ദിലീപിനെ അഴിക്കുള്ളിലാക്കിയ ആർജ്ജവം സിഡിറ്റിൽ കാണുന്നില്ല! പീഡകനെ രക്ഷിക്കാൻ മുന്നിൽ നിൽക്കുന്നത് ടിഎൻ സീമയുടെ ഭർത്താവ് തന്നെ; പെൺകുട്ടി ആവശ്യപ്പെട്ടാൽ മാത്രമേ നിയമപ്രകാരം പൊലീസിൽ പരാതി നൽകൂവെന്ന വിചിത്ര ന്യായവുമായി രജിസ്ട്രാർ; സിപിഎം നേതാവിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത് ഒത്തുതീർപ്പ് നാടകം; പിണറായിയുടെ 'നാം മുന്നോട്ട്' പരിപാടിയുടെ പ്രൊഡ്യൂസറെ അഴിക്കുള്ളിലാക്കാതിരിക്കാൻ കള്ളക്കളി സജീവം; സിഡിറ്റ് ഉദ്യോഗസ്ഥന്റെ പ്രതികരണം മറുനാടൻ പുറത്തുവിടുന്നു
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: സി ഡിറ്റിലെ പീഡനത്തിൽ സിപിഎം സഹയാത്രികനായ പ്രൊഡ്യൂസറെ കേസിൽ കുടക്കാൻ സിഡിറ്റിലെ ഉന്നതർക്ക് താൽപ്പര്യമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നാം മുന്നോട്ട് പരിപാടിയുടെ നിർമ്മാതാവായ സബ്നേഷിനെതിരെ പരാതി കിട്ടിയത് സിഡിറ്റ് രജിസ്ട്രാർ സമ്മതിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തിയെന്നും പരാതി സ്ഥിരീകരിച്ചെന്നും സമ്മതിക്കുകയും ചെയ്യുന്നു. പക്ഷേ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള വർക് പ്ലെയ്സ് ഹരാസ്മെന്റ് നിയമ പ്രകാരം പൊലീസിൽ പരാതികൊടുക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്നാണ് സിഡിറ്റ് രജിസ്ട്രാർ പറയുന്നത്. ഈ നിയമം നന്നായി പഠിക്കാനും ഉപദേശിക്കുന്നു. പരാതിക്കാരി ആവശ്യപ്പെട്ടാൽ മാത്രമേ പൊലീസിനെ സമീപിക്കേണ്ടതുള്ളൂവെന്ന വാദമാണ് രജിസ്ട്രാർക്ക് മുന്നോട്ട് വയ്ക്കാനുള്ളത്.
സിപിഎം സംസ്ഥാ സമിതി അംഗവും സ്ത്രീപക്ഷ സഹയാത്രികയുമായ ടിഎൻ സീമയുടെ ഭർത്താവാണ് ജി ജയരാജൻ. സിപിഎം നേതൃത്വവുമായി ജയരാജനും അടുത്ത ബന്ധമുണ്ട്. വി എസ് അച്യുതാനന്ദൻ സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന പികെ ശ്രീമതിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ജയരാജൻ. ഈ ബന്ധമാണ് സി ഡിറ്റിന്റെ രജസ്ട്രാർ പദവിയിലും ജയരാജനെ എത്തിച്ചത്. പിണറായി സർക്കാർ ഉയർത്തിപ്പിടിക്കുന്നത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട അജണ്ടയാണ്. ഇത് മനസ്സിലാക്കാതെയാണ് ജയരാജ് പീഡകനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നതെന്നാണ് ഉയരുന്ന ആരോപണം. പീഡനത്തിന് ഇരയായ പെൺകുട്ടി ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും സ്ഥാപനത്തിൽ ക്രിമിനൽ പ്രവർത്തി നടന്നാൽ അതിനെ നിയമപരമായി കാണേണ്ട ബാധ്യത സർക്കാർ സംവിധാനങ്ങൾക്കുണ്ട്. ഇതാണ് ജയരാജൻ പ്രതിയെ രക്ഷിക്കാനായി ലംഘിക്കുന്നത്.
വർക് പ്ലയ്സ് ആക്ടിലെ 19-ാം വകുപ്പിലാണ് സ്ഥാപനത്തിൽ പീഡനമുണ്ടായാൽ തൊഴിൽ ഉടമ ചെയ്യേണ്ടതിനെ കുറിച്ച് പ്രതിപാദിക്കുന്നത്. ഇതിലെ ജി വകുപ്പ് പ്രകാരം പീഡനത്തിന് ഇരയായ യുവതി ആവശ്യപ്പെട്ടാൽ മാത്രമേ പൊലീസിൽ പരാതി കൈമാറേണ്ടതുള്ളൂവെന്ന് വിശദീകരിക്കുന്നുണ്ടെന്നും ജയരാജ് പറയുന്നു. എന്നാൽ സീമയുടെ ഭർത്താവിന്റെ ഈ നിലപാട് ശരിയല്ലെന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത്. പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് എല്ലാ നിയമപരമായ സഹായവും ചെയ്യണമെന്നാണ് ജി, എച്ച് വകുപ്പുകൾ നിർദ്ദേശിക്കുന്നത്. പെൺകുട്ടി പരാതി ഫയൽ ചെയ്യാൻ മുന്നിട്ടിറങ്ങിയാൽ എല്ലാ പിന്തുണയും കൊടുക്കാൻ നിർദ്ദേശിക്കുന്നതാണ് സെക്ഷൻ 19ലെ ജി വകുപ്പ. ഇതിലൊരിടത്തും പെൺകുട്ടി പരാതി കൊടുത്താലേ സ്ഥാപനം പൊലീസിൽ അറിയിക്കേണ്ടതുള്ളൂവെന്ന് പറയുന്നുമില്ല.
സെക്ഷൻ 19ലെ എച്ച് വകുപ്പ് കൃത്യമായി കാര്യങ്ങളെ വിശദീകരിക്കുന്നുമുണ്ട്. പീഡിപ്പിക്കപ്പെട്ടയാളും പീഡിപ്പിച്ചയാളും ഒരേ തൊഴിലുടമയുടെ കീഴിലാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിയമമനുസരിച്ചോ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള വകുപ്പുകളനുസരിച്ചോ തുടർനടപടികൾ സ്വീകരിക്കാൻ തൊഴിലുടമ തയ്യാറാകണമെന്നാണ് ഇതിൽ വിശദീകരിക്കുന്നത്. പീഡിപ്പിച്ചയാൾ മറ്റൊരു സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെങ്കിൽ പീഡിപ്പിക്കപ്പെട്ടയാൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, തുടർ നടപടികൾ സ്വീകരിക്കാനുള്ള സഹായങ്ങൾ നൽകണമെന്നും നിയമം പറയുന്നു. അതായത് സി ഡിറ്റിലെ പീഡനത്തിൽ പരാതി നൽകേണ്ട ഉത്തരവാദിത്തം ജയരാജിനുണ്ട്. പരാതി നൽകിയാൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം സബ്നേഷിനെതിരെ പൊലീസ് കേസെടുക്കും. അപ്പോൾ കണ്ണൂരുകാരനായ സഖാവ് അഴിക്കുള്ളിലുമാകും. ഇത് ഒഴിവാക്കാനാണ് സിപിഎം നേതാവായ ടിഎൻ സീമയുടെ ഭർത്താവ് ശ്രമിക്കുന്നത്.
സിഡിറ്റിലെ പീഡനത്തിൽ ജനുവരിയിലാണ് സീമയുടെ ഭർത്താവിന് യുവതി പരാതി നൽകുന്നത്. ഇതിൽ ഒരു നടപടിയും എടുത്തില്ല. പരാതിയുടെ വിശദാംശങ്ങൾ സഹിതം മറുനാടൻ വാർത്ത നൽകിയതിന് തൊട്ട് പിന്നാലെ സബ്നേഷിനെ പരിപാടിയിൽ നിന്നും ഒഴിവാക്കി. സിഡിറ്റിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തു. സാധാരണ പീഡനങ്ങൾക്ക് അപ്പുറം വ്യാപ്തിയുള്ള പരാതിയാണ് ഇയാൾക്കെതിരെ ഉയർന്നത്. മറ്റൊരു സഹപ്രവർത്തകയ്ക്കെതിരേയും ആക്ഷേപം ഉയർന്നു. എന്നാൽ ഈ പരാതിയിൽ ഉൾപ്പെട്ട യുവതിയേയും രക്ഷിക്കാനാണ് സിഡിറ്റിന്റെ ശ്രമം. പരാതിയിൽ മറ്റൊരു യുവതിക്കെതിരെ ഒരു ആക്ഷേപവും സിഡിറ്റിന് കിട്ടിയിട്ടില്ലെന്നും രജിസ്ട്രാർ പറയുന്നു. അങ്ങനെ പരാതിയിലെ പ്രതികളെ രക്ഷിക്കാൻ ബോധപൂർവ്വം രജിസ്ട്രാർ ശ്രമിക്കുന്നതായാണ് വ്യക്തമാകുന്നത്.
- സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള വർക് പ്ലെയ്സ് ഹരാസ്മെന്റ് നിയമത്തിലെ 19-ാം വകുപ്പിലെ വിവിധ സെക്ഷനുകൾ
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് പിണറായി സർക്കാർ ഏറെ അവകാശ വാദങ്ങൾ ഉയർത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതായിരുന്നു അതിൽ പ്രധാനം. ആക്രമിച്ച കേസിൽ ദിലീപിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞ് സർക്കാർ ദിലീപിനെ അറസ്റ്റ് ചെയ്തു. അത് ആഘോഷമാക്കുകയും ചെയ്തു. എന്നാൽ സർക്കാർ സ്ഥാപനത്തിൽ പിണറായിയുടെ പരിപാടിയുടെ നിർമ്മതാവ് പീഡനക്കേസിൽ കുടുങ്ങുമ്പോൾ സ്ത്രീ പീഡകരെ രക്ഷിക്കുകയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചെയ്യുന്നത്. ഇതിനെതിരേയാണ് അതിശക്തമായ രോഷമുയരുന്നത്. കണ്ണൂരിലെ സിപിഎം നേതൃത്വത്തിന് വേണ്ടപ്പെട്ടയാളാണ് സബ്നേഷ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം സ്വാധീനവും ഉണ്ട്. അതുകൊണ്ട് കൂടിയാണ് പരാതി പൊലീസിൽ ഏൽപ്പിക്കാതെ രജിസ്ട്രാർ കള്ളക്കളി നടത്തുന്നത്.
കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ നാം മുന്നോട്ട് പരിപാടിയുടെ സഹ പ്രൊഡ്യൂസർ ആയ മുൻ മാധ്യമ പ്രവർത്തകയാണ് പീഡന ശ്രമത്തിന് വിധേയായ വനിത മാധ്യമ പ്രവർത്തകയെ ഇടപ്പഴിഞ്ഞിയിലെ സബ്നേഷിന്റെ വീട്ടിൽ എത്തിച്ചത്. ഇവിടെ വച്ചായിരുന്നു ആദ്യ പീഡന ശ്രമം നടന്നത്. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ കണ്ട സബ്നേഷിനെയല്ല രാത്രി പെൺകുട്ടി കണ്ടത്. തന്റെ കൂട്ടുകാരിയോടൊപ്പം കുടിച്ചു കൂത്താടി ലൈംഗിക വൈകൃത്യങ്ങൾ കാണിക്കുന്നു. ഒരു ഘട്ടത്തിൽ കടന്നു പിടിച്ചപ്പോൾ കുതറി രക്ഷപ്പെട്ട പെൺകുട്ടി ബഹളം വെച്ചപ്പോൾ മാത്രമാണ് സബനേഷ് അടങ്ങിയതെന്ന് സിഡിറ്റ് രജിസ്റ്റാർക്ക് കിട്ടിയ പരാതിയിൽ പറയുന്നു. പിന്നീട് പെൺകുട്ടിയ പ്രലോഭിപ്പിക്കാൻ ഇരുവരും തന്റെ മുന്നിൽ വെച്ച് ലൈഗീക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും പരാതിയിൽ ഉണ്ട്. നിർബന്ധിച്ചു മദ്യം കുടിപ്പിക്കാനും ശ്രമം ഉണ്ടായി. പിന്നീട് വഴങ്ങാതെ വന്ന തന്നെ റൂമിൽ കയറ്റി കതകടച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. താൻ കുതറി ഓടിയതിനാൽ ആ ശ്രമം വിജയച്ചില്ല.
ഇക്കാര്യം പുറത്തതു പറഞ്ഞാൽ വകവരുത്തുമെന്ന് സബ്നേഷും സഹപ്രവർത്തകയും ഭീക്ഷണിപ്പെടുത്തി ഒപ്പം ജോലി കളയിക്കുമെന്നും പറഞ്ഞപ്പോൾ പരാതി പെടുന്നതിൽ നിന്ന പിൻവാങ്ങുകയായിരുന്നുവെന്ന് പീഡന ശ്രമത്തതിന് ഇരയായ പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തതി വീണ്ടും പീഡിപ്പിക്കാൻ ശ്രമം നടന്നു. ഇതിന് വഴിയൊരുക്കി കൊടുത്തത് തന്റെ സഹപ്രവർത്തക തന്നെ. പിന്നീട് കോട്ടയംകാരിയായ ഇത് സഹപ്രവർത്തക ജനുവരി ആദ്യവാരം കെണിയിൽപെടുത്താൻ ശ്രമിച്ചപ്പോൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. തന്റെ മാനവും ജീവനും അപകടത്തിലാണന്ന് മനസിലാക്കിയാണ് ജനുവരി മധ്യത്തോടെ പരാതി നൽകിയതെന്നും പെൺകുട്ടി സഹപ്രവർത്തകരോടു പറഞ്ഞു.
പരാതി നൽകിയ പെൺകുട്ടിയെ ആദ്യം പിൻതിരിപ്പിക്കാൻ സി ഡിറ്റിലെ ഉന്നതർ ശ്രമിച്ചുവെന്നാണ വിവരം. എന്നാൽപിൻവലിക്കില്ലന്ന് മനസിലായതോടെ ഫെബ്രുവരി ആദ്യം സിഡിറ്റ് രജിസ്റ്റാർ പരാതിതൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാൻ ചുമതലപ്പെട്ട സമിതിക്ക് മുൻപാകെ കൈമാറി. സമിതിക്ക് മേലും ഉന്നത രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നാണ് വിവരം. എന്തായാലും ഒരാഴ്ച നീണ്ട സിറ്റിങ് പൂർത്തിയാക്കി നടപടി നിർദ്ദേശിച്ച് സമിതി ഒരു മാസം മുൻപ് റിപ്പോർട്ട് നൽകി. എന്നിട്ടും നടപടി എടുക്കാനോ പരാതി പൊലീസിന് കൈമാറാനോ സിഡിറ്റ് അധികൃതർ തയ്യാറാകാതിരുന്നത് രാഷ്ട്രീയം സമ്മർദ്ദം കൊണ്ടാണ്. പ്രതികൂട്ടിൽ നിൽക്കുന്ന സബ്നേഷ് കടുത്ത സിപിഎം പ്രവർത്തകനും കണ്ണൂർ സ്വദേശിയുമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് നാം മുന്നോട്ടിന്റെ പ്രൊഡക്ഷൻ ചുമതല സബ്നേഷിനെ ഏൽപ്പിച്ചത്.
കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്താണ് കണ്ണൂരിലെ ഒരു ഉന്നത സി പി എം നേതാവിന്റെ ശുപാർശയിൽ സബ്നേഷ് ജോലിക്ക കയറുന്നത്. ജോലിയിൽ കയറി ഒരു വർഷത്തിനിടെ സ്വാഭാവ ദൂഷ്യവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നുവെങ്കിലും ആരും രേഖാമൂലം പരാതി നൽകാത്തതിനാൽ സബ്നേഷിനെതിരെ നടപടി വന്നില്ല. ഇത്തവണ പരാതിക്കാരി ഉറച്ചു നിന്നപ്പോൾ സിഡിറ്റിലെ ഉന്നതർ നടപടിക്ക് നിർബന്ധിതമായി. അപ്പോഴും സബ്നേഷിനെ പൊലീസ് കേസിൽ പ്രതിയാക്കാതിരിക്കാനാണ് ശ്രമം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്