പത്രക്കാരുടെ ഗവേഷണ സ്ഥാപനത്തിൽ വ്യാജൻ നുഴഞ്ഞു കയറി; വ്യാജബിരുദക്കേസിൽ പ്രതിരോധ വകുപ്പിന്റെ അന്വേഷണം നേരിടുന്നയാൾ ഇനി പ്രസ് അക്കാദമയിലെ ഗവേർണിങ് കൗൺസിൽ അംഗം; ദീപക് ധർമ്മടത്തിന്റെ നിയമനത്തിന് പിന്നിൽ മന്ത്രി കെസി ജോസഫോ? ധർമ്മടത്തെ കേസ് അട്ടിമറിയിലും ഉന്നത ഇടപെടൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളാ പ്രസ് അക്കാദമിയുടെ ജനറൽ കൗൺസിലിലേക്ക് വ്യാജ സർട്ടിഫിക്കറ്റ് മാഫിയയിലെ കണ്ണിയെ നിയമിച്ച സംസ്ഥാന സർക്കാർ തീരുമാനം വിവാദത്തിലേക്ക്. കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ഡിഫൻസ് കറസ്പോണ്ടനസ് കോഴ്സിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി പോയി വിവാദത്തിലായ അമൃതാ ടിവിയുടെ ദീപക് ധർമ്മടത്തെയാണ് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് പ്രസ് അക്കാദമിയുടെ ജനറൽ കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്തത്.
കേരളാ ്പത്രപ്രവർത്തക യൂണിയനോട് പോലും ആലോചിക്കാതെയാണ് ഇത്. നേരത്തെ പാസ്പോർട്ടിൽ എമിഗ്രേഷൻ നോട്ട് റിക്വയേർഡ് എന്ന മുദ്ര പതിക്കാൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയ ദീപക് ധർമ്മടത്തിന്റെ നടപടിയും പിടിക്കപ്പെട്ടിരുന്നു. പാസ്പോർട്ട് നിയമപ്രകാരം പിഴയടച്ചാണ് കേസിൽ ദീപക് കുറ്റസമ്മതം നടത്തിയത്. ഈ വിഷയത്തിൽ ധർമ്മടം പൊലീസ് നടത്തിയ അന്വേഷണം സംസ്ഥാന സർക്കാരിലെ മന്ത്രി ഇടപട്ടൊണ് അട്ടിമറിച്ചതെന്ന വാദം സജീവമാണ്. ഇതിനിടെയാണ് മന്ത്രി കെസി ജോസഫിന്റെ പിന്തുണയോടെ ദീപക് പ്രസ് അക്കാദമിയുടെ തലപ്പത്ത് എത്തുന്നത്.
കേരളത്തിലെ പത്രപ്രവർത്തകരുടെ തൊഴിൽ മികവിനുള്ള പരിശീലനവും പത്രപ്രവർത്തന മേഖലയിലെ പഠന ഗവേഷണങ്ങളുടെ ഏകോപനവും ലക്ഷ്യമാക്കി നിലവിൽവന്ന സ്ഥാപനമാണ് കേരള പ്രസ് അക്കാദമി. പത്രപ്രവർത്തകരുടെ ഇടയിൽ പ്രൊഫഷണലിസം, മേന്മ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് അക്കാദമിയുടെ പ്രഖ്യാപിത ലക്ഷ്യം. കേരള സർക്കാർ, കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ്സ്, ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി എന്നിവരുടെ ഒരു സംയുക്ത സംരംഭമാണിത്. ഇലക്ട്രോണിക് നവമാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ള മാദ്ധ്യമരംഗത്തെ പുതിയ പ്രവണതകൾക്കും മുന്നേറ്റങ്ങൾക്കും അനുസൃതമായി പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണമെന്ന നിർദ്ദേശങ്ങൾ പരിഗണിച്ച് 2014 നവംബറിൽ സർക്കാർ പ്രസ് അക്കാദമിയെ കേരള മീഡിയ അക്കാദമിയായി പുനഃസംഘടിപ്പിക്കുകയും ചെയ്തു. ഇത്തരമൊരു സ്ഥാപനത്തിലേക്ക യാതൊരു വിദ്യാഭ്യാസ യോഗ്യതയുമില്ലാതെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി നടക്കുന്ന ദീപക്കിനെ നിയോഗിച്ചതാണ് വിവാദമാകുന്നത്.
സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പിബി അംഗം പിണറായി വിജയൻ എന്നിവരുടെ ഉറച്ച പിന്തുണയുണ്ടെന്ന് കെസി ജോസഫിനെ തെറ്റിധരിപ്പിച്ചാണ് ദീപക് ഈ സ്ഥാനം തട്ടിയെടുത്തതെന്നാണ് സൂചന. നാമനിർദ്ദേശമായതിനാൽ വിദ്യാഭ്യാസ രേഖകളൊന്നും കൊടുക്കേണ്ട സാഹചര്യവുമുണ്ടായില്ല. ഗവേഷണ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ മാനദണ്ഡങ്ങളും യോഗ്യതകളും കർശനമാക്കണമെന്ന് ഗവർണ്ണർ പി സദാശിവം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ദീപക്കിന്റെ നിയമനം. മുതിർന്ന മാദ്ധ്യമ പ്രവർത്തകനായിരുന്ന മാതൃഭൂമിയുടെ മുൻ ഡെപ്യൂട്ടി എഡിറ്റർ വി രാജഗോപാൽ ഈയിടെ അന്തരിച്ചിരുന്നു. ആ ഒഴിവിലാണ് കെസി ജോസഫിനെ പാട്ടിലാക്കി ദീപക് നുഴഞ്ഞു കയറിയത്. എന്നാൽ ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ പിആർഡിക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിശദീകരണം. ഇത്തരം പരാതി കി്ട്ടിയാൽ പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതിനിടെ അമൃതാ ടിവിയിലെ മുൻ സിഇഒ കെ ഗോപാലകൃഷ്ണനാണ് ദീപക്കിനെ പ്രസ് അക്കാദമയിലെത്തിക്കാൻ കരുക്കൾ നീക്കിയതെന്ന വാദവും സജീവമാണ്. അമൃതാ ടിവി ജീവനക്കാരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ദീപക്കിനെ 2013ൽ പ്രതിരോധ വകുപ്പിന്റെ കോഴ്സിന് ഗോപാലകൃഷ്ണൻ അയച്ചത്. ദീപക്കിന് ബിരുദമില്ലെന്ന് പറഞ്ഞവരോട് അത് തെളിയിക്കാൻ വെല്ലുവിളിയും നടത്തി. ഇതിന് എതിരു നിന്ന എക്സിക്യൂട്ടിവ് എഡിറ്റർ ജികെ സുരേഷ് ബാബുവിനെ സസ്പെന്റ് ചെയ്ത ശേഷമായിരുന്നു നടപടി. അമൃതാ ടിവിയിലെ ഉന്നതന്റെ പാക്കിസ്ഥാൻ യാത്രയ്ക്ക് തൊട്ടു പിറകെയാണ് 2013ൽ ഈ സംഭവങ്ങൾ ഉണ്ടായത്. പാക്കിസ്ഥാനിലെ ചില തീവ്രവാദ സംഘടനകളുമായി ഈയാൾക്ക് പങ്കുണ്ടെന്ന തരത്തിൽ ചില പുസ്തകങ്ങൾ നേരത്തെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ദീപക്കിനെ വിടുന്നതിെ അമൃതയിലെ ബഹു ഭൂരിഭാഗവും എതിർത്തത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ സ്ഥിരീകരണം എത്തിയത്. അമൃതാ ടിവിയിലെ എച്ച് ആർ വിഭാഗത്തിലെ ഉന്നതനാണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് പോലും ആരോപണം ഉർന്നു. ഈ ഉദ്യോഗസ്ഥൻ പിന്നീട് ഫ്ലാറ്റ് നിർമ്മണത്തിലേക്ക് കടന്നതും സംശയങ്ങൾക്ക് ഇട നൽകി
ഇവരെയെല്ലാം അമൃതാ ടിവിയിൽ നിന്ന് മാതാ അമൃതാനന്ദമയീ മഠം പുറത്താക്കി. അതിന് ശേഷം ദീപക്കിലേക്ക് കാര്യങ്ങൾ എത്തുമ്പോഴാണ് പ്രസ് അക്കാദമിയിലെ ദീപക്കിന്റെ നിയമനം എത്തിയത്. ദീപക്കിന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് നടപടിയെടുക്കാൻ അമൃതാ മാനേജ്മെന്റ് ഒരുങ്ങുന്നതിനിടെയായിരുന്നു ഇത്. അമൃതാ ടിവിയിൽ തിരിച്ചെത്തി ന്യൂസിന്റെ മേധാവിയായ ജികെ സുരേഷ് ബാബു ഈ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നതായി സൂചനയുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് അമൃതാ ടിവിക്ക് പുറത്തുപോയ ഗോപാലകൃഷ്ണനും ഹരികുമാറും ദീപക്കിന് വേണ്ടി വീണ്ടും രംഗത്ത് വന്നത്. ഇതിന്റെ ഭാഗമായി കോൺഗ്രസ് നേതൃത്വത്തിലെ ഉന്നതരെ തെറ്റിധരിപ്പിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ദീപക്കിനെ പ്രസ് അക്കാദമിയിൽ എത്തിച്ച് സർക്കാരിലെ സ്വാധീനം അമൃതാ ടിവിക്ക് ബോധ്യപ്പെടുത്തുകയായിരുന്നു നീക്കം. അതിന് മന്ത്രിസഭയിലെ പ്രമുഖനും കൂട്ടുനിന്നു.
പാസ്പോർട്ടിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ ധർമ്മടം പൊലീസ് ദീപക്കിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തിരുന്നു. എന്നാൽ സമർത്ഥമായ അട്ടിമറി നീക്കമാണ് നടന്നത്. കോഴിക്കോട് പാസ്പോർട്ട് ഓഫീസറുടെ സഹകരണത്തോടെ നടന്ന നീക്കത്തിൽ തലശ്ശേരി കോടതിയിലെ സർക്കാർ അഭിഭാഷകനേയും കൂട്ടിന് കിട്ടി. ഇതോടെ കേസ് റഫർ ചെയ്തു. വിചിത്രമായ ന്യായമാണ് ഇതിനുള്ള നിയമോപദേശത്തിൽ ദീപക്കിനായി പ്രോസിക്യൂട്ടർ നൽകിയത്. ദീപക്കിന്റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സ്ഥിരീകരിക്കുമ്പോഴും തുടരന്വേഷണം വേണ്ടെന്നാണ് കണ്ടെത്തൽ. അതായത് മൂന്ന് കൊല്ലത്തെ ഡിഗ്രി കോഴസിന് ദീപക് കാശടച്ച് എവിടെയോ പഠിച്ചു. അങ്ങനെ ഓപ്പൺ കോഴ്സിൽ സർട്ടിഫിക്കറ്റ് നേടി. ദീപക്കിന് ഇത് വ്യാജമാണെന്ന് അറിയില്ലായിരുന്നു. ഈ സാഹചര്യത്തിൽ ആരേയും ദീപക് വഞ്ചിച്ചില്ലെന്നായിരുന്നു പ്രോസിക്യൂട്ടറുടെ കണ്ടെത്തൽ. ഇത് ശരിവച്ച് കേസ് ധർമ്മടം പൊലീസ് ഒതുക്കി തീർത്തു.
ഇതു മനസ്സിലാക്കി പ്രതിരോധ വകുപ്പിന്റെ കോഴ്സിൽ നേരത്തെ പറഞ്ഞിട്ടും വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് തെളിവ് സഹിതം അമൃതാ ടിവിയിലെ ജീവനക്കാർ തന്നെ ധർമ്മടം പൊലീസിനെ അറിയിച്ചു. അവിടേയും കോടിയേരി ബാലകൃഷ്ണന്റേയും പിണറായി വിജയന്റേയും പേരുപയോഗിച്ച് ദീപക് അന്വേഷണം ഒഴിവാക്കി. ഡിജിപി സെൻകുമാർ അടുത്ത ബന്ധുവാണെന്നും ദീപക് പറഞ്ഞതായി സൂചനയുണ്ട്. ഇതോടെ പേടിച്ച ധർമ്മടം പൊലീസ് അന്വേഷണം വേണ്ടെന്ന് വച്ചു. ഇതിന് പിറകെയാണ് പ്രസ് അക്കാദമിയുടെ ജനറൽ കൗൺസിലിൽ ദീപക് എത്തിയത്. കേരളം ഏറെ ബഹുമാനിച്ചിരുന്ന വി രാജഗോപാൽ എന്ന മാദ്ധ്യമ പ്രവർത്തകനെ അപമാനിക്കലാണ് ഈ നിയമനത്തിലൂടെ സർക്കാർ ചെയ്തതെന്നാണ് മുതിർന്ന മാദ്ധ്യമ പ്രവർവർത്തകരുടെ നിലപാട്. എന്നാൽ വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ലാത്തതുകൊണ്ട് എന്തു ചെയ്യാനാകുമെന്നാണ് ഉയരുന്ന ചോദ്യം.
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ദീപക് ധർമ്മടം പാസ്പോർട്ട് ഓഫീസർക്ക് നൽകിയ വിശദീകരണം വിചിത്രമാണ്. താനൊരു സ്ഥലത്ത് പഠിച്ചെന്നും ഡിഗ്രി കിട്ടിയെന്നുമാണ് പറയുന്നത്. ഇത് ശരിയാണെങ്കിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ എവിടെയാണ് പഠിക്കണമെന്ന് പോലും തിരിച്ചറിയാനാവാത്ത വ്യക്തിയാണ് ദീപക്. മാദ്ധ്യമപ്രവർത്തനം തുടങ്ങിയ ശേഷമാണ് ദീപക്കിന്റെ ഡിഗ്രി പഠനമെന്നതും വ്യക്തമാണ്. അതുകൊണ്ട് തന്നെ പഠിക്കേണ്ടത് എവിടെയാണെന്ന് പോലും അറിയാത്ത ഒരാളെ എങ്ങനെ പ്രസ് അക്കാദമി പോലൊരു ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്ത് എത്തിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. എന്നാൽ ദീപക്ക് തന്നെ ഉണ്ടാക്കിയതാണ് സർട്ടിഫിക്കറ്റെന്നാണ് അമൃതാ ടിവിയിലെ ഒരു വിഭാഗം പറയുന്നത്. ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിരോധ വകുപ്പ് അന്വേഷണം തുടരുകയാണ്. ഇത് അട്ടിമറിക്കാനും ഇത്തരം സ്ഥാനമാനങ്ങൾ ദീപക് ഉപയോഗിക്കുമെന്നാണ് വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്