കാത് ലാബ് ഉപയോഗിക്കുന്ന ഡോക്ടർമാർ സർക്കാർ ആശുപത്രികളിലില്ല; സാഗര ഹോസ്പിറ്റലിലെ 18 കോടിയുടെ അത്യാധുനിക ഉപകരണങ്ങൾ അമൃതയ്ക്ക് നൽകി സഹകരണ വകുപ്പ്; കൺസ്യൂമർഫെഡ് അഴിമതിക്കു പിന്നാലെ സാഗര കരാറും സംശയ നിഴലിൽ
തിരുവനന്തപുരം : പരാധീനതകളിൽ നട്ടം തിരിയുന്ന സർക്കാർ ആശുപത്രികളിൽ സാധാരണക്കാരായ രോഗികൾക്കു മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനാകാത്ത സാഹചര്യമുള്ളപ്പോഴാണ് സഹകരണ വകുപ്പിന്റെ കീഴിലുള്ള ആലപ്പുഴ സാഗര കോ-ഓപ്പറേറ്റിവ് ആശുപത്രിയിൽനിന്ന് 18 കോടിയിലധികം രൂപ വിലയുള്ള ആധുനിക ചികിത്സാ സംവിധാനങ്ങളായ കാത്ത് ലാബും ഡയാലിസിസ് യൂണിറ്റും കൊച്ചി അമൃതയ്ക്ക് കൈമാറിയത്.
പ്രതിദിനം നൂറുകണക്കിന് രോഗികൾ ചികിത്സയ്ക്കായി എത്തുന്ന കൊച്ചിയിലെ ജനറൽ ആശുപത്രിയെ അവഗണിച്ചാണ് കാത്ത് ലാബും ഡയാലിസിസ് യൂണിറ്റും സ്വകാര്യ ആശുപത്രിയായ അമൃതയ്ക്ക് സഹകരണ വകുപ്പ് നൽകിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ഹൃദ്രോഗ ചികിത്സ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് അമൃത ആശുപത്രിയുമായി സാഗര സഹകരണ ആശുപത്രി കരാർ ഒപ്പിട്ടതെന്നാണ് സഹകരണവകുപ്പിന്റെ വിശദീകരണം.
എന്നാൽ ഈ കരാറിൽ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജെ.ബി.കോശി ചീഫ് സെക്രട്ടറിയോടും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടും വിശദീകരണം തേടിയത്. സഹകരണവകുപ്പ് മന്ത്രി സി.എൻ.ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ കേപ് ഡയറക്ടർ എസ്. രവീന്ദ്രനും അമൃത മാനേജിങ് ഡയറക്ടർ പ്രേം നായറും തമ്മിലാണ് കരാർ ഒപ്പിട്ടത്. കോടികളുടെ അഴിമതി നടന്ന സഹകരണവകുപ്പിന്റെ ഈ നടപടിയുടെ പിന്നിലും അഴിമതിയുണ്ടെന്ന് ആരോപണം ശക്തമായിരിക്കുകയാണ്.
ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി അടക്കമുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള കാത്ത് ലാബ് സംവിധാനം സാഗര ആശുപത്രിയിൽ ഏർപ്പെടുത്തിയത് എറണാകുളം മെഡിക്കൽ കോളേജ് ലക്ഷ്യമിട്ടുകൊണ്ടാണ്. പക്ഷെ എറണാകുളം മെഡിക്കൽ കോളേജ് പിന്നീട് ആരോഗ്യവകുപ്പ് ഏറ്റെടുക്കുകയും ചെയ്തു. സാഗരയ്ക്ക് ഏറ്റവും അടുത്തുള്ള സർക്കാർ ആശുപത്രികളായ ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളെയും എറണാകുളം ജനറൽ ആശുപത്രിയേയും തഴഞ്ഞു കൊണ്ടാണ് മികച്ച ചികിത്സാ സംവിധാനങ്ങൾ സ്വകാര്യ ആശുപത്രിക്ക് തീറെഴുതി നൽകിയത്. നൂറുകണക്കിന് രോഗികൾ എത്തുന്ന എറണാകുളം ജനറൽ മെഡിക്കൽ കോളേജിൽ കാർഡിയോളജി ടെസ്റ്റു പോലും മര്യാദയ്ക്ക് നടത്താൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. സാഗര ആശുപത്രിയിലെ കാത്ത് ലാബും ഡയാലിസിസ് യൂണിറ്റ് അടക്കമുള്ള സംവിധാനങ്ങളും എറണാകുളത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയാൽ സാധാരണക്കാരായ ആയിരക്കണക്കിന് ഹൃദ്രോഗികൾക്കും വൃക്കരോഗികൾക്കും ആശ്വാസമാകുമെന്നിരിക്കെയാണ് സഹകരണവകുപ്പിന്റെ ഈ നടപടി.
എന്നാൽ സഹകരണവകുപ്പ് സ്പെഷ്യൽ സെക്രട്ടറി പി.വേണുഗോപാലിന്റെ വാദം ഇങ്ങനെ ' സാഗര ആശുപത്രിയിലെ ഈ സംവിധാനങ്ങൾ ഉപയോഗിക്കാനാകാതെ കിടക്കുകയായിരുന്നു. എറണാകുളം മെഡിക്കൽ കോളേജ് ആരോഗ്യവകുപ്പ് ഏറ്റെടുത്തതോടെ സഹകരണവകുപ്പിന്റെ കീഴിൽനിന്നും മാറുകയും സാഗര ആശുപത്രി മാത്രമാകുകയും ചെയ്തു. സാഗര ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും ശമ്പളം നൽകാൻ കഴിയാത്ത സ്ഥിതിയാണ് സഹകരണവകുപ്പിനുള്ളത്. ഈ സാഹചര്യത്തിലാണ് സ്വകാര്യആശുപത്രിയുമായി ധാരണാപത്രം ഒപ്പിട്ടത് '
സഹകരണവകുപ്പിന്റെ ഈ വാദം അംഗീകരിച്ചാൽ പോലും ധാരണാപത്രം ഒപ്പിടുന്നതിൽ നിന്ന് സർക്കാർ ആശുപത്രികളെ എന്തിന് ഒഴിവാക്കി എന്നതിനുള്ള മറുപടി വിചിത്രമാണ്. ' കാത്ത് ലാബ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കാൻ അറിയാവുന്ന ഡോക്ടർമാർ സർക്കാർ മേഖലയിൽ കുറവാണ്. എന്നാൽ സർക്കാർ ആശുപത്രികളിൽ ഈടാക്കുന്ന നിരക്കിന് അമൃതയിൽ ഈ സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്നും സഹകരണ വകുപ്പ് അവകാശപ്പെടുന്നു. ആരോഗ്യവകുപ്പ് ഏറ്റെടുത്ത എറണാകുളം മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗമോ, കാർഡിയോളജിസ്റ്റോ ഇല്ലാത്തതു കൊണ്ടാണ് എറണാകുളം സഹകരണ മെഡിക്കൽ കോളേജിനെ ഒഴിവാക്കിയതെന്ന മുടന്തൻ ന്യായവും മുന്നോട്ടുവയ്ക്കുന്നു. എറണാകുളം മെഡിക്കൽ കോളേജിൽ പിജി കോഴ്സുകൾ ഉണ്ടെങ്കിലും സൂപ്പർ സ്പെഷ്യാലിറ്റി വിങ് ഇല്ലാത്തതിനാൽ ട്രെയിനിങിനായി മറ്റ് സ്വകാര്യ ആശുപത്രികളെയാണ് സമീപിക്കുന്നതെന്നും സഹകരണ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയ കോട്ടയം സർക്കാർ മെഡിക്കൽ കോളേജിനെയും തൊട്ടടുത്തുള്ള ആലപ്പുഴ മെഡിക്കൽ കോളേജിനെയും ഒഴിവാക്കി ഹൃദ്രോഗ ചികിത്സയിലെ ആധുനിക സംവിധാനമായ കാത്ത് ലാബ് സ്വകാര്യ ആശുപത്രിക്ക് നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ധാരണാപത്രത്തിനെതിരെ പരാതി നൽകിയ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ മൂവ്മെന്റ് ആരോപിക്കുന്നത്. സാഗര ആശുപത്രിയിലെ കാത്ത് ലാബും മറ്റു സംവിധാനങ്ങളും എറണാകുളത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്.
അസൗകര്യങ്ങൾ കൊണ്ട് പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് കഴിയാത്ത സാഹചര്യത്തിൽ സ്വകാര്യ ആശുപത്രിയിലേക്ക് നൂതന ചികിത്സാ സംവിധാനങ്ങൾ മാറ്റിയെന്നുള്ള ആരോപണത്തിൽ കഴമ്പുണ്ടെന്നു പ്രഥമദൃഷ്ട്യാ മനസിലാക്കിയതിനാലാണ് വിശദീകരണം തേടുന്നതെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കുന്നു. ' സർക്കാരിന്റെ ഈ തീരുമാനത്തിൽ യുക്തിയുണ്ടെന്നു തോന്നുന്നില്ല. സർക്കാർ ആശുപത്രികൾക്ക് ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിൽ സ്വകാര്യ ആശുപത്രികളുമായി കിടപിടിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം യുക്തിരഹിതമായി തോന്നുന്നതെന്നും പരാതിക്കാരിയായ ടി.ബി.മിനി പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍