ജേക്കബ് തോമസിനു വിനയായതു രണ്ടു മന്ത്രിമാർക്കെതിരെ മുഖ്യമന്ത്രിക്കു റിപ്പോർട്ടു നൽകിയത്; പരാതി കിട്ടിയ ഉടൻ മന്ത്രിമാരെ വിളിച്ചു പിണറായി ശാസിച്ചു; വിജിലൻസ് ഡയറക്ടർ അറിയാതെ കെ എം എബ്രഹാമിന്റെ വീട്ടിൽ റെയ്ഡിനു പോയത് ഐഎഎസുകാരെ ഒപ്പം നിർത്തി ജേക്കബ് തോമസിനെ പുകച്ചു പുറത്തു ചാടിക്കാനുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎം എബ്രഹാമിന്റെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിന് പിന്നിൽ പിണറായി വിജയൻ മന്ത്രിസഭയിലെ പ്രമുഖന്റെ കരങ്ങളും. പിണറായി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർക്കെതിരെ അഴിമതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നൽകിയിരുന്നു. ഇത് കൈയിൽ കിട്ടിയതോടെ മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന സിപിഐ(എം) മന്ത്രിയെ വിളിച്ചു വരുത്തി. പിണറായി വിജയൻ ശാസിക്കുകയും ചെയ്തു. സിപിഐ മന്ത്രിയുടെ വകുപ്പിനെതിരേയും ചില സംശയങ്ങൾ ജേക്കബ് തോമസ് ഉയർത്തി. ഇതും മുഖ്യമന്ത്രി മന്ത്രിയോട് നേരിൽ ചോദിച്ചു. അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും പറഞ്ഞു. ഇതിന് പിന്നാലെയാണ് ജേക്കബ് തോമസിനെതിരെ ഐഎഎസ് ലോബിയെ ഇറക്കിവിടാൻ നീക്കം തുടങ്ങിയത്. ഇതിന് പിന്നിൽ സിപിഐ(എം) മന്ത്രിയാണെന്നാണ് സൂചന.
കെഎം എബ്രഹാമിന്റെ വീട്ടിലെ പൊലീസ് റെയ്ഡ് ഇതിന്റെ ഭാഗമാണെന്നാണ് മറുനാടന്‍ ലഭിക്കുന്ന സൂചന. സിപിഐ(എം) മന്ത്രിയുടെ വിശ്വസ്തനാണ് എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ എസ് പി എസ് രാജേന്ദ്രൻ. ചില പ്രലോഭനങ്ങൾ നൽകിയാണ് ഇദ്ദേഹത്തെ റെയ്ഡിന് വിട്ടതെന്നാണ് സൂചന. തിരുവിതാംകൂർ ദേവസം ബോർഡിലേക്കുള്ള വിജിലൻസ് എസ്പിമാരുടെ സാധ്യതാ പട്ടികയിൽ രാജേന്ദ്രനുമുണ്ടായിരുന്നു. ഈ പദവി ഉറപ്പ് നൽകിയാണ് റെയ്ഡ് നടത്തിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. കഴിഞ്ഞ ദിവസങ്ങളിലാണ് ദേവസം വിജിലൻസ് എസ്പി മാരുടെ പട്ടികയ്ക്ക് അന്തിമ രൂപം നൽകിയത്. ഇതിൽ വിജിലൻസ് എസ് പിയായ കെ രാജേന്ദ്രനും ഉണ്ടായിരുന്നു. ഹൈക്കോടതിയുടെ അനുമതിക്കായുള്ള പട്ടികയിൽ ഉൾപ്പെട്ട ഇതേ ഉദ്യോഗസ്ഥൻ മന്ത്രിക്ക് വേണ്ടിയാണ് റെയ്ഡ് ആസുത്രണം ചെയതതെന്നാണ് ഉയരുന്ന ആക്ഷേപം.
കെ എം എബ്രഹാമിന്റെ വീട്ടിലെ റെയ്ഡ് തനിക്ക് അറിയില്ലെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യാൻ മുഖ്യമന്ത്രിയും തീരുമാനിച്ചിട്ടുണ്ട്. ബോധപൂർവ്വം തെറ്റിധാരണ പരത്തി ഐഎഎസുകാരേയും ഐപിഎസുകാരേയും തമ്മിൽ തല്ലിക്കാനായിരുന്നു നീക്കം. ഇത് ഏറ്റുപിടിച്ച് ടോം ജോസിനെ പോലുള്ള ഉദ്യോഗസ്ഥരും ജേക്കബ് തോമസിന് നേരെ തിരിഞ്ഞു. ഇതെല്ലാം ലക്ഷ്യമിട്ട് തന്നെയാണ് സിപിഐ(എം) മന്ത്രി റെയ്ഡ് ആസൂത്രണം ചെയ്തത്. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായുള്ള എബ്രഹാമിന്റെ വീട്ടിലെ പരിശോധനയെ ജേക്കബ് തോമസ് പിന്തുണയ്ക്കുമെന്നാണ് എസ് പി കരുതിയത്. ഇവിടെ തെറ്റുപറ്റി. ഗൂഢാലോചന തിരിച്ചറിഞ്ഞ ജേക്കബ് തോമസ് എബ്രഹാമിന്റെ വീട്ടിലെ റെയ്ഡ് കള്ളക്കളിയുടെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കള്ളി പുറത്തായത്.
എബ്രഹാമിന്റെ വീട്ടിൽ നടത്തിയ റെയ്ഡ് ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് രംഗത്ത് എത്തി. കെഎം എബ്രഹാമിന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തിയത് താനറിയാതെയാണെന്നും എബ്രഹാം തന്റെ സഹപ്രവർത്തകനും സുഹൃത്തുമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. ഈ വിഷയത്തിൽ ഉണ്ടായ തെറ്റിദ്ധാരണ നീക്കുമെന്നും എന്നാൽ ടീം ലീഡർ എന്ന നിലയിൽ ഇതിന്റെ ഉത്തരവാദിത്വം ഏൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു. അന്വേഷണത്തെ സംബന്ധിച്ച് ഒരു ഭയവുമില്ലെന്നും മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹവും പറഞ്ഞു. ഇതോടെ കെ എം എബ്രഹാമിനെ ഒപ്പം നിർത്തി ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറുടെ കസേരിയിൽ ഇരുത്താൻ മുഖ്യമന്ത്രിക്ക് കഴിയുകയും ചെയ്തു. മന്ത്രിസഭയുടെ പ്രതിച്ഛായ തകർക്കുന്ന മന്ത്രിമാരുടെ ഇടപെടലിനെ മുഖ്യമന്ത്രിയും ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് ജേക്കബ് തോമസ് നൽകിയതും.
വിജിലൻസ് സ്പെഷ്യൽ സെൽ സൂപ്രണ്ട് കെ. രാജേന്ദ്രനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മുകളിൽ നിന്നുള്ള ഉത്തരവ് പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന എസ്പിയുടെ അനാവശ്യ പരാമർശത്തിന് ഇടയാക്കിയ സാഹചര്യം വിശദീകരിക്കണമെന്നും ജേക്കബ് തോമസ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം അദ്ദേഹത്തിന്റെ ഭാര്യയോടായിരുന്നു ഇത്തരത്തിൽ എസ്പി പ്രതികരിച്ചത്. വാറണ്ട് പോലും വാങ്ങാതെയായിരുന്നു റെയ്ഡ്. വാറണ്ടിന് ശ്രമിച്ചാൽ പരിശോധനയുടെ വിവരം വിജിലൻസ് ഡയറക്ടർ മനസ്സിലാക്കും. അദ്ദേഹം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്യും. ഇത് ഒഴിവാക്കാനായിരുന്നു സ്ഥല പരിശോധനയുടെ പേരിൽ എബ്രഹാമിന്റെ വീട്ടിൽ എസ് പി എത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഫ്ളാറ്റിൽ അളവ് എടുക്കുന്നതിലെ സാങ്കേതിക ജേക്കബ് തോമസിന് ഇനിയും പിടികിട്ടിയിട്ടില്ല.
സിപിഐ(എം) മന്ത്രിയുടെ ഗുഡാലോചനയിൽ സിപിഐ മന്ത്രിക്ക് പങ്കുണ്ടോയെന്ന പരിശോധനയും സജീവമാണ്. മന്ത്രിമാരുടെ വകുപ്പുകളിൽ പ്രത്യേക കണ്ണ് വേണമെന്ന നിർദ്ദേശം മുഖ്യമന്ത്രി. വിജിലൻസിന് നൽകിയിരുന്നു. ഇതു പ്രകാരമുള്ള നിരീക്ഷണത്തിനിടെയാണ് രണ്ട് മന്ത്രിമാരുടെ വകുപ്പുകളിലെ അസ്വാഭാവിക ഇടപെടൽ തെളിഞ്ഞത്. ഇക്കാര്യമാണ് മുഖ്യമന്ത്രിയെ അറിയിച്ചതും. ഇത് മന്ത്രിമാർക്ക് പ്രതികാരമായി മാറുകയായിരുന്നു. ഈ സമയത്താണ് കെഎം എബ്രഹാമും ജേക്കബ് തോമസും തമ്മിൽ ചെറിയ പ്രശ്നങ്ങൾ തുടങ്ങിയത്. ഈ വിഷയത്തിൽ ജേക്കബ് തോമസിന് മുഖ്യമന്ത്രി പിന്തുണ നൽകിയതോടെ കാര്യങ്ങൾ വഷളാക്കാൻ തീരുമാനിക്കുകയായിരുന്നു. ഭരണത്തിൽ ഐഎഎസുകാരുടെ സഹകരണം അനിവാര്യമാണെന്നും അതു കൊണ്ട് അവരെ വെറുതെ പിണക്കരുതെന്നും മുഖ്യമന്ത്രി ജേക്കബ് തോമസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് ശേഷം ഐഎഎസുകാരെ ബോധപൂർവ്വം ജേക്കബ് തോമസ് വേദനിപ്പിക്കുന്നുവെന്ന് വരുത്താനായിരുന്നു എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നാടകത്തിന് വിജിലൻസ് എസ് പി എത്തിയത്.
സാധാരണ ഗൗരവ സ്വഭാവമുള്ള റെയ്ഡുകളും മറ്റും വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ മാത്രമേ നടത്താറുള്ളൂ. ഇവിടെ അത് സംഭവിച്ചതുമില്ല. ഇതാണ് ജേക്കബ് തോമസിന് സംശയങ്ങളുണ്ടാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- കാലിൽ വീഴുന്നതു പോലെയാണ് അവൾ സംസാരിച്ചത്, എന്നിട്ടും ആരും മൈന്റ് ചെയ്തില്ല; എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ; അമൃതയുടെ അമ്മ പറയുന്നു; ഭാര്യ അടുത്തെത്തണമെന്ന് കൊതിച്ച രാജേഷ് ഒടുവിൽ അമൃതയുടെ അരികിലേക്ക് എത്തുന്നു, ജീവനറ്റ ദേഹമായി
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
- അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
- 'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍