ഞാൻ ഒളിവിൽ പോയിട്ടില്ല; എന്റെ കൈയിൽ ഉള്ളത് റദ്ദ് ചെയ്യപ്പെട്ട പാസ്പോർട്ടുകൾ; ഞാൻ പാക്കിസ്ഥാനിൽ പോയിട്ടില്ല; കേൾക്കുന്നതൊക്കെ നികേഷിനെതിരെയുള്ള കേസിൽ ഞാൻ ജയിക്കുമെന്നായപ്പോൾ പുറത്തു വിടുന്ന കള്ളക്കഥകൾ: എട്ട് പാസ്പോർട്ട് അടക്കമുള്ള വിഷയങ്ങളിൽ മൻസൂറിനു പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എട്ടു പാസ്പോർട്ടുകൾ കൈവശം വച്ചു പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്റെ പേരിൽ ഇമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിങ്ങിലും കേസിലും ബാഹ്യ ഇടപെടൽ ഉണ്ടായതായി ആരോപിച്ചു ചിക്കിങ്ങ്സ് ഉടമ മൻസൂർ രംഗത്ത്.
ഇമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് നായർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ആ റിപ്പോർട്ടിൽ പറയുന്നതൊക്കെ പച്ചക്കള്ളം ആണെന്നും റിപ്പോർട്ടർ ചാനൽ ഉടമ നികേഷ് കുമാറിനു വേണ്ടി ഉണ്ടാക്കിയ കള്ളക്കേസുകൾ ആണെന്നും ആരോപിച്ചാണ് മൻസൂർ രംഗത്തു വന്നത്. മൻസൂറിനെതിരെയുള്ള റിപ്പോർട്ടിന്റെ പകർപ്പ് സഹിതം മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വാർത്തയുടെ പ്രതികരണം ആരാഞ്ഞപ്പോൾ ആണ് മൻസൂർ സുപ്രധാനമായ വെളിപ്പെടുത്തലുകൾ നടത്തിയത്.
മറുനാടൻ വാർത്തയിൽ പറയുന്നതുപോലെ ഒരു റിപ്പോർട്ട് ഉണ്ടെന്നു സമ്മതിച്ച മൻസൂർ ആ റിപ്പോർട്ടിലെ ആരോപണങ്ങൾ എല്ലാം പൂർണ്ണമായും വ്യാജമാണെന്ന് അവകാശപ്പെട്ടു. താൻ ഒളിവിൽ ആണ് എന്ന മറുനാടൻ വാർത്തയും മൻസൂർ നിഷേധിച്ചു:'കഴിഞ്ഞ വ്യാഴാഴ്ച നാട്ടിൽ നിന്നും ദുബായിൽ എത്തിയ ശേഷം ലണ്ടനിൽ പോയ ഞാൻ ഇന്നലെ വീണ്ടും ദുബായിൽ എത്തി. രണ്ടു ദിവസത്തിനകം വീണ്ടും നാട്ടിൽ വരുന്നുണ്ട്. ഞാൻ ഒളിവിൽ ആണെന്നു പറയുമ്പോൾ എങ്ങനെയാണ് എന്റെ മൊബൈൽ ഫോണിൽ നിന്നും നിങ്ങളുമായി സംസാരിക്കാൻ സാധിക്കുന്നത്'. മറുനാടൻ ലേഖകനുമായി ഫോണിൽ സംസാരിച്ച മൻസൂർ ചോദിക്കുന്നു.
തനിക്കു എട്ടല്ല, 14 പാസ്പോർട്ടുകൾ ഉണ്ടെന്നും എന്നല്ല ഒന്നും വ്യാജമല്ലെന്നും മൻസൂർ പറഞ്ഞു. ഞാൻ 30 വർഷമായി ധാരാളം തവണ വിദേശ യാത്ര നടത്തുന്ന വ്യക്തിയാണ്. ഒട്ടേറെ രാജ്യങ്ങളിൽ എനിക്ക് ബിസിനസ് ഉണ്ട്. അതുകൊണ്ട് തന്നെ അവിടങ്ങളിൽ എല്ലാം എനിക്ക് വിസയുമുണ്ട്. ധാരാളം യാത്ര ചെയ്യുന്നതുകൊണ്ട് പാസ്പോർട്ടിൽ പേജുകൾ തീരുമ്പോൾ പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുക സ്വഭാവികമാണ്. ഓരോ തവണയും പുതിയ നമ്പരിൽ ഉള്ള പാസ്പോർട്ടാണ് അനുവദിക്കുന്നത്. പുതിയ പാസ്പോർട്ട് അനുവദിക്കുമ്പോൾ പഴയത് റദ്ദ് ചെയ്യും- മൻസൂർ വ്യക്തമാക്കുന്നു.
'വിസയുള്ള പാസ്പോർട്ടുകൾ പുതിയ പാസ്പോർട്ടിനൊപ്പം കൊണ്ടു നടക്കുക സ്വഭാവികമാണ്. അതാണ് എല്ലാ പാസ്പോർട്ടുകളും കൊണ്ടു നടക്കുന്നത്. ഒരിക്കൽ ഇമിഗ്രേഷൻ ഓഫീസർ എയർപോർട്ടിൽ വച്ച് പുതിയ പാസ്പോർട്ടിന് പകരം പഴയ പാസ്പോർട്ടിന്റെ വിവരം അടിച്ചു ചേർത്തതിന്റെ പേരിൽ ഒരു സംശയം ഉണ്ടായിരുന്നു. അതിന്റെ പേരിൽ ഒരാൾ കേസ് കൊടുത്തപ്പോൾ ആണ് ഞാൻ പോലും അറിയുന്നത്. അന്നു പൊലീസും കേസ് അന്വേഷിച്ചു എന്റെ പാസ്പോർട്ടുകൾ എല്ലാം ശരിയാണ് എന്നു വ്യക്തമാക്കിയതാണ്. അന്നു തള്ളിയ ആരോപണങ്ങൾ വച്ച് പുതിയ കേസ് എടുക്കുന്നതും ബോധപൂർവ്വം റിപ്പോർട്ട് നൽകുന്നതും ചില ഗൂഢലക്ഷ്യങ്ങളുടെ ഭാഗമാണ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ എനിക്ക് കൂടുതൽ പറയാൻ സാധിക്കില്ല.'
താൻ ഒരിക്കലും പാക്കിസ്ഥാൻ സന്ദർശിച്ചിട്ടില്ലെന്നും പാക്കിസ്ഥാനിൽ തനിക്ക് ബിസിനസ് ഇല്ലെന്നും മൻസൂർ വ്യക്തമാക്കി. കാശ്മീരിൽ ഫ്രാഞ്ചൈസി ഉണ്ടായിരുന്നു. എന്നാൽ രണ്ട് വർഷം മുമ്പ് തന്നെ ആ ഫ്രാഞ്ചൈസി നിർത്തി. കാശ്മീരിൽ ബിസിനസ് ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെന്നു ഞാൻ കരുതുന്നില്ല. പൊലീസ് അന്വേഷിച്ചു ക്ലിയർ ചെയ്ത വിഷയത്തിൽ യാതൊരു അടിസ്ഥാനവും ഇല്ലാതെ ഇങ്ങനെ ഒരു റിപ്പോർട്ട് സമർപ്പിച്ചതിന്റെ പിന്നിൽ ബാഹ്യ ശക്തികളുടെ സമ്മർദ്ദം കാണും എന്നാണു ഞാൻ വിശ്വസിക്കുന്നത്.
വ്യാജ പാസ്പോർട്ട് എന്നാരോപിക്കുമ്പോൾ പല പേരുകളിൽ ആവേണ്ടേ എന്നാണ് മൻസൂർ ചോദിക്കുന്നത്. എന്റെ എല്ലാ പാസ്പോർട്ടുകളും എന്റെ പേരിൽ തന്നെയാണ്. അതിലെ ഒരു പേര് പോലും മാറ്റമില്ല. ഒരേ പേരിൽ പല പാസ്പോർട്ട് എടുത്തിട്ട് ഞാൻ എന്തു ചെയ്യാനാണ്. വ്യാജ പാസ്പോർട്ട് പല പേരുകളിൽ എടുത്തിട്ടല്ലെ കാര്യമുള്ളു. ഇതൊന്നും അറിയാതെ ഈ പ്രചരണം നടത്തുന്നത് നികേഷ്കുമാറുമായുള്ള കേസിൽ എനിക്ക് ആനുകൂല വിധി വരുമെന്ന സാഹചര്യത്തിൽ എനിക്ക് റിപ്പോർട്ട് ചാനലിന്റെ ഉടമസ്ഥാവകാശം ലഭിക്കാതിരിക്കാൻ വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമാണ്-മൻസൂർ ആരോപിക്കുന്നു.
ആഷിക്ക് മുഹമ്മദ് താജുദ്ദീൻ എന്നയാളുടെ പരാതിയുടെ പുറത്താണ് ഇപ്പോഴത്തെ അന്വേഷണം. നികേഷുമായി വളരെ അടുത്ത ബന്ധം ഉണ്ടെന്നു താജുദ്ദീൻ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇന്ത്യാവിഷൻ മുതൽ നികേഷിനൊപ്പം ഉള്ളയാൾ ആണ് താജുദ്ദീൻ. താജുദ്ദീൻ തന്നെയാണ് അയാളുടെ അമ്മയെ കബളിപ്പിക്കാൻ ശ്രമിച്ചു എന്ന പേരിൽ പരാതി കൊടുത്തിരിക്കുന്നത്. എന്നാൽ എന്നെ പരിചയമേയില്ല എന്നാണ് മുമ്പ് ഈ കേസിൽ താജുദ്ദീൻ പറഞ്ഞത്. എന്തായാലും ഈ ഗൂഢാലോചനയ്ക്കെതിരെ ഞാൻ നിയമപരമായി തന്നെ പ്രതികരിക്കും - മൻസൂർ മറുനാടൻ മലയാളിയോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍