ബിഷപ്പ് ധർമ്മരാജ് റസാലവും അഴിമതിക്കാരനോ? കോടികളുടെ തിരിമറിക്കു ബിഷപ്പിന്റെ ഒത്താശയെന്ന് ആരോപണം; സിഎസ്ഐ സഭയിലെ വിഴുപ്പലക്കൽ തെരുവിലെത്തിയിട്ടു രണ്ടുമാസം; ഇഷ്ടക്കാരെ ഭാരവാഹിയാക്കാൻ അനുവദിക്കില്ലെന്ന് വിശ്വാസികൾ
തിരുവനന്തപുരം: സി.എസ്.ഐ ബിഷപ്പ് ധർമരാജ് റസാലത്തിനെതിരെ വിശ്വാസികൾ എതിരായതെങ്ങനെ ? ഭരണണഘടനാ ഭേദഗതി സംബന്ധിച്ചുള്ള തർക്കം മാത്രമാണോ രണ്ടു മാസത്തിലേറെ വിശ്വാസികളെ നിരാഹാരസമരത്തിലേക്ക് നയിച്ചത് ? തിരുവോണത്തിന് പട്ടിണിസമരം നടത്തിയപ്പോൾ പോലും തിരിഞ്ഞു നോക്കാത്ത മുഖ്യമന്ത്രി പെട്ടെന്നെങ്ങനെ സമര പന്തലിലെത്തി ? കോടികളുടെ സാമ്പത്തിക തിരിമറി ഒതുക്കാൻ സമരത്തെ ഒതുക്കിയതോ ? ഏതായാലും വീണ്ടും സിഎസ്ഐ ആസ്ഥാനത്തിന് മുന്നിൽ സമരം തുടങ്ങി. കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടിയാണ് ബിഷപ്പിനെതിരെ ഇന്നത്തെ പ്രതിഷേധം. വരും ദിനങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാകും.
സി.എസ്.ഐ വിശ്വാസികൾ രണ്ടുമാസത്തിനു മുമ്പാണ് ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധർമരാജ് റസാലത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചത്. ഇടവകയ്ക്കുള്ളിൽ സമരം നടത്താൻ വിശ്വാസികൾ തീരുമാനിച്ചെങ്കിലും ഇടവകയുടെ അധിപൻ എന്ന നിലയിൽ ബിഷപ്പ് വിശ്വാസികളുടെ സമരത്തിനെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതോടെയാണ് തിരുവനന്തപുരം എൽ.എം.എസ്.ജംഗ്ഷനിൽ പള്ളിക്ക് മുമ്പിലെ ഫുട്പാത്തിൽ സി.എസ്.ഐ വിശ്വാസികൾ സമരപന്തലുയർത്തിയത്. സി.എസ്.ഐ സഭയിൽ നില നിന്നിരുന്ന ജനാധിപത്യരീതിയിലുള്ള ഭരണഘടന ഇല്ലാതാക്കിക്കൊണ്ടുള്ള ഭരണഘടന ഭേദഗതിക്ക് ബിഷപ്പ് ഒപ്പ് വച്ചതോടെയാണ് വിശ്വസികൾക്കിടയിൽ മുറുമുറുപ്പ് ഉയർന്നത്. സഭയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സെക്രട്ടറിയേയും ട്രഷററെയും വിവിധ ബോർഡുകളേയും ബിഷപ്പ് നോമിനേറ്റ് ചെയ്യുന്ന സെർച്ച് കമ്മറ്റി തീരുമാനിക്കുമെന്ന ഭേദഗതിയാണ് രണ്ടുമാസത്തിലേറെ നീണ്ട നിരാഹാരസമരത്തിലേക്ക് വിശ്വാസികളെ നയിച്ചത്.
' ഭരണഘടന ഭേദഗതി ഒഴിവാക്കി നിലവിലുള്ള ജനാധിപത്യരീതിയിലുള്ള ഭരണഘടനാരീതി തുടരണമെന്ന വിശ്വാസികളുടെ അപേക്ഷയ്ക്ക് പുല്ലുവില കൽപിക്കുകയും വിശ്വാസികളുടെ ആവശ്യത്തെ അടിമർച്ചാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കാൻ ബിഷപ്പ് തുടങ്ങിയ സാഹചര്യത്തിലാണ് ഞങ്ങൾ ജനമധ്യത്തിലേക്ക് നിരാഹാരസമരവുമായി ഇറങ്ങിയതെന്ന് സമരസമിതി കൺവീനർ വിൽഫ്രഡ് വ്യക്തമാക്കുന്നു. സി.എസ്.ഐ മഹായിടവകയിൽ വർഷങ്ങളായി നടന്നുവരുന്ന വിശ്വസിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മറയിടാനാണ് ഇത്തരമൊരു ഭരണഘടനാഭേദഗതിക്ക് തിടുക്കം കൂട്ടുന്നതെന്നും ഇവർ ആരോപിക്കുന്നു. തങ്ങളുടെ അപേക്ഷകൾ പരിഗണിക്കാതെ അധികാര ദുർവിനിയോഗത്തിലൂടെ ഭേദഗതി പാസായാതായി പ്രഖ്യാപിച്ച് സഭകളിൽ വായിക്കാൻ നിർദ്ദേശം നൽകിയതിലൂടെ ബിഷപ്പ് ധർമരാജ് റസാലം ഏകാധിപതിയെ പോലെ പെരുമാറിയതാണ് സഭയിലെ അന്തഛിദ്രങ്ങൾ പരസ്യമാകാനുള്ള പ്രധാന കാരണം. ബിഷപ്പ് പാസാക്കിയ ഭരണഘടനാഭേദഗതി ഇങ്ങനെ
' ബിഷപ്പ് പാനലിലേക്കുള്ള തിരഞ്ഞെടുപ്പ് ഒഴികെ മഹായിടവക കൗൺസിൽ യോഗത്തിൽ നടത്തേണ്ട സിനഡ് പ്രതിനിധികളുടെ എല്ലാ തിരഞ്ഞെടുപ്പുകളും ബിഷപ്പിന്റെ അന്തിമതീരുമാനത്തിലുള്ളതായിരിക്കും. സെർച്ച് കമ്മറ്റിയുടെ ശുപാർശകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കൺവീനർ അറിയിക്കുമ്പോൾ കൈ ഉയർത്തി സമ്മതിദാനവകാശം അറിയിക്കണ്ടതാണ്. ചുരുക്കത്തിൽ ബിഷപ്പ് നിശ്ചയിക്കുന്ന സെർച്ച് കമ്മറ്റിയുടെ തീരുമാനത്തിനുസരിച്ചായിരിക്കും എല്ലാ സ്ഥാനങ്ങളും നിശ്ചയിക്കപ്പെടുക. തിരഞ്ഞെടുപ്പുകളും സ്ഥാനമാനങ്ങളും നിശ്ചയിക്കപ്പെടുന്ന സെർച്ച് കമ്മറ്റിയെ തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ബിഷപ്പ് തീരുമാനിക്കും. രണ്ട് വൈദികരും ഒരു വനിത ഉൾപ്പെടെ മൂന്ന് അത്മായരും ഉണ്ടാവണം. ഇതലെ വൈദികരിൽ ഒരാളെ ബിഷപ്പ് കൺവീനറായി നിയമിക്കും. സെർച്ച് കമ്മറ്റികൾ ശുപാർശ ചെയ്യുന്ന ഭൂരിപക്ഷ അനുകൂലസമ്മതിദാനം ഉറപ്പാക്കി തിരഞ്ഞെടുപ്പ് അംഗീകരിച്ചതായി ബിഷപ്പ് പ്രഖ്യാപിക്കുകയും ചെയ്യും.'
എന്നാൽ പെട്ടെന്നുണ്ടായ ഭരണഘടനാഭേദഗതിക്ക് പിന്നിൽ ദുരൂഹത ഉണ്ടെന്നാണ് സമരസമിതിയുടെ ആരോപണം. നിലവിലുണ്ടായിരുന്ന ഭരണഘടനപ്രകാരം സഭയ്ക്ക് വളർച്ചയല്ലാതെ കോട്ടമുണ്ടായിട്ടില്ലാത്ത സ്ഥിതിക്ക് ഈ ഭേദഗതി അംഗീകരിക്കാനാകില്ല. സി.എസ്.ഐ മഹായിടവകയിലെ ഭൂരിപക്ഷ വിശ്വാസികളും ഭേദഗതി എതിർക്കുമ്പോൾ ഞാൻ പറയുന്നത് നിങ്ങൾ അനുസരിക്കണമെന്ന ബിഷപ്പ് ധർമരാജ് റസാലത്തിന്റെ ഏകാധിപത്യം അംഗീകരിക്കാനാകില്ല. ബിഷപ്പ് പറയുന്ന ആൾ സെക്രട്ടഠി ആയാൽ ഇതുവരെ സഭയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾ പുറത്ത് വരാതിരിക്കും. ഇതിനുള്ള തന്ത്രമാണിതെന്നാണ് സമരസമിതി പുറത്തിറക്കിയ പത്രക്കുറിപ്പിലെ പ്രധാന ആരോപണം. ബിഷപ്പ് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ നടത്തുകയാണെങ്കിൽ വിശ്വാസികൾ ലെവി കൊടുക്കേണ്ട ആവശ്യമുണ്ടോ ? ഏകാധിപത്യ രീതിയിൽ പെരുമാറുന്ന ബിഷപ്പ് തന്നെ മിഷണറി പ്രവർത്തനങ്ങൾക്കുള്ള പണം കൂടി കണ്ടെത്തണമെന്നും വിശ്വാസികൾ ആവശ്യപ്പെടുന്നു. ബിഷപ്പും മഹായിടവക നേതൃത്വവും ക്രൈസ്തവ വിശ്വാസത്തിന്റെ ശരിയായ പാതയിലേക്ക് വന്നില്ലെങ്കിൽ സമരത്തിന്റെ മറ്റൊരു മുഖം ബിഷപ്പ് കാണുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
സി.എസ്.ഐ സഭയ്ക്ക് വൻ സാമ്പത്തിക ബാധ്യതയാണ് നിലവിലുള്ളതെന്നും സഭയുടെ ആസ്തികൾ വേണ്ടവിധത്തിൽ ആലോചിക്കാതെ പലയിടത്തും പണയപ്പെടുത്തിയതു പോലും സഭയുടെ ആസ്തികൾ പലതും ജപ്തി നടപടി നേരിടുന്ന സ്ഥിതിയിലാണെന്നും സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ആരോപണങ്ങളും അപേക്ഷകളും ഉയർത്തി ആരംഭിച്ച സമരസമിതിയെ ചർച്ചയ്ക്ക് പോലും വിളിക്കാതെ പൊലീസിനെ ഉപയോഗിച്ച് നേരിട്ടതാണ് വിശ്വാസികളെ പ്രകേപിതരാക്കിയത്. ബിഷപ്പും മറ്റ് വ്യവസായികളും ഏറാന്മൂളികളും ചേർന്ന് സഭയിൽ നിന്ന് ഊറ്റിയെടുത്തത് കോടികളാണെന്ന ആരോപണം ആരും കേട്ടില്ലെന്ന് നടിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. നിയമസഭയുടെ മൂക്കിന്റെ താഴെ രണ്ടുമാസത്തിലേറെ നടത്തിയ സമരം മുഖ്യമന്ത്രി അടക്കമുള്ളവർ കണ്ടില്ലെന്ന് നടിച്ചത് വിശ്വാസികളെ ഏറെ വിഷമിപ്പിച്ചിരുന്നു. തിരുവോണത്തിന് പട്ടിണിസമരം നടത്തിയിട്ടു പോലും പ്രശ്നം രമ്യമായി പരിഹരിക്കാൻ ആരും മുന്നോട്ട് വന്നില്ലെന്നും ഇവർ പരാതിപ്പെടുന്നു.
ബിഷപ്പും പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ ലോക്സഭയിലേക്ക് മൽസരിച്ച് വ്യക്തിയും മറ്റുള്ള നേതാക്കന്മാരും കൂടി ചേർന്ന് സഭയുടെ ആസ്തികളിൽ നിന്ന് നേടിയ കോടിക്കണക്കിന് രൂപയുടെ കണക്കുകൾ പുറത്ത് വിടുമെന്ന സാഹചര്യം എത്തിയപ്പോഴാണ് ബിഷപ്പ് ധർമരാജ് റസാലത്തിന് അപകടം മണത്തത്. ഇതേ തുടർന്ന് സമരം ഒതുക്കി തീർക്കാനായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സഹായവും തേടി. മുഖ്യമന്ത്രി സമരസമിതി നേതാക്കളുമായി വിഷയം ചർച്ച ചെയ്യുകയും പ്രശ്നപരിഹാരത്തിന് സർക്കാർ മുന്നോട്ട് വരുമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം താൽക്കാലികമായി നിർത്തിയത്. സിനഡിന്റെ ഡെപ്യൂട്ടി മോഡറേറ്റർ സമരസമിതിയുടെ ആരോപണങ്ങളെ പഠിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഭരണഘടനാ ഭേദഗതി നടപ്പാക്കില്ലെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
ഇപ്പോൾ ഭരണഘടനാ ഭേദഗതി മാത്രമല്ല വിശ്വാസികളുടെ പ്രശ്നം, കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള മഹായിടവയുടെ ആസ്തികൾ സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നുള്ള ആവശ്യമാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്. ജീവനക്കാരുടെയും സഭാപ്രവർത്തകരുടേയും പി.എഫ് തുകയിൽ പോലും കൈയിട്ടു വാരിയതടക്കം കോടികളുടെ സാമ്പത്തിക തിരിമറിയാണ് സമരസമിതി ബിഷപ്പിനെതിരെയും വിവിധ ബോർഡ് നേതാക്കൾക്കെതിരെയും ഉന്നയിക്കുന്നത്. സമരം ഇനിയും മുന്നോട്ട് പോയാൽ കോടികളുടെ സാമ്പത്തിക തിരിമറിക്ക് സഭയോട് ഉത്തരം പറയേണ്ടേ സ്ഥിതിയിലെത്തിയപ്പോഴാണ് ബിഷപ്പ് സഹായത്തിന് മുഖ്യമന്ത്രിയുടെയും സിനഡിന്റെയും സഹായം തോടിയിരിക്കുന്നത്. മുഖ്യമന്ത്രിയും സിനഡും തന്ന വാക്കിൽ വിശ്വസിച്ച തങ്ങളെ വീണ്ടും ചതിക്കാനുള്ള നീക്കമാണെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനെന്ന് സമരസമിതി കൺവീർ വിൽഫ്രഡ് വ്യക്തമാക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍