പേരിൽ മാത്രം ചന്ദ്രശേഖരൻ എന്നുണ്ടായിട്ട് എന്തുകാര്യം? മഹാനായ ഇ.ചന്ദ്രശേഖരൻ നായരെ പോലുള്ള മുന്മന്ത്രിമാരെ കണ്ടുപഠിക്കണം; സാധാരണക്കാരോട് മുഖം തിരിച്ച് റവന്യു മന്ത്രി നിൽക്കുന്നത് ഉദ്യോഗസ്ഥർക്കൊപ്പം; പാർട്ടി നേതൃത്വത്തെ അംഗീകരിക്കാത്ത കോഴിക്കോട് ജില്ലാ കലക്ടർക്കെതിരെ പരാതിപ്പെട്ടിട്ടും മന്ത്രി ഗൗനിച്ചില്ല; ഇ.ചന്ദ്രശേഖരനെ ബഹിഷ്കരിച്ച് സിപിഐ ജില്ലാ നേതൃത്വം; മന്ത്രിക്കെതിരെ വാളോങ്ങുന്നത് സംസ്ഥാന സമ്മേളനത്തിലെ വിമർശനത്തിന് പിന്നാലെ
എം ബേബി
കോഴിക്കോട്: റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനെതിരെ വാളോങ്ങി സ്വന്തം പാർട്ടി. സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയെ നിർത്തിപ്പൊരിച്ചത്. ഇ ചന്ദ്രശേഖരൻ നായരെ പോലുള്ള മുൻകാല സിപിഐ മന്ത്രിമാരെ കണ്ടുപഠിക്കണമെന്നും പേരിൽ മാത്രം ചന്ദ്രശേഖരനുണ്ടായിട്ട് കാര്യവുമില്ലെന്നായിരുന്നു പരിഹാസം ഉയർന്നത്. പിന്നീട് മന്ത്രിയെ കാസർകോട്ടെ സി പി എം ജില്ലാ നേതൃത്വവും ബഹിഷ്ക്കരിച്ചു. മന്ത്രിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്ന് സിപിഐ എം ജനപ്രതിനിധികൾ കുറച്ചുകാലം മുമ്പ് വിട്ടു നിന്നിരുന്നു. ഇപ്പോഴിതാ സ്വന്തം പാർട്ടിയുടെ നേതാക്കൾ തന്നെ മന്ത്രിയെ ബഹിഷ്കരിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തി.
മന്ത്രി പങ്കെടുത്ത ഭവന നിർമ്മാണ ബോർഡിൽ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവർക്കായുള്ള കുടിശ്ശിക നിവാരണ അദാലത്ത്, പൂളക്കോട് വില്ലേജ് ഓഫീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് ഉദ്ഘാടന ചടങ്ങ് എന്നിവയിൽ നിന്നാണ് പാർട്ടിയുടെ കോഴിക്കോട് ജില്ലയിലെ നേതാക്കൾ നിന്നത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനപ്രകാരമാണ് നേതാക്കൾ മന്ത്രിയുടെ പരിപാടിയിൽ നിന്ന് വിട്ടു നിന്നതെന്നാണ് അറിയുന്നത്. മന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ ബഹിഷ്ക്കരിക്കാനാണ് എക്സിക്യൂട്ടീവ് തീരുമാനം കൈക്കൊണ്ടത്.
കോഴിക്കോട് ജില്ലാ കലക്ടർ ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് സിപിഐ നേതൃത്വത്തിന്റെ ആക്ഷേപം. കലക്ടറും സബ്കലക്ടറും സിപിഐ യെ പൂർണ്ണമായും അവഗണിക്കുന്നു. ജനകീയ വിഷയങ്ങളുമായി കലക്ടറെ സമീപിക്കുമ്പോൾ നിഷേധാത്മകമായ സമീപനമാണ് പലപ്പോഴും ഉണ്ടാവുന്നത്. ഇത്തരം കാര്യങ്ങൾ മന്ത്രിയെ ബോധ്യപ്പെടുത്തിയെങ്കിലും മന്ത്രി ഗൗനിക്കുന്നില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ ആക്ഷേപം. എത്രയോ പേരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളിലൂടെയാണ് പാർട്ടി വളർന്നുവന്നത്. എന്നാൽ സാധാരണക്കാരായ ആളുകളുടെ പ്രശ്നങ്ങൾ അവഗണിക്കപ്പെടുമ്പോൾ അവർക്കൊപ്പം നിൽക്കാതെ ഉദ്യോഗസ്ഥർക്കൊപ്പമാണ് മന്ത്രി നിലകൊള്ളുന്നതെന്ന് വിമർശനം ഉയരുന്നു.
റവന്യു വകുപ്പിലെ താത്ക്കാലിക നിയമനത്തിന് പാർട്ടി നിർദ്ദേശിച്ച പേര് അവഗണിച്ച് സി പി എമ്മുകാരനായ ഒരാളെ നിയമിച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മന്ത്രിയോട് കാര്യങ്ങൾ വ്യക്തമാക്കിയിരുന്നതായിരുന്നെങ്കിലും സജീവ പ്രവർത്തകൻ തഴയപ്പെട്ടത് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. കലക്ടർ ഉൾപ്പെടെയുള്ളവർ സി പി എം നേതാക്കളുടെ വാക്കുകൾ മാത്രം കേട്ടുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. പാർട്ടി ജില്ലാ നേതൃത്വത്തിന്റെയും പ്രവർത്തകരുടെയും വികാരം മാനിക്കാതെയും പറയുന്ന കാര്യങ്ങൾ അവഗണിച്ചും മുന്നോട്ട് പോകുന്ന മന്ത്രിയുടെ പരിപാടിയുമായി സഹകരിക്കേണ്ടെന്ന് തന്നെയാണ് നേതാക്കളുടെ തീരുമാനം.
ഇതിന്റെ ഭാഗമായി തന്നെയാണ് ഇന്നലെ പരിപാടികൾ ബഹിഷ്ക്കരിച്ചത്. സാധാരണഗതിയിൽ മന്ത്രിക്കൊപ്പം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടികളുള്ള സ്ഥലങ്ങളിലെത്താറുണ്ട്. അവിടുത്തെ പ്രാദേശിക നേതാക്കളും പരിപാടികളിൽ സംബന്ധിക്കും. എന്നാൽ കോഴിക്കോട് നഗരത്തിലും പൂളക്കോടും നടന്ന പരിപാടികൾക്ക് നേതാക്കളാരും പങ്കെടുത്തില്ല. ജില്ലാ നേതൃത്വം ബഹിഷ്ക്കരിച്ച പരിപാടിയിൽ ഭവന നിർമ്മാണ ബോർഡ്ചെയർമാൻ പി പ്രസാദ്, മെമ്പർ അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ തുടങ്ങിയവരും സംബന്ധിച്ചിരുന്നു. സിപിഐ സംസ്ഥാന എക്സി. അംഗം കൂടിയാണ് പി പ്രസാദ്. അഡ്വ: ഗോവിന്ദൻ പള്ളിക്കാപ്പിൽ സിപിഐ കാസർക്കോട് ജില്ലാ സെക്രട്ടറിയാണ്.
വകുപ്പ് സെക്രട്ടറിയെ പോലും നിയന്ത്രിക്കാൻ സാധിക്കാത്ത റവന്യു മന്ത്രിയോട് സഹതാപം തോന്നുന്നുവെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഇപ്പോഴിതാ സ്വന്തം പാർട്ടി നേതാക്കളും പരിപാടി ബഹിഷ്ക്കരിച്ചുകൊണ്ട് മന്ത്രിയോട് ഇത് തന്നെ പറയുന്നു.
കോഴിക്കോട് ജില്ലയിലെ നാല് താലൂക്കുകളിലെ 88 വില്ലേജുകളിൽ ഉൾപ്പെട്ട 283 കുടിശ്ശികക്കാരുടെ ഫയലുകളാണ് കോഴിക്കോട് നടന്ന കുടിശ്ശിക നിവാരണ അദാലത്തിൽ പരിഗണിച്ചത്. ഇവരിൽനിന്ന് 22.47 കോടി രൂപയാണ് ബോർഡിന് ലഭിക്കാനുള്ളത്.ണം തിരിച്ചടക്കാൻ കഴിയാത്ത വിധം പരിതാപകരമായ അവസ്ഥയിൽ ഉള്ളവരുടെ പ്രശ്നത്തിന് അദാലത്തിൽ പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിവുള്ള സാമ്പത്തിക ശേഷിയുള്ളവരുടെ കുടിശ്ശിക തള്ളിക്കളയാനാവില്ല. സാമ്പത്തിക ശേഷിയുള്ളവർ സൗജന്യം പ്രതീക്ഷിക്കരുത്. കുടിശ്ശിക തിരിച്ചടയ്ക്കാൻ കഴിവുള്ളവർക്ക് മൂന്നു മാസത്തെ കാലാവധി നൽകുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. വായ്പ എടുത്തവരുടെ സാമ്പത്തിക ശേഷിയെ കുറിച്ച് അന്വേഷിക്കാൻ ഭവന നിർമ്മാണ ബോർഡ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മൂന്ന് ഗഡുക്കളായോ ഒന്നിച്ചോ മൂന്നുമാസത്തിനുള്ളിൽ പണം തിരിച്ചടയ്ക്കാം. ഒരാളെ പോലും സ്വന്തം വീട്ടിൽനിന്ന് പുറന്തള്ളാൻ സർക്കാരിന് ഉദ്ദേശമില്ല, എന്നാൽ സാമ്പത്തിക ശേഷിയുള്ളവരിൽ നിന്ന് കുടിശ്ശിക തിരിച്ചു കിട്ടാനുള്ള നടപടികൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
Stories you may Like
- ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അപ്പീലുകളിലെ വിധികേട്ട് പൊട്ടിക്കരഞ്ഞ് കെ.കെ. രമ
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കും
- ജ്യോതിബാബുവിനെ ആശുപത്രിയിലേക്ക് മാറ്റി, കെ.കെ കൃഷ്ണനെ ജില്ലാ ജയിലിലേക്കും
- അടിച്ച നേതാവ് ചർച്ചയ്ക്കെത്തി; ചർച്ച ബഹിഷ്കരിച്ച് ബസ് ഉടമ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍