾ ഉസ്മാനോ അല്ലാതെ മറ്റൊരു പേര് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനുമില്ല. ഷാഹിദാ കമാൽ പോലുള്ള പേരുകളും പരിഗണിക്കപ്പെട്ടേക്കാം. വനിതാ കമ്മീഷൻ അധ്യക്ഷയായ റോസക്കുട്ടി ടീച്ചറും പരിഗണനയിലാണ്. പക്ഷേ ടീച്ചർക്ക് വയനാട് ഡിസിസിയുടെ ഉത്തരവാദിത്തം ഏറ്റെടക്കാൻ തൽക്കാലം താൽപ്പര്യമില്ല. അതുകൊണ്ട് കൂടിയാണ് ബിന്ദു കൃഷ്ണയും ഷാനി മോൾ ഉസ്മാനും ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയിലെ പ്രധാന പേരുകാരാകുന്നത്.
ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍