Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പന്തളം കൊട്ടാരം പാർട്ടിക്ക് വേണ്ടി വലിയ ത്യാഗങ്ങൾ സഹിച്ചവർ; നിരോധിക്കപ്പെട്ട കാലത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവർത്തിച്ച പാരമ്പര്യമാണ് കൊട്ടാരത്തിനുള്ളത്; സി അച്യുതമേനോൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇവിടെ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്; തെറ്റ് കണ്ടാൽ ചൂണ്ടിക്കാട്ടാമെങ്കിലും അപകീർത്തിപ്പെടുത്തരുതെന്ന് നേതാക്കളോട് നിർദേശിച്ച് കാനം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ അയഞ്ഞ നിലപാടുമായി സിപിഐ

പന്തളം കൊട്ടാരം പാർട്ടിക്ക് വേണ്ടി വലിയ ത്യാഗങ്ങൾ സഹിച്ചവർ; നിരോധിക്കപ്പെട്ട കാലത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവർത്തിച്ച പാരമ്പര്യമാണ് കൊട്ടാരത്തിനുള്ളത്; സി അച്യുതമേനോൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇവിടെ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്; തെറ്റ് കണ്ടാൽ ചൂണ്ടിക്കാട്ടാമെങ്കിലും അപകീർത്തിപ്പെടുത്തരുതെന്ന് നേതാക്കളോട് നിർദേശിച്ച് കാനം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ അയഞ്ഞ നിലപാടുമായി സിപിഐ

ജി രാജേഷ്‌കുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട ശക്തമായ നിലപാടുമായി സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും മുന്നോട്ട് പോകുമ്പോൾ ഇക്കാര്യത്തിൽ വലിയ പ്രകോപനമൊന്നും സൃഷ്ടിക്കേണ്ടതില്ലെന്നും സംതുലിത സമീപനം മാത്രം കൈക്കൊണ്ടാൽ മതിയെന്നുമുള്ള നിലപാടുമായി സിപിഐ. തന്ത്രിക്കെതിരെയും പന്തളം കൊട്ടാരത്തിനെതിരെയും ശക്തമായ നിലപാടാണ് പിണറായി വിജയൻ കൈക്കൊണ്ടത്.

എന്നാൽ ശബരിമലയിലെ വിശ്വാസവുമായി ബന്ധപ്പെട്ട് ഭക്തരുടെ മനസ്സിനെ മുറിപ്പെടുത്തുന്ന സംസാരങ്ങളൊന്നും ഉണ്ടാവരുതെന്നും പന്തളം കൊട്ടാരത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നുമാണ് സിപിഐ നിലപാട്. പ്രകോപനപരമായി സംസാരിച്ചവർ സംസാരിച്ചോട്ടെ എന്നാൽ സിപിഐ പ്രവർത്തകർ അത്തരത്തിൽ സംസാരിക്കരുതെന്നും പാർട്ടി നേതാക്കൾക്ക് സെക്രട്ടറി കാനം രാജേന്ദ്രൻ നിർദ്ദേശം നൽകി. ഇതേ വികാരമാണ് പാർട്ടി പ്രാസംഗികർ പൊതുയോഗങ്ങളിൽ എടുക്കേണ്ടതെന്നും കാനം രാജേന്ദ്രൻ പാർട്ടി മേഖലാ ജനറൽബോഡികളിൽ വ്യക്തമാക്കി.

'പന്തളം രാജവംശമുണ്ടായിരുന്നു. കടംകയറി മുടിഞ്ഞ് തിരുവിതാംകൂർ രാജവംശത്തിന് അടുത്തൂൺ പറ്റിയതാണ്. അന്ന് മുതൽ രാജാവുമില്ല. പരിവാരങ്ങളുമില്ല എന്നായിരുന്നു പിണറായി വ്യക്തമാക്കിയത്.'- സിപിഐയ്ക്കും ഇതേ അഭിപ്രായമാണെങ്കിലും അത് പരസ്യമായി പറയരുതെന്നാണ് പാർട്ടി നിർദ്ദേശം.

മേൽശാന്തിയെ നിയമിക്കാനുള്ള ടെക്ക്‌നിക്കൽ മെമ്പറെ തെരഞ്ഞെടുക്കാനുള്ള അവകാശം മാത്രമാണ് പന്തളം രാജകുടുംബത്തിനുള്ളത്. നാലുപേരിൽ അവസാനത്തെ ആളെ കണ്ടെത്താൻ നറുക്കെടുക്കാനുള്ള അധികാരം മാത്രമാണ് ഇത്. തിരുവാഭരണം സൂക്ഷിക്കാനുള്ള അവകാശവും അവർക്കുണ്ട്. മറ്റൊരു അധികാരവും അവർക്കില്ല. നടയടക്കാനോ തുറക്കാനോ ഉള്ള തീരുമാനങ്ങളൊന്നും അവർക്ക് കൈക്കൊള്ളാൻ പറ്റില്ലെന്നുമാണ് സിപിഐ നിലപാടെങ്കിലും പാർട്ടിക്ക് വേണ്ടി വലിയ ത്യാഗങ്ങൾ സഹിച്ച പന്തളം കൊട്ടാരത്തെ അപകീർത്തിപ്പെടുത്തരുതെന്നും പാർട്ടി നിർദ്ദേശം നൽകുന്നു.

പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവർത്തിച്ച പാരമ്പര്യമാണ് കൊട്ടാരത്തിനുള്ളത്. സി അച്യുതമേനോൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇവിടെ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. നിരവധി ദലിത് നേതാക്കൾ വരെ കൊട്ടാരത്തിൽ താമസിച്ചു. തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കാമെങ്കിലും കൊട്ടാരത്തെ രൂക്ഷമായി അക്രമിക്കരുതെന്ന നിർദ്ദേശമാണ് പാർട്ടി മുന്നോട്ട് വെയ്ക്കുന്നത്.
നൈഷ്ഠിക ബ്രഹ്മചാരിയാണോ അയ്യപ്പൻ, ശബരിമലയിൽ സ്ത്രീ സാന്നിധ്യമില്ലേ തുടങ്ങിയ കാര്യങ്ങളിൽ പാർട്ടിക്ക് അഭിപ്രായമുണ്ടെങ്കിലും അതൊന്നും പച്ചയായി പറയാൻ പാടില്ല.

ബിജെ പിയുടെയും കോൺഗ്രസിന്റെയും ഇക്കാര്യത്തിലുള്ള ഇരട്ട നിലപാടുകളും ഇരട്ടത്താപ്പുകളും തുറന്നു കാണിക്കാൻ മാത്രം ശ്രമിച്ചാൽ മതി. മറ്റ് കാര്യങ്ങൾ പറയുന്നവർ പറഞ്ഞോട്ടെ. പാർട്ടി നേതാക്കൾ ഇക്കാര്യത്തിൽ ബാലൻസായ സമീപനം മാത്രം സ്വീകരിച്ചാൽ മതി. വിശ്വാസികളുമായി ശബരിമല വിഷയത്തിൽ തർക്കിക്കാൻ പോവരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പാർട്ടി നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയോട് അനുകൂല സമീപനം ആണെങ്കിലും പ്രകോപനം സൃഷ്ടിച്ച് മുന്നോട്ട് പോകുന്ന നിലപാടിനോട് സിപിഐയ്ക്ക് തീരെ താത്പര്യമില്ല. അനാവശ്യമായി വിവാദങ്ങൾ സൃഷ്ടിക്കുരുതെന്നാണ് സിപിഐ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP