കെ വി തോമസിനും ആന്റോയ്ക്കും പച്ചക്കൊടി കാട്ടുന്നത് വിജയസാധ്യത ഉറപ്പുവരുത്തിയ ശേഷം മാത്രം; ഉമ്മൻ ചാണ്ടി ഇല്ലെങ്കിൽ ഇടുക്കിയും തൃശ്ശൂരും ചാലക്കുടിയും തീരുമാനിക്കുക കത്തോലിക്കാ - യാക്കോബായ - ഹിന്ദു അനുപാതം നോക്കി; കെ സി വേണുഗോപാലും മുല്ലപ്പള്ളിയും മത്സരിക്കില്ലെന്ന് ഉറപ്പാക്കാതെ ആലപ്പുഴയിലും വടകരയിലും മറ്റുള്ളവരെ പരിഗണിക്കില്ല; പാലക്കാട്ട് ശ്രീകണ്ഠനും കാസർകോട് സുബ്ബറായും കണ്ണൂരിൽ സുധാകരനും ആറ്റിങ്ങലിൽ അടൂർ പ്രകാശും വയനാട്ടിൽ ഷാനിമോളും ഉറപ്പിച്ചു: കോൺഗ്രസ് സ്ഥാനാർത്ഥി ചിത്രം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ നിന്നും പരമാവധി ലോക്സഭാ സീറ്റുകൾ വിജയിക്കുക എന്നതാണ് കോൺഗ്രസ് ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ അട്ടിമറിച്ച് അധികാരത്തിലെത്തണമെങ്കിൽ അതിന് കേരളം കോൺഗ്രസിനോട് ശരിക്കും കരുണ കാട്ടേണ്ട അവസ്ഥയിലാണ്. എന്നാൽ, വാക്കോവർ അനുവദിക്കില്ലെന്നും കടുത്ത പോരാട്ടത്തിന് ഒടുവിൽ വിജയിക്കാമെങ്കിൽ വിജയിച്ചോ എന്നു മട്ടില്ലാണ് സിപിഎമ്മിനെ സ്ഥാനാർത്ഥി നിർണയം. ശക്തരായവരെ സിപിഎം കളത്തിലിറക്കിയതോടെ കോൺഗ്രസ് നിലവിൽ തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയിലും മാറ്റം വരാനുള്ള സാധ്യതയേറി. എംപിമാർ അടക്കം പലരും സീറ്റുറപ്പിച്ചിരുന്നെങ്കിലും ഇവരിൽ ചിലർക്ക് സീറ്റു നഷ്ടമായേക്കുമെന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്.
സിപിഎം കഴിഞ്ഞതവണ അനായാസം വിജയിച്ചു കയറിയ മണ്ഡലത്തിൽ പോലും ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കി പിടിച്ചെടുക്കാൻ സാധിക്കുമോ എന്നാണ് രാഹുൽ ഗാന്ധി കെ സി വേണുഗോപാൽ അടക്കമുള്ളവരോട് ചോദിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അതിന് മുതിർന്ന നേതാക്കൾ മത്സരിച്ചാലും പ്രശ്നമില്ലെന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞു. ഇതോടെ ഉമ്മൻ ചാണ്ടി അടക്കമുള്ളവർ മത്സരിക്കാനുള്ള സാധ്യത കൂടിയിട്ടുണ്ട്. രാഹുൽ കേരളത്തിൽ എത്തിയപ്പോൾ പറഞ്ഞത് സ്ത്രീകൾക്കും ചെറുപ്പക്കാർക്കും സ്ഥാനാർത്ഥി പട്ടികയിൽ പ്രാധാന്യം നൽകുമെന്നാണ്. എന്നാൽ, വിജയ സാധ്യത മാത്രം നോക്കിയാണ് സിപിഎം സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. ഇതോടെ ചിത്രം മാറി. ഇതോടെ വിജയം മാത്രം മാനദണ്ഡമാക്കണമെന്ന നിർദ്ദേശം കെ സി വേണുഗോപാലിന് കോൺഗ്രസ് അധ്യക്ഷൻ നൽകിയിട്ടുണ്ട്.
ഇതോടെ സിറ്റിങ് എംപിമാരുടെ കാര്യത്തിൽ അടക്കം പുനർവിചിന്തനം നടത്താൻ പാർട്ടി ഒരുങ്ങുകയാണ്. എറണാകുളം, പത്തനംതിട്ട സ്ഥാനാർത്ഥികളുടെ കാര്യത്തിലാണ് കോൺഗ്രസിന് വീണ്ടുവിചാരമുള്ളത്. എറണാകുളത്ത് കെ വി തോമസിനെ മാറ്റി ഹൈബി ഈഡന് സീറ്റു നൽകണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. പി രാജീവിനെ പോലെ കരുത്തനായ സ്ഥാനാർത്ഥിയെ സിപിഎം രംഗത്തിറക്കിയതോടെയാണ് ഹൈബിക്ക് വേണ്ടിയുള്ള മുറവിളികൾ ഉയർന്നു തുടങ്ങിയത്. തുടർച്ചയായി മത്സരിക്കുന്ന തോമസ് മാഷ് മണ്ഡലത്തിൽ അത്രയ്ക്ക് ജനകീയനല്ലെന്ന വിലയിരുത്തലിന് ഇടയിലാണ് ഹൈബിയുടെ പേര് പുതിയ സാഹചര്യത്തിൽ ഉയർന്നുവരുന്നത്.
പത്തനംതിട്ട മണ്ഡലത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ ഡിസിസി അടക്കം ആന്റോ ആന്റണിക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. കൂടാതെ പിസി ജോർജ്ജ് എംഎൽഎ അടക്കം മത്സരിക്കാൻ ഇറങ്ങുന്നു. ഓർത്തഡോക്സ് സമുദായ പിന്തുണയോടെ വീണാ ജോർജ്ജ് ഇടതു സ്ഥാനാർത്ഥി ആകുമ്പോൾ ശബരിമല വിഷയത്തിൽ ഹൈന്ദവ വികാരം ശക്തമായി നിലനിൽക്കുന്ന മണ്ഡലത്തിൽ ഹിന്ദു സ്ഥാനാർത്ഥി വേണമെന്ന വാദവും ഉയരുന്നുണ്ട്. വിജയസാധ്യത മാത്രം പരിഗണിച്ചാൽ ഈ ലോക്സഭാ മണ്ഡലത്തിൽ ആന്റോയെ മാറ്റിപ്പരീക്ഷിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
അതേസമയം കേരളത്തിലെ തെരഞ്ഞെടുപ്പു കാമ്പയിന് അടക്കം ജനകീയ മുഖമുള്ള നേതാവിന്റെ അഭാവം നിഴലിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ഉമ്മൻ ചാണ്ടി തന്നെയായിരുന്നു നായകൻ. എന്നാൽ, ഇപ്പോൾ അദ്ദേഹം കേരളരാഷ്ട്രീയത്തിൽ അത്രയ്ക്ക് സജീവമല്ല. ആന്ധ്രയുടെ ചുമതലയുള്ള നേതാവാണ് ചാണ്ടി. ഉമ്മൻ ചാണ്ടി മത്സരിച്ചാൽ മൊത്തം മണ്ഡലങ്ങളിൽ പാർട്ടി സംവിധാനത്തിന് ഉണർവ്വു ലഭിക്കുമെന്ന വികാരം കോൺഗ്രസുകാർക്കിടയിൽ ഉണ്ട്. അതുകൊണ്ട് ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയെ ഇപ്പോഴും പരിഗണിക്കുന്നുണ്ട്. അദ്ദേഹം മത്സരരംഗത്തുണ്ടെങ്കിൽ കോട്ടയം സീറ്റു വിട്ടുനൽകാൻ കേരളാ കോൺഗ്രസ് തയ്യാറായേക്കുമെന്ന വിലയിരുത്തലുമുണ്ട്.
സമുദായ സമവാക്യങ്ങൾ കൂടി വിലയിരുത്തിയാകും മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുക. ഉമ്മൻ ചാണ്ടി മത്സരിക്കുന്നില്ലെങ്കിൽ ഇടുക്കിയും തൃശ്ശൂരും ചാലക്കുടിയും തീരുമാനിക്കുക കത്തോലിക്കാ - യാക്കോബായ- ഹിന്ദു അനുപാതം ഉറപ്പു വരുത്തിയാകും. ചാലക്കുടി മണ്ഡലത്തിൽ ബെന്നി ബെഹനാനെ സ്ഥാനാർത്ഥിയാക്കി വിജയം ഉറപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. തൃശ്ശൂർ മണ്ഡലത്തിൽ ടി എൻ പ്രതാപന്റെ പേരു തന്നെയാണ് ശക്തമായി ഉയരുന്നത്. കെ സി വേണുഗോപാലും മുല്ലപ്പള്ളിയും മത്സരിക്കുന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. ഇവർ മത്സരിക്കണമെന്ന് ഹൈക്കമാൻഡ് പറയുന്ന സാഹചര്യം ഉണ്ടായേക്കും. സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണയത്തോടെ രണ്ട് മണ്ഡലങ്ങളിലും മറ്റു സ്ഥാനാർത്ഥികളെ കുറിച്ച് ചിന്തിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് കോൺഗ്രസ്.
പാലക്കാട് മണ്ഡലത്തിൽ നിലവിലെ ധാരണ അനുസരിച്ച് വി കെ ശ്രീകണ്ഠൻ തന്നെയാണ് സ്ഥാനാർത്ഥിയാകുക. അദ്ദേഹം മണ്ഡലത്തിൽ പദയാത്ര നടത്തി സ്ഥാനാർത്ഥിയാകുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ആദ്യം തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും പലരും പുറത്തുപോയിട്ടുണ്ട്. ഇടുക്കിയിൽ ഉമ്മൻ ചാണ്ടി എത്തിയാൽ ഡീൻ കുര്യാക്കോസ് പുറത്തുപോകും. കാസർകോട് മണ്ഡലത്തിൽ അബ്ദുള്ളക്കുട്ടിയെ പരിഗണിച്ചിരുന്നെങ്കിൽ ഇപ്പോൾ ആ സ്ഥിതി മാറി. സുബ്ബരായ്ക്കാണ് ഇപ്പോൾ മുൻഗണന ലഭിച്ചിരിക്കുന്നത്. കണ്ണൂരിൽ കെ സുധാകരന്റെ പേര് മാത്രമാണ് ഉയർന്നുകേൾക്കുന്നത്. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും തിരുവനന്തപുരത്ത് ശശി തരൂരും കോഴിക്കോട്ട് എം കെ രാഘവനും സീറ്റുറപ്പിച്ചിട്ടുണ്ട്.
ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശിനെ തന്നെ കളത്തിലിറക്കുമെന്നാണ് സൂചന. വയനാട്ടിൽ ഷാനിമോൾ ഉസ്മാൻ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിച്ചു. ഇതോടെ ടി സിദ്ദിഖ് പ്രതീക്ഷിച്ച മണ്ഡലത്തിൽ ഷാനിമോളീലൂടെ വിജയം ഉറപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് ഹൈക്കമാൻഡ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ചില എംപിമാരെ മാറ്റിപ്പരീക്ഷിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്. ആലത്തൂർ മൂന്ന് പേരുകളാണ് ഉയരുന്നത്. സുനിൽ ലാലൂർ (യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി), ശ്രീലാൽ ശ്രീധർ (കെ.എസ്.യു. വൈസ് പ്രസിഡന്റ്) എന്നിവരാണ് ഇവർ.
നിലവിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി സാധ്യതാ പട്ടിക ഇങ്ങനെയാണ്
തിരുവനന്തപുരം- ശശി തരൂർ
ആറ്റിങ്ങൽ- അടൂർ പ്രകാശ്
പത്തനംതിട്ട- ആന്റോ ആന്റണി
മാവേലിക്കര- കൊടിക്കുന്നിൽ സുരേഷ്
ആലപ്പുഴ- കെ സി വേണുഗോപാൽ
ഇടുക്കി- ഉമ്മൻ ചാണ്ടി, ഡീൻ കുര്യാക്കോസ്, ജോസഫ് വാഴയ്ക്കൻ
എറണാകുളം- കെ വി തോമസ്, ഹൈബി ഈഡൻ
ചാലക്കുടി- ബെന്നി ബെഹനാൻ
തൃശ്ശൂർ- ടി എൻ പ്രതാപൻ
ആലത്തൂർ-സുനിൽ ലാലൂർ, ശ്രീലാൽ ശ്രീധർ
പാലക്കാട്- വി കെ ശ്രീകണ്ഠൻ
കോഴിക്കോട്-എം കെ രാഘവൻ
വയനാട്-ഷാനിമോൾ ഉസ്മാൻ
വടകര-മുല്ലപ്പള്ളി, ടി സിദ്ദിഖ്, അഭിജിത്ത്
കണ്ണൂർ- കെ സുധാകരൻ
കാസർകോട്- സുബ്ബറായ്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍