ഇതര സംസ്ഥാനങ്ങളിലും വിദേശത്തും സ്വത്തുക്കൾ വാരിക്കൂട്ടുകയും ബിസിനസ് ശൃംഖല പടുത്തുയർത്തുകയും ചെയ്തവരിൽ കേരളത്തിൽ നിന്നുള്ള ഒരു ഡസനിലേറെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; ഐഎഎസ് കുപ്പായമിട്ട് ഇപ്പോഴു നാടു ഭരിക്കുന്നവരിൽ മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും ഊട്ടിയിലും നൂറുകണക്കിന് ഏക്കർ തോട്ടങ്ങളുള്ളവർ മുതൽ ശ്രീലങ്കയിലും ഗൾഫിലും ബിസിനസുള്ളവർ വരെ; വിൻസൻ എം പോളും ജേക്കബ് തോമസും ചേർന്നു നടത്തിയ ഓപ്പറേഷൻ അഴിമതി അട്ടിമറിച്ചത് യുഡിഎഫ് മന്ത്രിസഭ; തട്ടിപ്പുകാരെ സംരക്ഷിച്ച് പിണറായിയും
പി വിനയചന്ദ്രൻ
തിരുവനന്തപുരം: അധികാരത്തിന്റെ മറവിൽ കണക്കില്ലാതെ കോടികൾ സമ്പാദിച്ചു കൂട്ടിയിട്ടുള്ളത് സൂരജ് എന്ന ഐ.എ.എസുകാരൻ മാത്രമല്ല. ഇതരസംസ്ഥാനങ്ങളിലും വിദേശത്തും സ്വത്തുക്കൾ വാരിക്കൂട്ടുകയും ബിസിനസ് ശൃംഖല പടുത്തുയർത്തുകയും ചെയ്ത ഒരുഡസനിലേറെ സിവിൽസർവീസ് ഉദ്യോഗസ്ഥരെ വിജിലൻസ് ഉപമേധാവിയായിരുന്ന ജേക്കബ് തോമസ് കണ്ടെത്തിയിരുന്നു. എല്ലാ തെളിവുകളും സഹിതം നടപടിയെടുക്കാൻ അനുമതി തേടിയപ്പോൾ ഒന്നും പുറത്തുവരാതെ യു.ഡി.എഫ് സർക്കാർ ഒതുക്കിക്കൊടുത്തു. ഐ.എ.എസുകാരോ അവരുടെ അസോസിയേഷനോ സമ്മതിച്ചു തരില്ലെങ്കിലും അലക്കിത്തേച്ച കുപ്പായവും മുഖത്തെ ഗൗരവത്തിനുമപ്പുറം ചില ഐ.എ.എസുകാരെങ്കിലും ഇപ്പോഴും വഴിവിട്ട മാർഗ്ഗങ്ങളിലൂടെ കാര്യമായി ധനം സമ്പാദിച്ചുകൂട്ടുന്നുണ്ട്.
അനധികൃത സ്വത്തുള്ള സിവിൽ സർവീസുകാർക്കെതിരേ 'ഓപ്പറേഷൻ അഴിമതി' എന്ന പേരിൽ നടത്താനിരുന്ന നടപടികളാണ് 2015ൽ ആഭ്യന്തരവകുപ്പ് തടഞ്ഞത്. മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും ഊട്ടിയിലും നൂറുകണക്കിന് ഏക്കർതോട്ടങ്ങളുള്ളവർ മുതൽ ശ്രീലങ്കയിലും ഗൾഫിലും ബിസിനസുള്ളവർ വരെയുണ്ടായിരുന്നു വിജിലൻസിന്റെ സംശയമുനയിലുള്ള ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ. ഭാര്യയുടേയും മക്കളുടേയും അടുത്തബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വിരമിച്ച ഉദ്യോഗസ്ഥരുടേയുമൊക്കെ പേരിലാണ് ഈ ഉദ്യോഗസ്ഥർ കോടികളുടെ സ്വത്തുക്കൾ സമ്പാദിച്ചുകൂട്ടിയിട്ടുള്ളത്.ഉന്നതനായ ഉദ്യോഗസ്ഥൻ മുതൽ കളക്ടർമാർ വരെയുള്ള നിരീക്ഷണത്തിലുള്ളവരുടെ സ്വത്തുവിവരം വെളിപ്പെടുത്തിയതിന്റെ റിപ്പോർട്ടും ആദായനികുതിരേഖകളും വിജിലൻസ് ശേഖരിച്ചിച്ചിരുന്നു. അന്ന് വിജിലൻസ് മേധാവിയായിരുന്ന വിൻസൺ എം പോളിന്റെ മേൽനോട്ടത്തിൽ അതീവരഹസ്യമായിട്ടായിരുന്നു പരിശോധനകൾ.
സ്വത്തുവിവരത്തിൽ മതിയായ വിവരങ്ങളില്ലെങ്കിൽ വകുപ്പുതലനടപടിയും ആദായനികുതി അടയ്ക്കുന്നതിൽ കൃത്രിമമുണ്ടെങ്കിൽ പിഴയും മാത്രമാണ് ശിക്ഷാനടപടി. അതിനാൽ പ്രാഥമികപരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാനായിരുന്നു വിജിലൻസിന്റെ തീരുമാനം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പൂർണപിന്തുണയോടെയാണ് ഉന്നതർക്കെതിരേ വിജിലൻസിന്റെ നീക്കങ്ങൾ. അതീവരഹസ്യമായി ആദ്യഘട്ടം പൂർത്തിയാക്കിയതിനുശേഷം തുടർച്ചയായ റെയ്ഡുകളും മറ്റും നടത്താൻ സർക്കാരിന്റെ അനുമതി ചോദിച്ചതോടെയാണ് വിജിലൻസിന് വിലങ്ങുവീണത്.
വമ്പൻ പദ്ധതിയുടെ കരാർ ലഭിക്കാൻ ഒരു ഉന്നത ഉദ്യോഗസ്ഥന് ബ്രിട്ടൺ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനി അരക്കോടി രൂപയുടെ കൈക്കൂലി അഡ്വാൻസ് നൽകിയിരുന്നു. അമേരിക്കയിലും യൂറോപ്പിലും ഏഷ്യാപസഫിക്കിലും ആഫ്രിക്കയിലുമടക്കം 27രാജ്യങ്ങളിൽ സ്വാധീനമുള്ള കമ്പനിക്ക് സർക്കാരിന്റെ നിർണായകമായൊരു തീരുമാനം കാരണം കരാർ ലഭിക്കാതായതോടെ കമ്പനിയുടെ വഡോദരയിലെ ഉദ്യോഗസ്ഥന്റെ ജോലിനഷ്ടപ്പെട്ട സംഭവവുമുണ്ടായി. അരക്കോടിരൂപയുടെ കൈക്കൂലി അഡ്വാൻസ് തിരിച്ചുവാങ്ങാൻ ബ്രിട്ടൺ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യൻപ്രതിനിധി തലസ്ഥാനത്ത് തമ്പടിച്ചു. കമ്പനിപ്രതിനിധി ഉന്നതരായ രാഷ്ട്രീയക്കാരെ സമീപിച്ച് പണം തിരിച്ചുവാങ്ങിയെടുക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതേഉദ്യോഗസ്ഥൻ കേന്ദ്ര സെക്രട്ടറിയായി വിരമിച്ചയാളുമായി ചേർന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയതിന്റെ വിവരങ്ങളും വിജിലൻസിന് കിട്ടിയിരുന്നു.
ഭരണകേന്ദ്രങ്ങളുമായി ഏറെഅടുപ്പമുള്ള മറ്റൊരു ഉദ്യോഗസ്ഥന് മഹാരാഷ്ട്രയിൽ 300ഏക്കറിലധികം തോട്ടമുണ്ടെന്നും അഴിമതിക്കേസിൽ കുടുങ്ങിയ മുന്മന്ത്രിക്കായി 1200ഏക്കർ തോട്ടം ഈ ഉദ്യോഗസ്ഥൻ വാങ്ങിയെന്നും കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശുകാരനായ ഉദ്യോഗസ്ഥനാണ് ശ്രീലങ്കയിൽ ഹോട്ടൽ വ്യവസായമുള്ളത്. വൻകിട്ടഹോട്ടലുകളുടെ ശൃംഖലതന്നെ ഉറ്റബന്ധുക്കളുമായി ചേർന്ന് ഇദ്ദേഹം പടുത്തുയർത്തിയിട്ടുണ്ട്. കൊച്ചിയിൽ സുപ്രധാന പദവിയിലുള്ള ഉദ്യോഗസ്ഥൻ നാലുവർഷം കൊണ്ട് ഊട്ടിയിൽ ഏക്കറുകണക്കിന് ഭൂമിവാങ്ങിക്കൂട്ടിയിട്ടുണ്ട്. തമിഴ്നാട്ടിൽ മറ്റുപലേടത്തും ഇദ്ദേഹത്തിന് ഭൂമിയുണ്ട്. കൊച്ചിയിലെ ഒരുവമ്പൻ പദ്ധതിക്ക് ഭൂമിഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും ഉദ്യോഗസ്ഥനെതിരേയുള്ള ആരോപണമുണ്ടായിട്ടുണ്ട്. ഈ ആരോപണങ്ങൾ വിജിലൻസ് പരിശോധിച്ചിരുന്നു.
രണ്ട് വനിതാ ഉദ്യോഗസ്ഥർ, മൂന്ന് കളക്ടർമാർ, ഉന്നത കോൺഗ്രസ് നേതാവിന്റെ ഉറ്റബന്ധുവായ കൊച്ചിയിലും തിരുവനന്തപുരത്തും ഓഫീസുണ്ടായിരുന്ന ഐ.എ.എസുകാരൻ, നിരന്തരം വിദേശയാത്ര നടത്തുന്ന വനിതാ ഉദ്യോഗസ്ഥ, തലസ്ഥാനത്തെ മുൻജില്ലാകളക്ടർ എന്നിവരെല്ലാം അനധികൃത സ്വത്തുസമ്പാദനത്തിനും അഴിമതിക്കും വിജിലൻസിന്റെ നോട്ടപ്പുള്ളികളായിരുന്നു. ചിലമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാർ എന്നിങ്ങനെ നൂറിലേറെ പേരെയാണ് വിജിലൻസ് നിരീക്ഷണത്തിലാക്കിയിരുന്നത്.
പൊലീസ്, വൈദ്യുതിബോർഡ്,മോട്ടോർവാഹന വകുപ്പ്, വാണിജ്യനികുതി, ജലഅഥോറിറ്റി, റവന്യൂ, രജിസ്ട്റേഷൻ, പൊതുമരാമത്ത്, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് അഴിമതിയിലും അനധികൃതസ്വത്തിലും മുൻപന്തിയിലെന്നും കണ്ടെത്തിയിരുന്നു. അഴിമതിക്കാരായ ഉന്നതഉദ്യോഗസ്ഥരെ കുടുക്കാനുള്ള വിജിലൻസിന്റെ കർമ്മപദ്ധതി ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരമായിരുന്നു. വില്ലേജ്ഓഫീസർമാരേയും ക്ലാർക്കുമാരേയും മാത്രംപിടിക്കാതെ ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതി കണ്ടെത്താനും കർശനനടപടിയെടുക്കാനും വിജിലൻസ് മേധാവിയോട് ചെന്നിത്തല നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ വേണ്ടപ്പെട്ടവരുടെ അഴിമതികൾ കണ്ടെത്തിയതോടെ വിജിലൻസിനെ കൂട്ടിലടച്ചു.
ഒരു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ വരുമാനത്തിൽ കവിഞ്ഞും ക്രമവിരുദ്ധമായും സ്വത്തുവകകൾ സമ്പാദിച്ചതിനെക്കുറിച്ചും യഥാർത്ഥ സ്വത്തുവിവരങ്ങൾ കേന്ദ്രസർക്കാരിൽ നിന്ന് മറച്ചുവച്ചതിനെക്കുറിച്ചും കേന്ദ്രവിജിലൻസ് കമ്മിഷണറുടെ അന്വേഷണം ആവശ്യപ്പെട്ട് വി എസ്.അച്യുതാനന്ദൻ പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിനെതിരേ കേന്ദ്രആദായനികുതി വകുപ്പിന്റെ അന്വേഷണവും നടന്നിരുന്നു. ഇപ്പോൾ പിണറായി സർക്കാരും ഇതേ പാതയിലാണ്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ കേസെടുക്കാൻ മുതിർന്ന ഉദ്യോഗസ്ഥന്റെയോ ഭരണാധികാരിയുടെയോ അനുമതി വേണം. അതായത് വകുപ്പ് സെക്രട്ടറിക്കെതിരെ അന്വേഷണം നടത്താൻ പോലും മന്ത്രിയുടെ അനുമതി വേണം. മന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമാണ്.
Stories you may Like
- ജിയാ ഖാന്റെ മരണത്തിൽ സൂരജ് പഞ്ചോളി കുറ്റവിമുക്തൻ
- ജിയക്ക് വിഷാദരോഗം ഉണ്ടായിരുന്നു, അവരുടെ വീട്ടുകാർ ശ്രദ്ധിച്ചില്ല
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- ലണ്ടൻ - കൊച്ചി ഡയറക്റ്റ് ഫ്ളൈറ്റ് ആവിയായോ?
- കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍