കമ്മീഷണറെ ഒഴിവാക്കാൻ പഴുതു കണ്ടെത്തി; സിഐക്കും എസ്ഐക്കും പണി കിട്ടിയേക്കും; കലക്ടറുടെ ഉത്തരവിനെ ലംഘിക്കുന്നതൊന്നും കമ്മീഷണർ ചെയ്തിട്ടില്ല; 15 കിലോയിലധികം വെടിപൊട്ടിയിട്ടും കാഴ്ചക്കാരായതു പൊലീസിന്റെ വീഴ്ച; പുറ്റിങ്ങലിൽ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനങ്ങൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: പുറ്റിങ്ങൽ ദുരന്തത്തിൽ പൊലീസിന്റെ വീഴ്ചയും ക്രൈംബ്രാഞ്ച് പരിശോധിക്കും. എന്നാൽ സംഭവത്തിൽ കൊല്ലം കമ്മീഷണറെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. കളക്ടറുടെ ഉത്തരവിനെ മറികടന്ന ജില്ലാ പൊലീസ് മേധാവി പി പ്രകാശ് ഉത്തരവിറക്കിയെന്ന വാദത്തെ ക്രൈംബ്രാഞ്ച് തള്ളുകയാണ്. മത്സര കമ്പത്തിനാണ് കളക്ടർ അനുമതി നിഷേധിച്ചത്. എന്നാൽ ആചാരപരമായ വെടിക്കട്ടിനാണ് എസ്പി രണ്ടാമത് ശുപാർശ ചെയ്തത്. ഇത് രണ്ടും രണ്ടാണമെന്നും അതുകൊണ്ട് തന്നെ പൊലീസ് മേധാവി ഭരണപരമായ വീഴ്ചയൊന്നും വരുത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ജില്ലാ കളക്ടർ ഷൈനാമോൾ നിഷേധിച്ചപ്പോൾ അനുമതി നൽകണമെന്നാവശ്യപ്പെട്ടു കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ നൽകിയ കത്ത് വിവാദമാക്കേണ്ടതില്ലെന്നാണ് കണ്ടെത്തൽ. പന്ത്രണ്ടു കിലോ കരിമരുന്നു മാത്രം ഉപയോഗിക്കുമെന്ന ക്ഷേത്രം ഭാരവാഹികളുടെ വാദം തെറ്റാണെന്നും മത്സരക്കമ്പം നടത്തുന്നതിനാൽ ദുരന്തമുണ്ടാകാമെന്നു തഹസിൽദാർ മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മത്സര കമ്പത്തിന് അനുമതി നിഷേധിച്ചത്. ഈ സമയത്ത് പൊലീസും അനുകൂലിച്ചു. എന്നാൽ ആചാരപരമായ പ്രശ്നങ്ങൾ കണക്കിലെടുത്ത് വെടിക്കെട്ടിന് ക്ഷേത്രാധികാരികൾ പൊലീസിനെ സമീപിച്ചു. ഇത് അനുവദിക്കാനാണ് കമ്മീഷണർ ശുപാർശ ചെയ്തത്. അതിൽ അസ്വാഭാവികതയൊന്നുമില്ല.
വെടിക്കെട്ട് നടത്താമെന്ന് ചാത്തന്നൂർ പൊലീസ് അസിസ്റ്റന്റ് കമ്മീഷർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണർ കളക്ടർക്കു കത്തു നൽകിയത്. ഇതിലും പ്രശ്നമൊന്നുമില്ല. തിരുവനന്തപുരം വെണ്ണിക്കോട് സ്വദേശി കൃഷ്ണൻകുട്ടിയുടെ ഭാര്യ അനാർക്കലിക്കാണ് വെടിക്കെട്ടിന് അനുമതി നൽകിയത്. കടുത്ത സുരക്ഷ പാലിച്ച് വെടിക്കെട്ട് നടത്തണമെന്നാണ് ജില്ലാ പൊലീസ് മേധാവി നൽകിയ കത്തിൽ പറയുന്നത്. അതിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകാമെന്നാണ് ശിപാർശ. വെടിക്കെട്ടു കാണാൻ വരുന്നവരെ പ്രദേശത്തുനിന്ന് അകറ്റി നിർത്താൻ പ്രത്യക വേലി നിർമ്മിക്കണം. ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ്, എക്സ്പ്ലോസീവ്സ് ഡയറക്ടർ എന്നിവരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കമ്മീഷണർ പറയുന്നു.
രാത്രി പത്തുമുതൽ പതിനഞ്ചു കിലോ വെടിമരുന്ന് ഉപയോഗിച്ച് മത്സരസ്വഭാവമില്ലാതെ കരിമരുന്നു പ്രയോഗം നടത്താൻ അനാർക്കലിക്ക് അനുമതി നൽകാൻ പരവൂർ സർക്കിൾ ഇൻസ്പെക്ടറും ശിപാർശ നൽകിയിരുന്നു. ഏപ്രിൽ ഒമ്പതിനാണ് ക്ഷേത്ര ഭരണസമിതി അപേക്ഷ സമർപ്പിച്ചതെന്നും സിഐയുടെ ശിപാർശയിൽ വ്യക്തമാക്കുന്നു. ഇത് അംഗീകരിച്ചതിൽ ഒരു പിശകും ക്രൈംബ്രാഞ്ച് കാണുന്നില്ല. മത്സര കമ്പത്തേയും വെടിക്കെട്ടിനേയും രണ്ടായിക്കാണണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. ഇതോടെ ഈ അനുമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെല്ലാം ക്രൈംബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകുമെന്ന് ഉറപ്പായി.
എന്നാൽ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി എന്നും ക്രൈംബ്രാഞ്ച് വിലയിരുത്തി. രാത്രി പത്തുമുതൽ പതിനഞ്ചു കിലോ വെടിമരുന്ന് ഉപയോഗിച്ച് മത്സരസ്വഭാവമില്ലാതെ കരിമരുന്നു പ്രയോഗം നടത്താനാണ് കമ്മീഷണർ അനുമതി നൽകിയത്. പിന്നെ എങ്ങനെ മത്സര കമ്പം അവിടെ നടന്നുവെന്നതാണ് ചോദ്യം. ഇതിന് ക്രൈംബ്രാഞ്ചിനും കൃത്യമായ ഉത്തരം കിട്ടുന്നില്ല. ഇക്കാര്യം പിരശോധിക്കാൻ പൊലീസ് തയ്യാറായില്ല. പതിനഞ്ച് കിലോയിൽ അധികം സ്ഫോടക വസ്തുക്കൾ അവിടെ ഉണ്ടായിരുന്നു. മൂന്നര മണിക്കൂറോളെ മത്സര കമ്പവും നടന്നു. പൊലീസ് മേധാവിയുടെ നിർദ്ദേശം അനുരിച്ച് ഇതും പാടില്ലാത്തതാണ്. ഇക്കാര്യങ്ങൾ പരിശോധിക്കാനും അനുമതിയില്ലാത്ത കാര്യങ്ങൾ തടയാനും പൊലീസ് ശ്രമിച്ചില്ല.
പരവൂരിലെ പ്രദേശിക പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ പറയുന്ന വാദവും തൃപ്തികരമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം. പരവൂരിൽ വലിയ സ്ഫോടനത്തിന് അൽപം മുമ്പ് രണ്ട് ചെറിയ വെടിക്കെട്ടപകടങ്ങളുണ്ടായെന്ന് പൊലീസ് പറയുന്നത് ഈ സാഹചര്യത്തിലാണ്. അപകട ശേഷം മത്സരക്കമ്പം നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ക്ഷേത്രം ഭാരവാഹികൾ അനുസരിച്ചില്ല. കരാറുകാരൻ ഉമേഷിന് പരവൂരിൽ നടന്ന സ്ഫോടനത്തിന് തൊട്ടുമുമ്പുണ്ടായ വെടിക്കെട്ട് അപകടത്തിലാണ് പരിക്ക് പറ്റിയതെന്ന് പരവൂർ സിഐ ചന്ദ്രകുമാർ വിശദീകരിച്ചിട്ടുണ്ട്.
ഇതേ തുടർന്ന് താൻ കമ്പം നിർത്തിവെക്കാൻ സംഘാടകൻ ലൗലിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും, സംഘാടകർ ഇക്കാര്യം ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നും സി ഐ ചന്ദ്രകുമാർ പറയുന്നു. എന്നാൽ നിർബന്ധപൂർവ്വം കമ്പം നിർത്താൻ പൊലീസ് ഒന്നും ചെയ്തില്ല. പതിനഞ്ച് കിലോയിൽ അധികം സ്ഫോടക വസ്തുക്കൾ ഉണ്ടോയെന്ന് പരിശോധിച്ചുമില്ല. ഇതാണ് വലിയ വീഴ്ചയെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. എന്നാൽ ഇതിന്റെ പേരിൽ പൊലീസുകാരൊന്നും കേസിൽ പ്രതിയാകില്ല. പക്ഷേ ഇവർക്ക് കുറ്റകരമായ അനാസ്ഥയുടെ പേരിൽ വകുപ്പ് തല നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. എസ് പിയും മൂന്ന് ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് അന്വേഷണ സംഘം. ക്രൈം ബ്രാഞ്ച് സംഘത്തിൽ ഫോറൻസിക് വിദഗ്ദ്ധരും ഉൾപ്പെടുന്നു. സ്ഫോടനത്തിന് കാരണമായ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് എഡിജിപി ആനന്തകൃഷ്ണൻ വ്യക്തമാക്കി. ഉദ്യോഗസ്ഥ വീഴ്ചയും അന്വേഷിക്കും.അന്വേഷണപരിധിയിൽ ഉദ്യോഗസ്ഥരും വരുമെന്ന് എ!ഡിജിപി ആനന്തകൃഷ്ണൻ പറഞ്ഞു. ഉത്സവക്കമ്മിറ്റി ഭാരവാഹികൾക്കും കമ്പം നടത്തിപ്പുകാരും ഉൾപ്പെടെ 20 പേർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിട്ടുണ്ട്. പരവൂർ പൊലീസ് അപകട സ്ഥലത്ത് പരിശോധന നടത്തി. കൺട്രോളർ ഓഫ് എക്സ്പ്ലോസിവ് തലവൻ ഡോ.വേണുവും അപകട സ്ഥലത്തെത്തി പരിശോധന നടത്തി.
ഞായറാഴ്ച പുലർച്ചെ 3.15നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ചു നടത്തിയ മത്സര വെടിക്കെട്ടിനിടെ ഒരു അമിട്ട് പൊട്ടിത്തെറിച്ച് ക്ഷേത്രവളപ്പിലെ തെക്കേ കമ്പപ്പുരയിൽ വീണാണ് ഉഗ്രസ്ഫോടനം ഉണ്ടായത്. കോൺക്രീറ്റ് നിർമ്മിതമായ കമ്പപ്പുരയിൽ സൂക്ഷിച്ചിരുന്ന അമിട്ടുകളും ഗുണ്ടുകളും ഞൊടിയിടയിൽ പൊട്ടിത്തെറിച്ചു. നിമിഷങ്ങൾക്കുള്ളിൽ ക്ഷേത്രഗേറ്റിനു മുൻവശവും പരിസരവും അഗ്നിഗോളമായതായി ദൃക്സാക്ഷികൾ പറഞ്ഞു. ക്ഷേത്രപരിസരത്തിന് ഒന്നര കിലോമീറ്റർ ചുറ്റളവിൽ നൂറുകണക്കിനു വീടുകൾക്കും നാശം സംഭവിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍