ഓർത്തഡോക്സ്-യാക്കോബായ തർക്കം തീർക്കാൻ ഓടുന്നതിനിടെ എത്തിയ പരാതി; മൊഴിയെടുക്കാൻ പരാതിക്കാരനെ വിളിച്ചിട്ടും വരാത്തത് പ്രതിസന്ധിയായി; അന്ത്യശാസനം കൊടുത്തപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; ആരും സഞ്ചരിക്കാത്ത വഴിയിലൂടെ നീങ്ങിയത് തുമ്പുണ്ടാക്കി; പ്രേംകുമാറിനെ നാലാഞ്ചിറയിൽ നിന്ന് പിടികൂടിയത് ബലപ്രയോഗത്തിലൂടെ; ഗൾഫിൽ പോകാൻ ടിക്കറ്റെടുത്ത ഘാതകനെയും കാമുകിയേയും കുടുക്കിയത് ബാലന്റെ നിശ്ചയദാർഡ്യം; ഉദയംപേരൂരിലെ യഥാർത്ഥ നായകൻ ഈ സിഐ തന്നെ
എം മനോജ് കുമാർ
ഉദയംപേരൂർ: കണക്കുകൂട്ടൽ എല്ലാം ശരിയാവുകയായിരുന്നെങ്കിൽ ബംഗളൂരുവിൽ നിന്നും ദുബായിലേക്ക് പ്രേംകുമാർ പറക്കേണ്ടുന്ന ദിവസമായിരുന്നു ഇന്നലെ. ഭാര്യ വിദ്യയെ കൊലപ്പെടുത്തിയതിന്റെ എല്ലാ പാപഭാരങ്ങളും മറന്നു ദുബായിൽ ആഘോഷമായി ചിലവഴിക്കേണ്ട ദിവസങ്ങളിൽ മനസുറപ്പിച്ച് എല്ലാ ചുവടുവയ്പ്പുകളും പൂർത്തിയാക്കുകയും ചെയ്തിരുന്നു. ദുബായിലേക്ക് പോകേണ്ടിയിരുന്ന പ്രേം പക്ഷെ നേരെ പോയത് ജയിലഴികൾക്കുള്ളിലേക്കും. കണക്കുകൂട്ടലിലെ പാളിച്ചയും ഉദയംപേരൂർ സിഐ കെ.ബാലന്റെ ചടുലമായ നീക്കങ്ങളുമാണ് ദുബായിൽ എത്തേണ്ടിയിരുന്ന പ്രേമിനെ നേരെ ജയിലഴിക്കുള്ളിലേക്ക് എത്തിച്ചത്. കൊലയാളി പ്രേം എന്ന് തന്നെ മനസിലാക്കി നിഴൽ പോലെ സിഐ കെ.ബാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിന്നിലുണ്ടെന്ന് ഇന്നലെ അറസ്റ്റ് വരും വരും വരെ പ്രേമോ, കാമുകി സുനിതയോ മനസിലാക്കിയുമില്ല. കുറഞ്ഞ സമയത്തിനുള്ളിൽ ശാസ്ത്രീയമായ അന്വേഷണം നടത്തി പ്രതികളെ വലയിലാക്കിയതിന്റെ തിളക്കം ഉദയംപേരൂർ പൊലീസിനു തന്നെയാണ്. അന്വേഷണത്തിനു നേതൃത്വം നൽകിയതിന്റെ തിളക്കം ഉദയംപേരൂർ സിഐ കെ.ബാലനും ലഭിക്കുകയും ചെയ്യുന്നു.
വിദ്യയെ കാണുന്നില്ലെന്ന് പറഞ്ഞു പ്രേം പരാതി നൽകിയ സെപ്റ്റംബർ 23നു ശേഷം ഈ കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയ ശേഷം പ്രേമിന്റെ എല്ലാ നീക്കങ്ങളും പൊലീസ് അതാത് സമയങ്ങളിൽ മനസിലാക്കിയിരുന്നു. എല്ലാ നീക്കങ്ങളും പൊലീസ് അറിയുന്നുണ്ടെന്ന് പ്രേം മനസിലാക്കിയുമില്ല. ദുബായിലേക്ക് യാത്ര തിരിക്കാൻ കഴിയാത്തതിനു പ്രതിക്ക് മുന്നിൽ ഉണ്ടായിരുന്നത് രണ്ടേ രണ്ടു കാരണങ്ങൾ മാത്രമാണ്. ഒന്ന് മകന്റെ ഓർഫനേജ് വാസവും മറ്റൊന്നു സ്കൂൾ മാറ്റം പൂർത്തിയാക്കാൻ കഴിയാത്തതും. പക്ഷെ എല്ലാ നീക്കങ്ങളും പൊലീസ് വീക്ഷിച്ചുകൊണ്ടേയിരുന്നുവെന്ന് കസ്റ്റഡിയിൽ വച്ചാണ് പ്രേമിന് ബോധ്യമാകുന്നത്. വിദ്യയെ കാണുന്നില്ല എന്ന് പറഞ്ഞു പരാതി നൽകും. ട്രെയിനിൽ കളഞ്ഞ ഫോൺ ലൊക്കേഷൻ പൊലീസ് അന്വേഷണം നീക്കും. വിദ്യയെ കണ്ടുപിടിക്കാൻ കഴിയില്ല. സുനിതയുമായി തനിക്ക് ഒരുമിച്ച് ജീവിക്കാം എന്നാണ് പ്രേം കരുതിയത്. പക്ഷെ അന്വേഷണ സംഘം ജാഗ്രതയോടെ നിലയുറപ്പിച്ചപ്പോൾ എല്ലാം പൊളിയുകയും പ്രേമും സുനിതയും ജയിലറയിലേക്ക് നീങ്ങുകയും ചെയ്തു.
വിദ്യയെ കാണുന്നില്ലെന്ന് പറഞ്ഞു പ്രേം പരാതി നൽകിയപ്പോൾ ഒരു മാൻ മിസ്സിങ് കേസ് ആണ് ഉദയംപേരൂർ പൊലീസ് രജിസ്റ്റർ ചെയ്തത്. യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കം രൂക്ഷമായ സെപ്റ്റംബർ മാസമാണ് പ്രേംകുമാർ ഭാര്യ വിദ്യയെ കാണുന്നില്ല എന്ന പരാതിയുമായി എത്തുന്നത്. സിഐ ബാലൻ യാക്കോബായ-ഓർത്തഡോക്സ് പ്രശ്നം കാരണമുള്ള തുടർ ഡ്യൂട്ടികളിൽ ആയിരുന്നു. സ്റ്റേഷനിൽ നിന്നും ഇങ്ങിനെ ഒരു പരാതി വന്നു എന്ന് അറിയിപ്പ് കിട്ടിയപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് സിഐ നിർദ്ദേശം നൽകിയത്. തുടർന്ന് സ്റ്റേഷനിൽ എത്തിയപ്പോൾ പരാതിയെക്കുറിച്ച് നേരിട്ട് അന്വേഷണം തുടങ്ങി. പരാതിക്കാരനായ പ്രേം പക്ഷെ ഒരിക്കലും സിഐയ്ക്ക് മുൻപാകെ പ്രത്യക്ഷപ്പെട്ടില്ല. തുടർച്ചയായി തന്നെ ബാലനും മറ്റു പൊലീസ് ഉദ്യോഗസ്ഥരും പ്രേമിനെ വിളിച്ചു. പക്ഷെ പ്രേം വന്നില്ല. താൻ ഹൈദ്രബാദ് ആണ്. സ്ഥലത്തില്ല, തിരുവനന്തപുരത്ത് ആണ്. ഈ ദിവസങ്ങളിൽ എത്താൻ കഴിയില്ല. എന്നൊക്കെയുള്ള നിസാര കാരണങ്ങൾ നിരത്തി പ്രേം നിരന്തരം ഒഴിഞ്ഞുമാറി.
ഇതോടെ പൊലീസിനും സഹികെട്ടു. സ്ത്രീയ കാണാനില്ല എന്ന കേസാണ്. പരാതിക്കാരൻ നേരിട്ട് വന്നു മൊഴി നൽകണം. കേസിൽ എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തീയാക്കണം. പക്ഷെ പ്രേം എത്തിയില്ല. പകരം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു അപേക്ഷ നൽകി. കേസ് പരിഗണിച്ച ഹൈക്കോടതി ഉദയംപേരൂർ പൊലീസിനോട് വിശദീകരണം തേടി. ഇയാൾക്ക് എതിരെ കേസില്ല. പ്രേംകുമാർ വാദിയുമാണ്. അതിനാൽ മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലെന്നു പൊലീസ് കോടതിയിൽ പറഞ്ഞു. ഇതോടെയാണ് മുൻകൂർ ജാമ്യം എന്ന നീക്കം പൊളിഞ്ഞത്. ജാമ്യ നീക്കം പൊളിഞ്ഞതോടെ കൊച്ചി പൊലീസ് കമ്മിഷണർക്കും ഉന്നത ഉദ്യോഗസ്ഥർക്കും പ്രേം പരാതി നൽകി. പരാതി നൽകിയ തന്നെ പൊലീസ് ബുദ്ധിമുട്ടിക്കുന്നു എന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. ഇതോടെ സിഐയെയും പൊലീസ് ഉദ്യോഗസ്ഥരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിളിച്ചു. പ്രേമിന്റെ പരാതി പരിശോധിച്ചു. ഭാര്യയെ കാണാനില്ലാ എന്ന് പരാതി നൽകിയിട്ട് ഒരിക്കൽ പോലും പ്രേം സ്റ്റേഷനിൽ എത്തിയില്ല എന്ന വിവരമാണ് സിഐ അടക്കമുള്ളവർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയത്.
പ്രേമിന്റെ പരാതിയിലും ഭാര്യയെ കാണുന്നില്ല എന്ന പരാതിയിലും പൊലീസ് അസ്വഭാവികതകൾ ദർശിച്ചു. ഇതോടെ സൈബർ പൊലീസ് സംഘം ഉൾപ്പെടെ പ്രേമിന് പിന്നാലെയായി. പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയ പ്രേം വെറുതെയിരുന്നില്ല. ഇതിന്നിടയിൽ പ്രേമിന്റെ ഫോണുകൾ എല്ലാം പൊലീസ് നിരീക്ഷണത്തിലാക്കി. ഫോൺ ചെയ്തവർ ആരോക്കെയെന്നും ഇവരും പ്രേമും തമ്മിലുള്ള ബന്ധം എന്തൊക്കെ എന്നും പൊലീസ് നിരീക്ഷണവിധേയമാക്കി. ഇത്തരം കോളുകളിൽ നിന്നാണ് കാമുകി സുനിതയിലേക്കും അന്വേഷണം നീണ്ടത്. പൊലീസ് പ്രേമിന്റെ പിറകെയായി. അന്വേഷണം നടക്കുന്നുണ്ട് എന്ന് മനസിലായപ്പോൾ പ്രേം തന്നെ പൊലീസിനു വിളിച്ചു പറഞ്ഞു. വിദ്യ മിസ്സിങ് അല്ല, താൻ കൊന്നതാണ്. എന്നിട്ടും പക്ഷെ പ്രേം കീഴടങ്ങിയില്ല. ഇതോടെ തങ്ങളുടെ മൂക്കിന്റെ തുമ്പത്ത് തന്നെ പൊലീസ് പ്രേമിനെ തളച്ചിടുകയായിരുന്നു. ഇതാണ് പ്രേം മനസിലാക്കാൻ വൈകിയത്.
ഗൾഫിൽ പോകാൻ എല്ലാ ഒരുക്കങ്ങളും പ്രേം തയ്യാറാക്കി. ഫ്ളൈറ്റ് ടിക്കറ്റ് വരെ എടുത്തിട്ടുണ്ട് എന്നാണ് പൊലീസിനു മനസിലാക്കാൻ കഴിഞ്ഞത്. മകളെ ആദ്യം പ്രേം ഓർഫനേജിൽ ആക്കിയിരുന്നു. പക്ഷെ പ്രേമിന്റെ അച്ഛൻ ഇത് മനസിലാക്കി പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയി. പിന്നെയുള്ളത് മകനാണ്. മകനുള്ള സ്കൂളും ഓർഫനേജുമാണ് പ്രേം തിരിഞ്ഞു നടന്നത്. ഇത് പക്ഷെ കിട്ടാൻ വൈകി. കൊച്ചിയിൽ നിന്നും വിട്ട ശേഷം തിരുവനന്തപുരത്ത് തന്നെയായിരുന്നു പ്രേം തങ്ങിയത്. പൊലീസ് അന്വേഷണം ഭയന്ന് തന്റെ മൊബൈൽ പ്രേം സ്വിച്ച് ഓഫ് ചെയ്തു. ഇതോടെ പ്രേം വിളിച്ചിരുന്ന നമ്പരുകളുടെ അഡ്രസ് നോക്കി അവരുടെ വീടുകളിൽ പോയി പൊലീസ് പൊക്കി. പ്രേമിന്റെ നിലവിലെ നമ്പർ ആണ് പൊലീസ് ചോദിച്ചത്.
പ്രേം ബന്ധപ്പെട്ടിരുന്നവർ പുതിയ നമ്പർ പൊലീസിനു നൽകി. ഇതോടെ പ്രേം വീണ്ടും പൊലീസ് നിരീക്ഷണത്തിലായി. തിരുവനന്തപുരം നാലാഞ്ചിറയിൽ നിന്നും ഓടിച്ചിട്ടാണ് പൊലീസ് സംഘം പ്രേമിനെ പിടികൂടിയത്. വിദ്യയെ കൊന്നു ബോഡി തള്ളി എന്ന് പറഞ്ഞ തമിഴ്നാടെയ്ക്ക് തന്നെ പൊലീസ് പ്രേമിനെ കൊണ്ടുപോയി. തമിഴ്നാട് വള്ളിയൂർ പൊലീസ് സ്റ്റേഷനിലേക്ക് ആണ് പൊലീസ് പ്രേമിനെ കൊണ്ടുപോയത്. വള്ളിയൂർ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടിയതായും പോസ്റ്റ്മോർട്ടം കഴിഞ്ഞു കുഴിച്ചിട്ടതായും പൊലീസ് പറഞ്ഞു. വിദ്യയുടെ ഫോട്ടോ തമിഴ്നാട് പൊലീസ് ഉദയംപേരൂർ പൊലീസിനു കൈമാറി. പ്രേമിന്റെ അച്ഛനേയും വിദ്യയുടെ അമ്മയെയും പൊലീസ് വിളിച്ചു വരുത്തി. ഫോട്ടോ കാണിച്ചു. ഇത് വിദ്യ തന്നെയെന്നു ഫോട്ടോ കണ്ടു അവർ ഉറപ്പ് വരുത്തി. ഇതോടെ തെളിവുകൾ പൊലീസിന്റെ കൈവശമായി. സുനിതയും താനും കൂടി ആലോചിച്ചാണ് കൊന്നത് എന്നും പ്രേം പറഞ്ഞിരുന്നു. ഇതോടെ കൂട്ടുപ്രതിയായി സുനിതയ്ക്കും വിലങ്ങു വീണു.
സുനിതയ്ക്ക് ഒപ്പം താമസിക്കാൻ വിദ്യയുമായി വിവാഹമോചനത്തിനു ശ്രമിച്ചു എന്നാണ് പ്രേം പൊലീസിനോട് പറഞ്ഞത്. ഉടമ്പടി പ്രകാരം രണ്ടു കുട്ടികളെയും പ്രേം നോക്കാം എന്നായിരുന്നു കരാർ. പക്ഷെ പിന്നീട് പെൺകുട്ടിയെ തനിക്ക് ഒപ്പം നിർത്താം എന്ന് വിദ്യ പറഞ്ഞു. ഈ കാര്യത്തിൽ ഉറച്ചു നിൽക്കുകയും ചെയ്തു. ഇതോടെയാണ് വിദ്യയെ കൊല്ലാൻ തീരുമാനിച്ചത് എന്നാണ് പ്രേം പറഞ്ഞത്. വിദ്യയുടെ നാലാമത് വിവാഹമാണ്. പെൺകുട്ടിക്കും ഈ ഗതി വരും. കൂടെ പെൺകുട്ടിയെ അയച്ചാൽ അവസ്ഥ മോശമായിരിക്കും എന്ന് കരുതി. താൻ എതിർത്തു. ഇതാണ് പ്രേമിന്റെ വാദം. ഇത് പക്ഷെ പൊലീസ് വിശ്വസിച്ചിട്ടില്ല. കഴിഞ്ഞ മെയ് 25 ന് പത്താം ക്ലാസിലെ 3 ഡിവിഷനുകളിൽ പഠിച്ചിരുന്ന 50 ലേറെ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്ത സംഗമത്തിലാണ് പ്രേംകുമാർ സുനിതയെ കണ്ടുമുട്ടുന്നത്. ഈ ബന്ധമാണ് ഒന്നിച്ചു ജീവിക്കുന്നതിലെക്ക് നയിച്ചത്. ഇതോടെ പ്രേം ഹൈദ്രബാദിലേക്ക് പോവുകയും സുനിതയെ തിരുവനന്തപുരത്തേക്ക് കൂട്ടുകയുമായിരുന്നു. കളിയിക്കാവിള ഗ്രെയ്സ് ആശുപത്രിയിൽ നഴ്സിങ് സുപ്രണ്ട് ആയി സുനിതയ്ക്ക് ജോലി ശരിയാക്കി നല്കുകയും ചെയ്തു. ഇതോടെയാണ് ഇവർ ഒന്നിച്ചു താമസിക്കുന്ന രീതിയിലേക്ക് മാറിയത്. ഒപ്പം വിദ്യയ്ക്ക് കൊലക്കയർ ഒരുക്കി നൽകുകയും ചെയ്തു.
2008ൽ എസ്ഐആയി പൊലീസ് ജീവിതം തുടങ്ങിയതാണ് കേസ് അന്വേഷിക്കുന്ന കെ.ബാലൻ. കോഴിക്കോട് റൂറലിലാണ് എസ്ഐ ആയി സർവീസിൽ ബാലൻ ജോയിൻ ചെയ്യുന്നത്. കോഴിക്കോട്, കൊല്ലം ജില്ലകളിൽ വിവിധ സ്റ്റേഷനുകളിൽ ജോലി നോക്കിയ ശേഷം ഈ വർഷം സിഐ ആയി നിയമിതനായി. 2019 മാർച്ച് മുതലാണ് ഉദയംപേരൂർ സിഐയായി എത്തുന്നത്. വിദ്യ കൊലക്കേസ് പ്രതികളെ പിടികൂടിയതോടെ തിളക്കമുള്ള ഇമേജാണ് സിഐ എന്ന നിലയിൽ ബാലന് ലഭിച്ചിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്