മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാൻ അനുവദിക്കില്ല; ഭരണത്തുടർച്ചയുണ്ടായാലും ഉമ്മൻ ചാണ്ടിയെ നായകനായി കാണാൻ ചെന്നിത്തലയ്ക്ക ബുദ്ധിമുട്ട്; നേതാവിനെ എംഎൽഎമാർ തെരഞ്ഞെടുക്കട്ടേ എന്ന വാദവുമായി ഐ ഗ്രൂപ്പ്; വിവാദങ്ങളുണ്ടാക്കാതെ ലക്ഷ്യം നേടാനുറച്ച് എ വിഭാഗവും
ബി രഘുരാജ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിമതരും സൗഹൃദ പോരുകളും യുഡിഎഫിന് മുൻതൂക്കം നഷ്ടമാക്കുമെന്ന തിരിച്ചറിവിൽ മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിനുള്ള രമേശ് ചെന്നിത്തല വിഭാഗം കരുനീക്കം ശക്തമാക്കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയെ ഉയർത്തിക്കാട്ടുന്നതിനെ ഐ വിഭാഗം അംഗീകരിക്കില്ല. ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും ഒരു പോലെ ഉയർത്തിക്കാട്ടണമെന്നാണ് ആവശ്യം. നിയമസഭാ കക്ഷിയിൽ ഏത് ഗ്രൂപ്പിനാണോ മുൻതൂക്കം അതായിരിക്കണം മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള മാനദണ്ഡമെന്ന വാദമാകും ഉയർത്തുക. കേന്ദ്രത്തിൽ അധികാരം പോയതോടെ ഹൈക്കമാണ്ട് ദുർബലമായെന്നും അതുകൊണ്ട് അംഗബലത്തിലൂടെ മുഖ്യമന്ത്രി കസേര പിടിച്ചെടുക്കാനുമാണ് ചെന്നിത്തലയുടെ നീക്കം. കെപിസിസി അധ്യക്ഷ പദവും മത്സരത്തിലൂടെ പിടിച്ചെടുക്കാനാണ് തീരുമാനം. കെ മുരളീധരനെ കെപിസിസി അധ്യക്ഷനായി ഉയർത്തിക്കാട്ടാനും ഏകദേശ ധാരണയായിട്ടുണ്ട്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും ഉമ്മൻ ചാണ്ടിയാകും കേരളത്തിലെ മുഖ്യമന്ത്രിയെന്ന് കെപിസിസി അധ്യക്ഷനായ വി എം സുധീരൻ പറഞ്ഞിരുന്നു. ഇതോടെയാണ് നേതൃത്വ ചർച്ചകൾ കോൺഗ്രസിൽ സജീവമായത്. ഭരണതുടർച്ചയുണ്ടായാൽ സ്വാഭാവികമായും മുഖ്യമന്ത്രി കസേര ഉമ്മൻ ചാണ്ടിക്ക് അർഹതപ്പെട്ടതാണെന്ന തരത്തിലായിരുന്നു പരമാർശം. ഇത് തന്നെയാണ് എ വിഭാഗവും ലക്ഷ്യമിടുന്നത്. ബിജെപിയുടേയും എസ്എൻഡിപിയുടേയും കൂട്ടുകെട്ട് സിപിഎമ്മിന് ക്ഷീണമുണ്ടാക്കുമെന്നും അതുകൊണ്ട് തന്നെ ജയിച്ച് കയറാമെന്നുമാണ് വിലയിരുത്തൽ. ഈ തന്ത്രം വിജയിപ്പിക്കാനുള്ള നീക്കമാണ് അരുവിക്കരയിൽ പരീക്ഷിച്ചതും ഫലം കണ്ടതും. ഈ സാഹചര്യത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലായി ഉമ്മൻ ചാണ്ടി ക്യാമ്പ്. തദ്ദേശത്തിൽ കൂടി മുൻതൂക്കം നേടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയെ അവതരിപ്പിക്കുന്ന ഫോർമുലയും തയ്യാറാക്കി. ഇതിന് സുധീരന്റെ പിന്തുണയും തേടി. സുധീരനെ കെപിസിസി അധ്യക്ഷനാക്കി കൊണ്ടുള്ള ഒത്തു തീർപ്പാണ് തയ്യാറായത്.
ഇത് തിരിച്ചറിഞ്ഞതോടെയാണ് സമ്മർദ്ദവുമായി ഐ ഗ്രൂപ്പ് രംഗത്ത് വന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി നിശ്ചയിക്കുന്ന കീഴ് വഴക്കം കോൺഗ്രസിൽ ഇല്ല. നിയമസഭാ കക്ഷിയാണ് അത് തീരുമാനിക്കുക. ഹൈക്കമാണ്ട് നിലപാടും ഇതിനെ സ്വാധീനിക്കും. ആ മാതൃക വീണ്ടും അവതരിപ്പിച്ചാൽ മതിയെന്നാണ് നിലപാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രം മനസ്സിൽ വച്ചാണ് നിയമസഭയിലേക്ക് ചെന്നിത്തല മത്സരിച്ചത്. എന്നാൽ കോൺഗ്രസിൽ നിന്ന് ജയിച്ച 40 പേരിൽ ബഹുഭൂരിഭാഗവും എ ഗ്രൂപ്പുകാരായി. ഇതിനൊപ്പം ഘടകക്ഷികളും ഉമ്മൻ ചാണ്ടിയെ പിന്തുണച്ചു. അടുത്ത തവണ ഈ സാഹചര്യം ഒഴിവാക്കാനാണ് നീക്കം. പരമാവധി ഐ ഗ്രൂപ്പുകാരുടെ വിജയം ഉറപ്പാക്കും. ഇതിലൂടെ നിയമസഭാ കക്ഷിയിൽ ഐ വിഭാഗത്തിന് ഭൂരിപക്ഷം ഉറപ്പാക്കും. അതോടെ മുഖ്യമന്ത്രി പദത്തിൽ ഉമ്മൻ ചാണ്ടിയുടെ തുടർച്ച ഇല്ലാതാക്കാമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടിയുള്ള വോട്ട് പിടിത്തം ചെന്നിത്തല അനുവദിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നിയമസഭയിലേക്കുള്ള നായകനെ നിശ്ചയിക്കാമെന്ന സുധീരന്റെ വാക്കുകളിലെ ചതി തിരിച്ചറിഞ്ഞാണ് പുതിയ നീക്കം.
ഇതിന്റെ ഭാഗമായാണ് കെ മുരളീധരനെ തന്നെ രംഗത്തിറക്കി നിലപാട് വിശദീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ കൂട്ടി നേതാവിനെ നിശ്ചയിക്കുന്ന പതിവ് കോൺഗ്രസിൽ ഇല്ലെന്നും നിയമസഭാ കക്ഷിയാണ് നേതാവിനെ നിശ്ചയിക്കുന്നതെന്നുമാണ് മുരളീധരൻ വിശദീകരിച്ചത്. ഫലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന നിർദ്ദേശത്തെ മുളയിലേ നുള്ളൂകയാണ് ഐ ഗ്രൂപ്പ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അർഹമായത് ചോദിച്ച് വാങ്ങും. അതിന് ശേഷം പരമാവധി പേരെ ജയിപ്പിച്ചെടുക്കും. ഭൂരിപക്ഷ രാഷ്ട്രീയമാണ് ഐ ഗ്രൂപ്പിന്റെ കരുത്ത്. ബിജെപി-എസ്എൻഡിപി നീക്കങ്ങളെ അതുകൊണ്ട് തന്നെ സസൂക്ഷ്മം വീക്ഷിക്കും. കരുതലോടെയുള്ള പ്രവർത്തനങ്ങളുമായി പ്രവർത്തിച്ച് ഐ ഗ്രൂപ്പുകാരെ ജയിപ്പിക്കാനാണ് നീക്കം. എൻഎസ്എസിന്റെ പൂർണ്ണ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖർ മത്സര രംഗത്തുണ്ടാകും. എന്നാൽ കെപിസിസി അധ്യക്ഷനായാൽ കെ മുരളീധരൻ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നാണ് സൂചന. എന്നാൽ കെപിസിസി പുനഃസംഘടനയിൽ നേടുന്ന മേൽകൈയാകും ഇതിലെല്ലാം നിർണ്ണായകമാവുക.
ഈ സാഹചര്യത്തിൽ കരുതലോടെയാണ് എ ഗ്രൂപ്പിന്റേയും പോക്ക്. വിവാദങ്ങളുണ്ടാക്കുന്ന തരത്തിൽ പ്രതികരണങ്ങൾ ഉണ്ടാവില്ല. എന്നാൽ മുഖ്യമന്ത്രി പദം കൈവിട്ടു പോകുന്ന അവസ്ഥയുണ്ടാകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലെ നായകനെച്ചൊല്ലി വിവാദമുണ്ടാക്കാൻ താൽപര്യമില്ലെന്നും നായകൻ ആരെന്നത് ചർച്ചാവിഷയമല്ലെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ പ്രതികരിച്ചത് ഈ സാഹചര്യത്തിലാണ്. നായകനെ സംബന്ധിച്ച ചർച്ച ഇപ്പോൾ യു.ഡി.എഫിന്റെ അജണ്ടയിലില്ല. കോൺഗ്രസിന് എല്ലാകാലത്തും അതിന്റേതായ നടപടിക്രമമുണ്ട്. ആ നടപടി ക്രമമാണ് കോൺഗ്രസ് പുലർത്തിപ്പോരുന്നത്. ഹൈക്കമാൻഡ് ഒക്കെ ഇടപെടുന്ന വിഷയാണ് അതെന്നും ഉമ്മൻ ചാണ്ടി പറയുന്നു. അതായത് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷത്തിന് അപ്പുറമുള്ള കാര്യങ്ങളുണ്ടെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞുവയ്ക്കുന്നത്. ഹൈക്കമാണ്ടിൽ എകെ ആന്റണിയുടെ സ്വാധീനമാണ് പ്രതീക്ഷകൾക്ക് ആധാരം. കെപിസിസി അധ്യക്ഷനായി സുധീരനെ വീണ്ടുമെത്തിച്ച് ആന്റണിയുടെ മനസ്സ് അനുകൂലമാക്കാൻ എ ഗ്രൂപ്പ് തയ്യാറാകുന്നതും അതുകൊണ്ട് തന്നെയാണ്. ഏതായാലും ഐ ഗ്രൂപ്പുമായി സഹകരിച്ച് പോയാൽ മുഖ്യമന്ത്രി പദം വീണ്ടും സ്വന്തമാക്കാൻ കഴിയില്ലെന്ന വിലയിരുത്തലിൽ ഉമ്മൻ ചാണ്ടി എത്തിക്കഴിഞ്ഞു.
എന്നാൽ ഇതിന്റെ പേരിൽ തർക്കമുണ്ടായാൽ യുഡിഎഫിന്റെ സാധ്യതകൾ പോലും തകരും. അതിനാൽ പരസ്യമായി നേതൃത്വ വിവാദം എ ഗ്രൂപ്പ് ചർച്ചയാക്കില്ല. സുധീരനോടും ഈ നിർദ്ദേശം വച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ വീണ്ടും ഭൂരിപക്ഷം ഉണ്ടായാൽ ഹൈക്കമാണ്ടിലെ സമ്മർദ്ദം അനിവാര്യമായി വരും. എല്ലാത്തിനുപരി എംഎൽഎമാരുടെ അംഗബലവും. ഇതു രണ്ടിലും ഐ ഗ്രൂപ്പിനേക്കാൾ മുന്നിലെത്തിയേ മതിയാകൂ എന്നും ഉമ്മൻ ചാണ്ടി തിരിച്ചറിയുന്നു. അതുകൊണ്ട് എ ഗ്രൂപ്പ് നേതാക്കളുടെ നിയമസഭയിലേക്കുള്ള ജയം ഉറപ്പാക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് കരുക്കൾ നീക്കം. നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പിന് സമാനമായ രീതിയിൽ എ ഗ്രൂപ്പ് നേതാക്കളുടെ പ്രചരണത്തിൽ മുഖ്യന്ത്രി പ്രധാന പങ്കുവഹിക്കും. സമുദായ സമവാക്യങ്ങളും വികസന പ്രശ്നങ്ങളിലും മണ്ഡലത്തിന് അനുകൂല തീരുമാനം ഉണ്ടാകും. എ ഗ്രൂപ്പിലെ സിറ്റിങ് എംഎൽഎമാരുടെ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വികസന പദ്ധതികൾ പ്രത്യേകമായി എത്തിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇത്തരം പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി നേതൃത്വം നൽകും. നിയമസഭയിലെ ഇപ്പോഴത്തെ വിശ്വസ്തരെല്ലാം വീണ്ടും ജയിച്ചെത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഇത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ വി എസ് അച്യൂതാനന്ദൻ നയിക്കുമെന്നാണ് കണക്ക് കൂട്ടൽ. അതുകൊണ്ട് തന്നെ മത്സരം തീപാറും. നിലവിലെ എംഎൽഎമാർ തോൽക്കാതിരുന്നാൽ തന്നെ നിയമസഭാ കക്ഷിയിൽ എ ഗ്രൂപ്പിന് മേധാവിത്വം ഉറപ്പാകും. സുധീരനെ അനുകൂലിക്കുന്ന എംഎൽഎമാരും കൂടി പിന്തുണച്ചാൽ ഐ ഗ്രൂപ്പിന്റെ തന്ത്രങ്ങളെ പൊളിക്കാമെന്നാണ് ഉമ്മൻ ചാണ്ടി ക്യാമ്പിന്റെ വിലയിരുത്തൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്