ഡെപ്യൂട്ടി കളക്ടറായി സർവ്വീസിൽ കയറിയത് 2006ൽ; ബിജു പ്രഭാകർ ഐഎഎസ് നേടിയത് വ്യാജ ബയോഡാറ്റ നൽകിയോ? തിരുവനന്തപുരം കളക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസുകാരൻ; ഫ്രോഡുകളെ സഹായിക്കാത്തിലുള്ള വൈരാഗ്യമാണെന്ന് ബിജു പ്രഭാകറും
അരുൺ ജയകുമാർ
തിരുവനന്തപുരം ജില്ലാ കളക്ടർ ബിജു പ്രഭാകറിന്റെ ഐ.എ.എസ് ക്രമവിരുദ്ധമായി നേടിയതാണെന്ന ആക്ഷേപം ശക്തമാകുന്നു. എത്രയും വേഗം അദ്ദേഹത്തിന്റെ ഐ എ എസ്. റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. സംസ്ഥാന ശിശുക്ഷേമ സംരക്ഷണ സമിതി ചെയർമാനും കോൺഗ്രസ് നേതാവുമായ ചെമ്പഴന്തി അനിലാണ് പരാതി നല്കിയിരിക്കുന്നത്. ഡെപ്യൂട്ടി കളക്ടറായി സർവ്വീസിൽ പ്രവേശിച്ച് മിനിമം 8 വർഷം പൂർത്തിയാക്കിയവരിൽ നിന്നും മാത്രമാണ് ഐ എ എസ്് കൺഫർ ചെയ്യുന്നതിനുള്ള അപേക്ഷ ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിങ് ക്ഷണിക്കുന്നത്.
എന്നാൽ 21.8.2006ൽ മാത്രം ഡെപ്യൂട്ടി കളക്ടറായി സർവ്വീസിൽ പ്രവേശിച്ച ബിജു പ്രഭാകർ 1997ലെ സർവ്വീസ് റെഗുലേഷൻസിൽ നിഷ്ക്കർഷിക്കുന്ന യോഗ്യതകൾ ഉണ്ടെന്ന് കാണിച്ച് വ്യാജ ബയോഡാറ്റ നൽകിയാണ് ഐഎഎസ് രപ്പെടുത്തിയതെന്നാണ് പരാതിക്കാരുടെ ആക്ഷേപം. ബിജു പ്രഭാകറിനു ഐ.എ.എസ് ലഭിച്ച ഫയൽ വിവരങ്ങൾ വിവരാവകാശമായി ആരാഞ്ഞപ്പോൾ സംസ്ഥാന പൊതു ഭരണ വകുപ്പിൽ നിന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നും ലഭിച്ച മറുപടി ഫയലുകൾ നിലവിലില്ലെന്നാണെന്നും പരാതിക്കാർ പറയുന്നു. തങ്ങളുന്നയിക്കുന്ന പരാതികൾ തെറ്റാണെങ്കിൽ കളക്ടർക്ക് തങ്ങൾക്കെതിരെ മാനനഷ്ടത്തിനു കേസ് കൊടുക്കാമെന്നും പരാതിക്കാർ പറയുന്നു.
1996ൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് എന്ന കേന്ദ്ര പൊതുമേഖല സ്ഥാപനത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ പ്ലാന്റ് മാനേജരായി ജോലിയിൽ പ്രവേശിച്ച ബിജു പ്രഭാകർ അവിഹിത സ്വാധീനം ഉപയോഗിച്ച് 6.5.1996ൽ ഹിന്ദുസ്ഥാൻ ലാറ്റക്സിൽ നിന്നും ഫാക്ടറീസ് അന്റ് ബോയിലേഴ്സ് വകുപ്പിൽ ടെക്ക് നിക്കൽ ഓഫീസറായി ഡെപ്യൂട്ടേഷൻ തരപ്പെടുത്തിയെടുക്കുകയും തുടർന്ന് അവിടെനിന്നും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് എന്ന സ്റ്റേറ്റ് സർവ്വീസിലേക്ക് ഡെപ്യൂട്ടേഷനിൽ പോവുകയും ചെയ്തു. എന്നാൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സിൽ നിന്നും സംസ്ഥാനസർവീസിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുവാൻ വ്യവസ്ഥയില്ലെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. ബിജു പ്രഭാകറിനെ കേരള സർവ്വീസിൽ ഉൾപ്പെടുന്ന ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ ഉൾക്കൊള്ളിക്കുകയോ ഡെപ്യൂട്ടേഷൻ അംഗീകരിച്ച് നൽകുകയോ ചെയ്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
21/8/2006ൽ ഡെപ്യൂട്ടി കലക്ടറുടെ കേഡറിൽ സർവ്വേ വകുപ്പിൽ അസി: സെക്രട്ടറിയായി ജോലിയിലിരിക്കേ തന്റെ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിലെയും ഫാക്ടീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിലെയും സർവ്വീസ് കാലയളവ് കൂടി പരിഗണിച്ച് തന്നെ ഐ എ എസ്സ് സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തമെന്നു കാണിച്ച് 2962007 ന് ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗിലും അന്നത്തെ റെവന്യു പ്രൻസിപ്പൽ സെക്രട്ടറിക്കും ബിജു പ്രഭാകർ അപേക്ഷ കൊടുത്തിരുന്നു. തുടർന്നാണ് ഡെപ്യൂട്ടി കലക്ടർ പദവിയിൽ ഒരു വർഷം മാത്രം സർവീസുണ്ടായിരുന്ന ബിജു പ്രഭാകറിനെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി യോഗ്യതാ മാനദണ്ഡങ്ങളുണ്ടെന്ന് തെറ്റിധരിപ്പിച്ചാണ് അന്നത്തെ ചീഫ് സെക്രട്ടറിയും റെവന്യു സെക്രട്ടറിയും ബിജുവിന് ഐഎ.എസ്. തരപ്പെടുത്തികൊടുത്തതെന്നും പരാതിക്കാർ ആരോപിക്കുന്നു.
ഫാക്ടറീസ് ആൻഡ് ബോയിലേയ്ഴ്സ് വകുപ്പിൽ ഡെപ്യുട്ടേഷൻ നിയമനം നേടിയത് 1996 ലെ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് സർവ്വീസ് റൂൾ ലംഘിച്ചാണെന്നും പരാതിക്കാർ പറയുന്നു.ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിൽ നിന്നും ഐടി അറ്റ് സ്കൂളിന്റെ ഡയക്ടറായും ചട്ടവിരുദ്ധമായി നിയമനം തരപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ നിയമനത്തിന് കേന്ദ്ര സർവ്വീസിൽ മിനിമം 5 വർഷത്തെ പരിചയം ആവശ്യമാമെന്നിരിക്കെ ബിജു പ്രഭാകറിന്റെ അവിഹിത സ്വാധീനം എത്രയെന്ന് മനസ്സിലാക്കാവുന്നതാണെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു
എന്നാൽ പ്രസ്തുത ശുപാർശ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിങ് തള്ളുകയാണുണ്ടായത് . തുടർന്ന് തീരുമാനത്തിനെതിരെ ബിജു പ്രഭാകർ ഹൈക്കോടതിയെ സമീപിക്കുകയും ഒരു റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുകയും ചെയ്തിരുന്നു. വസ്തുതകൾ മറച്ചുവച്ചു എന്നു കണ്ട ഹൈക്കോടതി പ്രസ്തുത റിട്ട് പെറ്റീഷൻ തള്ളുകയാണുണ്ടായത്. ബിജു പ്രഭാകർ വീണ്ടും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിൽ കേസ് ഫയൽ ചെയ്തു. എല്ലാ യോഗ്യതകളും ഉണ്ടോയെന്ന് പരിശോധിച്ച് യോഗ്യതാ മാനദണ്ഡത്തിനകത്ത് വരുന്നുവെങ്കിൽ സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുത്താൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദ്ദേശിക്കുകയുണ്ടായി
ബിജു പ്രഭാകരന് ഐ എ എസ് ലഭിച്ചതിനെ സംബന്ധിച്ച് വിവിധ കോടതികളിൽ കേസുകൾ നിലവിലുണ്ടെങ്കിലും ഉദ്യോഗസ്ഥ ലോബി ഫയലുകൾ കോടതികളിൽ എത്തിക്കുവാൻ തയ്യാറാകാത്തതിനാൽ പ്രസ്തുത കേസുകൾ തീർപ്പാകാതെ കിടക്കുകയാണെന്നാണെന്നും പരാതിക്കാർ ആരോപിക്കുന്നുണ്ട. കൊടിയ തട്ടിപ്പിലൂടെ അർഹരെ തഴഞ്ഞ് ബിജു പ്രഭാകർ നേടിയ ഐഎഎസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര പേഴ്സണൽ മന്ത്രാലയം, കേന്ദ്ര വിജിലൻസ് കമ്മീഷൻ, യു പി എസ് സി എന്നിവടങ്ങളിൽ നൽകിയിട്ടുണ്ട്. വസ്തുതകൾ പരിശോധിച്ച് അവശ്യമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ ഉന്നത നീതിപീഠങ്ങളെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാർ.
അതേസമയം ഇത്തരം ആരോപണങ്ങൾ മുഖവിലയ്ക്കെടുക്കുന്നയാളല്ല താനെന്നും ആരോപണമുന്നയിക്കുന്നവർ ആദ്യം സ്വന്തം ചരിത്രം പരിശോധിക്കട്ടെയെന്നുമാണ് തിരുവനന്തപുരം ജില്ലാ കളക്ടർ ബിജു പ്രഭാകർ പ്രതികരിച്ചത്.ശത്രുക്കൾ പ്രചരിപ്പിക്കുന്ന ഇത്തരം ദുഷ്പ്രചരണങ്ങൾ മാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തരം ആരോപണങ്ങളും കുപ്രചരണങ്ങളും തനിക്കെതിരെ ഉന്നയിക്കുന്നവരുടെ ചരിത്രം പരിശോധിച്ചാൽ എന്തുകൊണ്ടാണ് ഇവർ തനിക്കെതിരെ പ്രവർത്തിക്കുന്നത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇത്തരം ഫ്രോഡുകളെ സഹായിക്കാത്തതിന്റെ പേരിൽ ശത്രുതകളെ അനവധിയായി സമ്പാതിച്ചയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 5 കേസുകളാണ് തന്റെ ഐഎഎസ് റദ്ദാക്കുന്നത് സമ്പത്തിച്ച് കോടതിയുടെ പരിഗണനയിലുള്ളത്. അഴിമതിക്കാരായ ഇത്തരക്കാർക്ക് കൂട്ടു നിൽക്കാത്തതിനാണ് ഇവയെല്ലാം കേസുകളായി മാറിയത്. 2006ൽ എന്റോൾ ചെയ്യപ്പെട്ട തനിക്ക് നിയമപോരാട്ടം നടത്തി രണ്ടര വർഷത്തിനുശേഷമാണ് അവ ഒഴിവാക്കാനായത്. ശിശുക്ഷേമ സമിതിയുടെ പേരും പറഞ്ഞ് കുട്ടികളെ കടത്തുന്ന പണിയാണ് സുനിൽ സി കുരിയനും കൂട്ടാളികളും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ കയ്യിൽ അഴിമതിപണം ധാരാളമുള്ളതുകൊണ്ടാകും കേസുകളുമായി ഇങ്ങനെ നടക്കുന്നതെന്നും കളക്ടർ പ്രതികരിച്ചു.
തിരുവനന്തപുരം ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാവാണ് ചെമ്പഴന്തി അനിൽ. മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന തച്ചടി പ്രഭാകരന്റെ മകനാണ് ബിജു പ്രഭാകർ. കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ പോലും വിട്ടു വീഴ്ച ഇല്ലാത്ത നിലപാടായിരുന്നു ബിജു പ്രഭാകർ എടുത്തിരുന്നത്. റവന്യൂമന്ത്രി അടൂർ പ്രകാശുമായി പലപ്പോഴും ഉടക്കിലുമായിരുന്നു. ഓപ്പറേഷൻ അനന്തയിൽ ബാറുടമ ബിജു രമേശിനെതിരെ നടപടികളെടുത്തതും ബിജു പ്രഭാകറാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്