ഇനി പൊതുപ്രവർത്തനം ഇല്ല, ഇനി സിപിഐ(എം), ഡിവൈഎഫ്ഐ പ്രവർത്തനം ഇല്ല; പഞ്ചായത്ത് അംഗമായി തെരഞ്ഞെടുത്ത ജനങ്ങളോട് മാപ്പ്; പാറപൊട്ടിക്കുന്നതിനെതിരെ നിലപാട് എടുത്തപ്പോൾ വധഭീഷണിയുമായി പാർട്ടിലെ ഉന്നത നേതാക്കൾ; സിപിഐ(എം) ജനപ്രതിനിധിയുടെ പാറമടയുടെ വിശദാംശങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു പൊട്ടിക്കരഞ്ഞ് സിപിഐ(എം) പഞ്ചായത്ത് മെമ്പർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പത്തനംതിട്ടയിലെ സിപിഐ(എം) നേതാക്കൾക്ക് പാറമട ലോബിയുമായുള്ള ബന്ധം ഏറെക്കാലമായി വാർത്തകളിൽ നിറയുന്നുണ്ട്. പരിസ്ഥിതി സംരക്ഷണ വികസനം എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്ന എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയിട്ടും അനധികൃതമായും ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയും പാറമടകൾ ഇഷ്ടംപോലെ പ്രവർത്തിക്കുന്നുണ്ട്. പാർട്ടിയുടെ ചില നേതാക്കൾ തന്നെയാണ് ഇത്തരം പാറമടക്കാർക്ക് ഒത്താശ ചെയ്യുന്നതും. പത്തനംതിട്ടയിലെ ചിറ്റാറിലെ ഡെൽറ്റയെന്ന ക്വാറിക്കെതിരെ ശക്തമായ പ്രതിഷേധത്തിനാണ് സ്ഥലത്തെ നാട്ടുകാർ. തങ്ങളുടെ സ്വൈര്യ ജീവിതെ തടപ്പെടുത്തുന്ന വിധത്തിൽ ക്വാറിയുടെ പ്രവർത്തനം തുടങ്ങിയതോടെ പ്രതിഷേധവുമായി രംഗത്തെത്തിയ സിപിഎമ്മിന്റെ പഞ്ചായത്ത് മെമ്പർക്ക് ഭീഷണി.
സ്വന്തം പാർട്ടി നേതാക്കൾ തന്നെ ഭീഷണിയുമായി രംഗത്തെത്തിയപ്പോൾ സോഷ്യൽ മീഡിയയിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കായാണ് ചിറ്റാർ പഞ്ചായത്തിലെ സിപിഐ(എം) മെമ്പറായ നിതിൻ കിഷോർ. അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറിക്ക് പിന്നിൽ സിപിഎമ്മിലെ ജനപ്രതിനിധി തന്നെയാണ്. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്വാറി അടച്ചുപൂട്ടണമെന്ന നിലപാടുകാരനായിരുന്നു നിതിൻ കിഷോർ. എന്നാൽ, ഈ ആവശ്യം നിരാകരിക്കുക മാത്രമല്ല നേതൃത്വം ചെയ്തത്. ജനവികാരത്തിന് ഒപ്പം നിന്ന നന്ദകിഷോറിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്നാണ് ഈ പഞ്ചായത്ത് മെമ്പർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
സിപിഐ(എം) ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഓമന ശ്രീധരന്റെ വസ്തുവിലൊണ് പാറഖനനം നടക്കുന്നത്. ക്വാറിക്ക് യാതൊരു വിധത്തിലുള്ള പാരിസ്ഥിതികത അനുമതിയും ഉണ്ടായിരുന്നില്ല. അതിനാൽ കഴിഞ്ഞ ജൂണിൽ പെർമിറ്റ് റദ്ദാക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ജില്ലയിലെ സിപിഐ(എം) നേതാക്കളുടെ ഒത്താശയോടെ ഡെൽറ്റ ക്വാറിയുടെ പ്രവർത്തനം മുന്നോട്ടു പോകുകയായിരുന്നു. സ്ഥലത്തെ മെമ്പറായ നിതിൻ കിഷോർ ഈ വിഷയത്തിൽ പാറമടക്കെതിരെയാണ് നിലപാട് സ്വീകരിച്ചത്. എന്നാൽ, പാർട്ടിക്കാരിൽ ഒരാൾ നടത്തുന്ന അനധികൃത പാറമടക്കെതിരെ പ്രതികരിച്ചതോടെ പാർട്ടിയിലെ ഒരു കൂട്ടർ നിതിന്‍
എതിരായി.
കസ്തൂരി രംഗൻ റിപ്പോർട്ടിൽ പരിസ്ഥിതി ലോല പ്രദേശമാണെന്ന് രേഖപ്പെടുത്തിയിടത്താണ് പാറമട പ്രവർത്തിക്കുന്നത്. വിജിലൻസിന്റെ ശുപാർശയെല്ലാം മറികടന്ന് പ്രവർത്തിക്കുന്ന പാറമടക്കെതിരായ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ നിതിൻ കിഷോർ നോട്ടപ്പുള്ളി ആകുകയായിരുന്നു. ഈ വിഷയം ഉന്നയിച്ചതിനൊപ്പം പൊതുസമൂഹത്തിന്റെ പിന്തുണക്കായി ഫേസ്ബുക്കിലൂടെയും കിഷേർ ഇടപെടൽ നടത്തിയിരുന്നു. പഞ്ചായത്തോ വില്ലേജോ അനുമതി നൽകിയിട്ടില്ല ഈ പാറമടയ്ക്കായി. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർക്ക് നിതിൻ കിഷോർ പരാതി നൽകുകയുമുണ്ടായി. എന്നാൽ, പരാതി നൽകിയ ശേഷം പാർട്ടിക്കുള്ളിലെ ഒരു വിഭാഗം തന്നെ സമ്മർദ്ദവുമായി രംഗത്തുവരികയായിരുന്നു.
വണ്ടിയിടിപ്പിച്ച് കൊല്ലുമെന്ന വരയെയാണ് തനിക്കെതിരായ ഭീഷണിയെന്നാണ് നിതിൻ കിഷോർ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഇതോടെ ചിറ്റാറിലെ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. താൻ ചിലപ്പോൾ കൊല്ലപ്പെട്ടേക്കാം എന്നുമാണ് കിഷേർ പറയുന്നത്. പാർട്ടിക്കുള്ളിൽ നിന്നു തന്നെ വായടക്കാൻ ശ്രമം ഉണ്ടായതോടെ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കിഷേർ വ്യക്തമാക്കുകയായിരുന്നു. ''ഇനി പൊതുപ്രവർത്തനം ഇല്ല. ഇനി സിപിഐ(എം) , ഡിവൈഎഫ്ഐ പ്രവർത്തനം ഇല്ല..പഞ്ചായത്ത് അംഗമായി തെരഞ്ഞെടുത്ത ജനങ്ങളോട് മാപ്പ്.'' - എന്നാണ് നന്ദകിഷോർ ഫേസ്ബുക്കിൽ കുറിച്ചത്. ഇത് കൂടാതെ പഞ്ചായത്ത് പരിധിയിലെ എല്ലാവിധ ഖനനത്തിനുമെതിരെയുള്ള പ്രതിഷേധം തുടരുമെന്നും കൂടെ നിന്നവർക്കും,കൂട്ട് നിൽക്കുന്നവർക്കും നന്ദി അറിയിച്ചു കൊണ്ട് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റു ഇടുകയുണ്ടായി.
പാർട്ടിയിലെ ഉന്നത നേതാക്കൾക്കെതിരെ ആഞ്ഞടിച്ചുകൊണ്ടും തന്റെ നിലപാട് വ്യക്തമാക്കിയും നിതിൻ കിഷോർ ഫേസ്ബുക്കിൽ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. താൻ എത്രത്തോളം സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കി കൊണ്ടുള്ള വീഡിയോ അദ്ദേഹം തന്നെ പിന്നീട് ഡിലീറ്റ് ചെയ്തു. അതിവൈകാരികയമായി തന്നെയാണ് നിതിൻ താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വ്യക്തമാക്കിയത്. അനധികൃത ക്വാറിയുടെ നിരവധി ചിത്രങ്ങളും നിതിൻ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ ഇതൊന്നും ഗൗനിക്കാതെ പാറഖനനം യഥേഷ്ടം തുടരുകയാണ് ഇവിടെ.
നേരത്തെ പാരിസ്ഥിതിക അനുമതി ഇല്ലാത്തതിനാൽ പെർമിറ്റ് റദ്ദാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നതാണ് ഈ ക്വാറി. അണ്ടർ സെക്രട്ടറി ഇതുസംബന്ധിച്ച ശുപാർശ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. വിജിലൻസ് 2015 ഒക്ടോബർ 8ന് നടത്തിയ മിന്നൽ പരിശോധനയെ തുടർന്നാണ് നടപടി. അവരുടെ റിപ്പോർട്ട് അതിനായി പരിഗണിച്ചു. ക്വാറിയിലെ ഖനനത്തിൽ വരുത്തിയ വീഴ്ചകളും വിജിലൻസ് കണ്ടെത്തിയിരുന്നു. 2015 ഏപ്രിൽ 1 മുതൽ ഒക്ടോബർ 12വരെ ഡി ആൻഡ് ഒ ലൈസൻസ് ഇല്ലാതെ അനധികൃതമായി ഖനനം നടത്തി. ഇതിന് പിഴ ഈടാക്കണം. റിപ്പോർട്ട് വന്നതിനെ തുടർന്ന് പിഴ ഈടാക്കിയെന്ന് പഞ്ചായത്ത് വ്യക്തമാക്കി. എന്നാൽ, 2015 ജൂലായ് 7ന് നിയമവിരുദ്ധമായി ക്വാറി പെർമിറ്റ് അനുവദിച്ചതിന് ജിയോളജിസ്റ്റിനും വിമർശമുണ്ട്. അദ്ദേഹത്തിന് എതിരെ വകുപ്പുതല നടപടി വേണം. അനധികൃത ഖനനത്തിന് സഹായം ചെയ്തുകൊടുത്ത ചിറ്റാർ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാറിന് എതിരെ കർശന വകുപ്പുതല നടപടിയും ശുപാർശ ചെയ്തു. എന്നിട്ടും ഇതെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു.
നിരന്തരം ഉരുൾപൊട്ടൽ ഉണ്ടാകുന്ന പ്രദേശത്ത്, ക്വാറി നിർത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നാട്ടുകാർ. സമീപകാലത്ത് മൂന്നുതവണയാണ് ഉരുൾപൊട്ടലുണ്ടായത്. ഒരു കുടുംബത്തിലെ മൂന്നുപേർ മരിക്കുകയും ചെയ്തു. ക്വാറി പ്രവർത്തിക്കാൻ അനുമതി നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണി ഇപ്പോൾ. ഇതിനിടെയാണ് പാറമടക്കെതിരെ നിലപാട് സ്വീകരിച്ചരിക്കുന്ന സിപിഐ(എം) പഞ്ചായത്ത് മെമ്പർക്ക് നേരെ ഭീഷണി ഉയർന്നിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍