ഗണേശ് കുമാറിനെ മദ്യലഹരിയിൽ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച വിരുതൻ; ബാർ ജീവനക്കാരൻ പൊലീസായി ഒടുവിൽ എത്തിയത് എക്സൈസിൽ; ബ്രൂവറി അപേക്ഷയിൽ വേഗത്തിൽ തീരുമാനം എടുത്തത് ഋഷിരാജ് സിങ് പടിക്ക് പുറത്താക്കിയ ഈ ഉദ്യോഗസ്ഥൻ; സിങ്കം എറണാകുളത്തേക്ക് പറപ്പിച്ച 'വില്ലനെ' തിരികെ കൊണ്ടു വന്നത് സിപിഎം നേതാവിന്റെ മകനും; ബ്രൂവറി ചലഞ്ച് പതയുമ്പോൾ പ്രതികൂട്ടിലാകുന്ന എക്സൈസ് ആസ്ഥാനത്തെ ഉന്നതന്റെ കഥ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് മുൻ മന്ത്രി കെ ബാബുവിന്റെ വിശ്വസ്തനായി എക്സൈസ് ആസ്ഥാനത്ത സുപ്രധാന തസ്തികയിൽ തുടർന്ന ഉന്നതൻ തന്നെയാണ് പിണറായി സർക്കാരിന്റെ കാലത്ത് ബ്രൂവറിക്ക് അനുമതി നൽകാൻ ചരടുവലിച്ചതും എന്ന് സൂചന. അപേക്ഷ കിട്ടിയപ്പോൾ തന്നെ സ്വന്തം കാര്യം പോലെ നടപടികൾ വേഗത്തിലാക്കി എക്സൈസ് കമ്മീഷണറെ കൊണ്ടു ഒപ്പു വെയ്പ്പിച്ചതും ഈ വിദ്വാൻ തന്നെ. എക്സൈസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് ഫയലിന്റെ സ്പീഡും ഉന്നത ഉദ്യോഗസ്ഥന്റെ പ്രത്യേക ശ്രദ്ധയും കണ്ടപ്പോൾ തന്നെ സംശയം ഉദിച്ചതാണ്. എന്നാൽ പാർട്ടി താല്പര്യമാണന്ന് ഇതിന് കാരണമെന്ന് അടുത്ത ചില ഉദ്യോഗസ്ഥരോടു ഇയാൾ പറഞ്ഞിരുന്നുവെന്നാണ് വിവരം. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറായ സുരേഷ് ബാബുവാണ് ആരോപണ വിധേയൻ.
എക്സൈസ് ആസ്ഥാനത്തെ അബ്കാരി ഡെപ്യൂട്ടി കമ്മീഷണറാണ് സുരേഷ് ബാബു. നയപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് സൂരേഷ് ബാബുവാണ്. സുരേഷ് ബാബുവിന്റെ ഇടപെടലാണ് ബ്യൂവറി ആരോപങ്ങൾക്ക് പിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം. എൻക്വയറി അടക്കമുള്ള നടപടിക്രമങ്ങളിൽ ഈ ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള പങ്കു എക്സൈസ് വിജിലൻസിന് സംശയം ജനിപ്പിച്ചതാണ്. എന്നാൽ കമ്മീഷണർ കഴിഞ്ഞാൽ കാര്യങ്ങൾ ചെയ്യാൻ ചുമതലപ്പെട്ട ഉന്നതനെതിരെ എങ്ങനെ റിപ്പോർട്ട്്് നൽകുമെന്നതിനാൽ അവരും കണ്ണടച്ചു.
ഋഷിരാജ് സിങ് എക്സൈസ് കമ്മീഷണർ ആയി ചുമതലയേറ്റയുടൻ ആദ്യം എടുത്ത തീരുമാനം യു ഡി എഫ് സർക്കാരിന്റെ കാലം മുതൽ ആസ്ഥാനം ഭരിക്കുന്ന ഈ ഉന്നതനെ പടിക്ക് പുറത്താക്കാനായിരുന്നു. സിംഹം തീരുമാനം എടുക്കും മുൻപ് കാര്യങ്ങൾ മണത്തറിഞ്ഞ ഈ ഉദ്യോഗസ്ഥൻ ആസ്ഥാനത്തെ നിർണായക പോസ്റ്റിൽ തുടരാൻ ശ്രമിച്ചുവെങ്കിലും ഋഷിരാജിനെ പിണക്കണ്ട എന്നു കരുതി ഉന്നതന് പിന്നിലുള്ള നേതാക്കളാരും മിണ്ടിയില്ല. അന്ന് കടുത്ത സമ്മർദ്ദം ഉണ്ടായെങ്കിലും ഋഷിരാജ് സിങ് വഴങ്ങിയില്ല.
അങ്ങനെ പുതിയ കമ്മീഷണറുടെ ഇഷ്ടക്കേടിൽസ്ഥലം മാറി ആയി പോയ ഇദ്ദേഹം അവിടെ ഇരുന്നും ഇവിടെത്തെ കാര്യങ്ങൾ നിയന്ത്രിച്ചു. ആസ്ഥാനത്തെ വിശ്വസ്തരിലൂടെ ബാറുകാരുടെ പ്രശ്നങ്ങളും ലൈസൻസ് ഉൾപ്പെടെയുള്ള പുതുക്കൽ വിഷയങ്ങളിലും ഇടപെട്ടു കൊണ്ടേയിരുന്നു. കൃത്യം നാലു മാസം കഴിയും മൻപ് പഴയ സ്ഥാനത്ത് തന്നെ ഈ വിദ്വാൻ തിരികെ എത്തി. അതിന് ചുക്കാൻ പിടിച്ചതാകട്ടെ ഒ രു സി പി എം ഉന്നതന്റെ മകനും. ചെറുപ്പത്തിൽ തിരുവനന്തപുരത്തെ തന്നെ ഒരു പ്രമുഖ ബാറിലെ ജീവനക്കാരനായിരുന്ന ഈ ഉന്നതന് പ്രമുഖ ബാറുകാരുമായും ബിസിനസുകാരുമായും പോലും നല്ല ബന്ധമാണ്. ഇദ്ദേഹത്തിന് മദ്യലോബിയുമായുള്ള ബന്ധം മനസിലാക്കി തന്നെയാണ് ഋഷിരാജ് സിങ് ഇദ്ദേഹത്തെ എക്സിയിസ് ആസ്ഥാനത്ത് നിന്നു മാറ്റിയത്. ഇടക്ക് ബാറുകാർ തമ്മിൽ തെറ്റി പിരിഞ്ഞപ്പോഴും മധ്യസ്ഥനായത് ഈ ഉദ്യോഗസ്ഥനാണ്.
ബാറുകളിൽ പരിശോധനക്ക് സാമ്പിൾ ശേഖരിക്കുമ്പോൾ എടുക്കുന്ന മദ്യത്തിന്റെ വില നൽകണമെന്ന വിവാദ ഉത്തരവ് എക്സൈസ് വകുപ്പ്് ഇറക്കിയതിന് പിന്നിലും ഈ ഉദ്യോഗസ്ഥനായിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്. വില നൽകി മദ്യ സാമ്പിൾ എടുക്കാൻ ഉദ്യോഗസ്ഥർ മെനക്കെടില്ല എന്നതു കൊണ്ട് തന്നെ ബാറുകളിലെ പരിശോധന കുറയ്ക്കുകയായിരുന്നു ലക്ഷ്യമെന്നും പറയപ്പെടുന്നു. ബാറിലെ ജോലിയിൽനിന്നും പൊലീസ് കുപ്പായത്തിലെത്തി വർഷങ്ങൾ കഴിഞ്ഞ ശേഷമാണ് കൊല്ലം ജില്ലക്കാരനായ ഇദ്ദേഹം എക്സൈസിൽ എത്തുന്നത്. എക്സയിൽ ഇൻസ്പെക്ടർ റാങ്കിലായിരുന്നു ആദ്യ നിയമനം. പിന്നീട് കേരളത്തിന്റെ പല ഭാഗങ്ങളിൽ ജോലി ചെയ്തിരുന്നപ്പോഴും ബാറുകാരുടെ ഇഷ്ട ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.
ഒരു വർഷം മുൻപ് ഋഷിരാജ് സിങ് തന്റെ മകന്റെ വിവാഹത്തിനായി ഉത്തരേന്ത്യയിലേക്ക് പോയപ്പോൾ കമ്മീഷണറുടെ ചുമതല ആർക്കും നൽകിയിരുന്നില്ല. അതു കൊണ്ട്് തന്നെ എറണാകുളത്ത്് നിന്നും തിരികെ എത്തിയ ഈ ഉദ്യോഗസ്ഥന് താൽപര്യങ്ങൾ അനുസരിച്ച ്കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വന്നു. ഇതേ തുടർന്ന് മന്ത്രി ഓഫീസിൽ സമ്മർദ്ദം ചെലുത്തി നേരത്തെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് കമ്മീഷണറുടെ ചാർജ്ജ്് നൽകിപ്പിച്ചു. ആർക്കും ചുമതലനൽകാതെ നാട്ടിൽ പോയ ഋഷിരാജ് സിംഗിനെ പോലും ഈ തീരുമാനം ഞെട്ടിച്ചു.ഒടുവിൽ മുഖ്യമന്ത്രിയെ സിംഹം അതൃപ്തി അറിയിച്ചുവെങ്കിലും പിന്നീട് ഇരു ചെവിയറിയാതെ സിംഹത്തെ തണുപ്പിച്ച്് പ്രശ്നം അവസാനിപ്പിച്ചു.
രണ്ടു വർഷം മുൻപ് ഈ ഉന്നതൻ ഒരു വെളുപ്പാൻ കാലത്ത് നടക്കാനിറങ്ങിയ കെ ബി ഗണേശ്കുമാർ എം എൽ എ യെ മദ്യപിച്ചു വാഹനം ഓടിച്ചു അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതിരാവിലെ നടക്കാനിറങ്ങിയ എം എൽ എ തലനാരിഴക്കാണ് അന്ന് രക്ഷപ്പെട്ടത്. ഒടുവിൽ മണ്ണന്തല പൊലീസ് ഈ ഉദ്യോഗസ്ഥനെ പിടികൂടിയെങ്കിലും ഉന്നത സമ്മർദ്ദത്താൽ കേസെടുക്കാതെ വിട്ടയച്ചിരുന്നു. അന്നത്തെ ചില പത്രങ്ങൾ ഇത് വാർത്തയാക്കിയിരുന്നു. എക്സൈസ് ഓഫീസർമാരുടെ സംഘടനയുടെ മുൻ പ്രസിഡന്റ് കൂടിയായ ഈ ഉദ്യോഗസ്ഥൻ വീണ്ടു സംഘടനയെ ചൊൽപ്പടിയിലാക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.
Stories you may Like
- ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ
- കണ്ണേറ്റുമുക്കിൽ 'കഞ്ചാവ് മാഫിയ' കുടുങ്ങുമ്പോൾ
- എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി, കത്തിവീശി പ്രതി രക്ഷപ്പെട്ടു
- പത്തനംതിട്ടയിൽ 1.11 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
- 'എൽഎസ്ഡി' പരിശോധനാ ഫലം എക്സൈസ് മൂടിവച്ചത് ഒന്നര മാസം
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍