പ്രതിരോധ കുത്തിവയ്പ് ഇസ്ലാമികവിരുദ്ധമെന്നു വ്യാപക പ്രചാരണം; പന്നിനെയ്യും ഇസ്രയേൽ- അമേരിക്ക ബന്ധവും പറഞ്ഞു ഭയപ്പെടുത്തി വാക്സിനുകളിൽ നിന്ന് അകറ്റി; പ്രത്യുൽപാദനശേഷി കുറച്ച് മുസ്ലിം ജനസംഖ്യ കുറയ്ക്കൽ ലക്ഷ്യമെന്നും പ്രചാരണം: മലപ്പുറത്തു ഡിഫ്തീരിയ വ്യാപകമായി
എം പി റാഫി
മലപ്പുറം: മലപ്പുറം ജില്ലയിലെ കുട്ടികളിൽ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിനായി സർക്കാറും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പദ്ധതികൾ മാറി മാറി ആവിഷ്കരിച്ചിട്ടും കുത്തിവയ്പ്പിനെ സംശയദൃഷ്ടികളോടെയാണ് ഇന്നും മലപ്പുറത്തെ രക്ഷിതാക്കൾ നോക്കിക്കാണുന്നത്.
നാടുകളിൽ നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്ന രോഗങ്ങൾ മലപ്പുറം ജില്ലയിൽ വീണ്ടും കണ്ടെത്തിയതോടെയാണ് പ്രതിരോധ കുത്തിവയ്പ്പ് ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് പരിശ്രമം നടത്തിവരുന്നത്. എന്നാൽ പ്രതിരോധ കുത്തിവയ്പ്പുകളെ ഭീകരമായ എന്തോ ആയാണ് ഇന്നും സാധാരണക്കാർ കണ്ടുവരുന്നത്.
കുത്തിവയ്പ് എടുക്കുന്ന കുട്ടികളിൽ ഭാവിയിൽ മാരകമായ അസുഖങ്ങളുണ്ടാകുമെന്നും പ്രത്യുൽപാദന ശേഷി നശിപ്പിക്കുമെന്നുമൊക്കെയുള്ള നിരവധി ആശങ്കകളാണ് ഇവരെ പിടിമുറുക്കിയിരിക്കുന്നത്. പ്രതിരോധ കുത്തിവയ്പ്പിനെതിരെയുള്ള പ്രചരണങ്ങൾ ശക്തമാകുന്നത് കുത്തിവയ്പ്പ് ക്യാമ്പുകളെ വലിയ തോതിൽ ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡിഫ്തീരിയ( തൊണ്ടമുള്ള്) രോഗം കാണപ്പെടുന്ന മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വീടുകൾ കയറിയും സ്കൂളുകൾ കേന്ദ്രീകരിച്ചും ബോധവൽക്കരണം നടത്തി വരികയാണിപ്പോൾ.
പ്രതിരോധ കുത്തിവയ്പ്പിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കുമ്പോഴും കുത്തിവയ്പ്പെടുക്കാത്ത കുട്ടികളുടെ എണ്ണത്തിൽ മല്ലപ്പുറം ജില്ലയാണ് ഏറ്റവും മുന്നിലുള്ളത്. ജില്ലയിലെ പ്രതിരോധ കുത്തിവയ്പ്പിന്റെ അഭാവമാണ് അടിക്കടിയുണ്ടാകുന്ന ഡിഫ്തീരിയക്ക് കാരണമാകുന്നത് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡിഫ്തീരിയ റിപ്പോർട്ട് ചെയ്യുന്നത് മലപ്പുറം ജില്ലയിൽ നിന്നാണ്. മറ്റു ജില്ലകളിൽ തീരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഡിഫ്തീരിയ പോലുള്ള രോഗങ്ങൾ മലപ്പുറത്ത് വർദ്ധിച്ചു വരുന്നത് അതീവഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് എടുത്തിട്ടുള്ളത്. കുട്ടികൾക്ക് യഥാസമയം നൽകേണ്ട കുത്തിവയ്പ്പ് കൊടുക്കാതിരിക്കുന്നതു മൂലമാണ് ഡിഫ്തീരിയ ബാധ തുടരെ ഉണ്ടാകുന്നത്. എന്നാൽ പ്രതിരോധ കുത്തിവയ്പ്പിനെതിരെ വ്യാപകമായ പ്രചരണമുള്ളതാണ് രക്ഷിതാക്കളെ ഇതിൽ നിന്നും പിന്നോട്ടടിക്കുന്നതെന്ന് മലപ്പുറം ഡി.എം.ഒ ഡോ. ഉമറുൽ ഫാറൂഖ് മറുനാടൻ മലയാളിയോടു പറഞ്ഞു.
പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത് മുസ്ലിങ്ങളെ തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നാണ് പ്രധാന പ്രചാരണം നടക്കുന്നത്. മുസ്ലിങ്ങൾക്ക് ഹറാമായ പന്നിയുടെ നെയ്യ് ഉപയോഗിച്ചാണ് പ്രതിരോധ വാക്സിനുകൾ നിർമ്മിക്കുന്നതെന്നും ഇത് ഉണ്ടാക്കുന്നത് മുസ്ലിങ്ങളുടെ ശത്രുരാജ്യങ്ങളായ ഇസ്രയേലിൽ നിന്നും അമേരിക്കയിൽ നിന്നുമാണെന്നും പ്രചാരണമുണ്ട്. പ്രത്യുൽപാദനശേഷി കുറച്ച് മുസ്ലിങ്ങളിലെ ജനസംഖ്യ കുറയ്ക്കുകയാണ് പ്രതിരോധ കുത്തിവയ്പ്പിനു പിന്നിലെ അജണ്ടയെന്നാണ് സാധാരണക്കാരെ ധരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിലൂടെയാണ് ഇപ്പോൾ ഇത്തരം പ്രചാരണങ്ങൾ നടത്തി വരുന്നത്. അതേസമയം ഇത്തരം പ്രചാരണങ്ങളുടെ പിന്നിൽ ആയൂർവേദ ചികിത്സാ ലോബികളും വ്യാജ ഡോക്ടർമാരുമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. മതപരമായ പ്രചാരണങ്ങൾ നടത്തിയാൽ കൂടുതൽ പേർ അകപ്പെടുമെന്നതും ഇവരുടെ മേഖലകളിലേക്ക് ചികിത്സക്കായി ആളുകളെ ആകർഷിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നതും അദ്ദേഹം പറഞ്ഞു. എന്നാൽ സംശയങ്ങളിലും അഭ്യൂഹങ്ങളിലുംപെട്ട് കുത്തിവയ്പ്പെടുക്കാതിരിക്കുന്നതിലൂടെ വലിയ പ്രത്യാഘാതങ്ങൾ പതിയിരിക്കുന്ന വിവിരം സാധാരണക്കാർ അറിയാതെ പോകുകയാണ്.
ഈയിടെയായി അമ്പതോളം വിദ്യാർത്ഥികളിൽ ഡിഫ്തീരിയ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ കാര്യക്ഷമമായി പ്രതിരോധ നടപടിയെടുക്കാൻ ആരോഗ്യ വകുപ്പിന് സാധിച്ചില്ല. രണ്ടുമാസം മുമ്പ് കോട്ടുമല വെട്ടത്തൂർ യതീംഖാനയിലെ അഞ്ച് വിദ്യാർത്ഥികൾക്ക് ഡിഫിതീരിയ സ്ഥിരീകരിക്കുകയും ഇതിൽ രണ്ടു പേർ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ തൊട്ടു പിന്നാലെയാണ് ദിവസങ്ങൾക്ക് മുമ്പ് ജില്ലയുടെ തീരദേശ മേഖലയായ കൂട്ടായിയിൽ പന്ത്രണ്ടു വയസുകാരനു കൂടി ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വിദ്യാർത്ഥി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിനു ശേഷം സമീപ പ്രദേശങ്ങളിൽ നിന്നായി രണ്ടു കൂട്ടികളിൽ കൂടി ഡിഫ്തീരിയ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
രോഗം പിടിപെട്ട കുട്ടികളെല്ലാം പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരാണ്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാതിരിക്കുന്നതിനു പുറമെ മുനുഷ്യന്റെ മാറിവരുന്ന ജീവിത സാഹചര്യവും ഭക്ഷണശീലവുമാണ് ഡിഫ്തീരിയ പോലുള്ള മാരകരോഗങ്ങൾക്ക് ഇടയാക്കുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. തൊണ്ടമുള്ളിന്റെ ബാക്ടീരിയകൾ ഹൃദയം, വൃക്ക, നാഡികൾ എന്നിവയെയാണ് ബാധിക്കുക. തൊണ്ടയിൽ പാടരൂപപ്പെടുകയും ശ്വാസതടസമുണ്ടാവുകയുമാണ് രോഗവസ്ഥ. ഈ പാടയിൽ നിന്നും വരുന്ന വിഷാംശം മറ്റ് ആന്തരികാവയവങ്ങളിലേക്ക് പടരുന്നതാണ് ജീവന് ഭീഷണി സൃഷ്ടിക്കുന്നത്.
ഡിഫ്തീരിയക്ക് ഫലപ്രദമായ മരുന്നില്ലെന്നതും ഈ രോഗം മുനുഷ്യന്റെ ജീവന് ഭീഷണിയാകുന്നു. ഡിഫ്തീരിയ നൂറുശതമാനം പകർച്ചക്ക് സാധ്യതയുള്ളതാണ്. ജീവന് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു. രോഗം കണ്ടെത്തിയ അഞ്ചുവയസിനു മുകളിലുള്ളവർക്ക് നൽകേണ്ട ടി ഡി വാക്സിൻ സർക്കാർ ആശുപത്രികളിൽ ഇന്നും ലഭ്യമല്ലെന്നതും പ്രശ്നത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. ഇത്തരം മാരകരോഗങ്ങളെ പ്രതിരോധിക്കാൻ ശൈശവത്തിൽ എടുക്കേണ്ട കുത്തിവെയ്പ്പ് കൃത്യസമയത്ത് എടുക്കുകയെന്നത് മാത്രമാണ് പരിഹാരം. രണ്ടു വയസിനുള്ളിൽ എടുക്കേണ്ട അഞ്ചു വാക്സിനുകൾ കൃത്യമായി നൽകുന്നവർ ജില്ലയിൽ ഇരുപതു ശതമാനത്തിൽ താഴെ മാത്രമാണ്. പ്രിതിരോധ കുത്തിവയ്പ്പ് നടക്കുന്നതിലെ അലംഭാവം വരാനിരിക്കുന്ന വൻദുരന്തങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
പ്രതിരോധ കുത്തിവയ്പ്പിൽ സംസ്ഥാനത്ത് ഏറ്റവും പിറകിൽ നിൽക്കുന്ന മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് ഡിഫ്തീരിയ പോലുള്ള അപൂർവ രോഗങ്ങൾ വ്യാപകമായി കണ്ടുവരുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2013- 2014 വർഷങ്ങളിലായി മലപ്പുറം ജില്ലയിൽ മാത്രം പത്തു കുട്ടികളിലായിരുന്നു ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നത്. ഇക്കാലയളവിൽ രോഗം സ്ഥിരീകരിച്ചിരുന്നത് പത്തിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിലായിരുന്നു. 2015 ആരംഭത്തിൽ ഏഴിനും പതിനാറിനും ഇടയിലുള്ള 1,72,000ൽ അധികം കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ ഇരുപതിനായിരം കുട്ടികൾക്കു മാത്രമാണ് ഇതുവരെ കുത്തിവെപ്പ് നടത്താൻ കഴിഞ്ഞിട്ടുള്ളത്. ഇനിയും ഒന്നര ലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടക്കാനുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ ഏഴു വയസിനു താഴെയുള്ള 65000 കുട്ടികളിൽ 15000 കുട്ടികളിൽ മാത്രമാണ് 2015ൽ കുത്തിവയ്പ്പ് നടത്തിയിരുന്നത് ഏഴു വയസിനു താഴെയുള്ള അമ്പതിനായിരം കുട്ടികൾ ഇനിയും കിത്തിവെപ്പ് എടുക്കാത്തവരാണ്. സമ്പൂർണ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനവ്യാപകമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക പദ്ധതികൾ കേരള സർക്കാർ പ്രഖ്യപിച്ചിരുന്നു. കുട്ടികളുടെ ആരോഗ്യ ഭാവി ഉറപ്പാക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ടിക്ക് ( ടോട്ടൽ ഇമ്മ്യൂണൈസേഷൻ കാമ്പയിനിങ് കേരള) പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇതും കാര്യക്ഷമമായി നടക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രതിരോധ കുത്തിവെയ്പ്പിനായി മലപ്പുറം ജില്ലക്കു മാത്രം കോടികൾ ചെലവാക്കുന്നുണ്ട്. ജനപ്രതിനിധികളുടെ സഹായത്തോടെ സമ്പൂർണ പ്രതിരോധ കുത്തിവെയ്പ്പ് നടപ്പിലാക്കാനായി ആരോഗ്യ വകുപ്പ് ജില്ലയിൽ വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ക്യാമ്പുകൾ ഇപ്പോഴത്തെ പ്രതിരോധപ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്