Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സർക്കാർ പണം മുടക്കില്ലെന്ന് പറയുമ്പോഴും ഓരോ നിമിഷവും പുറത്തുവരുന്നത് സർക്കാർ പണം ധൂർത്തടിക്കുന്നതിന്റെ ഞെട്ടിക്കുന്ന കഥകൾ; വനിതാ മതിൽ വിജയിപ്പിക്കാൻ മുഴുവൻ സർക്കാർ ആശുപത്രികളിലലെയും മെഡിക്കൽ കോളേജുകളിലെയും ആംബുലൻസുകളെയും ഡോക്ടർമാരെയും സഹിതം റോഡിൽ ഇറക്കാൻ ഉത്തരവ്; വാഹനം ഇല്ലാതെ രോഗികൾ മരിച്ചാലും വനിതാ മതിൽ വിജയിപ്പിക്കാൻ മെഡിക്കൽ ഓഫീസറുടെ ഉത്തരവ് പുറത്ത്; മുഴുവൻ സർക്കാർ ജീവനക്കാർക്കും ഒന്നാം തിയ്യതി അവധി കൊടുക്കരുതെന്നും രഹസ്യ ഉത്തരവ്

സർക്കാർ പണം മുടക്കില്ലെന്ന് പറയുമ്പോഴും ഓരോ നിമിഷവും പുറത്തുവരുന്നത് സർക്കാർ പണം ധൂർത്തടിക്കുന്നതിന്റെ ഞെട്ടിക്കുന്ന കഥകൾ; വനിതാ മതിൽ വിജയിപ്പിക്കാൻ മുഴുവൻ സർക്കാർ ആശുപത്രികളിലലെയും മെഡിക്കൽ കോളേജുകളിലെയും ആംബുലൻസുകളെയും ഡോക്ടർമാരെയും സഹിതം റോഡിൽ ഇറക്കാൻ ഉത്തരവ്; വാഹനം ഇല്ലാതെ രോഗികൾ മരിച്ചാലും വനിതാ മതിൽ വിജയിപ്പിക്കാൻ മെഡിക്കൽ ഓഫീസറുടെ ഉത്തരവ് പുറത്ത്; മുഴുവൻ സർക്കാർ ജീവനക്കാർക്കും ഒന്നാം തിയ്യതി അവധി കൊടുക്കരുതെന്നും രഹസ്യ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ തലത്തിലുള്ള മെഡിക്കൽ സംവിധാനങ്ങൾ മുഴുവൻ വനിതാ മതിലിന്റെ ദിവസം സ്തംഭനാവസ്ഥയിലാകും. സർക്കാർ ആശുപത്രികളിലെ ആംബുലൻസിനു വരെ ഇതിൽ നിന്ന് മോചനമില്ല. സർക്കാർ ആശുപത്രികളിലെ ആംബുലൻസുകൾ മുഴുവൻ വനിതാ മതിലിനു ഉപയോഗിക്കാൻ സർക്കാർ തീരുമാനം വന്നു. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് മറുനാടൻ മലയാളിക്ക് ലഭിച്ചു. ഉത്തരവ് പ്രകാരം ആംബുലൻസ് യൂണിറ്റുകൾ വനിതാ മതിൽ നടക്കുന്ന ജനുവരി ഒന്നിന് റോഡിൽ ഇറങ്ങും. സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രിയിലെ ആംബുലൻസ് യൂണിറ്റുകൾക്ക് വരെ ഇതിൽ നിന്നും ഇളവ് നൽകാതെയാണ് തീരുമാനം വന്നിരിക്കുന്നത്. ചട്ടങ്ങളും ധാർമ്മികതയും കാറ്റിൽ പറത്തിയാണ് ഉത്തരവ് വന്നിരിക്കുന്നത്.

അടിയന്തിര ഘട്ടങ്ങളിൽ ആംബുലൻസ് സംവിധാനത്തിനു രോഗികൾക്ക് പെടാപ്പാട് വരുമെന്ന സൂചനയാണ് സർക്കാർ ആശുപത്രികളിലെ ആംബുലൻസ് കൂടി വനിതാ മതിലിനു വിട്ടുനൽകാനുള്ള തീരുമാനം വഴി വരുന്നത്. ഡോക്ടർമാരും തെരുവിൽ ഇറങ്ങണമെന്നാണ് നിർദ്ദേശം. സർക്കാർ ആശുപത്രികളിലെ ആംബുലൻസുകൾ വനിതാ മതിൽ സമയത്ത് റോഡിൽ ഉണ്ടാകും എന്ന് ഉത്തരവോടെ വ്യക്തമായിക്കഴിഞ്ഞു. ആംബുലൻസ് സംവിധാനം റോഡിൽ ഇറക്കാനുള്ള ചുമതല അതാത് ജില്ലകളിലെ മെഡിക്കൽ ഓഫീസർമാർക്കാണ് നൽകിയിരിക്കുന്നത്. ഇതിൽ വീഴ്ച വന്നാൽ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കെതിരെ നടപടിയും വരും. 

സർക്കാർ സംവിധാനങ്ങളും പണവും വനിതാ മതിലിനായി ഉപയോഗിക്കില്ലാ എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ വീൺവാക്കുകളാണ് എന്ന് തെളിയിക്കുകയാണ് ആംബുലൻസ് യൂണിറ്റുകൾ റോഡിൽ ഇറക്കാനുള്ള സർക്കാർ ഉത്തരവ്.വനിതാ മതിൽ നടക്കുമ്പോൾ അതാത് ആശുപത്രിക്ക് കീഴിലുള്ള ആംബുലൻസ് യൂണിറ്റുകളാണ് റോഡിൽ ഉണ്ടാവുക. മതിലിനു ഒരു മണിക്കൂർ മുൻപ് തന്നെ ആംബുലൻസ് ഡ്രൈവർമാർ റിപ്പോർട്ട് ചെയ്യണമെന്ന് ഉത്തരവിൽ നിർദ്ദേശമുണ്ട്.

വനിതാ മതിലിനായി സർക്കാർ ഉത്തരവുകൾ വെളിയിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ എല്ലാ ഉത്തരവുകളും രേഖാമൂലം നൽകുന്നത് ഒഴിവാക്കാനും സർക്കാർ തലത്തിൽ തീരുമാനം വന്നിട്ടുണ്ട്. എല്ലാ നിർദ്ദേശങ്ങളും വാക്കാൽ നൽകാനാണ് ഇപ്പോൾ ഉത്തരവ് നൽകിയിരിക്കുന്നത്. ഉത്തരവുകൾ കോടതിയിലേക്ക് പോകാൻ സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം. അതുപോലെ തന്നെ വനിതാ മതിൽ നടക്കുന്ന ജനുവരി ഒന്നിന് ആർക്കും ലീവ് അനുവദിക്കരുതെന്ന് സർക്കാർ എല്ലാ വകുപ്പ് മേധാവികൾക്കും ഉത്തരവ് നൽകിയിട്ടുണ്ട്. വാക്കാലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വനിതകൾക്ക് ഒരു കാരണവശാലും ലീവ് നൽകരുതെന്നും ലീവുകൾ നൽകിയ നടപടികൾ പിൻവലിക്കാൻ സാധിക്കുമെങ്കിൽ അതിനു നടപടി സ്വീകരിക്കാനുമാണ് വാക്കാലുള്ള ഈ നിർദ്ദേശത്തിലുള്ളത്.

ആർസിസിയിൽ അപ്പോയിന്റ്‌മെന്റ് എടുത്ത രോഗികളായ സർക്കാർ ജീവനക്കാരെ വരെ രഹസ്യ നിർദ്ദേശം വലച്ചിട്ടുണ്ട്. ആർസിസിയിൽ പോകാതിരിക്കാൻ കഴിയാത്ത അവസ്ഥയാണ്. 31, 1, 2 ദിവസമാണ് രോഗികളായ ജീവനക്കാർക്ക് ലീവ് വേണ്ടത്. ഈ ദിവസങ്ങളിൽ ലീവ് അനുവദിക്കരുതെന്നാണ് വാക്കാലുള്ള നിർദ്ദേശം. വനിതാ മതിൽ എങ്ങനെയും വിജയിപ്പിക്കുക എന്ന ലക്ഷ്യവുമായി ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ തന്നെ ഇപ്പോൾ രംഗത്തുണ്ട്.

വനിതാ മതിലിൽ പങ്കെടുക്കാത്ത കുടുംബശ്രീ യൂണിറ്റുകൾ പിരിച്ചുവിടുമെന്നുള്ള ഭീഷണിയും അരങ്ങേറുന്നുണ്ട്. യൂണിറ്റുകളെ സമ്മർദത്തിലാക്കി പങ്കെടുപ്പിക്കുകയാണു ലക്ഷ്യം. കുടുംബശ്രീയിൽ 30 ലക്ഷം വനിതകളുണ്ട്. പകുതി പേർ പങ്കെടുത്താൽ പോലും മതിൽ വിജയിക്കുമെന്നാണു വിലയിരുത്തൽ. അതിനായാണ് ഭീഷണി മുഴക്കുന്നത്. മതിലിനായി സ്വകാര്യ ബസുകളും സ്‌കൂൾ ബസുകളും വിട്ടുകൊടുക്കാൻ നിർബന്ധമുണ്ടെന്നും ആരോപണം ശക്തമാണ്. ഇത് സംബന്ധിച്ച് ഒട്ടുവളരെ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡീസൽ നിറച്ച്, ഡ്രൈവർ ഉൾപ്പെടെ ബസ് വിട്ടു നൽകണമെന്നാണു നിർദ്ദേശം.

തൊഴിലുറപ്പു തൊഴിലാളികളെ വനിതാമതിലിൽ അണിനിരത്താനുള്ള തീരുമാനങ്ങൾ ആദ്യമേ കൈക്കൊണ്ടിട്ടുമുണ്ട്. സമ്മർദ്ദവും ഭീഷണിയും മുഴക്കിയാണ് വനിതാമതിൽ വിജയിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത് എന്നാണ് ഇപ്പോൾ വ്യാപകമായ ആക്ഷേപങ്ങൾ ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP