മതവിശ്വാസം അനുസരിച്ച് കെട്ടുന്ന ചരടുകൾ പോലും കത്രിക കൊണ്ട് മുറിച്ച് കളയും; ഖുറാൻ പഠനം അടിച്ചേൽപ്പിക്കും; വിവാഹിതരായ വിദ്യാർത്ഥിനികളോട് വിവാഹിതരല്ലാത്തവർ സംസാരിക്കാൻ അനുവദിക്കില്ല; യൂണിവേഴ്സിറ്റി കോളേജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥികൾ ഉന്നയിച്ച പരാതി ശരിവച്ച് അന്വേഷണ കമ്മീഷൻ
എം എസ് സനിൽകുമാർ
തിരുവനന്തപുരം.: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അദ്ധ്യാപകൻ വിദ്യാർത്ഥികളെ നിർബന്ധിച്ച് മതപഠനത്തിനു വിധേയമാക്കുന്നതായ പരാതി ശരിയാണെന്ന് അന്വേഷണ റിപ്പോർട്ട്. വിദ്യാർത്ഥികളിൽ ഖുർ ആൻ അടിച്ചേൽപ്പിക്കുകയും ഖുർ ആൻ പഠിച്ചുകൊണ്ടുവരാൻ നിർബന്ധിക്കുകയും ചെയ്യുന്നതായാണ് പരാതി.
കോളേജിലെ ഇസ്ലാമിക് ഹിസ്റ്ററി വിഭാഗം മേധാവി മുഹമ്മദാലി ജിന്നയെക്കുറിച്ചാണ് പരാതി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. ഖുർആനിൽ സ്ത്രീകളെ മോശമായി പറയുന്ന വാക്കുകൾ എടുത്ത്കൊടുത്ത് അവ പെൺകുട്ടികളെക്കൊണ്ട് വായിപ്പിക്കുന്നു. അതുപോലെയാണ് ക്ലാസ്സിലെ പെൺകുട്ടികൾ നടക്കുന്നതെന്ന് പറയുന്നു.കയ്യിൽ ചരട് കെട്ടുന്ന കുട്ടികൾക്കും അദ്ധ്യാപകന്റെ അധിക്ഷേപം നേരിടേണ്ടി വരുന്നുണ്ട്. ഓരോ കുട്ടിയും അവരുടെ മതവിശ്വാസമനുസരിച്ചാണ് ചരട് കെട്ടുന്നത്. അത് അഴിച്ചുമാറ്റാൻ പ്രേരിപ്പിക്കുകയും അതിനു തയ്യാറാകാതെ വരുമ്പോൾ അദ്ധ്യാപകൻ തന്നെ അത് കത്രിക കൊണ്ട് മുറിച്ചുമാറ്റുകയും ചെയ്യുന്നതായി വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു.
ഇതൊക്കെ കുട്ടികളിൽ മാനസികമായ സങ്കടങ്ങൾ ഉണ്ടാക്കുന്നതായി പരാതിയിൽ പറയുന്നുണ്ട് . മറ്റുകുട്ടികൾക്ക് ഇഷ്ടമില്ലാഞ്ഞിട്ടുകൂടിയാണ് ഖുർ ആൻ പഠനം അടിച്ചേൽപ്പിക്കുന്നത്. സിലബസ്സിൽ ഇല്ലാത്തകാര്യങ്ങൾ പഠിപ്പിച്ച ശേഷം മതപരമായ കാര്യങ്ങൾ പറയുകയാണ് പതിവ് . അദ്ധ്യാപകനെതിരെ നടപടി എടുക്കണമെന്ന് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിരുന്നു. പരാതി അന്വേഷിക്കാൻ ബോട്ടണി വിഭാഗം അധ്യക്ഷ ഡോ. ഐ . മിനിയുടെ നേതൃത്വത്തിൽ ആറംഗ സമിതിയെ പ്രിൻസിപ്പൽ നിയോഗിച്ചു. ഇവരുടെ അന്വേഷണത്തിലാണ് പരാതിയിൽ പറയുന്ന ഭൂരിഭാഗം കാര്യങ്ങളും ശരിയാണെന്നു തെളിഞ്ഞത്. അന്വേഷണ സമിതി 25 വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി.
മൊഴിനല്കിയവരിൽ ഭൂരിഭാഗം കുട്ടികളും അദ്ധ്യാപകൻ സിലബസ്സിനു പുറത്തുള്ള കാര്യങ്ങൾ പഠിപ്പിക്കുന്നുവെന്ന അഭിപ്രായക്കാരാണ്. ഇസ്ലാം മതത്തിലെ ഒരു വിഭാഗത്തിന്റെ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകി ക്ലാസ്സിൽ സംസാരിക്കുന്നുവെന്ന വസ്തുതയും ഭൂരിപക്ഷം വിദ്യാർത്ഥികളും മൊഴിയിൽ ഊന്നിപ്പറയുന്നുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച നിഷ്കര്‍ഷകളെ സംബന്ധിച്ച് ക്ലാസ്സിൽ സംസാരിച്ചിട്ടുണ്ട്. ഖുർആൻ ഭാഗങ്ങൾ വായിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ കയ്യിൽ ധരിച്ചിട്ടുള്ള ചരടുകൾ അഴിച്ചുമാറ്റിച്ചിട്ടുണ്ട്. കൂടുതൽ വായനക്കെന്നോണം ചില ചെറു ഗ്രന്ഥങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നതായി മൊഴി ലഭിച്ചു.
അത്തരം ഗ്രന്ഥങ്ങൾ ഇസ്ലാം മതത്തിലെ ഒരു വിഭാഗത്തിന്റെ ആശയങ്ങൾക്ക് പ്രാമുഖ്യമുള്ളതാണെന്നതും ചില വിദ്യാർത്ഥികൾ മൊഴിനൽകി. മതപരമായ കാര്യങ്ങൾ ആവശ്യത്തിലധികം പഠിപ്പിക്കുന്നതായി ചിലകുട്ടികൾക്ക് അനുഭവപ്പെടുന്നുണ്ട്. മോശക്കാരായ സ്ത്രീകൾ ആരാണെന്ന് പരാമർശിക്കുന്ന ഖുർആൻ ഭാഗങ്ങൾ നിർബന്ധപൂർവ്വം വായിപ്പിക്കാറുണ്ടെന്നു വിദ്യാർത്ഥിനികൾ മൊഴി നൽകുന്നു. സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച പരാമർശങ്ങൾ ഉള്ള ഭാഗങ്ങളാണിത്. അത് പല വിദ്യാര്‍ഥിനികൾക്കും അരോചകമായി തോന്നാറുണ്ട്. അവർക്ക് അവരുടെ വിശ്വാസം അനുസരിച്ചുള്ള വസ്ത്രധാരണത്തിലാണ് താല്പര്യം...റിപ്പോർട്ട് പറയുന്നു.
മതാചാരപ്രകാരം കൈയിൽ കെട്ടുന്ന ചരട് അഴിച്ചുമാറ്റുന്നതു സംബന്ധിച്ച പരാതി ശരിവെയ്ക്കും വിധമാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും മൊഴിനല്‍കിയിട്ടുള്ളത്. രണ്ടു വിദ്യാർത്ഥിനികൾക്ക് അത് നേരിട്ടനുഭവമാണെന്ന രീതിയിൽ പറഞ്ഞിട്ടുണ്ട്. അൽ റാബിയ ബഷീർ എന്ന വിദ്യാർത്ഥിനിയോട് അഡ്മിഷൻ സമയത്ത് രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ തന്നെ കൈയിലെ ചരട് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായി പറയുന്നു. ഷഹ്ന ആർ ഷംനാദ് എന്ന വിദ്യാർത്ഥിനിയുടെ കൈയിലെ ചരട് നിർബന്ധപൂർവ്വം അഴിച്ചുമാറ്റിച്ചതായി വിദ്യാർത്ഥിനി മൊഴി നൽകി. മിക്ക വിദ്യാർത്ഥികൾക്കും ഇത് സംബന്ധിച്ച് അറിവുണ്ട്.
വിവാഹിതരായ വിദ്യാർത്ഥിനികൾ വിവാഹിതരല്ലാത്ത വിദ്യാർത്ഥികളോട് സംസാരിക്കുന്നത് വിലക്കിയിട്ടുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വിവാഹിതരായ വിദ്യാർത്ഥിനികളാണ് ഇങ്ങനെ മൊഴി നൽകുന്നത്. നബിദിനാഘോഷം സംബന്ധിച്ച ചില തർക്കങ്ങൾ അദ്ധ്യാപകൻ ക്ലാസ്സിൽ ഉന്നയിച്ചതായും വിദ്യാർത്ഥികൾ പറയുന്നു. അത് ചില വിദ്യാര്ഥികള്ക്കെങ്കിലും ബുദ്ധിമുട്ടായിട്ടുണ്ട്. മൃഗങ്ങളെ അറുക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ ക്ലാസ്സിൽ പറഞ്ഞിട്ടുണ്ട്. അതിൽ ചില വിദ്യാർത്ഥികൾക്ക് അതൃപ്തിയുണ്ട്.
പരാതിയിൽ പരാമർശിക്കപ്പെട്ട വകുപ്പ് അധ്യക്ഷൻ മുഹമ്മദലി ജിന്നയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. പഠനത്തിന്റെ ഭാഗമായി മാത്രമേ ഇസ്ലാം മത കാര്യങ്ങൾ പറഞ്ഞിട്ടുള്ളൂ എന്നാണ് അദ്ധ്യാപകന്റെ നിലപാട്. അത് സിലബസ്സിനു വെളിയിലുള്ള കാര്യങ്ങളായി പറയാൻ കഴിയില്ല. വിദ്യാർത്ഥികളുടെ സംശയങ്ങളക്ക് മറുപടിയായി നൽകുന്ന വിശദീകരണങ്ങളെയാണ് വിദ്യാർത്ഥികൾ മതകാര്യങ്ങളായി തെറ്റിദ്ധരിക്കുന്നത്. ഭരണഘടന അനുവദിക്കുന്ന സംസാരിക്കാനുള്ള സ്വാതന്ത്ര്യമേ താൻ ഉപയോഗിച്ചിട്ടുള്ളൂ. ഖുർആൻ ആരെയും നിർബന്ധിപ്പിച്ച് വായിപ്പിച്ചിട്ടില്ല. സ്ത്രീകളെ മോശമായി പരാമർശിക്കുന്ന ഒന്നും തന്നെ പറയുകയോ അങ്ങനെയുള്ള ഭാഗങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് വിദ്യാർത്ഥികളുടെ സംശയദൂരീകരണാർത്ഥം ചെയ്തിട്ടുള്ളതാണ്.
പരാതിയിൽ പറയുന്ന കാര്യങ്ങളിൽ ഒരളവു വരെ കഴമ്പുണ്ടെന്ന കാര്യം സാധൂകരിക്കപ്പെടുന്നതായിട്ടാണ് മൊഴികൾ പരിശോധിക്കുമ്പോൾ ബോധ്യപ്പെട്ടതെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. മറ്റൊരു വസ്തുത കമ്മീഷന് ബോധ്യപ്പെട്ടത് വിദ്യാർത്ഥികൾക്ക് ഡിപ്പാർട്ട്മെന്റിൽ മറ്റധ്യാപകരെക്കുറിച്ച് ഒരു പരാതിയുമില്ലെന്നതാണ്. അദ്ധ്യാപകൻ വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട വ്യക്തിയാണെന്ന പൊതുബോധ്യത്തെ മുൻനിർത്തി മുഹമ്മദാലി ജിന്ന കുറേക്കൂടി അവധാനതയോടും സഹിഷ്ണുതയോടും ക്ലാസ്സിൽ പെരുമാറണമെന്ന് കമ്മീഷൻ റിപ്പോർട്ട് ശുപാര്‍ശ ചെയ്യുന്നു. അദ്ധ്യാപകൻ സിലബസ് കേന്ദ്രീകൃതമായി അധ്യയനം നടത്താൻ ശ്രദ്ധിക്കണം. ക്ലാസ്സിലെ വിദ്യാർത്ഥികളുടെ വ്യക്തിവിശ്വാസങ്ങൾ ആദരിക്കാനും മനോനില പരിഗണിക്കാനും അദ്ധ്യാപകൻ ബാധ്യസ്ഥനാണ് .
ജനാധിപത്യരീതിയിൽ മതേതര നിലപാടിൽ നിന്നുകൊണ്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. വസ്ത്രധാരണരീതി സംബന്ധിച്ച് കോളേജ് കാമ്പസ്സിൽ പ്രത്യേക നിബന്ധനകൾ നിലവിലില്ലാത്തതിനാൽ സഭ്യമായ രീതിയിൽ വ്യക്തിതാല്പര്യത്തിനനുസരിച്ച് വസ്ത്രധാരണം നടത്താൻ വിദ്യാർത്ഥികൾക്കവകാശമുണ്ട്. ഒരു കാരണവശാലും അതിന്മേൽ പ്രത്യേക നിഷ്കർഷ വയ്ക്കാൻ പാടില്ല. കയ്യിൽ ചരട് ധരിക്കുന്നത്പോലുള്ള മതപരവും വ്യക്തിപരവുമായ കാര്യങ്ങളിൽ അദ്ധ്യാപകൻ ഇടപെടാൻ പാടില്ല. മതപരമായ ആഘോഷങ്ങളും ആചാരങ്ങളും വിദ്യാർത്ഥികളുടെ വ്യക്തിപരമായ സ്വാതത്ര്യമാണ്. അതിൽ അദ്ധ്യാപകന് കൈകടത്താൻ സ്വാതന്ത്ര്യമില്ല. ഡിപ്പാർട്ട്മെന്റിൽ ഒരു വനിതാ അദ്ധ്യാപികയെ ട്യൂട്ടറായി നിയമിക്കാവുന്നതാണെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു. റിപ്പോർട്ട് തുടർനടപടികൾക്കായി പ്രിസിപ്പലിനു സമർപ്പിച്ചിരിക്കുകയാണ്.
Stories you may Like
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍