ഹീരാ ബാബുവിന്റെ സർവ്വ ഓഫീസുകളിലും സെൻട്രൽ എക്സൈസ് റെയ്ഡ്; കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി; അനേകം പ്രോജക്ടുകൾ ഉണ്ടായിട്ടും ബാങ്ക് അക്കൗണ്ടുകളിൽ സീറോ ബാലൻസ്: പതിവുപോലെ കണ്ടെന്ന് നടിക്കാതെ മാദ്ധ്യമങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കേരളത്തിലെ മാദ്ധ്യമങ്ങളുടെ ഏറ്റവും വലിയ പരസ്യക്കാരിൽ ഒരാളും ഇടത് വലത് ബിജെപി രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരനുമായ ഹീരാ ബാബുവിന്റെ സർവ്വ ഓഫീസുകളിലും ഇന്നലെ സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമായി ചേർന്ന് ഹീരാ ബാബു നിയമത്തിന് അതീതനായി പ്രവർത്തിക്കുന്നതിന്റെ ഒട്ടേറെ തെളിവുകൾ മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. കേരളത്തിലെ മാദ്ധ്യമങ്ങൾ സൗകര്യപൂർവ്വം വിസ്മരിക്കുന്ന അഴിമതിയുടെ കാണാക്കഥകൾ തേടി സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്ര ആരംഭിച്ചത് ആരും അറിഞ്ഞമട്ടില്ല. ഇന്നലെ ഹീരാ ഗ്രൂപ്പിന്റെ കേരളത്തിലും പുറത്തുമുള്ള എല്ലാ ഓഫീസുകളിലും സെൻട്രൽ എക്സൈസ് ഒരേ സമയമാണ് റെയ്ഡ് നടത്തിയത്. രാത്രി വൈകി വരെ തുടർന്ന റെയ്ഡിൽ അനേകം രേഖകൾ പിടിച്ചെടുത്തതായി സൂചനയുണ്ട്.
കേരളത്തിന് അകത്തും പുറത്തുമായി അനേകം സ്ഥലങ്ങളിൽ ഒട്ടേറെ ഫ്ളാറ്റുകളും വില്ലകളും പണിപൂർത്തിയാക്കുകയും അനേകം പ്രോജക്ടുകൾ ഒരേസമയം നടപ്പിലാക്കുകയും ചെയ്യുന്ന ഈ വൻകിട ബിൽഡേഴ്സിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച ഉദ്യോഗസ്ഥർ ഇതുവരെ ഞെട്ടലിൽ നിന്നും മാറിയില്ലെന്നാണ് സൂചന. എല്ലാ ബാങ്ക് അക്കൗണ്ടുകളും സീറോ ബാലൻസ് ആണെന്നാണ് ആദ്യം പുറത്ത് വരുന്ന സൂചനകൾ വ്യക്തമാക്കുന്നത്. കോടികളുടെ ഇടപാട് നടക്കുന്ന ഈ സ്ഥാപനം എങ്ങനെയാണ് സീറോ ബാലൻസ് മെയിന്റൈൻ ചെയ്യുന്നത് എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ ഇപ്പോൾ. ഏത് നിമിഷവും പരിശോധനയും കണ്ടുകെട്ടലും ഒക്കെ സംഭവിക്കാം എന്ന ഭയം മൂലം പണം മറ്റ് ചാനലുകളിലൂടെ മാറ്റിയോ എന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. കണ്ടെത്തിയ അക്കൗണ്ട് അനുസരിച്ച് സാമ്പത്തികമായി വളരെ പരുങ്ങലിൽ കഴിയുന്ന സ്ഥാപനമാണ് ഹീര എന്നാണ് റിപ്പോർട്ട്. അതേസമയം കോടികളുടെ പരസ്യം എങ്ങനെയാണ് ഇപ്പോഴും ഹീര നൽകുന്നത് എന്നതും അന്വേഷണ ഉദ്യോഗസ്ഥർക്ക് പിടികിട്ടാത്ത രഹസ്യമാണ്.
കണ്ണായ സ്ഥലങ്ങളിൽ ഭൂമി കണ്ടെത്തിയ ശേഷം ഭൂഉടമയുമായി ചേർന്ന് ഫ്ളാറ്റ് നിർമ്മിക്കുകയാണ് ഹീരാ ബാബുവിന്റെ പ്രധാന രീതി. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കൊല്ലം, എന്നിവിടങ്ങളിലായി ഏതാണ്ട് നൂറോളം പ്രോജക്ടുകൾ പൂർത്തിയാക്കുകയോ ഇപ്പോൾ തുടരുകയോ ചെയ്യുന്നതിൽ ഭൂരിപക്ഷവും ഇത്തരത്തിൽ പങ്കാളിത്ത വ്യവസ്ഥയിൽ നിർമ്മിച്ചതാണെന്നാണ് റിപ്പോർട്ട്. ഇങ്ങനെ നിർമ്മിക്കുമ്പോൾ 10 മുതൽ 30 ശതമാനം വരെ ഫ്ളാറ്റുകൾ ഭൂമി ഉടമയ്ക്ക് നൽകുകയാണ് ചെയ്യുന്നത്. ഇങ്ങനെ നൽകിയ ഫ്ളാറ്റുകളുടെ വില കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. ഈ ഫ്ളാറ്റുകളുടെ വില ഭൂമി വിലയായി കണക്കാക്കി അതിന് നികുതി അടയ്ക്കാൻ ഫ്ളാറ്റ് കമ്പനി ഉടമ ബാധ്യസ്ഥരാണ്. ഒട്ടു മിക്ക പ്രൊജക്ടുകളും ഇങ്ങനെയാണ് നടന്നതെന്നിരിക്കെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് സൂചന.
ഉദാഹരണത്തിന് ഒരു ഫ്ളാറ്റ് പദ്ധതിക്ക് സ്ഥലം നൽകിയ ആൾക്ക് പത്ത് ഫ്ളാറ്റുകൾ നൽകുകയും ഈ ഫ്ളാറ്റുകളുടെ വില 50 ലക്ഷം രൂപ വീതം ആണ് എന്നും ഇരിക്കട്ടെ. അങ്ങനെയെങ്കിൽ അഞ്ച് കോടി രൂപയുടെ ഇടപാടിനുള്ള നികുതികൾ ആണ് കമ്പനി അടയ്ക്കേണ്ടത്. ഇത് കണക്കിൽ പെടുത്താതെ വെട്ടിച്ച കോടികളുടെ കണക്ക് കേട്ട് ഞെട്ടി ഇരിക്കുകയാണ് ഉദ്യോഗസ്ഥർ എന്നാണ് മറുനാടൻ മലയാളിക്ക് ലഭിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം എത്ര പ്രൊജക്ടുകൾ പൂർത്തിയായി എന്നും ഇവയ്ക്കെല്ലാം എത്ര കോടിയുടെ വെട്ടിപ്പു നടന്നു എന്നും കണക്കെടുക്കുകയാണ് ഉദ്യോഗസ്ഥർ ഇപ്പോൾ
ഹീരാ ബാബു എന്ന പേരിൽ അറിയപ്പെടുന്ന അബ്ദുൾ റഷീദ് എന്ന റിയൽ എസ്റ്റേറ്റ് മുതലാളി തലസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രധാന സുഹൃത്തുമാണ്. ബാബുവിന്റെ ജന്മദിനാഘോഷം തലസ്ഥാനത്ത് നടന്നപ്പോൾ മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖർ എല്ലാം ആദരിക്കാൻ എത്തിയിരുന്നു. കവടിയാറിൽ നിയമം ലംഘിച്ച് പണിതുയർത്തിയ 13 നില കെട്ടിടത്തിന് അനുമതി നൽകാൻ അനധികൃതമായി ഇടപെട്ടതിന് അന്നത്തെ സിപിഐ(എം) മേയർ ആയിരുന്ന കെ ചന്ദ്ര അടക്കമുള്ളവരെ പ്രതികളാക്കി വിജിലൻസ് കേസ് എടുത്ത വാർത്ത മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. വൈദ്യുതി മോഷണം, പൈപ്പ് ലൈനിന് മുകളിലൂടെ വീട് നിർമ്മാണം, കിള്ളിയാറിനു മുകളിലൂടെ പാലം നിർമ്മാണം തുടങ്ങിയ ആരോപണം ബാബുവിനെതിരെയുണ്ട്. ഇവയൊക്കെ മറുനാടൻ മലയാളി മാത്രമാണ് പ്രസിദ്ധീകിരക്കാൻ ധൈര്യം കാണിച്ചത്. എന്നാൽ ഈ വിഷയങ്ങൾ ഒന്നും ഇപ്പോഴത്തെ അന്വേഷണ പരിധിയിൽ വരില്ലെന്നാണ് സൂചന. നികുതി വെട്ടിപ്പുമാത്രമാണ് സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്താൻ ശ്രമിക്കുന്നത്.
ഹോട്ടൽ റൂമിൽ പരസ്പര സമ്മതത്തോടെ പ്രായപൂർത്തിയായ രണ്ട് പേർ താമസിച്ചാൽ ഒന്നാം പേജിൽ വാർത്ത ആക്കുന്ന മാദ്ധ്യമങ്ങൾ പതിവുപോലെ ഹീരാ ബാബുവിനെതിരെയുള്ള വാർത്തകൾ കണ്ടില്ലെന്ന് നടിക്കുകയാണ്. കേരളത്തിലെ അനേകം ഓഫീസുകളിൽ റെയ്ഡ് നടക്കുകയും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തുകയും ചെയ്തിട്ടും ഒരു വരിപോലും പ്രസിദ്ധീകരിക്കാൻ ഒറ്റ പത്രവും തയ്യാറായിട്ടില്ല. ബ്ലാക്ക്മെയിൽ കേസിലെ പ്രതിയായ യുവതി പറഞ്ഞ കഥ പ്രമുഖരായ പലരേയും അപകീർത്തിപ്പെടുത്താൻ മനഃപൂർവ്വം ചമച്ചതാണെങ്കിലും യാതൊരു വീണ്ടുവിചാരവുമില്ലാതെ പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങൾ പോലും ഹീരാ ബാബുവിന്റെ തട്ടിപ്പ് കഥയ്ക്ക് മുമ്പിൽ മുഖം തിരിച്ച് നിൽക്കുന്നു. മുഖ്യധാരാ മാദ്ധ്യമങ്ങൾ തമസ്കരിക്കുന്ന പ്രധാന വാർത്തകളിൽ ഒന്നുകൂടി ലോകത്തിന്റെ മുൻപിൽ അവതരിപ്പിക്കാൻ ഞങ്ങൾക്കു കഴിയുന്നത്, നവമാദ്ധ്യമത്തിന്റെ ശക്തികൊണ്ടു കൂടിയാണ്. പരസ്യം ചോദിച്ചിട്ട് കിട്ടാത്തതുകൊണ്ടാണ് ഞങ്ങൾ ഇതൊക്കെ എഴുതുന്നതെന്ന ആരോപണവുമായി ഹീരാ ബാബു രംഗത്ത് വരുന്ന ദിവസം കാത്തിരിക്കുകയാണ് ഞങ്ങളിപ്പോൾ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍