ഒന്നും അറിഞ്ഞു കൊണ്ട് ചെയ്തതല്ല.. എല്ലാവർക്കും തെറ്റിദ്ധാരണ ആയിരുന്നു; ഞാനും അപ്പച്ചനും അമ്മച്ചിയും മനഃപൂർവ്വം നാട്ടിൽ രോഗം പടർത്താൻ ശ്രമിച്ചെന്നായിരുന്നു ആരോപണം; അറിഞ്ഞുകൊണ്ട് ഞങ്ങൾ അങ്ങനെ ചെയ്യുമോ? സോഷ്യൽ മീഡിയയിൽ നിന്നും ഒരുപാട് അസഭ്യ വാക്കുകൾ കേൾക്കേണ്ടി വന്നു; രോഗം ഭേദമായി ചെല്ലുമ്പോൾ നാട്ടുകാർ എങ്ങനെ പ്രതികരിക്കും എന്നൊക്കെ ആശങ്കയുണ്ടായിരുന്നു; ധൈര്യം പകർന്നത് ആരോഗ്യ പ്രവർത്തകർ; എല്ലവർക്കും നന്ദി; കോവിഡ് ഭേദമായ ഐത്തല സ്വദേശി റിജോ മറുനാടനോട്
ആർ പീയൂഷ്
പത്തനംതിട്ട: ആരോപണങ്ങൾ കേട്ടപ്പോൾ വലിയ സങ്കടമായിരുന്നു. ഒന്നും അറിഞ്ഞു കൊണ്ട് ചെയ്തതല്ല. എല്ലാം മനസ്സിലാക്കി കൂടെ നിന്ന എല്ലാവർക്കും നന്ദി. ഇന്ന് അപ്പച്ചനും അമ്മച്ചിയും ഞാനും രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയിരുന്നു. ഇറ്റലിയിൽ നിന്നുമെത്തിയ ശേഷം കൊറോണ ബാധിച്ച പത്തനംതിട്ട ഐത്തല സ്വദേശി റിജോ മറുനാടൻ മലയാളിയോട് പറഞ്ഞ വാക്കുകളാണിത്. കോവിഡ് 19 ബാധിച്ച് മാർച്ച് ആറാം തീയതി മുതലാണ് റിജോയും മാതാപിതാക്കളും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊറന്റൈനിൽ കഴിഞ്ഞത്. അവസാനം നടത്തിയ ടെസ്റ്റുകളിൽ ഫലം നെഗറ്റീവ് ആയതോടെയാണ് ഇവർക്ക് രോഗം ഭേദമായെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഇവരെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇറ്റലിയിൽ നിന്നെത്തി രോഗം നാട്ടിലെല്ലാവർക്കും പകർത്തി കൊടുത്തു എന്നാരോപിച്ച് സോഷ്യൽ മീഡിയ വഴി വലിയ പ്രതിഷേധം ഐത്തലയിലെ ഈ കുടുംബത്തിന് നേരെ ഉണ്ടായി. അതിനെ പറ്റിയും ആശുപത്രിയിലെ അനുഭവങ്ങളും റിജോ മറുനാടനുമായി പങ്കു വയ്ക്കുകയാണ്.
വലിയ തെറ്റിദ്ധാരണയായിരുന്നു എല്ലാവർക്കും. ഞാനും അപ്പച്ചനും അമ്മച്ചിയും മനഃപൂർവ്വം ഈ നാട്ടിൽ എല്ലാവർക്കും രോഗം പടർത്താൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. എന്നാൽ ഞങ്ങൾ അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്യുമോ? അതും ഞങ്ങളുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുമായി സമ്പർക്കം പുലർത്തുമോ? ഞങ്ങൾ ഇതൊന്നും അറിയാതെയാണ് ബന്ധുക്കളുടെ അടുത്തും മറ്റും പോയത്. നാട്ടുകാരിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ഒരുപാട് അസഭ്യ വാക്കുകൾ കേൾക്കേണ്ടി വന്നു. എന്നാൽ അവസാനം എല്ലാവരും മനസ്സിലാക്കിയപ്പോൾ സന്തോഷമുണ്ട്.
രോഗം സ്ഥിരീകരിച്ചപ്പോൾ വലിയ കുറ്റപ്പെടുത്തലുകളായിരുന്നു എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടായത്. സോഷ്യൽ മീഡിയ വഴി ഞങ്ങളുടെ ചിത്രം പ്രചരിപ്പിച്ച് അപമാനിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ കണ്ടപ്പോൾ വലിയ മനോവിഷമമായിരുന്നു. രോഗം ഭേദമായി ചെല്ലുമ്പോൾ ഇനി നാട്ടുകാർ എങ്ങനെയാവും പ്രതികരിക്കുക, ദേഹോപദ്രവം ചെയ്യുമോ എന്നൊക്കെയുള്ള ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾക്ക് ധൈര്യം പകർന്നത് ആരോഗ്യ പ്രവർത്തകരും ആത്മീയ ഗുരുക്കന്മാരുമായിരുന്നു. അരമനയിൽ നിന്നും പള്ളിയിൽ നിന്നുമൊക്കെ വലിയ പിൻതുണ കിട്ടി. അവർ തന്ന ആത്മ ധൈര്യമാണ് എല്ലാ വിഷമങ്ങളും മാറ്റിയത്.
മാർച്ച് 6 നാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിക്കുന്നത്. ഏഴാം തീയതി രാത്രിയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. 24 ദിവസം ഇവിടെ ഒരു കുറവും ഉദ്യോഗസ്ഥർ വരുത്തിയിട്ടില്ല. ഡോക്ടർ ശരത്, നസീർ എന്നിവർ വളരെ നല്ല രീതിയിലാണ് ചിക്തിസിച്ചത്. കൂടോതെ ഇവിടുത്തെ നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ പിന്നെ നമ്മുടെ സർക്കാർ എല്ലാവർക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുകയാണ്. പിന്നെ മാധ്യമ പ്രവർത്തകരുടെ കാര്യം പ്രത്യേകം എടുത്തു പറയണം. ഞങ്ങളുടെ എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിച്ചതിൽ നിർണ്ണായക പങ്കു വഹിച്ചത് അവരാണ്. ഞങ്ങളുടെ നാവ് എന്ന് തന്നെ പറയണം. അവർക്കും ഹൃദയം നിറഞ്ഞ നന്ദി.
ജനങ്ങളൊന്നും പേടിക്കേണ്ടതില്ല. നിങ്ങളൊക്കെ നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ എല്ലാ സംരക്ഷണയും സഹായവും ലഭ്യമാകും. സർക്കാർ നിർദ്ദേശം അക്ഷരം പ്രതി പാലിച്ചാൽ നിങ്ങൾക്ക് കോവിഡിനെ പേടിക്കേണ്ടതില്ല. നമ്മുടെ നാട്ടിലെ ചികിത്സ തന്നെയാണ് മികച്ചത് എന്ന് ഇത്രയും ദിവസം ഇവിടെ കഴിഞ്ഞപ്പോൾ മനസ്സിലായി. ആദ്യം തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് എല്ലാവരും മനസ്സിലാക്കിയതിൽ സന്തോഷം: റിജോ പറഞ്ഞു.
ഫെബ്രുവരി 29ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരുന്നു ഇറ്റലിയിൽ നിന്നും ഇവർ എത്തിയത്. ഇവരുമായി അടുത്തിടപഴകിയ സഹോദരിക്കും കുഞ്ഞിനും കൊറോണ പിടിപെട്ടിരുന്നു. ഇവർ ഏതാനും ദിവസം മുൻപ് അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു. പിന്നാലെയാണ് ഇവരുടെ രോഗം ഭേദമായെന്ന് റിപ്പോർട്ട് വന്നതും ഡിസ്ചാർജ് ചെയ്തതും.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍