വിദ്യാർത്ഥികളെയും യുവപ്രൊഫഷണലുകളെയും സംസാരിച്ചുവശത്താക്കും; ജോലിസ്ഥലത്തും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സോഷ്യൽ മീഡിയയിലും പ്രണയം നടിച്ച് പെൺകുട്ടികളെ വശീകരിക്കും; മതപരിവർത്തനത്തിനായി വലയിലായെന്ന് ബോധ്യപ്പെട്ടാൽ കൂടുംബത്തെയും കൂട്ടുകാരെയും അകറ്റും; ഐഎസ് റിക്രൂട്ട്മെന്റിന്റെ ആദ്യബാലപാഠങ്ങൾ കഴിഞ്ഞാൽ വിദേശത്തേക്ക് പറത്തും; ഇരകളിലേറെയും ഒരുസമുദായത്തിലെ അംഗങ്ങൾ; കോഴിക്കോട് കേന്ദ്രമാക്കിയുള്ള 'ദവാ' സ്ക്വാഡുകൾക്ക് ശ്രീലങ്കൻ കൂട്ടക്കുരുതി നടത്തിയ തൗഹീദ് ജമാത്തുമായി ബന്ധം
പി.വിനയചന്ദ്രൻ
കോഴിക്കോട്: ശ്രീലങ്കയിൽ സ്ഫോടനപരമ്പരകൾ നടത്തി മുന്നൂറിലേറെപ്പേരെ കൂട്ടക്കുരുതി നടത്തിയ നാഷണൽ തൗഫീദ് ജമാഅത്തുമായി ബന്ധമുള്ള സംഘടന, കേരളത്തിൽ മുസ്ലിം സമുദായക്കാരല്ലാത്ത പെൺകുട്ടികളെ സംഘടിതമായും നിർബന്ധപൂർവ്വവും മതംമാറ്റുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കണ്ടെത്തി. ഐസിസിന്റെ ഉപസംഘടനകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന ഇവർ, ചാവേറുകളാകാനുള്ളവരെ തിരഞ്ഞെടുത്ത് പരിശീലനത്തിനും അയയ്ക്കുന്നു. കോഴിക്കോട് ആസ്ഥാനമായ ഇസ്ലാം സഭയുടെ പ്രവർത്തനങ്ങളാണ് സംശയമുനയിലുള്ളത്. ഇവരെക്കുറിച്ച് എൻ.ഐ.എ വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ മതപരിവർത്തനം നടത്താനും തീവ്രവാദ സംഘടനകളിലെത്തിക്കാനും ദവാസ്ക്വാഡുകൾ എന്ന പേരിൽ സംഘങ്ങളുണ്ട്. തീവ്രചിന്താഗതിക്കാരും, പൊതുസമൂഹത്തിൽ മതേതരത്വം നടിക്കുന്നവരുമാണ് ദവാ സ്ക്വാഡിലുള്ളത്. മുസ്ലിം രീതിയിലെ വസ്ത്രധാരണം പോലും ഇവർ ഒഴിവാക്കും. വിദ്യാർത്ഥികളും യുവ പ്രൊഫഷണലുകളും ദവാ സ്ക്വാഡിന്റെ ഭാഗമാണ്. ജോലിസ്ഥലത്തും സാമൂഹ്യ മാധ്യമങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്തുടർന്ന് പ്രണയം നടിച്ചാണ് പെൺകുട്ടികളെ വലയിലാക്കുന്നത്. പെൺകുട്ടികളുമായി അടുത്തശേഷം കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും അവരെ അകറ്റും. ഇതാണ് ദവാ സ്ക്വാഡിന്റെ രീതി.
ഐസിസിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ പ്രാഥമിക നടപടികളാണ് ഈ സ്ക്വാഡുകൾ നടത്തുന്നതെന്നാണ് വിവരം. ദുരൂഹസാഹചര്യത്തിൽ സംസ്ഥാനത്തു നിന്ന് കാണാതായ ശേഷം, പശ്ചിമേഷ്യൻ തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന 21പേരിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ നങ്കാർഹറിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇവരുടെ ചിത്രങ്ങൾ ടെലിഗ്രാം എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ഐസിസ് പ്രചരിപ്പിച്ചു. കേരളത്തിലെ രക്തസാക്ഷികൾ എന്ന പേരിൽ രണ്ടരമിനിറ്റ് ദൈർഘ്യമുള്ള ദൃശ്യസന്ദേശമാണ് ഐസിസ് പ്രചരിപ്പിച്ചത്. ഈ സ്ക്വാഡിലെ അംഗങ്ങൾ ഈ സന്ദേശം പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കാസർകോട് സ്വദേശി മുഹമ്മദ് മൻസാദ് (26), പടന്ന സ്വദേശി ഹഫീസുദ്ദീൻ (23), പാലക്കാട് യാക്കര സ്വദേശി യഹിയ ( ബാസ്റ്റിൻ-23), കഞ്ചിക്കോട്ടെ ഷിബി, ഷദീർ മംഗലശേരി എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരിച്ചത്. ഒമാനിൽ മതപഠനത്തിനെന്നു പറഞ്ഞാണ് ഷിബി നാട്ടിൽനിന്നുപോയത്. കേരള എക്സ്പോസ്ഡ് എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. കൂടുതൽ മലയാളികളെ ഐസിസിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ആഹ്വാനവും ഐസിസ് പ്രസിദ്ധീകരണങ്ങളും ഖുറാന്റെ ഭാഗങ്ങളും സന്ദേശത്തിലുണ്ട്. സിനിമ കണ്ടും പാട്ടുകേട്ടും, അനിസ്ലാമികമായാണ് മലയാളികൾ റംസാൻ ആചരിച്ചതെന്നും കേരളത്തിലെ പുരോഹിതർ യഥാർഥ ഖുറാൻ പഠിപ്പിക്കുന്നില്ലെന്നും സന്ദേശത്തിൽ ആരോപിക്കുന്നു. ബെഹറിനിൽ നിന്നാണ് കൊല്ലപ്പെട്ടവർ അഫ്ഗാനിസ്ഥാനിലെത്തിയത്. ഇവരെ വിദേശത്തേക്ക് കടത്തിയതിൽ സഭയ്ക്കുള്ള പങ്ക് അന്വേഷിക്കുകയാണ്.
ഈ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കേരളാ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി എൻ.ഐ.എ നേരത്തേ സുപ്രീംകോടതിയിൽ നൽകിയ സ്ഥിതിവിവര റിപ്പോർട്ടിൽ പറയുന്നു. കോട്ടയത്തെ അഖിലയെ മതപരിവർത്തനത്തിലൂടെ ഹാദിയയാക്കി, കൊല്ലം സ്വദേശി ഷെഫീൻ ജഹാനുമായി വിവാഹം നടത്തിയത് ഇവരുടെ കേന്ദ്രത്തിലാണെന്നാണ് എൻ.ഐ.എ റിപ്പോർട്ടിലുള്ളത്. ഈ വിവാഹം ഹൈക്കോടതി മെയ് 25ന് റദ്ദാക്കി, പെൺകുട്ടിയെ രക്ഷിതാക്കളുടെ സംരക്ഷണയിലാക്കി. വിവാഹം റദ്ദാക്കിയതിനെതിരായ ഹർജി പരിഗണിച്ച സുപ്രീംകോടതി, ലൗജിഹാദിനെക്കുറിച്ച് എൻ.ഐ.എ അന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു. ഇതേത്തുടർന്ന് രണ്ടുവർഷമായി സംസ്ഥാനത്ത് നടന്ന മതപരിവർത്തനത്തിന്റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഏറ്റവുമധികം മതപരിവർത്തനം നടക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. രണ്ടുവർഷത്തിനിടെ പാലക്കാട്ട് 139പേരും തൃശൂരിൽ 23യുവ പ്രൊഫഷണലുകളും ഇസ്ലാമിലേക്ക് മതംമാറ്റപ്പെട്ടു. പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയ യുവാക്കളെയും യുവതികളെയും ഇസ്ലാമിലേക്ക് പരിവർത്തനം നടത്താൻ 'ദവാ സ്ക്വാഡ്' എന്ന പേരിലുള്ള തീവ്രനിലപാടുകളുള്ള വിഭാഗം പ്രവർത്തിക്കുന്നതായി പൊലീസ് കണ്ടെത്തി. ലൗജിഹാദ് ആരുടെയും ഭാവനയിൽ മെനഞ്ഞ കഥയല്ലെന്നും പലതരത്തിലുള്ള മതപരിവർത്തനം വ്യാപകമായി നടക്കുന്നുണ്ടെന്നും ഡി.ജി.പി ലോക്നാഥ് ബെഹറയും വ്യക്തമാക്കിയിരുന്നു. സംഘടിതമായ മതപരിവർത്തനത്തിന്റെ, കേരളാ പൊലീസിന്റെ പക്കലുള്ള നിരവധി രേഖകൾ പരിശോധിച്ചതായി എൻ.ഐ.എ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയവരും സിപിഎം ആഭിമുഖ്യമോ അംഗത്വമോ ഉള്ളതുമായ യുവാക്കളെയും യുവതികളെയുമാണ് ലൗജിഹാദ് ഉന്നമിടുന്നത്. 'ദവാ സ്ക്വാഡ് ' എന്ന സംഘടന കേരളത്തിൽ ഊർജിതമാണ്. ഇവരുടെ ഇരകളിലേറെയും ഈഴവ സമുദായത്തിൽ പെട്ടവരാണ്. ആസൂത്രിതമായ മതപരിവർത്തനം കണ്ടെത്താൻ പൊലീസിന്റെ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ദവാ സ്ക്വാഡിന്റെ പ്രവർത്തനം ഹിന്ദു-മുസ്ലിം സംഘർഷത്തിന് വഴിവച്ചേക്കുമെന്നും എൻ.ഐ.എ റിപ്പോർട്ടിലുണ്ട്. തിരുവനന്തപുരം, പാലക്കാട്, കാസർകോട് ജില്ലകളിലെ 21പേരെയാണ് കുടുംബസമേതം സിറിയയിലെ ഐസിസ് കേന്ദ്രത്തിലേക്ക് കടത്തിയ കേസ് എൻ.ഐ.എ അന്വേഷിക്കുകയാണ്. തിരുവനന്തപുരം സ്വദേശി നിമിഷ, റിഹൈല(24), അജ്മല(20), ആയിഷ(24), ഷംസിയ(24), മെറിൻ(23) എന്നീ പെൺകുട്ടികളും അവരുടെ എട്ട്കുട്ടികളും കാണാതായ സംഘത്തിലുണ്ട്. നിമിഷയും റിഹൈലയും ബി.ഡി.എസ് പഠിച്ചവരാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍