വെള്ളാപ്പള്ളി നിർദ്ദേശിക്കുന്നവർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റ് നൽകും; പഞ്ചായത്തിൽ ചോദിക്കുന്നത്രയും സീറ്റുകളും; കേന്ദ്ര സർവ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റേ പേര്; ശ്രീനാരായണീയ പ്രസ്ഥാനങ്ങൾക്ക് ഇഷ്ടംപോലെ കേന്ദ്ര ഫണ്ടും; എസ്എൻഡിപി-ബിജെപി സഖ്യത്തിന്റെ ഭാഗമായി അമിത് ഷാ ഉറപ്പ് നൽകിയത് ഇവയൊക്കെ
ബി രഘുരാജ്
ന്യൂഡൽഹി: എസ് എൻ ഡി പിയുടെ പിന്തുണ ലഭിക്കുന്നതിന് ബദലായി വെള്ളപ്പള്ളി നടേശന് ഗവർണ്ണർ സ്ഥാനമോ മകൻ തുഷാർ വെള്ളാപ്പള്ളിക്ക് എംപി സ്ഥാനമോ ബിജെപി നൽകില്ല. ഇത്തരം വലിയ പദവികൾ നൽകാതെ തന്നെ എസ് എൻ ഡി പിയുമായി ബിജെപി സഹകരണം ഉറപ്പാക്കും. കാസർഗോട്ടെ കേന്ദ്ര സർവ്വകലാശാലയ്ക്ക് ശ്രീ നാരായണ ഗുരുദേവന്റെ പേര് നൽകും. ഇതിനൊപ്പം എസ് എൻ ഡി പിയുടെ നേതൃത്വത്തിലെ സംഘടനകൾക്ക് പ്രവർത്തനം സജീവമാക്കാൻ കേന്ദ്ര ഫണ്ടും ലഭ്യമാക്കും. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എസ് എൻ ഡി പിയുടെ ആവശ്യങ്ങൾക്ക് അർഹിക്കുന്ന പരിഗണനയും നൽകും. ഇതിന്റെ ഭാഗമായി 30ഓളം നിയമസഭാ മണ്ഡലങ്ങളിൽ എസ് എൻ ഡി പി നിർദ്ദേശിക്കുന്നവരെ ബിജെപി മത്സരിക്കും.
എസ്എൻഡിപി നേതൃത്വം മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ ഭാഗീകമായി അംഗീകരിച്ചു രാഷ്ട്രീയ സഖ്യമുണ്ടാക്കാൻ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചു. എസ്എൻഡിപി നേതൃത്വവുമായി ബിജെപി ചർച്ച തുടരും. എന്തുകൊണ്ട് ഗവർണ്ണർ സ്ഥാനവും എംപി സ്ഥാനവും നൽകാനികില്ലെന്ന് എസ് എൻ ഡി പി നേതൃത്വത്തെ ബിജെപി അറിയിച്ചിട്ടുണ്ട്. ബിജെപി മുന്നോട്ട് വച്ച ഫോർമുലയിൽ വെള്ളപ്പാള്ളയും തൃപ്തനാണെന്നാണ് സൂചന. സഖ്യം വൻ വിജയമായാൽ വെള്ളാപ്പള്ളിയുടെ ബാക്കി ഉപാധികളും പരിഗണിക്കും. ഈഴവ താൽപ്പര്യത്തിനപ്പുറം വ്യക്തിപരമായ സ്ഥാനങ്ങൾ വെള്ളാപ്പള്ളിക്കും തുഷാറിനും നൽകുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
ബിജെപി കേരള ഘടകത്തെ ശക്തിപ്പെടുത്താനായി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു തയാറാക്കിയ സംഘടനാ റിപ്പോർട്ടിലെ നിർദേശങ്ങൾ ഉടൻ നടപ്പാക്കും. സംസ്ഥാന കോർ ഗ്രൂപ്പിലും ജില്ലാ അധ്യക്ഷസ്ഥാനങ്ങളിലും ബഹുഭൂരിപക്ഷവും മുന്നാക്കക്കാരാണെന്നത് ജാതീയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പുനഃസംഘടനയുണ്ടാകും. അപ്പോൾ വെള്ളാപ്പള്ളിയുടെ നോമിനകൾക്ക് മുന്തിയ പരിഗണന നൽകും. അങ്ങനെ പിന്നോക്ക സമുദായ സാന്നിധ്യം ബിജെപിയിൽ ശക്തമാക്കാനാണ് നീക്കം. ശ്രീനാരായണീയ പ്രസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രഥമ പരിഗണന നൽകും. മുൻ മുഖ്യമന്ത്രി ആർ ശങ്കറിനെ പോലുള്ള ഈഴവ സമുദായ നേതാക്കളുടെ ഓർമ്മ നിലനിർത്താനും കേന്ദ്രം ഇടപെടും.
ബിജെപിക്കു വേണ്ടി രാഷ്ട്രീയ എതിരാളികളുമായി ഏറ്റുമുട്ടുന്നതും ജയിലിൽ പോകുന്നതും പിന്നാക്ക സമുദായങ്ങളിലുള്ളവരാണെങ്കിലും ഭാരവാഹിത്വത്തിൽ പിന്നാക്കക്കാർ തഴയപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിൽ പിന്നാക്ക നേതാക്കളെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പു വിജയങ്ങളുണ്ടാക്കിയ 'സോഷ്യൽ എൻജിനീയറിങ്' തന്ത്രം കേരളത്തിലും പരീക്ഷിക്കാനാണു ശുപാർശ. സംഘടനാ തിരഞ്ഞെടുപ്പ് ആരംഭിക്കുമ്പോൾ ബൂത്തുതലം മുതൽ പിന്നാക്ക, ദലിത് വിഭാഗക്കാരെ നേതൃനിരയിലെത്തിക്കാൻ ശ്രദ്ധിക്കണമെന്നു റാം ലാൽ നിർദേശിച്ചു.
ബിജെപിയുടെ സംഘടനാ തലത്തിൽ പ്രസിഡന്റ് അമിത് ഷാ കഴിഞ്ഞാൽ സംഘടനാ ജനറൽ സെക്രട്ടറി റാം ലാലാണ് രണ്ടാമൻ. ആർഎസ്എസ് പ്രചാരകൻ കൂടിയായ റാം ലാൽ തന്നെയാണ് ഇപ്പോൾ എസ് എൻ ഡി പിയുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. എൻഎസ്എസ് അടക്കമുള്ള സമുദായ നേതൃത്വത്തെ ബിജെപിക്ക് ഒപ്പം കൂട്ടാൻ മുതിർന്ന നേതാവ് പിഎസ് ശ്രീധരൻ പിള്ളയോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മോദി സർക്കാരിനെ പരസ്യമായി എൻഎസ്എസ് തള്ളിപ്പറയരുതെന്ന് ഉറപ്പാക്കാനാണ് നീക്കം. ഇത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി വ്യക്തിപരമായി ബന്ധമുള്ള ശ്രീധരൻപിള്ള സാധിച്ചെടുത്തതായാണ് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് എസ് എൻ ഡി പിക്ക് വലിയ സ്ഥാനമാനങ്ങൾ ബിജെപി നൽകേണ്ടെന്ന് തീരുമാനിച്ചതും.
എസ് എൻ ഡിപിയുടെ കാര്യത്തിൽ കേരളത്തിലെ ബിജെപി ജില്ലാ ഘടകങ്ങളുടെ നിലപാടറിയാൻ കഴിഞ്ഞദിവസം റാം ലാൽ കൂടിയാലോചന നടത്തിയിരുന്നു. സമുദായ സംഘനകളുമായുള്ള സഹകരണത്തിൽ ജില്ലാ ഘടകങ്ങൾക്കും അനുകൂല നിലപാടാണ് ഉള്ളത്. ഇക്കാര്യം റാം ലാൽ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായെ അറിയിച്ചു. ഇതോടെയാണ് ബിജെപി-എസ്എൻഡിപി സഹകരണത്തിലെ എല്ലാ കടമ്പകളും അവസാനിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എസ് എൻ ഡി പി നിർദ്ദേശിക്കുന്നവർക്ക് സ്ഥാനാർത്ഥിത്വം നൽകുന്നത് ഗുണകരമാകുമെന്ന് വിലയിരുത്തൽ തന്നെയാണ് ബിജെപി ജില്ലാ നേതൃത്വത്തിനുമുള്ളത്. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും എസ്എൻഡിപി സഹകരണം ഗുണകരമാകുമെന്ന് തന്നെയാണ് ഭൂരിപക്ഷ അഭിപ്രായം.
അമിത് ഷാ കഴിഞ്ഞ മാസം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരുമായി ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയായിരുന്നു ഇടനിലക്കാരൻ. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ പിന്നാക്ക സമുദായങ്ങളുടെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു ബിജെപിയുമായി ചേർന്നു മുന്നണിയുണ്ടാക്കണമെന്ന നിർദേശമാണു പരിഗണനയിലുള്ളത്. തുടർ ചർച്ചകളിലൂടെ മാത്രമേ ഇക്കര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. ഏതായാലും രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയാലും ഇല്ലെങ്കിലും സഹകരണം ഉറപ്പാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി കഴിഞ്ഞു.എസ്എൻഡിപിയുടെ സംഘടനാശക്തി പരിഗണിച്ചു മുന്നണിയിൽ ബിജെപിക്കു തുല്യമായ പരിഗണന ലഭിക്കണമെന്നതാണു എസ്എൻഡിപി നേതൃത്വം മുന്നോട്ടുവയ്ക്കുന്ന മുഖ്യ ഉപാധി. ഇത് അംഗീകരിക്കപ്പെടും.
സഖ്യം വിജയകരമായാൽ തുഷാർ വെള്ളാപ്പള്ളിക്കു കേന്ദ്രമന്ത്രി സ്ഥാനം നൽകണമെന്നു വിഎച്ച്പി നേതൃത്വം ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് അമിത് ഷായുടെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ കർശന നിലപാടാണ് എടുത്തത്. ഇതോടെ കാര്യങ്ങൾ വിഎച്ച്പി നേതാക്കൾ വഴി വെള്ളാപ്പള്ളിയെ ബിജെപി അറിയിച്ചു. അതിന് ശേഷമാണ് പുതിയ ഫോർമുല തയ്യാറായത്. ഈ സാഹചര്യത്തിലായിരുന്നു ജില്ലാ നേതൃത്വത്തോടുള്ള അഭിപ്രായം തേടൽ ബിജെപിക്കു തിരഞ്ഞെടുപ്പു വിജയമുണ്ടാകാൻ എസ്എൻഡിപിയുമായുള്ള സഖ്യം അനിവാര്യമാണെന്നും സഖ്യം യാഥാർഥ്യമാക്കണമെന്നുമാണു സംസ്ഥാന ഭാരവാഹികളും 11 ജില്ലാ പ്രസിഡന്റുമാരും റാം ലാലിനെ അറിയിച്ചത്. സമാന്തരമായി എൻഎസ്എസ് നേതൃത്വവുമായും അടുപ്പം സ്ഥാപിക്കണമെന്നു മൂന്നു ജില്ലാ പ്രസിഡന്റുമാർ അഭിപ്രായപ്പെട്ടു.
എന്നാൽ എസ്എൻഡിപിയുടെ ആവശ്യങ്ങളോടുള്ള താൽപ്പര്യം പോലും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശങ്ങളോട് കേന്ദ്ര സർക്കാർ പ്രകടിപ്പിക്കുന്നില്ലെന്ന പരാതിയും റാംലാലിന് മുന്നിലെത്തിയിട്ടുണ്ട്. കേന്ദ്ര ബോർഡുകളിലെ നിയമനങ്ങളിൽ ഉൾപ്പെടെ കേരളത്തിനു പരിഗണന ലഭിച്ചില്ലെന്നാണ് അവർ കുറ്റപ്പെടുത്തൽ. കയർ ബോർഡ് ചെയർമാൻ സ്ഥാനത്തേക്കു സംസ്ഥാന ഘടകം ശുപാർശ ചെയ്തിരുന്ന മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ നിയമനം വൈകുന്നതിൽ പ്രതിഷേധിച്ചു നേതൃയോഗങ്ങളിൽ നിന്നു വിട്ടുനിൽക്കുകയാണ്.
Stories you may Like
- രണ്ടാം പിണറായി സർക്കാർ പോരെന്ന് വെള്ളാപ്പള്ളി
- സോളാർ റിപ്പോർട്ടിൽ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ
- ഏക സിവിൽ കോഡിനൊപ്പം എസ് എൻ ഡി പി; നവോത്ഥാന സംരക്ഷണ സമിതിയിലും വേറിട്ട ശബ്ദം
- പി സി ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയെന്ന് വെള്ളാപ്പള്ളി നടേശൻ
- എസ്എൻഡിപി ഡൽഹി യൂണിയൻ: അഡ്മിനിസ്ട്രേറ്റർ ചുമതലയേൽക്കരുതെന്ന് കോടതി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍