ഉച്ചയ്ക്ക് ചിക്കൻ ബിരിയാണിയും വൈകിട്ട് ടീയും സ്നാക്സും രാത്രിയിൽ ചപ്പാത്തിയും ചിക്കനും; തുണി അലക്കുന്ന സഹതടവുകാർക്ക് വീട്ടിൽ എത്തുന്നത് മാസ ശമ്പളം; കുറ്റവാളിക്ക് മംഗളം-മനോരമ വീക്കിലി വായിക്കാൻ സോളാർ റീഡിങ് എടുത്തു നൽകുന്നതും ജയിൽ ഉദ്യോഗസ്ഥർ; കോടതി യാത്രയെല്ലാം സ്വന്തം ഇന്നോവാ ക്രിസ്റ്റോയിൽ; ഭാര്യയും മക്കളും ആഴ്ചയിൽ മൂന്ന് ദിവസം കാണാനെത്തും; കിങ്സ് ബീഡി മുതലാളിക്ക് തിരുവനന്തപുരത്തും സുഖവാസം; ശതകോടീശ്വരൻ നിസാമിന് വേണ്ടി ജയിൽ നിയമങ്ങൾ വളയുമ്പോൾ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. ചന്ദ്രബോസ് വധക്കേസ് പ്രതിയും കിംങ്സ് ബീഡി ഉടമയുമായ നിസാമിന് തിരുവനന്തപുരം സെന്ററൽ ജയിലിൽ സുഖ ജീവിതം. മൂന്നാം ബ്ലോക്കിൽ രാജാവായി വാഴുന്ന നിസാമിനെ പരിചരിക്കാൻ തന്നെ രണ്ടു തടവുകാർ ഒപ്പമുണ്ട്. ജയിലിലെ ഉന്നതന്റെ നിർദ്ദേശ പ്രകാരമാണ് പരിചാരകരുടെ റോളിൽ ചില തടവുകാർ കഴിയുന്നതെന്നതെന്നാണ് വിവരം. ഇവരുടെ വീടുകളിൽ കിംങ്സ് ബീഡിയിൽ നിന്നും പ്രതിമാസം പ്രത്യേക ശമ്പളം എത്തുന്നുണ്ടെന്നാണ് വിവരം.
മിക്കവാറും ദിവസങ്ങളിൽ ചിക്കൻ ബിരിയാണി തന്നെയാണ് നിസാമിന്റെ ഉച്ച ഭക്ഷണം. ചിലപ്പോൾ ഉച്ച ഭക്ഷണം ജയിലിൽ നിന്നു തന്നെ കഴിക്കും അത് മട്ടൻ ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉള്ള ദിവസമ മാത്രം. ഉച്ച ഭക്ഷണം കഴിഞ്ഞ്്് ഉറക്കം പതിവാണ്. വൈകിട്ട് സ്നാക്സും ടീയും രാത്രി ചപ്പാത്തിയും ചിക്കനോ ലിവർ ഫ്രൈയോ ഉണ്ടാകും. ജയിൽ കാന്റീനിൽ നിന്നുള്ള ഭക്ഷണത്തിന് നിസാമിന്റെ പ്രിസൺ കാഷ് പ്രോപ്പർട്ടി അക്കൗണ്ടിൽ നിന്നാണ് പണം നൽകുന്നത്. ഒരു മാസം ഒരു തടവുകാരന് 800 രൂപ മാത്രമേ ഇങ്ങനെ അനുവദിക്കാവു എന്ന വ്യവസ്ഥയിരിക്കെ നിസാമിന്റെ കാര്യത്തിൽ ഇതെല്ലാ കാറ്റിൽ പറത്തപ്പെടുന്നുവെന്നാണ് ആക്ഷേപം.
നിസാമിന്റെ അക്കൗണ്ടിൽ പരിധി കഴിഞ്ഞാൽ സഹ തടവുകാരുടെ അക്കൗണ്ടിൽ പണം എത്തിക്കും ഇതിന് സൂപ്രണ്ട് മുതൽ ജയിൽ വാർഡൻ വരെയുള്ളവരുടെ ഒത്താശ ഉണ്ടെന്നാണ് വിവരം. ഋഷി രാജ് സിങ് ജയിൽ മേധാവിയായിട്ടും ജയിലിലെ സിംഹം നിസാം തന്നെ. ജയിൽ ആസ്ഥാനത്തെ തന്നെ ഋഷി രാജ് സിംഗിന്റെ വിശ്വസ്തനായ ഒരു അസിസ്റ്റന്റ് സൂപ്രണ്ട് നിസാമിന് വേണ്ടി ഇടപെടാറുണ്ടെന്ന് ചില വാർഡന്മാർ പറയുന്നു. വിവിധ കേസുകളുടെ വിചാരണയ്ക്കായി നിസാമിനെ സ്വന്തം ഇന്നോവ കാറിലാണ് കോടതികളിലേക്ക് കൊണ്ടു പോകുന്നത്. കോടതിയിൽ പോകേണ്ട ദിവസമോ തലേ ദിവസമോ നിസാമിന്റെ ഇന്നോവ ക്രിസ്റ്റ വാഹനം ജയിലിലെ അമ്പലത്തിന് മുന്നിലെത്തും അവിടെവെച്ച് പൊലീസുകാർ നിസാമിനെയും കൊണ്ടു പരസ്യമായി തന്നെയാണ് ഇന്നോവയിൽ കയറി പോകുന്നത്.
നിസാമിന് വേണ്ടി ശുപാർശ ചെയ്തതും ഇടപെടലുകൾ നടത്തിയതും ജയിൽ ആസ്ഥാനത്തെ ഉന്നതൻ തന്നെ. മുൻപ് ഇരുന്ന സൂപ്രണ്ട്്് നടപടികൾ ശക്തമാക്കുകയും നിസാമിനെ ഏകാന്ത തടവിൽ പാർപ്പിക്കുകയും ചെയ്തപ്പോൾ ആ സുപ്രണ്ടിനെ മാറ്റി വിശ്വസ്തനായ ആളെ തിരുവനന്തപുരം സെന്ററൽ ജയിലിൽ എത്തിച്ചതും ഈ ഉദ്യോഗസ്ഥനാണ്. എ ഡി ജി പി ആർ ശ്രീലേഖയുമായും ഋഷിരാജ് സിംഗുമായും അടുത്ത ബന്ധം സ്ഥാപിച്ച ഈ ഉദ്യോഗസ്ഥന് തുടരെ തുടരെ കിട്ടിയ വിശിഷ്ട സേവാ മെഡലുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ നിലനിൽക്കുന്നു. ജീവനക്കാരുടെ സ്ഥലം മാറ്റം ഉൾപ്പെടയുള്ള വിഷയങ്ങളിൽ ഇടപെടുന്ന ഇദ്ദേഹത്തെ സംബന്ധിച്ച പരാതി ഡിജി പി യ്ക്ക് മുന്നിൽ എത്തിയെന്നാണ് വിവരം.
ജയിൽ ആസ്ഥാനത്തെ വഴി വിട്ട ഇടപെടലുകളിൽ ജീവനക്കാരുടെ സംഘടനയ്ക്കും അമർഷം ഉണ്ട്. നിസാമിന്റെ ഇപ്പോഴത്തെ ജോലി സോളാർ റീഡിങ് ആണ്. രാവിലെ 10മിനിട്ടു കൊണ്ടു തീരുന്ന ജോലി. അതും എന്നും റീഡിങ് എടുക്കാൻ നിസാം പോകാറില്ല. സോളാർ റീഡിങ് ജോലി നിസാമിന് നൽകാൻ കാരണം ജയിലിൽ ചെയ്യുന്ന ജോലി പിന്നീട് ശിക്ഷ ഇളവ് സമയത്ത് പരിഗണിക്കും എന്നതു കൊണ്ടാണ്. അതായത്് നിസാം ഒരു മാസം സോളാർ മീറ്റർ റീഡു ചെയ്താൽ പ്രതിദിനം 180 രൂപ ശമ്പളവും ഒരു മാസം രണ്ടു ദിവസം എന്ന നിലയിൽ ശിക്ഷ ഇളവും കിട്ടും ഇത് പരമാവധി പ്രയോജനപ്പെടുത്തനായി വിശ്വസ്തനായ ജയിൽ ജീവനക്കാരൻ തന്നെയാണ് നിസാമിന് സോളാർ റീഡിങ് ജോലി നല്കിയത്.
മൂന്നാം ബ്ലോക്കിലെ ഡ്യൂട്ടിക്കാരും നിസാമിന്റെ വിശ്വസ്തരാണ്. ഡ്യൂട്ടി റൊട്ടേറ്റ് ചെയ്യണമെന്ന നിർദ്ദേശം ഉണ്ടെങ്കിലും ഇതും പാലിക്കപ്പെടുന്നില്ലന്ന് ആക്ഷേപം ഉണ്ട്. സെന്ററൽ ജയിലിൽ ദിവസ വേതനത്തിൽ ഡ്യൂട്ടി ചെയ്യുന്ന ഒരു ഡസനിലധികം എക്സ് സർവ്വീസ് മാന്മാരും നിസാമിന്റെ വിശ്വസ്തരാണ്. ഒന്നര മാസം മുൻപ്്് ഇവരിൽ ചിലരിൽ നിന്നും ജയിലിനുള്ളിൽവെച്ച്്് തന്നെ ലഹരി വസ്തുക്കൾ പിടിച്ചുവെങ്കിലും സൂപ്രണ്ട്്് പ്രശ്നം ഒതുക്കി തീർക്കുകയായിരുന്നു. ജയിലിൽ ഒരു സി സി ടിവി പോലും വർക്ക് ചെയ്യാത്തതും നിസാമിനെ സഹായിക്കുന്നവർക്ക് ഗുണമായിട്ടുണ്ട്. ഋഷി രാജ് സിങ് വന്നിട്ടും ജയിൽ ആസ്ഥാനത്തെ ഉപദേശകരുടെ സമ്മർദ്ദം കാരണം സി സി ടി വി യുടെ കേടു പാടുകൾ തീർത്തിട്ടില്ല.
അതു കൊണ്ടു തന്നെ തടവറയിൽ നടക്കുന്ന കാര്യങ്ങൾ പലപ്പോഴും ആരും അറിയാറില്ല. വെറും 10മിനിട്ടു മാത്രമുള്ള ജോലി ആയതിനാൽ മുഴുവൻ സമയവും നിസാമിന് വിശ്രമം തന്നെ. . വിശ്രമ വേളകളിൽ മനോരമ ആഴ്ചപ്പതിപ്പും മംഗളം വാരികയും വായിക്കലാണ് പ്രധാന ജോലി. പത്രം മറിച്ചാൽ ഷെയർ മാർക്കറ്റിന്റെ ഗതിയും ബിസിനസ് പേജും വായിക്കും. രാഷ്ട്രീയ വാർത്തകൾ നോക്കാറെ ഇല്ല. തുണി അലക്കി നല്കുന്നതും ടോയ്ലറ്റു വൃത്തിയാക്കുന്നതും എന്തിന് ഭക്ഷണം കഴിച്ച പാത്രം കഴുകി നല്കുന്നതും സഹ തടവുകാർ തന്നെ. ആഴ്ചയിൽ മൂന്ന് തവണ ഭാര്യയും മക്കളും വന്നു കാണുന്നുണ്ട്. ഭാര്യ നെയ്യ്ചോറും കോഴിക്കറിയും ഒക്കെ കൊണ്ടു വരാറുണ്ടെന്നാണ് കേൾവി.
ജയിലിനുള്ളിലേക്ക് പുറത്തു നിന്ന് ഭക്ഷണം അനുവദിക്കാറില്ലങ്കിലും നിസാമിന്റെ കാര്യത്തിൽ കാവൽക്കാർ കണ്ണടയ്ക്കുന്നുണ്ട്. കണ്ണൂർ ജയിലിലെ ഉദ്യോഗസ്ഥരും നിസാമും തമ്മിലുള്ള അവിഹിത ഇടപാടുകളെക്കുറിച്ച് ആർ ശ്രീലേഖ ജയിൽ മേധാവിയായിരിക്കെ ഇന്റലിജൻസ് റിപ്പോർട്ട്് ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നിസാമിനെ തിരുവനന്തപുരം സെന്ററൽ ജയിലിൽ എത്തിച്ചത്്്. എല്ലാവിധ സുഖ സൗകര്യങ്ങളുമായി കണ്ണൂർ സെന്റ്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഏറെ സ്വാധീനമുള്ള വ്യക്തിയാണ് നിസാം. പല തരത്തിലുള്ള പരാതികൾ നിസാമിനെതിരെ പൊലീസിന് ലഭിച്ചു. അതിലൊന്നും അന്വേഷണം നടന്നതു പോലുമില്ല. അതിനിടെയാണ് അന്ന് ജയിൽ ഡിജിപിയുടെ നിർണ്ണായക നീക്കമുണ്ടായത്്.. ജയിൽ മാറ്റത്തോടെ നിസാം ഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാകും എന്ന കണക്കു കൂട്ടലിലായിരുന്നു നിസാമിന്റെ ജയിൽ മാറ്റം. എന്നാൽ ഇവിടെയും നിസാം തന്നെ രാജാവായി.
കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളിലെ ഉന്നതരുമായി നിസാമിനു വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്. തുടർന്നു അന്നത്തെ ജയിൽ മേധാവി ആർ. ശ്രീലേഖ നേരിട്ടു നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും നിസാമിനെ അടിയന്തരമായി പൂജപ്പുര ജയിലിലേക്കു മാറ്റാൻ നിർദ്ദേശിക്കുകയുമായിരുന്നു. ജയിലിൽ നിസാം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രത്യേക ഭക്ഷണവും ഏർപ്പാടാക്കിയിരുന്നു. ജയിലിൽ പ്രത്യേകസൗകര്യങ്ങൾ ലഭിക്കുന്നതിനായി ഇയാൾ ലക്ഷങ്ങൾ ചെലവഴിച്ചു. തടവിൽ കഴിയവേ നിസാം സ്വത്തുതർക്കത്തിൽ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായും അന്ന് ജയിൽ മേധാവിക്കു പരാതി ലഭിച്ചിരുന്നു.
നിസാമുമായി അടുത്തബന്ധം പുലർത്തിയ ജയിൽ ഉദ്യോഗസ്ഥരെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിനും അന്നത്തെ ഡി.ജി.പി: ശ്രീലേഖ ഉത്തരവിട്ടുവെങ്കിലും പിന്നീട് നടപടിയൊന്നുമായില്ല. നേരത്തെ നിസാമിന് ശിക്ഷാ ഇളവ് നൽകാനും നീക്കം നടന്നിരുന്നു. മാധ്യമങ്ങളിൽ വർത്ത വന്നതോടെ ഈ നീക്കം നിലച്ചിരുന്നു. ബീഡി വ്യവസായത്തിലൂടെ കോടികൾ സമ്പാദിച്ച നിസാം 2015 ജനുവരി 15നു പുലർച്ചെ മൂന്നോടെയാണു തൃശൂർ ശോഭാ സിറ്റിയിലെ സുരക്ഷാജീവനക്കാരൻ ചന്ദ്രബോസിനെ ആഡംബരക്കാർ ഇടിപ്പിച്ചു കൊലപ്പെടുത്തിയത്. കേസിൽ 79 ദിവസത്തെ വിചാരണയ്ക്കൊടുവിലാണു ശിക്ഷ വിധിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ ഫോൺ ഉപയോഗിച്ചതായി സംശയം തോന്നിയതോടെ നിസാമിനെ നിരീക്ഷിക്കാൻ ജയിൽ ആസ്ഥാനത്തുനിന്നു നിർദ്ദേശിച്ചു. തടവിൽ കഴിയവേ സഹോദരന്മാരുമായുണ്ടായ സ്വത്തുതർക്കങ്ങളും വിവാദമായി.ജയിലിലെ ഫോൺ വിളിയെക്കുറിച്ചും സഹോദരങ്ങളാണു പൊലീസിൽ പരാതിപ്പെട്ടത്.
നിസാമിനുവേണ്ടി അധോലോകത്തലവൻ രവി പൂജാരി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു. ജയിലിലെ ഒരു ഉന്നതോദ്യോഗസ്ഥനുമായി നിസാമിനു രഹസ്യബന്ധമുണ്ടെന്നു സഹതടവുകാർതന്നെ ആരോപിച്ചിരുന്നു. 500 കോടിയോളം രൂപയുടെ സമ്പത്തിനുടമയാണു നിസാമെന്നാണു സൂചന. 70 കോടി രൂപ വിലമതിക്കുന്ന ഇരുപതിലേറെ ആഡംബരവാഹനങ്ങളാണു നിസാമിനുണ്ടായിരുന്നത്. മകനെ സ്കൂളിൽ കൊണ്ടുപോകാൻ മാത്രം ഫെരാരി കാറാണ് ഉപയോഗിച്ചിരുന്നത്. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചും നിസാമിന് ഒട്ടേറെ ബിസിനസുകളുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്