ആഗ്രഹിച്ചത് രണ്ടാമൂഴത്തിലൂടെ മഹാഭാരതത്തിന് പുതിയ ഭാഷ്യം ചമയ്ക്കാൻ; എംടി ഉടക്കിയപ്പോൾ 1000 കോടിയുടെ പ്രോജക്ടിൽ നിന്നും ബിആർ ഷെട്ടി പിന്മാറി; പിടിച്ചു നിൽക്കാൻ പിന്നെ കണ്ടെത്തിയത് മോഹൻലാൽ നായകനാകുന്ന 'സാക്ഷാൽ പിണറായിയുടെ' ജീവിത സിനിമ; ഊരി പടിച്ച കത്തിക്കും ഉയർത്തി പിടിച്ച വാളിന് നടുവിലൂടെ നടന്ന സഖാവിന്റെ കഥ ഇനി സിനിമയാകില്ല; വ്യക്തിപൂജാ വിവാദം ഭയന്ന് ബയോപിക്കിൽ നിന്ന് പിണറായിയുടെ പിന്മാറ്റം; ബാലനെ മുൻനിർത്തിയുള്ള കളിയും പൊളിഞ്ഞു; പുഷ് ശ്രീകുമാർ വീണ്ടും നിരാശൻ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: എംടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്ര ഭാഷ്യം നിയമകുരുക്കിൽ പെട്ടതോടെ ഒടിയൻ സിനിമയുടെ നിർമ്മാതാവായ ശ്രീകുമാർ മേനോൻ കരുക്കൾ നീക്കിയത് സാക്ഷാൽ പിണറായി വിജയന്റെ ജീവിതം സിനിമയാക്കാൻ! തുടക്കത്തിൽ പ്രോജക്ടിനോട് താൽപ്പര്യം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഒടുവിൽ പദ്ധതിക്ക് നോ പറഞ്ഞു. ഗുണത്തേക്കാൾ ദോഷമാകും ഈ സിനിമ ചെയ്യുകയെന്ന ഉപദേശം കിട്ടിയതോടെയാണ് ശ്രീകുമാറിന്റെ ബയോപിക്കിന് മുഖ്യമന്ത്രി വിസമ്മതം അറിയിച്ചത്. സിനിമയിൽ പിണറായി ആയി അഭിനയിക്കാൻ ശ്രീകുമാർ മേനോൻ മനസ്സിൽ കണ്ടത് മോഹൻലാലിനെയാണ്. ലാലും പദ്ധതിയുമായി സഹകരിക്കാനില്ലെന്ന് അപ്പോൾ തന്നെ ശ്രീകുമാർ മനോനെ അറിയിച്ചതായാണ് സൂചന.
സാംസ്കാരിക മന്ത്രി കൂടിയായ എകെ ബാലൻ വഴിയാണ് സിനിമയുടെ ആശയം മുഖ്യമന്ത്രിയെ ശ്രീകുമാർ ധരിപ്പിച്ചത്. തുടർന്ന് ചർച്ചകളും നടന്നു. ഒടിയൻ സിനിമയുടെ സംവിധായകനായ ശ്രീകുമാർ മേനോന് സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്നായിരന്നു ബാലൻ പിണറായിയെ അറിയിച്ചത്. അദ്ദേഹം അതിന്റെ വിശദാംശങ്ങൾ തിരിക്കിയില്ല. എന്നാൽ തന്റെ ജീവ ചരിത്രം ആയതു കൊണ്ട് തന്നെ പാർട്ടിയെ ഇക്കാര്യം പിണറായി അറിയിക്കുകയായിരുന്നു. വ്യക്തിപൂജാ വിവാദങ്ങൾ സിപിഎമ്മിനെ പിടിച്ചുലച്ചിരുന്നു. പി ജയരാജനുമായി ബന്ധപ്പെട്ട് കർശന തീരുമാനങ്ങൾ സിപിഎം എടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ വ്യക്തിപൂജയായി സിനിമ വിലയിരുത്തുമെന്ന സംശയം പിണറായിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് പാർട്ടിയെ അറിയിച്ചത്.
ഈ സമയം പാർട്ടി കാര്യങ്ങൾ തിരക്കി. സിനിമ വേണ്ടെന്ന പൊതു അഭിപ്രായമാണ് സിപിഎം അനുഭാവികളായ സിനിമാക്കാർ നൽകിയത്. ഇത് പലവിധ വിവാദമുണ്ടാകുമെന്നും വിശദീകരിച്ചു. ഒടിയൻ സിനിമ ബോക്സ് ഓഫീസിൽ വിജയമായെങ്കിലും അതുമായി ബന്ധപ്പെട്ടുയർന്ന പ്രേക്ഷകാഭിപ്രായങ്ങളും ചർച്ചയായി. അങ്ങനെ ശ്രീകുമാർ മേനോനുമായി സിനിമാ സഹകരണം വേണ്ടെന്ന നിലപാടിലാണ് സിപിഎം എത്തിയത്. ഇക്കാര്യം പിണറായിയെ കാര്യകാരണ സഹിതം ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. ശ്രീകുമാർ മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇതോടെ പിണറായിയുടെ കാതിലെത്തി. ഇതോടെയാണ് സിനിമ വേണ്ടെന്ന തീരുമാനം പിണറായി എടുത്തതും.
സാസ്കാരിക മന്ത്രിക്കാണ് സിനിമയുടേയും ചുമതല. അതുകൊണ്ടാണ് ബാലൻ മന്ത്രി വഴി പിണറായിലേക്ക് ശ്രീകുമാർ എത്തിയത്. പാലക്കാടുകാരാണ് ഇരുവരും. സിനിമയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന സന്ദേശം ബാലനാണ് അതുകൊണ്ട് തന്നെ മുഖ്യമന്ത്രി നൽകിയത്. ഇത്തരം ആൾക്കാരെ ദയവ് ചെയ്ത് തന്റെ അടുത്തേക്ക് അയയ്ക്കരുതെന്നും പിണറായി നിർദ്ദേശിച്ചതായി സൂചനയുണ്ട്. ഏതായാലും ആദ്യം മോഹൻലാലും പിന്നീട് സാക്ഷാൽ പിണറായിയും സിനിമയോട് നോ പറഞ്ഞു. ഇതോടെയാണ് ശ്രീകുമാർ മേനോൻ നിരാശനായത്. എന്നാൽ ഇനിയും ശ്രീകുമാർ മേനോൻ പ്രതീക്ഷ കൈവിട്ടിട്ടില്ല.
സിനിമയുടെ അണിയറ പ്രവർത്തനങ്ങളിൽ ശ്രീകുമാർ മേനോൻ സജീവമാണ്. കഥയും തിരക്കഥയും എഴുതുകയാണ് ഇപ്പോഴെന്നും സൂചനയുണ്ട്. പിണറായിയുടെ അനുമതി കിട്ടിയില്ലെങ്കിൽ ഇരട്ടച്ചങ്കനെ കുറിച്ച് പിണറായി എന്ന പേരുപറയാതെ അതുമായി സാമ്യമുള്ള കഥാ പശ്ചാത്തലത്തിലൂടെ മറ്റൊരു സ്വതന്ത്ര സിനിമ ചെയ്യാനാണ് പദ്ധതി. എന്നാൽ സിപിഎം ഈ സിനിമയോട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക സജീവമാണ്. അതുകൊണ്ട് ഇനി ശ്രീകുമാർ മേനോന്റെ പിണറായി പ്രോജക്ട് നടക്കില്ലെന്നാണ് സിനിമാക്കാർക്കിടയിലെ സംസാര വിഷയം. പിണറായിയെ കുറിച്ച് സിനിമയെടുക്കാൻ മറ്റ് ചിലരും ശ്രമം നടത്തുന്നുണ്ട്. എന്നാൽ ബയോപിക്കുകളോട് പിണറായി സഹകരിക്കില്ല.
ബ്രണ്ണൻ കോളേജിൽ തൂങ്ങി കിടന്ന വാളുകൾക്കിയിലൂടെ നടന്ന പിണറായിയുടെ ജനനം മുതൽ മുഖ്യമന്ത്രി കസേരയിൽ എത്തും വരെയുള്ള കഥ അവതരിപ്പിക്കാനാണ് ശ്രീകുമാർ മേനോൻ ആഗ്രഹിച്ചിരുന്നത്. സാധാരണക്കാരനായ പിണറായി എങ്ങനെ കേരളത്തിന്റെ ഭരണകസേരയിൽ എത്തിയെന്നതിന്റെ നേർ ചിത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ഇത്തരത്തിൽ ബയോപിക് ഇറങ്ങിയിരുന്നു. സമാന സ്വാഭവത്തിൽ പിണറായി എന്ന രാഷ്ട്രീയക്കാരനെ അവതരിപ്പിക്കാനായിരുന്നു പദ്ധതി. എംടിയുടെ രണ്ടാമൂഴം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് ഈ നീക്കം ശ്രീകുമാർ മേനോൻ നടത്തിയത്.
ഒടിയനിൽ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കിലും ശ്രീകുമാർ മേനോന് ഒരു ഡേറ്റ് കൂടി കൊടുക്കാൻ ലാലിനും ആഗ്രഹമുണ്ടായിരുന്നു. പിണറായിയുടെ കഥയിലേക്ക് ലാൽ എത്തിയാൽ അത് ചരിത്ര വിജയമാകുമെന്നും കരുതി. വേണു നാഗവള്ളിയുടെ ലാൽ സലാം മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ നിർണ്ണായക സിനിമയാണ്. അതിലെ നെട്ടൂരാൻ ഇന്നും ജനഹൃദയങ്ങളിലുണ്ട്. ഇതെല്ലാം മനസ്സിൽ വച്ചാണ് പിണറായിയുടെ കഥ പറയുന്ന കമ്മ്യൂണിസ്റ്റ് ചിത്രത്തിൽ ലാലിനെ ശ്രീകുമാർ മേനോൻ മനസ്സിൽ കണ്ടത്. എന്നാൽ ലാലിന് ഈ പ്രോജക്ടിനോട് ആദ്യം മുതലേ താൽപ്പര്യമില്ലായിരുന്നു. പിണറായിയിൽ നിന്ന് അനുമതി കിട്ടില്ലെന്നും ലാൽ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു.
നേരത്തെ മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ സിനിമ ചെയ്യുന്നുവെന്ന് പ്രചരിക്കുന്ന വ്യാജവാർത്തകൾക്കും പോസ്റ്ററിനുമെതിരെ സംവിധായകൻ രംഗത്ത് എത്തിയിരുന്നു. മോഹൻലാലിന്റെ ചിത്രത്തോടൊപ്പം ദ കോമറേഡ് എന്ന പേരിൽ ഒരു പോസ്റ്ററും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. പിണറായിയുടെ ബയോപിക്കിന് വേണ്ടി തയ്യാറാക്കിയതായിരുന്നു ഈ പോസ്റ്ററെന്നും സൂചനയുണ്ട്. ഹരികൃഷ്ണന്റെ തിരക്കഥയിൽ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പേരിൽ 'ദ കോമ്രേഡ്' എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. ഒടിയൻ എന്ന ചിത്രത്തിന്റെ ആലോചനകൾക്കു മുമ്പേ താൻ ആലോചിച്ച പ്രൊജക്ട് ആണിതെന്നും അതിന്റെ ഭാഗമായി വരച്ച ചില സ്കെച്ചുകൾ ഇപ്പോൾ ആരോ പുറത്തു വിട്ടിരിക്കയാണെന്നുമാണ് ശ്രീകുമാർ മേനോൻ പോസ്റ്റിലൂടെ വിശദീകരിച്ചിരുന്നു.
ഇന്ന് സോഷ്യൽ മീഡിയയിൽ ഞാൻ ശ്രീ മോഹൻലാലിനെ നായകനാക്കി കോമ്രേഡ് എന്ന പേരിൽ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകൾ പ്രചരിക്കുക ഉണ്ടായി. ക്രിയേറ്റീവ് പോസ്റ്റേഴ്സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ് കളും ആലോചിക്കും. അതിൽ ചിലത് നടക്കും ചിലത് നടക്കില്ല. കോമ്രേഡ് എന്ന ഈ പ്രൊജക്റ്റ് വളരെ മുൻപ് ആലോചിച്ചത് ആണ് ഒടിയനും മുൻപേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോൺസെപ്റ് സ്കെച്ച്കൾ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാർത്ത യാഥാർഥ്യം അല്ല. ലാലേട്ടൻ അറിയാത്ത വാർത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് ആര് പുറത്തുവിട്ടതാണെങ്കിലും വർക്ക് എത്തിക്സ്നു നിരക്കാത്ത പ്രവർത്തിയായി പോയി.-ഇതായിരുന്നു ശ്രീകുമാർ മേനോന്റെ അന്നത്തെ പ്രതികരണം.
രസ്യ സംവിധായകരിൽ ശ്രദ്ധേയനായിരുന്നു പുഷ് ശ്രീകുമാർ. കല്യാണിന്റെ പരസ്യങ്ങളിലൂടെ കൈയടി നേടിയ മലയാളി. എന്നാൽ ദിലീപ്-മഞ്ജു വാര്യർ കുടുംബ പ്രശ്നങ്ങളോടെയാണ് ശ്രീകുമാർ മേനോൻ എന്ന പുഷ് ശ്രീകുമാർ മലയാളികൾക്കിയിൽ ചർച്ചാ വിഷയമാകുന്നത്. തന്റെ കുടുംബ പ്രശ്നത്തിൽ ദിലീപ് എന്നും വില്ലൻ സ്ഥാനത്ത് നിർത്തിയത് ശ്രീകുമാർ മേനോനെയാണ്. പിന്നീട് മോഹൻലാൽ നായകനായി 1000 കോടിയുടെ ബ്രഹ്മാണ്ഢ ചിത്രം രണ്ടാമൂഴം പ്രഖ്യാപിച്ചു. മലയാളത്തിലെ ഏറ്റവും ബജറ്റുള്ള ഒടിയൻ എന്ന സിനിമയുമായി വെള്ളിത്തിരയിലേക്കും കാലെടുത്തു വച്ചു. ഇങ്ങനെ മലയാള സിനിമയിലെ പ്രധാനിയായി മാറാനുള്ള ശ്രമത്തിനിടെയിൽ ശ്രീകുമാർ മേനോൻ തന്റെ ബ്രാൻഡിനെ കൈവിട്ടു. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പുഷ് എന്ന പരസ്യ കമ്പനി ഇന്ന് സാമ്പത്തിക പ്രതിസന്ധിയാൽ നട്ടം തിരിയുകയാണ്. ഇതോടെ കമ്പനി പൂട്ടി.
പരസ്യകല, ബ്രാൻഡിങ്, സ്ട്രാറ്റജിക് കൺസൾട്ടിങ്, പബ്ലിക് റിലേഷൻസ്, ഡിജിറ്റൽ ഈവന്റ്സ്, സെലിബ്രിറ്റി മാനേജ്മെന്റ്, എന്റ്റർറ്റെയിന്മെന്റ് ഇൻഫ്രാസ്ട്രക്ച്ചർ വികസന മേഖലകളിലായിരുന്നു പുഷ് ഇന്റ്റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസ് പ്രവർത്തിച്ചിരുന്നത്. ഇതിന് ശേഷം ചലച്ചിത്ര നിർമ്മാണ വിതരണ രംഗത്ത് മാറ്റത്തിന് തുടക്കം കുറിക്കുമെന്ന അവകാശവാദവുമായണ് പുഷ് ഇന്റ്റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസും എയോൺ ഇൻഫ്രാസ്ട്രക്ച്ചറും ചേർന്ന് രൂപം നൽകിയ എന്റ്റർറ്റെയിന്മെന്റ് കൺസോർഷ്യമായ പുഷ് മോഷൻ പിക്ച്ചർ കമ്പനി & എയോൺ എന്റർറ്റെയിന്മെന്റ് നിലവിൽ വന്നു. ഈ പദ്ധതികളെല്ലാം ഇന്ന് പ്രതിസന്ധിയിലാണ്.
ദക്ഷിണേന്ത്യയിൽ 10 മൾട്ടിപ്ലക്സ് സ്ക്രീനുകൾ സ്ഥാപിക്കുമെന്നും 2020 ൽ രാജ്യത്ത്് 50 സ്ക്രീനുകളും 2022 ൽ 100 സ്ക്രീനുകളും നിർമ്മിക്കുമെന്നുമുള്ള അവകാശ വാദങ്ങളും നിരത്തി. ഇതെല്ലാം പൊളിയുകയാണ്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച പുഷ് പടിപടിയായി വളർന്ന് യു എ ഇ, മെന, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. ആഗോള വിപണി കീഴടക്കിയ പ്രമുഖ ബ്രാൻഡുകളെല്ലാം പുഷിന്റെ ക്ലയന്റാവുകയും ചെയ്തു. എന്നാൽ ഒടിയനിലേക്ക് ശ്രീകുമാർ മേനോൻ ശ്രദ്ധമാറ്റിയതോടെ എല്ലാം അവതാളത്തിലായി.
ഒരു കാലത്ത് അമിതാഭച്ചൻ, സച്ചിൻ ടെന്റുൽക്കർ, പുനീത് രാജ്കുമാർ, ചിരഞ്ചീവി തുടങ്ങി ഒട്ടനവധി സൂപ്പർ താരങ്ങളുടെ ബ്രാന്റ് ഹാന്റലിങ് ചെയ്തിരുന്നത് ഈ പാലക്കാടുകാരനായിരുന്നു. ഒടിയൻ സിനിമയ്ക്കിടെയാണ് പുഷിലെ തകർച്ച പുറംലോകത്ത് എത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്