കല്യാൺ, ജോയ് ആലൂക്കാസ്, ബോബി ചെമ്മണ്ണൂർ, മലബാർ ഗോൾഡ് ജൂവലറികളിൽ സൂക്ഷ്മ നിരീക്ഷണവുമായി കേന്ദ്രസർക്കാർ; ആസ്തിയുമായി ബന്ധമില്ലാത്ത ലാഭക്കണക്ക് നൽകി ബാങ്ക് ഇടപാടുകൾ നടത്തിയോ എന്ന സംശയം വ്യാപകം; ബില്യൺ ഡോളർ ക്ളബ്ബിൽ കയറിക്കൂടി വൻ തിരിമറി നടത്തിയെന്ന റിപ്പോർട്ടുകളും പരിശോധിക്കുന്നു; നീരവ് മോദിമാരും വിജയ് മല്യമാരും അവതരിക്കാതിരിക്കാൻ കഴുകൻ കണ്ണുമായി കേന്ദ്ര ബാങ്കിങ് ഇന്റലിജൻസ്
മറുനാടൻ മലയാളി ബ്യുറോ
തൃശൂർ: കേരളത്തിലും നീരവ് മോദിമാരും മെഹുൽ ചോക്സിമാരും വിജയ് മല്യമാരും ഒളിഞ്ഞിരിപ്പുണ്ടോ? ഇക്കാര്യം തേടി തേടി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ബാങ്കിങ് ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി. തൃശൂർ ആസ്ഥാനമായുള്ള കല്യാൺ, ജോയ് ആലൂക്കാസ്, ബോബി ചെമ്മണ്ണൂർ ജൂവലറികളുടേയും കോഴിക്കോട് ആസ്ഥാനമായുള്ള മലബാർ ജൂവലറിയുടേയും ബാങ്ക് ഇടപാടുകളിലും അവർ സമർപ്പിച്ച രേഖകളിലുമാണ് ആദ്യ ഘട്ടമെന്ന നിലയിൽ സൂക്ഷ്മ പരിശോധന നടത്തിയിട്ടുള്ളത്. കേരളത്തിൽ നിന്ന് ലോണെടുത്ത് വിദേശങ്ങളിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന ജുവലറികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഇടപാടുകളും മറ്റും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ബാങ്കിങ് ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ചുവരുന്നതായാണ് വിവരം. ഈ സ്ഥാപനങ്ങളുടെ ബാങ്കിങ് ഇടപാടുകളിൽ കൃത്രിമത്വം ഉണ്ടോ എന്ന പരിശോധനയാണ് ആദ്യഘട്ടത്തിൽ തുടങ്ങിയിട്ടുള്ളത്.
ആസ്തിയുമായി യാതൊരുവിധത്തിലും പൊരുത്തപ്പെടാത്ത വിധം കൃത്രിമമായി പെരുപ്പിച്ചുണ്ടാക്കിയ ലാഭ-നഷ്ട കണക്കും (Profit and Loss Account) ബാലൻസ് ഷീറ്റും (Balance Sheet) പൊതുമേഖല-ന്യു ജെനറേഷൻ ബാങ്കുകൾക്ക് സമർപ്പിച്ച് ഏതെങ്കിലും സ്ഥാപനം വായ്പയെടുത്തോ എന്ന കാര്യമാണ് പരിശോധിക്കുന്നത്. മറ്റു വൻകിട ജുവലറികൾ ഉൾപ്പെടെയുള്ളവയുടെ ഇടപാടുകളും വരുംദിവസങ്ങളിൽ തന്നെ പ്രാഥമിക പരിശോധകൾക്ക് വിധേയമാക്കും. ഇതിൽ എന്തെങ്കിലും കൃത്രിമം കണ്ടെത്തുകയോ സംശയം ഉയരുകയോ ചെയ്താൽ തുടർ നടപടികളും ഉണ്ടാകുമെന്നാണ് മറുനാടന്‍ ലഭിക്കുന്ന വിവരം.
നീരവ് മോദിയുടെ ജൂവലറിയിലും അനുബന്ധ വജ്ര വ്യാപാര ശൃംഖലയിൽ പെട്ട ഗീതാഞ്ജലി അടക്കമുള്ള സ്ഥാപനങ്ങളിലെയും സാമ്പത്തിക ഇടപാടുകളിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ബാങ്കിങ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിവീണ സാഹചര്യത്തിലാണ് കേരളത്തിലും ഇത്തരത്തിൽ ജുവലറികളുടെ ബാങ്ക് വായ്പാ ഇടപാടുകളിൽ വിവര ശേഖരണവും പരിശോധനയും തുടങ്ങിയിട്ടുള്ളത്. കേരളത്തിലെ ചില പ്രമുഖ ജൂവലറികൾക്ക് ബാങ്കുകളിലെ തന്നെ ചില ഉന്നതരുടെ ഇടപെടൽ മൂലം വഴിവിട്ട ധന സഹായങ്ങൾ കൊടുത്തതായും വിവരമുണ്ട്. ഇത്തരത്തിൽ ഇടപാടു നടന്ന പൊതുമേഖല- ന്യു ജനറേഷൻ ബാങ്കുകൾ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണവും നടക്കുന്നുണ്ട്.
മാത്രമല്ല, കൃത്രിമമായി പെരുപ്പിച്ചുണ്ടാക്കിയ ലാഭ-നഷ്ട കണക്കും (Profit and Loss Account) ബാലൻസ് ഷീറ്റും (Balance Sheet) കാണിച്ചുകൊണ്ട് ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് കോടികളുടെ വായ്പ്പകൾ സംഘടിപ്പിച്ച ചില ജൂവലറികൾക്ക് ഇപ്പോൾ വായ്പയിന്മേലുള്ള തിരിച്ചടവുകൾ അസാധ്യമായിരിക്കുകയാണെന്നാണ് വിവരം. ഇത്തരത്തിൽ തിരിച്ചടവുകൾ വൈകുന്നതും അനന്തമായി നീളുന്നതുമാണ് കേരളത്തിലെ സ്ഥാപനങ്ങളുടെയെല്ലാം സാമ്പത്തിക സ്ഥിതി പരിശോധിക്കുന്ന നിലയിൽ ധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തിലേക്ക് വഴിവച്ചത്.
നീരവ് മോദിയും ഗീതാഞ്ജലി ഗ്രൂപ്പിന്റെ മെഹുൽ ചോക്സിയും തുറന്നുവിട്ട സാമ്പത്തിക തട്ടിപ്പിന്റെ ഭൂതം ബാങ്കുകളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ മാർഗ്ഗ നിർദ്ദേശത്തോടെ കേരളത്തിലേയും ജൂവലറികളുടെ ഉൾപ്പെടെ ബാങ്കിങ് ഇടപാടുകളിലേക്ക് ധനകാര്യ മന്ത്രാലയത്തിന്റെ ബാങ്കിങ് ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണം ആരംഭിച്ചത്. നീരവ് മോദി ഫോബ്സ് ലിസ്റ്റിൽ ഇടം നേടിയാണ് തട്ടിപ്പ് നടത്തിയതെങ്കിൽ കേരളത്തിലെ പല ജൂവലറികളും മേനി മിനുക്കുന്നത് ബില്യൻ ഡോളർ ക്ലബ്ബ് അംഗത്വം വച്ചാണ്. ഈ ബില്യൻ ഡോളർ ക്ലബ്ബ് അംഗത്വം സംഘടിപ്പിച്ചതും കൃത്രിമമായി പെരുപ്പിച്ചുണ്ടാക്കിയ ലാഭ-നഷ്ട കണക്കും (Profit and Loss Account) ബാലൻസ് ഷീറ്റും (Balance Sheet) കാണിച്ചുകൊണ്ട് ആണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നതായാണ് വിവരം.
സ്ഥാപനങ്ങളുടെ സാമ്രാജ്യ വിപുലീകരണത്തിന്റെ ഭാഗമായി സ്വദേശത്തും വിദേശത്തും ശാഖകൾ തുടങ്ങുകയാണ് ജൂവലറികളുടെ തന്ത്രങ്ങൾ. ഇതിന്റെ ഭാഗമായാണ് ആസ്തിയുമായി യാതൊരുവിധത്തിലും പൊരുത്തപ്പെടാത്ത കൃത്രിമമായി പെരുപ്പിച്ചുണ്ടാക്കിയ ലാഭ-നഷ്ട കണക്കും (Profit and Loss Account) ബാലൻസ് ഷീറ്റും (Balance Sheet) ബാങ്കുകൾക്ക് സമർപ്പിച്ചുകൊണ്ട് കോടികളുടെ വായ്പകൾ സംഘടിപ്പിച്ചതും ഫ്രാഞ്ചൈസി ശൃംഖലകൾ വിപുലീകരിച്ചതും. ചില ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയിന്മേൽ ഈ ജൂവലറികൾക്ക് വായ്പകൾ തരപ്പെടുത്തി കൊടുത്തത് പ്രമുഖ പൊതുമേഖല- ന്യു ജെനറേഷൻ ബാങ്കുകളാണെന്നാണ് വിവരം.
ഇടിത്തീ പോലെ വന്നുവീണ നോട്ടുനിരോധനവും ജി.എസ്.ടി.യും ജൂവലറി മേഖലയെ തെല്ലൊന്നു തളർത്തിയതാണ് കാര്യങ്ങൾ വഷളാക്കിയത്. അതോടെ വായ്പയിന്മേലുള്ള തിരിച്ചടവുകൾ വൈകുന്നതും അനന്തമായി നീളുന്നതും തുടർക്കഥയായി. ചെക്കുകൾ മടങ്ങുന്നതും പതിവു കഥയായി. ജൂവലറികളെയൊക്കെ നിലനിർത്തുന്ന വൻകിട ആഭരണ നിർമ്മാതാക്കൾക്കും പണം കിട്ടാതായി. അതോടെ ഈ മേഖലയിലെ പ്രതിസന്ധി രൂക്ഷമായി. ജൂവലറികളിൽ ചിലരെങ്കിലും പബ്ലിക്ക് ഇഷ്യൂകൾ ഇറക്കി സാമ്പത്തിക ബാധ്യതകൾ ജനങ്ങളുടെ തലയിൽ കെട്ടിവക്കാനുള്ള ഗൂഢതന്ത്രം ആവിഷ്കരിച്ചെങ്കിലും സെബിയുടെ അനുമതി കിട്ടാത്ത സാഹചര്യത്തിൽ പൊളിഞ്ഞു. ഇതോടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളും അനുബന്ധ നിയമനടപടികളും പ്രതിസന്ധികളുടെ ആക്കം കൂട്ടി.
ബില്യൻ ഡോളർ ക്ലബ്ബ് അംഗത്വവും ബി.ഐ.എസ്. മുദ്രയും കേരളത്തിലെ സ്വർണ്ണമുതലാളിമാർക്ക് ഒരു പണത്തൂക്കം പോലും മേന്മ കൂട്ടിയില്ല. മാത്രമല്ല, കേരളത്തിലെ ചില ജുവലറികളുടെ ഗുണമേന്മയില്ലാത്ത സ്വർണം സ്വദേശത്തും വിദേശത്തും പിടികൂടിയതും ചർച്ചയായി. സമൂഹമാധ്യമങ്ങൾ ഈ കള്ളത്തരത്തെ അതിരില്ലാത്ത വിധം ജനങ്ങളിലേക്ക് എത്തിച്ചതും സ്വർണ്ണമുതലാളിമാർക്ക് എട്ടിന്റെ പണിയായി.
ഈയ്യിടെ കേരളത്തിലെ ജൂവലറികളിൽ നടന്ന ആദായനികുതി വകുപ്പിന്റെ സമഗ്രമായ റെയ്ഡ്, സ്വർണ്ണമുതലാളിമാരുടെ പരസ്യം ലഭിക്കുന്നതിന്റെ മുഖ്യധാരാ മാധ്യമങ്ങൾ മൂടിവച്ചിരുന്നു. മറുനാടൻ ഉൾപ്പെടെ അപൂർവം മാധ്യമങ്ങൾ മാത്രമാണ് ഈ വാർത്തകൾ പുറത്തുവിട്ടത്. ഇപ്പോൾ കേരളത്തിലെ പ്രമുഖ ജൂവലറികളെ ബാങ്കുകൾ വഴിവിട്ട് സഹായിക്കുന്നുണ്ടോ എന്ന കാര്യത്തിലും അന്വേഷണം തുടങ്ങിക്കഴിഞ്ഞു എന്ന വിവരമാണ് ലഭിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍